Culture
ചാമ്പ്യന്‍സ് ലീഗ്: റയല്‍-പി.എസ്.ജി സൂപ്പര്‍ പോരാട്ടം മണിക്കൂറുകള്‍ക്കം : സാധ്യതകള്‍ ഇങ്ങനെ
മാഡ്രിഡ് : ചാമ്പ്യന്‍സ് ലീഗിലെ ഗ്ലാമര്‍ പോരാട്ടമായ റയല്‍ മാഡ്രിഡ് – പി.എസ്.ജി ആദ്യപാദ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി. റയല്‍ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെര്ണാബ്യൂവില് ഇന്ത്യന്‍ സമയം രാത്രി 1.15നാണ് കിക്കോഫ്. നിലവിലെ ചാമ്പ്യന്മാരും പരമ്പരാഗത ശക്തികളുമായ റയല്‍ പുത്തന്‍ ശക്തികളായ പി.എസ്.ജിയെ നേരിടുമ്പോള്‍ ആവേശകരമായ മത്സരമാവും അരങ്ങേറുക.
സീസണില്‍ ആഭ്യന്തര ലീഗില്‍ മുടന്തുന്ന റയല്‍ മാഡ്രിഡിന് ഇനി നേടാന്‍ സാധ്യത കല്‍പ്പിക്കുന്ന ഏക കീരിടം ചാമ്പ്യന്‍സ് ലീഗ് മാത്രമാണ്. കഴിഞ്ഞ വാരം ലീഗില്‍ ഹാട്രിക് നേടി ഫോമില്‍ തിരിച്ചെത്തിയ ലോകഫുട്ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ തന്നെയാവും റയല്‍ കൂടുതലായും ആശ്രയിക്കുക. ലാലീഗില്‍ ഗോള്‍ നേടാന്‍ വിഷമിക്കുമ്പോഴും ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ റയലിനായി ഒമ്പതു ഗോളാണ് പോര്‍ച്ചുഗീസ് താരം അടിച്ചു കൂട്ടിയത്. ക്രിസ്റ്റ്യാനോക്കൊപ്പം റയലിന്റെ ആക്രമണത്തിന് വെയ്ല്‍സ് താരം ഗാരെത് ബെയ്ലിനേയും ഫ്രഞ്ച് താരം കരീം ബെന്‍സീമയേയുമായിരിക്കും പരിശീലകന് സിനദിന്‍ സിദ്ദാന് അണിനിരത്തുക. മധ്യനിരയില്‍ ലൂക്കാ മോഡ്രിച്ചും കാസമിറേയും ടോണി ക്രൂസും എത്തുന്നതോടെ റയല്‍ കൂടുതല്‍ അപകടകാരിയായിമാറും. നായകന് സെര്‍ജിയോ റാമോസിന്റെ അണിനിരക്കുന്ന പ്രതിരോധ നിരയില്‍ റാഫേല്‍ വരാനെയും മാഴ്സെലോയും നാച്ചോ ഫെര്‍ണാണ്ടസുമാവും ഒപ്പമുണ്ടാകുക. സസ്പെന്ഷന് മൂലം ഡാനി കാര്‍വഹാള്‍ കളിക്കാത്തത് റയലിന് തിരിച്ചടിയാവും. വെറ്ററന്‍ ഗോള്‍കീപ്പര്‍ കെയ്ലര് നവാസായിരിക്കും വലകാക്കുക.
ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ തന്നെയാവും പി.എസ്.ജി നിരയിലെ ശ്രദ്ധാകേന്ദ്രം. റയലിലേക്ക് നെയ്മര്‍ കൂടുമാറുമെന്ന വാര്‍ത്ത അഭ്യൂഹങ്ങള്‍ക്കിടെയാണ് നെയ്മര്‍ സാന്റിയാഗോയില്‍ എത്തുന്നതെന്ന പ്രതേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ബാര്‍സയുടെ കുപ്പായത്തില്‍ റയലിനെതിരെ നേടിയ വിജയങ്ങള്‍ പി.എസ്.ജിക്കൊപ്പം താരത്തിന് നേടാനാവുമോ എന്നാകും ഫൂട്ബോള്‍ ലോകം കാത്തിരിക്കുന്നത്. അതേസമയം റയല്‍ ആരാധകര്‍ നെയ്മറിനെ ഇന്ന് എങ്ങനെ സ്വീകരിക്കുമെന്നതും കണ്ടറിയേണ്ടതാണ്. നെയ്മര്‍-എംബാപെ-കവാനി ത്രയം നിലവിലെ ഫോമില്‍ റയലിന്റെ മുന്നേറ്റ നിരയെക്കാള്‍ ഫോമിലാണ്. മാര്‍കോ വെറാറ്റി-ആന്‍ഡ്രിയന്‍ റാബിയോട്ട്-ലാസ്സന്ന ഡിയാറ എന്നിവര്‍ മധ്യനിരയില്‍ കരുത്തു പകരുമ്പോള്‍ ഡാനി ആല്‍വേസ്-മാര്‍ക്വിനോസ്-തിയാഗോ ഡി സില്‍വ തുടങ്ങി ബ്രസീലിയന്‍ താരങ്ങള്‍ക്കൊപ്പം പ്രതിരോധ കോട്ടയില്‍ ലെയ്വിന്‍ കുര്‍സാവയും ചേരും. ഗ്രൂപ്പ് പോരാട്ടത്തില്‍ ആറു കളികളില്‍ നിന്നായി നാല് ക്ലീന്‍ ഷീറ്റുകള്‍ സ്വന്തമാക്കിയ അല്‍ഫോണ്‍സ് അരിയോള തന്നെയാവും പോസ്റ്റിനു കീഴില്‍.
കളിയിലെ കണക്കുകള്‍
ആറു തവണയാണ് ഇതുവരെ റയലും പി.എസ്.ജിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ഇരുടീമും രണ്ടു വീതം മത്സരം വിജയിച്ചപ്പോള്‍ രണ്ടു കളികള്‍ സമനിലയില്‍ അവസാനിച്ചു.
ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് മത്സരങ്ങളില്‍ പരിശീലകന് സിദ്ദാനു കീഴില്‍ റയല്‍ കളിച്ച 14 കളിയില്‍ പത്തെണ്ണത്തിലും റയല്‍ ജയിച്ചു. കൂടാതെ നോക്കൗട്ട് റൗണ്ടില്‍ സ്വന്തം തട്ടകത്തില്‍ സിദ്ദാനു കീഴില്‍ റയല്‍ ഇതുവരെ പരാജയം പിണഞ്ഞിട്ടില്ല.
തുടര്‍ച്ചയായ 21-ാം തവണയാണ് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് പന്തു തട്ടുന്നത്. ടൂര്‍ണമെന്റ് ചരിത്രത്തിലെ റെക്കോര്‍ഡാണിത്
കഴിഞ്ഞ ഏഴു ചാമ്പ്യന്‍സ് ലീഗ് സീസണില്‍ റയല്‍ അവസാന നാലില്‍ ഇടം നേടിയിട്ടുണ്ട്.
അതേസമയം പി.എസ്.ജിക്ക് അവസാന അഞ്ച് വര്‍ഷമായി ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ കഴിഞ്ഞ് മുന്നേറാന്‍ ആയിട്ടില്ല.
ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിയുടെ ഏറ്റവും മികച്ച നേട്ടം 1994-95 സീസണില്‍ സെമിയില്‍ പ്രവേശിച്ചതാണ്. അന്ന് ഇറ്റാലിയന്‍ ടീം എ.സി മിലാനോട് തോറ്റു പുറത്താവുകയായിരുന്നു.
ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ കഴിഞ്ഞ ആറു എവേ മത്സരത്തില്‍ നാലിലും തോല്‍വിയായിരുന്നു പി.എസ്.ജിയുടെ ഫലം
നടപ്പു സീസണിലെ ഗ്രൂപ്പ് പോരാട്ടത്തില്‍ 25 ഗോളുകളാണ് പി.എസ്.ജി എതിരാളികളുടെ പോസ്റ്റില്‍ അടിച്ചു കയറ്റിയത്. ഇതോടെ ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഗ്രൂപ്പ് തലത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ടീം പി.എസ്.ജിയായി
entertainment
ഞാന്‍ അഹങ്കാരിയാണെന്ന് പറഞ്ഞവര്‍ പോലും എനിക്ക് വേണ്ടി പ്രാര്‍ഥിച്ചു- മമ്മൂട്ടി
രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മമ്മൂട്ടി ഈയിടെയാണ് പൊതുവേദിയില്‍ എത്താന്‍ തുടങ്ങിയത്.
നമ്മുടെ സാമൂഹിക മൂലധനം എന്നത് മനുഷ്യരുടെ സ്നേഹവും പരസ്പര വിശ്വാസവുമാണെന്ന് മമ്മൂട്ടി. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മമ്മൂട്ടി ഈയിടെയാണ് പൊതുവേദിയില്‍ എത്താന്‍ തുടങ്ങിയത്. എനിക്ക് വേണ്ടി പ്രാര്ഥിക്കാത്ത, എനിക്ക് വേണ്ടി പള്ളിയിലൊരു മെഴുകുതിരി കത്തിക്കാത്ത, ഒരു വഴിപാട് കഴിക്കാത്ത, ഒരു സമയം പ്രാര്‍ഥിക്കുമ്പോള്‍ എനിക്ക് വേണ്ടി ദുആ ചെയ്യാത്ത മലയാളികളില്ല എന്നാണ് മമ്മൂട്ടി പറയുന്നത്.
ഞാന്‍ തലക്കനമുള്ളവനാണ്, അഹങ്കാരിയാണ്, ഗര്‍വ് ഉള്ളവനാണ്, ക്ഷിപ്ര കോപിയാണ് എന്നൊക്കെ പലരും വിമര്‍ശിച്ചിരുന്നെങ്കില്‍ പോലും ഈ പറഞ്ഞവരൊക്കെ തനിക്ക് വേണ്ടി പ്രാര്‍ഥിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.
താന്‍ അഹങ്കാരിയാണെന്ന് പറഞ്ഞവര്‍ പോലും തനിക്ക് വേണ്ടി പ്രാര്‍ഥിച്ചിരുന്നുവെന്ന മമ്മൂട്ടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
അതേസമയം കളങ്കാവല്‍ ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മമ്മൂട്ടി , വിനായകന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന് കെ. ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് കളങ്കാവല്‍. ഡിസംബര്‍ അഞ്ചിനാണ് ചിത്രം റിലീസെത്തുന്നത്.
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നു. ജിഷ്ണു ശ്രീകുമാറും ജിതിന് കെ. ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. നേരത്തെ നവംബര്‍ 27 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബര്‍ അഞ്ചിലേക്ക് നീട്ടുകയായിരുന്നു.
Health
ഡെങ്കിക്കെതിരെ ലോകത്തിലെ ആദ്യ സിംഗിള്‍ഡോസ് വാക്സിനിന് ബ്രസീല്‍ അംഗീകാരം; 91.6% ഫലപ്രാപ്തി
2024ല്‍ ലോകത്ത് 1.46 കോടി ഡെങ്കി കേസുകളും ഏകദേശം 12,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബ്രസീലി ല്‍ ഡെങ്കിപ്പനിക്കെതിരായ ലോകത്തിലെ ആദ്യത്തെ സിംഗിള്‍ഡോസ് വാക്സിനായ Butantan-DV്ക്ക് ഔദ്യോഗിക അംഗീകാരം നല്കി. ഉയര്‍ന്ന താപനില കാരണം ആഗോളതലത്തില്‍ ഡെങ്കി വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വന്‍ ആശ്വാസവാര്‍ത്തയാണിത്. 2024ല്‍ ലോകത്ത് 1.46 കോടി ഡെങ്കി കേസുകളും ഏകദേശം 12,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാവോ പോളോയിലെ Butantan Institute ആണ് പുതിയ വാക്സിന് വികസിപ്പിച്ചത്. 12 മുതല്‍ 59 വയസുവരെയുള്ളവര്‍ക്ക് ഇത് ഉപയോഗിക്കാം. എട്ട് വര്‍ഷം നീണ്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 6,000ത്തിലധികം സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുത്തു. പരീക്ഷണ ഫലങ്ങളില്‍ വാക്സിനിന് 91.6% ഫലപ്രാപ്തിയുണ്ടെന്ന് കണ്ടെത്തി. ഇത് ബ്രസീലിന്റെ ശാസ്ത്രആരോഗ്യരംഗത്തെ ഒരു ചരിത്ര നേട്ടമാണെന്ന് Butantan Institute ഡയറക്ടര്‍ എസ്പര് കല്ലാസ് പറഞ്ഞു. ലോകാരോഗ്യ സംഘടന പ്രകാരം നിലവില്‍ ലഭ്യമായ ഏക ഡെങ്കി വാക്സിന് TAK-003 ആണ്. എന്നാല്‍ അതിന് മൂന്ന് മാസത്തെ ഇടവേളയില്‍ രണ്ട് ഡോസുകള്‍ ആവശ്യമാണ്. പുതിയ സിംഗിള്‍ഡോസ് വാക്സിന് ഈ രംഗത്ത് വലിയ മുന്നേറ്റമായി കരുതപ്പെടുന്നു. ശുദ്ധ ജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കി പകര്‍ന്നുപിടിപ്പിക്കുന്നത്. പകല്‍ സമയങ്ങളിലാണ് ഇവ മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 3 മുതല്‍ 14 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. പെട്ടെന്ന് തുടങ്ങുന്ന ഉയര്‍ന്ന പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലെ വേദന, പേശി-സന്ധി വേദന, നെഞ്ച്-മുഖം മേഖലയില്‍ ചുവന്ന തടിപ്പ്, ഛര്‍ദി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
Film
മലയാള സിനിമയില്‍ പുതുപാത: ആദ്യമായി ഞായറായ്ച റിലീസിന് ‘ പൊങ്കാല ‘ എത്തുന്നു
പ്രേക്ഷകര്‍ നിന്ന് ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് ചിത്രത്തിലെ നായകന് ശ്രീനാഥ് ഭാസിയും അഭിപ്രായപ്പെട്ടു.
കൊച്ചി : മലയാള സിനിമയില്‍ വളരെ വിരളമായി മാത്രം നടക്കുന്ന ഞായറാഴ്ച റിലീസിന് എത്തുന്ന ആദ്യ മലയാളചിത്രമെന്ന പ്രത്യേകതയോടെയാണ് എ.ബി. ബിനില്‍ സംവിധാനം ചെയ്ത പൊങ്കാല നവംബര്‍ 30ന് തീയറ്ററുകളിലെത്തുന്നത്. സിനിമയുടെ പേരിന് ഒത്ത ആത്മവിശ്വാസമാണ് റിലീസ് ദിനം ഞായറാഴ്ച ആക്കാന്‍ കാരണമെന്നും സംവിധായകന് പത്രസമ്മേളനത്തില്‍ പറഞ്ഞു. തീരദേശ മേഖലയിലെ യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയ പൊങ്കാലയുടെ ഷൂട്ടിങ് ഏറെ വെല്ലുവിളികളോടെയായിരുന്നു. 11 ഫൈറ്റ് സീനുകള്‍ ഉള്‍പ്പെട്ടതിനാല്‍ ചിത്രീകരണം കഠിനമായിരുന്നുവെന്ന് ബിനില്‍ വ്യക്തമാക്കി. പ്രേക്ഷകര്‍ നിന്ന് ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് ചിത്രത്തിലെ നായകന് ശ്രീനാഥ് ഭാസിയും അഭിപ്രായപ്പെട്ടു. പത്രസമ്മേളനത്തില്‍ ബാബുരാജ്, അലന്‍സിയര്‍, നായിക യാമി സോന, സൂര്യാ ക്രിഷ്, ഇന്ദ്രജിത്ത് ജഗജിത്ത്, ശ്രീരംഗ്, ദാവീദ് ജേക്കബ്, അശ്വമേധ് എന്നിവരും നിര്‍മ്മാതാക്കളായ അനില്‍ പിള്ള, ദീപു ബോസ് എന്നിവരും പങ്കെടുത്തു. തുടര്‍ന്ന് ചിത്രത്തിലെ പാട്ടിന് ശ്രീനാഥ് ഭാസിയും അലന്‍സിയറും ചുവടുവെച്ചു. ഗ്രേസ് ഫിലിം കമ്പനിയാണ് ചിത്രം നവംബര്‍ 30 ന് പുറത്തിറക്കുന്നത്. മാര്‍ക്കറ്റിംഗ് ബ്രിങ്ഫോര്‍ത്ത് അഡ്വര്‍ടൈസിങ്.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala23 hours agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala1 day agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india3 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
india3 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala1 day agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

