Connect with us

Culture

ഈ ഗോള്‍ മുത്തഛന്; പൂനെയ്‌ക്കെതിരെ അവസാന നിമിഷം നേടിയ ഗോള്‍ മുത്തഛന് സമര്‍പ്പിച്ച് വിനീത്

Published

on

പൂനെ: ഐ.എസ്.എല്ലില്‍ പൂനെയ്‌ക്കെതിരെ അവസാന നിമിഷം നേടിയ ഗോള്‍ കുറച്ച് ദിവസം മുന്‍പ് മരിച്ച തന്റെ മൂത്തച്ഛന് സമര്‍പ്പിച്ച് ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍താരം സി.കെ വിനീത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ടീമിനെ അവിശ്വസനീയ ജയം സമ്മാനിച്ച ശേഷം വിനീതിന്റെ പ്രതികരണം.

‘കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഈ ലോകം വിട്ടുപിരിഞ്ഞ മൂത്തച്ഛന്റെ ഓര്‍മ്മയിലാണ് ഞാന്‍ മൈതാനത്ത് ചിലവഴിച്ചത്.’

ആ ഗോള്‍ അതിസുന്ദരമായിരുന്നു… ശരിക്കുമൊരു സി.കെ മാജിക്…! പൂനെക്ക് അനുകൂലമായി ഇല്ലാത്ത പെനാല്‍ട്ടി റഫറി അനുവദിച്ചപ്പോള്‍ മുതല്‍ മ്ലാനതയിലായിരുന്നു വിനീത്… സമനിലയില്‍ അവസാനിക്കുമെന്ന് കരുതപ്പെട്ട പോരാട്ടം. പക്ഷേ മൈതാനത്ത് സെക്കന്‍ഡുകള്‍ക്ക് പോലും മൂല്യമുണ്ടന്ന് സ്ഥിരം പറയാറുള്ള കൂത്തുപറമ്പുകാരന്‍ ആ വില തെളിയിച്ചു. 90 മിനുട്ടിന് ശേഷം അനുവദിക്കപ്പെട്ട നാല് മിനുട്ട് അധികസമയം. അതില്‍ രണ്ട് മിനുട്ടും കഴിഞ്ഞ് മൂന്നാം മിനുട്ട്… സ്വന്തം ഹാഫില്‍ നിന്നും വിനീതിന് ലോംഗ് പാസില്‍ പന്ത് ലഭിക്കുന്നു. മൂന്ന് ഡിഫന്‍ഡര്‍മാര്‍ വട്ടമിട്ടപ്പോള്‍ പന്ത് സ്വീകരിച്ച് വിനീത് ഒന്ന് വെട്ടിതിരിഞ്ഞു. പിന്നെയൊരു കിടിലന്‍ ഷോട്ട്. പൂനെ ഗോള്‍ക്കീപ്പര്‍ മുഴുനീളം ഡൈവ് ചെയ്‌തെങ്കിലും ആ ബുള്ളറ്റ് തടുക്കാന്‍ ആര്‍ക്കുമാവുമായിരുന്നില്ല. 2-1 ന്റെ അല്‍ഭുത വിജയവുമായി ബ്ലാസ്‌റ്റേഴ്‌സ് ടേബിളില്‍ അഞ്ചാം സ്ഥാനത്ത്.

പൂനെ ബാലവാഡിയിലെ ശിവ് ഛത്രപതി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ജയം.

ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം 58ാം മിനിറ്റില്‍ ജാക്കി ചാന്ദ്് സിംഗിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. 79ാം മിനിറ്റില്‍ അനര്‍ഹമായി ലഭിച്ച പെനാല്‍ട്ടി മുതലാക്കി എമിലിയാനോ അല്‍ഫാരോ പൂനെയുടെ സമനില ഗോള്‍ കണ്ടെത്തി. കളിതീരാന്‍ സെക്കന്റുകള്‍ ബാക്കി നില്‍ക്കെ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ (93ാം മിനിറ്റില്‍) സി.കെ. വിനീത് കേരള ബ്ലാസ്‌റ്റേ്‌ഴ്‌സിനു വിജയം സമ്മാനിച്ചു.പ്രതീക്ഷകള്‍ കൈവിട്ട ബ്ലാസ്‌റ്റേഴ്‌സിനു വിനീതിലൂടെ പുനര്‍ജന്മം ലഭിച്ചു. ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് 20 പോയിന്റോടെ അഞ്ചാം സ്ഥാനത്തെത്തി. പൂനെയുടെ മുന്‍ നിര താരം മാഴ്‌സിലീഞ്ഞ്യോയാണ് ഹീറോ ഓഫ് ദി മാച്ച്. ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണത്തോടെയായിരുന്നു മത്സരത്തിനു തുടക്കം. എന്നാല്‍ ആദ്യ ഷോട്ട് ഗോള്‍ മുഖത്തേക്ക് വന്നത് ബല്‍ജിത് സാഹ്്‌നിയുടെ ബൂട്ടില്‍ നിന്നാണ്. ബല്‍ജിതിന്റെ ലോങ് റേഞ്ചര്‍ ക്രോസ് ബാറിനു മുകളിലൂടെ അകന്നു..

കളിയുടെ ആവേശം കളി അല്‍പ്പം പരുക്കനാക്കി.കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ലാല്‍റുവതാര, പെസിച്ച് എന്നിവര്‍്ക്കും പൂനെയുടെ റാഫേല്‍ ലോപ്പസ്, മാഴ്‌സിലീഞ്ഞ്യോ എന്നിവര്‍ക്കു മഞ്ഞക്കാര്‍ഡും പൂനയുടെ കോച്ച് റാങ്കോ പോപ്പോവിച്ചിനു മോശമായി പെരുമാറിയതിനു ആദ്യ പകുതിയില്‍ തന്നെ ഡഗ് ഔട്ടില്‍ നി്ന്നും പുറത്തും പോകേണ്ടിയും വന്നു. ഇയാന്‍ ഹൂമിന്റെ കാല്‍ മുട്ടിനു പരുക്കേറ്റത് ബ്ലാസ്‌റ്റേഴ്‌സിനു തിരിച്ചടിയായി. പകരം ഗുഡിയോണ്‍ ബാള്‍ഡ്‌വിന്‍സണെ ഇറക്കി. ആദ്യ പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിനു 53 ശതമാനം മുന്‍തൂക്കം ലഭിച്ചിരുന്നു. രണ്ടാം പകുതിയില്‍ വിനീതിനാണ് ആദ്യ അവസരം. എന്നാല്‍ ബോക്‌സിനകത്തുവെച്ചു പൂനെയുടെ പ്രതിരോധത്തില്‍ തട്ടി വിനീതിന്റെ മുന്നേറ്റം അവസാനിച്ചു. 53ാം മിനിറ്റില്‍ മാര്‍സീലീഞ്ഞ്യോയുടെ തകര്‍പ്പന്‍ ഇടംകാലന്‍ അടി പോസ്റ്റില്‍ തട്ടിത്തെറിച്ചു.

59ാം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്‌കോര്‍ബോര്‍ഡ് തുറന്നു. പെക്കുസനിലൂടെയാണ് ഗോളിനു തുടക്കം. ഇടതുവിംഗില്‍ നിന്നും പെക്കൂസന്‍ നല്‍കിയ പാസ് സ്വീകരിച്ച ഗുഡിയോണ്‍ ബാള്‍ഡ് വിന്‍സന്റെ ത്രൂപാസ് സ്വീകരിച്ച ജാക്കി ചന്ദ് സിംഗ് തൊടുത്തുവിട്ട ഉശിരന്‍ ഷോട്ട് പൂനെയുടെ വലയില്‍ കയറി. രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനാണ് ആദ്യ മഞ്ഞക്കാര്‍ഡ്. അടുത്ത മഞ്ഞക്കാര്‍ഡ് പൂനെയുടെ ഡീഗോ കാര്‍ലോസിനും ലഭിച്ചു. 78ാം മിനിറ്റില്‍ ബോക്‌സിനകത്തേക്കു കയറിയ അല്‍ഫാരോയുടെ കാലുകളില്‍ നിന്നും പന്ത് സ്വന്തമാക്കാന്‍ സുബാഷിഷ് റോയ് ചൗധരിയുടെ ശ്രമം പെനാല്‍്ട്ടിക്കു വഴി തുറന്നു. കിക്കെടുത്ത അല്‍ഫാരോയ്്ക്കു പിഴച്ചില്ല. അവസാന വിസിലിനു സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ കറേജ് പെക്കൂസന്‍ നീട്ടിക്കൊടുത്ത പന്ത് നെഞ്ചില്‍ സ്വീകരിച്ച വിനീത് വെട്ടിത്തിരിഞ്ഞു മുന്നില്‍ നിന്ന ഗുരുതേജ് സിംഗിനെയും മറികടന്നു ഇടംകാലന്‍ ഷോട്ടിലൂടെ വലകുലുക്കി (21).

കേരള ബ്ലാസ്‌റ്റേഴ്‌സ് ഇനി എട്ടാം തീയതി കൊല്‍ക്കത്തയില്‍ ആതിഥേയരായ എ.ടി.കെയെയുംം. പൂനെ ഏഴാം തീയതി എവേ മത്സരത്തില്‍ നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനെയും നേരിടും. ശനിയാഴ്ച്ച കൊല്‍ക്കത്ത ബംഗളൂരുവുമായി കളിക്കും

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending