Connect with us

Culture

ചാമ്പ്യന്‍സ് ലീഗ്: റയല്‍-പി.എസ്.ജി സൂപ്പര്‍ പോരാട്ടം മണിക്കൂറുകള്‍ക്കം : സാധ്യതകള്‍ ഇങ്ങനെ

Published

on

മാഡ്രിഡ് : ചാമ്പ്യന്‍സ് ലീഗിലെ ഗ്ലാമര്‍ പോരാട്ടമായ റയല്‍ മാഡ്രിഡ് – പി.എസ്.ജി ആദ്യപാദ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി. റയല്‍ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ ഇന്ത്യന്‍ സമയം രാത്രി 1.15നാണ് കിക്കോഫ്. നിലവിലെ ചാമ്പ്യന്‍മാരും പരമ്പരാഗത ശക്തികളുമായ റയല്‍ പുത്തന്‍ ശക്തികളായ പി.എസ്.ജിയെ നേരിടുമ്പോള്‍ ആവേശകരമായ മത്സരമാവും അരങ്ങേറുക.

സീസണില്‍ ആഭ്യന്തര ലീഗില്‍ മുടന്തുന്ന റയല്‍ മാഡ്രിഡിന് ഇനി നേടാന്‍ സാധ്യത കല്‍പ്പിക്കുന്ന ഏക കീരിടം ചാമ്പ്യന്‍സ് ലീഗ് മാത്രമാണ്. കഴിഞ്ഞ വാരം ലീഗില്‍ ഹാട്രിക് നേടി ഫോമില്‍ തിരിച്ചെത്തിയ ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ തന്നെയാവും റയല്‍ കൂടുതലായും ആശ്രയിക്കുക. ലാലീഗില്‍ ഗോള്‍ നേടാന്‍ വിഷമിക്കുമ്പോഴും ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ റയലിനായി ഒമ്പതു ഗോളാണ് പോര്‍ച്ചുഗീസ് താരം അടിച്ചു കൂട്ടിയത്. ക്രിസ്റ്റ്യാനോക്കൊപ്പം റയലിന്റെ ആക്രമണത്തിന് വെയ്ല്‍സ് താരം ഗാരെത് ബെയ്‌ലിനേയും ഫ്രഞ്ച് താരം കരീം ബെന്‍സീമയേയുമായിരിക്കും പരിശീലകന്‍ സിനദിന്‍ സിദ്ദാന്‍ അണിനിരത്തുക. മധ്യനിരയില്‍ ലൂക്കാ മോഡ്രിച്ചും കാസമിറേയും ടോണി ക്രൂസും എത്തുന്നതോടെ റയല്‍ കൂടുതല്‍ അപകടകാരിയായിമാറും. നായകന്‍ സെര്‍ജിയോ റാമോസിന്റെ അണിനിരക്കുന്ന പ്രതിരോധ നിരയില്‍ റാഫേല്‍ വരാനെയും മാഴ്‌സെലോയും നാച്ചോ ഫെര്‍ണാണ്ടസുമാവും ഒപ്പമുണ്ടാകുക. സസ്‌പെന്‍ഷന്‍ മൂലം ഡാനി കാര്‍വഹാള്‍ കളിക്കാത്തത് റയലിന് തിരിച്ചടിയാവും. വെറ്ററന്‍ ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസായിരിക്കും വലകാക്കുക.

ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ തന്നെയാവും പി.എസ്.ജി നിരയിലെ ശ്രദ്ധാകേന്ദ്രം. റയലിലേക്ക് നെയ്മര്‍ കൂടുമാറുമെന്ന വാര്‍ത്ത അഭ്യൂഹങ്ങള്‍ക്കിടെയാണ് നെയ്മര്‍ സാന്റിയാഗോയില്‍ എത്തുന്നതെന്ന പ്രതേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ബാര്‍സയുടെ കുപ്പായത്തില്‍ റയലിനെതിരെ നേടിയ വിജയങ്ങള്‍ പി.എസ്.ജിക്കൊപ്പം താരത്തിന് നേടാനാവുമോ എന്നാകും ഫൂട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്. അതേസമയം റയല്‍ ആരാധകര്‍ നെയ്മറിനെ ഇന്ന് എങ്ങനെ സ്വീകരിക്കുമെന്നതും കണ്ടറിയേണ്ടതാണ്. നെയ്മര്‍-എംബാപെ-കവാനി ത്രയം നിലവിലെ ഫോമില്‍ റയലിന്റെ മുന്നേറ്റ നിരയെക്കാള്‍ ഫോമിലാണ്. മാര്‍കോ വെറാറ്റി-ആന്‍ഡ്രിയന്‍ റാബിയോട്ട്-ലാസ്സന്ന ഡിയാറ എന്നിവര്‍ മധ്യനിരയില്‍ കരുത്തു പകരുമ്പോള്‍ ഡാനി ആല്‍വേസ്-മാര്‍ക്വിനോസ്-തിയാഗോ ഡി സില്‍വ തുടങ്ങി ബ്രസീലിയന്‍ താരങ്ങള്‍ക്കൊപ്പം പ്രതിരോധ കോട്ടയില്‍ ലെയ്‌വിന്‍ കുര്‍സാവയും ചേരും. ഗ്രൂപ്പ് പോരാട്ടത്തില്‍ ആറു കളികളില്‍ നിന്നായി നാല് ക്ലീന്‍ ഷീറ്റുകള്‍ സ്വന്തമാക്കിയ അല്‍ഫോണ്‍സ് അരിയോള തന്നെയാവും പോസ്റ്റിനു കീഴില്‍.

കളിയിലെ കണക്കുകള്‍

ആറു തവണയാണ് ഇതുവരെ റയലും പി.എസ്.ജിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ഇരുടീമും രണ്ടു വീതം മത്സരം വിജയിച്ചപ്പോള്‍ രണ്ടു കളികള്‍ സമനിലയില്‍ അവസാനിച്ചു.

ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് മത്സരങ്ങളില്‍ പരിശീലകന്‍ സിദ്ദാനു കീഴില്‍ റയല്‍ കളിച്ച 14 കളിയില്‍ പത്തെണ്ണത്തിലും റയല്‍ ജയിച്ചു. കൂടാതെ നോക്കൗട്ട് റൗണ്ടില്‍ സ്വന്തം തട്ടകത്തില്‍ സിദ്ദാനു കീഴില്‍ റയല്‍ ഇതുവരെ പരാജയം പിണഞ്ഞിട്ടില്ല.

തുടര്‍ച്ചയായ 21-ാം തവണയാണ് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് പന്തു തട്ടുന്നത്. ടൂര്‍ണമെന്റ് ചരിത്രത്തിലെ റെക്കോര്‍ഡാണിത്

കഴിഞ്ഞ ഏഴു ചാമ്പ്യന്‍സ് ലീഗ് സീസണില്‍ റയല്‍ അവസാന നാലില്‍ ഇടം നേടിയിട്ടുണ്ട്.

അതേസമയം പി.എസ്.ജിക്ക് അവസാന അഞ്ച് വര്‍ഷമായി ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ കഴിഞ്ഞ് മുന്നേറാന്‍ ആയിട്ടില്ല.

ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിയുടെ ഏറ്റവും മികച്ച നേട്ടം 1994-95 സീസണില്‍ സെമിയില്‍ പ്രവേശിച്ചതാണ്. അന്ന് ഇറ്റാലിയന്‍ ടീം എ.സി മിലാനോട് തോറ്റു പുറത്താവുകയായിരുന്നു.

ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ കഴിഞ്ഞ ആറു എവേ മത്സരത്തില്‍ നാലിലും തോല്‍വിയായിരുന്നു പി.എസ്.ജിയുടെ ഫലം

നടപ്പു സീസണിലെ ഗ്രൂപ്പ് പോരാട്ടത്തില്‍ 25 ഗോളുകളാണ് പി.എസ്.ജി എതിരാളികളുടെ പോസ്റ്റില്‍ അടിച്ചു കയറ്റിയത്. ഇതോടെ ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഗ്രൂപ്പ് തലത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ടീം പി.എസ്.ജിയായി

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Film

ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

Published

on

കൊച്ചി:  ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.

എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

Continue Reading

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Trending