Connect with us

Video Stories

സ്വപ്‌നക്കൂടാരങ്ങളാകുന്ന അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍

Published

on

 

അധ്യയനത്തിന്റെ അന്തിമ ഘട്ടത്തില്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന തിരക്കിലാണ് അധ്യാപകര്‍. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള അക്കാദമികവും ഭൗതികവുമായ വികസന പദ്ധതികള്‍ തയ്യാറാക്കലാണ് അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ഫെബ്രുവരി ഒന്നിന് സംസ്ഥാനമൊട്ടാകെ സമര്‍പ്പണം നിശ്ചയിച്ചെങ്കിലും എം.എല്‍.എ മാരുടെ സൗകര്യാര്‍ത്ഥം പന്ത്രണ്ടിലേക്ക് മാറ്റി. പന്ത്രണ്ടിനും അല്ലാതെയുമെല്ലാം മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണം നടന്നു. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുള്ള നിര്‍ദ്ദേശം നല്‍കുമ്പോള്‍ തന്നെ പ്രവൃത്തി ദിവസങ്ങള്‍ നഷ്ടപ്പെടുത്തരുതെന്ന അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് പ്രഖ്യാപിച്ച അന്നുമുതല്‍ സ്‌കൂളിന്റെ പ്രവൃത്തി ദിവസങ്ങളില്‍ ക്ലാസ് റൂമുകളില്‍ അധ്യാപക സാനിധ്യം എത്രത്തോളമുണ്ടായിരുന്നെന്ന് പരിശോധിക്കപ്പെടണം. കൊട്ടിഘോഷിച്ച് പൊതു ജനങ്ങള്‍ക്ക് മുമ്പില്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിക്കപ്പെടുമ്പോള്‍ അതിനകത്തെ സ്വപ്‌നങ്ങള്‍ പൂവണിയുമോ എന്ന ചോദ്യം തയ്യാറാക്കിയവര്‍ തന്നെ ഉന്നയിക്കുന്നുണ്ട്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമാണ് ഇതെല്ലാം. പൊതു വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഇതുമൂലം പരിഹരിക്കപ്പെടുന്നുണ്ടോ? അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ച്പൂട്ടുന്നതിനായി സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അംഗീകാരമില്ലാത്ത സ്‌കൂളായിട്ട് പോലും രക്ഷിതാക്കള്‍ കുട്ടികളെ അവിടെ ചേര്‍ക്കാന്‍ തയ്യാറായത് എന്ത്‌കൊണ്ടാണെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. പൊതു വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവത്കരിക്കുന്നതായാണ് സംരക്ഷണയജ്ഞ പ്രവര്‍ത്തനങ്ങളെ കാണാന്‍ കഴിയുന്നത്. സ്‌കൂള്‍ അധ്യയനത്തിന്റെ ആദ്യ ദിനത്തില്‍ പൊതുജനങ്ങളെ പങ്കെടുപ്പിച്ച് സ്‌കൂളിന് മുന്നില്‍ വലയം തീര്‍ക്കാനുള്ള ശ്രമം രാഷ്ട്രീയ പ്രേരിതമെന്നാരോപണം വന്നപ്പോള്‍ സര്‍ക്കാറിന് പിന്‍വാങ്ങേണ്ടി വന്നത് ഇക്കാര്യത്തിലെ സര്‍ക്കാറിന്റെ ആത്മാര്‍ത്ഥത എത്രത്തോള മുണ്ടായിരുന്നെന്ന് ബോധ്യപ്പെടും.
ഈ അധ്യയന വര്‍ഷത്ത പൊതു വിദ്യാലയങ്ങളില്‍ 11076 കുട്ടികള്‍ വര്‍ധിച്ചതിനെ രാഷ്ട്രീയ നേട്ടമായി ഭരണ പക്ഷ സംഘടനകള്‍ പ്രചരിപ്പിച്ചപ്പോള്‍ കഴിഞ്ഞ സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയത്തില്‍ നിന്നും ഈ സര്‍ക്കാര്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ എന്താണെന്ന് വ്യക്തമാക്കണം. രണ്ടാം തരത്തില്‍ 826 ഉം, അഞ്ചില്‍ 6433 ഉം, ഏഴില്‍ 7642 ഉം എട്ടില്‍ 6581 ഉം ഒമ്പതില്‍ 5552 കുട്ടികളും കുറഞ്ഞ് പോയത് ആരും ഗൗരവത്തിലെടുത്തതുമില്ല.
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി കോടികള്‍ ബജറ്റില്‍ സര്‍ക്കാറുകള്‍ മാറ്റിവെക്കുന്നുണ്ട്. നടപ്പ് അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എക്ക് 864 കോടിയും ആര്‍.എം.എസ്.എക്ക് 265 കോടിയും സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. അതിന് പുറമെ 45000 ഹൈടെക് ക്ലാസ്മുറികളും മണ്ഡലത്തില്‍ ഓരോ വിദ്യാലയം ഹൈടെക് വിദ്യാലയമാക്കുകയും വിവിധ മാനദണ്ഡത്തില്‍ അഞ്ചു കോടിയും മൂന്നു കോടിയുമൊക്കെ അനുവദിക്കപ്പെട്ടിട്ടുണ്ട്. പൊതു വിദ്യാഭ്യാസത്തിന്റെ തകര്‍ച്ചക്ക് കെട്ടിടങ്ങളാണോ പ്രധാന പ്രശ്‌നം ? പെതുവിദ്യാഭ്യാസ രംഗത്തെ കാതലായ പ്രശ്‌നങ്ങളെ കണ്ടെത്താനും പരിഹാരം കാണാനുമുള്ള ശ്രമം നടത്തുന്നതിനു പകരം പൊതുജനശ്രദ്ധ മറ്റൊരു ദിശയിലേക്ക് മാറ്റുന്നതായാണ് ഈ പ്രഖ്യാപനങ്ങളിലൂടെ കാണുന്നത്.
സുരക്ഷിതമായ അധ്യാപനം സാധ്യമാക്കുക എന്നതാണ് ഈ രംഗത്തെ അതി പ്രധാനമായ ആവശ്യം. പദ്ധതികളുടെ ബാഹുല്യമാണ് പൊതു വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന പ്രശ്‌നം. എല്ലാ പരിശീലനങ്ങളും മറ്റു പരിപാടികളുമെല്ലാം തന്നെ പ്രവൃത്തി ദിനത്തില്‍ സംഘടിപ്പിക്കില്ലെന്ന് പറഞ്ഞ മന്ത്രിയും വകുപ്പും അധ്യയനത്തിന്റെ അവസാനത്തില്‍ പദ്ധതികളുടെ ബാഹുല്യമാണ് നല്‍കിയത്. അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി ജില്ലാ തലങ്ങളില്‍ മന്ത്രി നേരിട്ട് നിര്‍ദ്ദേശം നല്‍കാന്‍ എത്തിയത് പ്രവൃത്തി ദിനത്തിലാണ്.
ശ്രദ്ധ എന്ന പേരില്‍ ഒരു പഠന പ്രവര്‍ത്തനം പ്രഖ്യാപനം കഴിഞ്ഞ് മാലയാളത്തിളക്കം എന്ന പേരില്‍ മാറ്റൊന്ന്. ഇതിനായി ഒന്നിലധികം ദിവസങ്ങളില്‍ പരിശീലനം. പദ്ധതി നിര്‍വഹണത്തിന് ദിവസങ്ങള്‍ വേറെയും. അധ്യയനത്തില്‍ നഷ്ടപ്പെടുന്ന ഈ ദിവസം മറ്റാരു നല്‍കും. ഇവകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുള്ള നിര്‍ദ്ദേശം. പതിവുപോലെ ജില്ലാ തലം മുതല്‍ പരിശീലനം ആരംഭിച്ചു. അതിനിടയില്‍ കോര്‍ണര്‍ പി.ടി.എകള്‍ നടത്താനുള്ള പദ്ധതി തയ്യാറാക്കി ഇതിനും പ്രധാനാധ്യാപകന് ഒരു ദിവസം മറ്റൊരുധ്യാപകന് വേറൊരു ദിവസവുമായി പരിശീലനം. നൂറു വീതം രക്ഷിതാക്കളെ ഓരോ യൂണിറ്റുകളാക്കി പൊതു വിദ്യാഭ്യാസത്തിന്റെ പ്രസക്തി അറിയിച്ച് കോര്‍ണര്‍ പി.ടി.എ കള്‍ നടത്തണം. അധ്യയന സമയങ്ങളില്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശവും. ജനുവരി മുതല്‍ റിവിഷനുകള്‍ ആരംഭിക്കുന്നതിനിടയിലാണ് ഇതെല്ലാം നടപ്പിലാക്കാനുള്ള നിര്‍ദ്ദേശം വരുന്നത്. പ്രതികരണ ശേഷിയില്ലാത്ത അധ്യാപക സമൂഹം എല്ലാം നടപ്പിലാക്കാനായി വിധിക്കപ്പെട്ടു. ഇതിന്റെയെല്ലാം നഷ്ടം സഹിക്കേണ്ടി വന്നത് പൊതു വിദ്യാലയങ്ങളെ ആശ്രയിച്ച വിദ്യാര്‍ത്ഥികളും.
ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പിന് ശേഷമുണ്ടാക്കിയ മാസ്റ്റര്‍ പ്ലാന്‍ വെറും സ്വപ്‌നങ്ങള്‍ മാത്രമാണ്. അക്കാദമികവും ഭൗതികവുമായ ആശയങ്ങള്‍ തയ്യാറാക്കുകയും നടപ്പില്‍ വരുത്താനാവശ്യമായ മാര്‍ഗങ്ങളും കൂട്ടത്തില്‍ നിര്‍ദ്ദേശിക്കണം. ഓരോ വിദ്യാലയങ്ങളും കോടികളുടെ പ്രൊജക്ടുകള്‍ തയ്യാറാക്കി. എം.എല്‍.എ, എം.പി തദ്ദേശ സ്ഥാപനങ്ങള്‍ എന്നിങ്ങനെ ഫണ്ടുകള്‍ വിഭജിച്ചു നല്‍കി. പൊതു ജനങ്ങളില്‍ നിന്ന് വെറെ സമാഹരണവും. പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. കാര്യത്തിന്റെ ഗൗരവം തിരിച്ചറിയാത്ത കുറച്ചെങ്കിലും പേര് ഇതെല്ലാം യാഥാര്‍ത്ഥ്യമാവുമെന്ന് വിശ്വസിക്കുകയും ചെയ്തു. പദ്ധതിയുടെ ഓരോ പകര്‍പ്പുകള്‍ ബി.ആര്‍.സി, എ.ഇ.ഒ കളില്‍ നല്‍കുകയും ചെയ്യും. എം.പിമാരില്‍ നിന്നും എം.എല്‍.എമാരില്‍ നിന്നും പ്രതീക്ഷിക്കുന്ന വിഹിതങ്ങള്‍ അവരുടെ ശ്രദ്ധയില്‍ ആരു കൊണ്ടുവരുമെന്ന കാര്യത്തില്‍ നിശ്ചയമില്ല. മാസ്റ്റര്‍ പ്ലാനിലെ അക്കാദമിക ആശയങ്ങളും. ഇതെല്ലാം നടപ്പില്‍ വരുത്താന്‍ അധ്യാപകര്‍ തയ്യാറായാല്‍ തന്നെ സര്‍ക്കാര്‍ തലത്തില്‍ നിന്നും ഇതിന് മുകളില്‍ മറ്റൊന്നും വരികയില്ലെന്ന് എന്താണ് ഉറപ്പ്?
പൊതു വിദ്യാലയങ്ങളിലെ അതി പ്രധാനമായ ഒരു ഭാഗമാണ് എയ്ഡഡ് വിദ്യാലയങ്ങള്‍. സര്‍ക്കാര്‍ തലത്തില്‍ നിന്നും യാതൊരു ഫണ്ടും ലഭ്യമാക്കാത്ത ഈ സ്ഥാപനങ്ങള്‍ എങ്ങിനെ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ നടപ്പില്‍ വരുത്തുമെന്നതിന് ഉത്തരം പറയേണ്ടതുണ്ട്. കഴിഞ്ഞ ഗവണ്‍മെന്റ് കുറച്ച് മേഖലയിലെങ്കിലും എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് ഫണ്ടനുവദിച്ചതിനപ്പുറം മറ്റൊന്നും പുതിയ ഗവണ്‍മെന്റില്‍ നിന്നുണ്ടായിട്ടില്ല. സ്വതന്ത്രമായ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകര്‍ക്ക് അവസരം നല്‍കലാണ് പൊതു വിദ്യാലയത്തിന്റെ സംരക്ഷണത്തിനുള്ള മാര്‍ഗം. നടപ്പിലാക്കുന്ന ഓരോ പദ്ധതിയുടെയും സത്യസന്ധമായ വിലയിരുത്തുകള്‍ നല്‍കാന്‍ അധ്യാപകരോട് ആവശ്യപ്പെടണം. അങ്ങനെ അവസരം നല്‍കിയാല്‍ പൊതു വിദ്യാഭ്യാസ രംഗത്തെ ശരിയായ പ്രശ്‌നങ്ങള്‍ കണ്ടെത്താനും പരിഹാരം കാണാനും അതുവഴി പൊതു വിദ്യാഭ്യാസത്തിലേക്ക് സമൂഹത്തെ ഒന്നിച്ചെത്തിക്കാനും സാധിക്കും. നിലവില്‍ മുകളിലുള്ളവരെ തൃപ്തിപ്പെടുത്താനുള്ള റിപ്പോര്‍ട്ടുകളാണ് നല്‍കുന്നത്.
എല്‍.പി തലത്തില്‍ ക്ലാസ് കൈകാര്യം ചെയ്യേണ്ട പ്രധാനാധ്യാപകര്‍ക്ക് മുഴു സമയം ക്ലാസിലെത്താന്‍ സാധിക്കുന്നില്ല. ബദല്‍ സംവിധാനമെന്ന നിലയില്‍ സ്വന്തം ചെലവില്‍ മറ്റൊരാളെ നിയമിച്ചപ്പോള്‍ അതും പാടില്ലെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നു. ഉച്ചക്കഞ്ഞി, പാല്‍, മുട്ട തുടങ്ങിയ കാര്യങ്ങള്‍ക്കും സമയം മാറ്റിവെക്കേണ്ടത് അധ്യാപകര്‍ തന്നെ. മുന്‍കാലങ്ങളിലുണ്ടായ പി.ടി.സി. എം നിയമനം ഇപ്പോള്‍ നടക്കുന്നില്ല.
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന് സ്വകാര്യ സ്ഥാപനങ്ങളോടുള്ള ഭീഷണിയും പൊതു ജനങ്ങള്‍ക്കുള്ള ഇത്തരം കപടതകളുമല്ല പരിഹാരം. സുരക്ഷിതമായ പഠന സ്വാതന്ത്ര്യം അനുവദിക്കുകയും അമിത ജോലി ഭാരം ഇല്ലാതാക്കുകയുമാണ് വേണ്ടത്. രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി അണ്‍ എയ്ഡഡ് മേഖലയില്‍ നിന്ന് ജനങ്ങളെ പിന്‍മാറ്റത്തിന് കാരണമാക്കിയിട്ടുണ്ട്. നിര്‍ബന്ധിതമായി പൊതുവിദ്യാലയങ്ങളില്‍ അവര്‍ എത്തിച്ചേരുന്നത് പൊതു വിദ്യാഭ്യാസത്തിന്റെ മികവാണെന്ന ചിന്ത തെറ്റാണെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം.

Health

എംപോക്സിനെ അടുത്തറിയാം ജാഗ്രത പാലിക്കാം

മറ്റു മൃഗങ്ങളെ ഈ രോഗം ബാധിക്കുമെങ്കിലും കുരങ്ങുകളിൽ നിന്ന് വേർതിരിച്ചെടുത്തതിനാലാണ്  ഇങ്ങനെ ഒരു പേര് വന്നത്.

Published

on

ഡോ. ഗംഗപ്രസാദ്. ജി

ആഫ്രിക്കൻ രാജ്യങ്ങളിൽ എം പോക്സ് അഥവാ(Monkey Pox)തീവ്രമായി പടർന്നു പിടിയ്‌ക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥപ്രഖ്യാപിച്ചിരിക്കുകയാണ്. നടപടികൾ സ്വീകരിക്കുന്നതിനായി പ്രാദേശിക അന്തർദേശീയ സ്ഥാപനങ്ങളുമായി പ്രവർത്തിക്കുന്നുണ്ട്. രോഗബാധ തടയുവാനായി മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇക്കഴിഞ്ഞ 2022 എം പോക്സ് ഒരുപാട് രാജ്യങ്ങളിൽ പൊട്ടി പുറപ്പെട്ടിട്ടുണ്ടായിരുന്നു. അന്ന് 6 ഭൂഖണ്ഡങ്ങളിലായി 104 രാജ്യങ്ങളിൽ വ്യാപിച്ച രോഗം പ്രധാനമായും അമേരിക്കയിലെയും യൂറോപ്പിലെയും പൊതുജനാരോഗ്യത്തിന് പ്രതികൂലമായി ബാധിച്ചിരുന്നു. 64,290 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

1959 ൽ ആണ് മങ്കി പോക്സ്വൈറസിനെ(MPXV)കുരങ്ങുകളുടെ ശരീരത്തിൽ നിന്നും വേർതിരിച്ചെടുത്തത്. മറ്റു മൃഗങ്ങളെ ഈ രോഗം ബാധിക്കുമെങ്കിലും കുരങ്ങുകളിൽ നിന്ന് വേർതിരിച്ചെടുത്തതിനാലാണ്  ഇങ്ങനെ ഒരു പേര് വന്നത്. എന്നാൽ 1970 മുതൽ പ്രധാനമായും പടിഞ്ഞാറൻ മധ്യ ആഫ്രിക്കയിലെ പ്രാദേശിക രാജ്യങ്ങളിൽ മനുഷ്യർക്കിടയിൽ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. താരതമ്യേന അവഗണിക്കപ്പെട്ട ഈ വൈറൽ രോഗം 2022 ൽ അഭൂതപൂർവ്വമായ വേഗതയിൽ വീണ്ടും ഉയർന്നുവന്നു. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നതും ചില പ്രദേശങ്ങളിൽ സമൂഹവ്യാപനം ഉണ്ടാക്കിയതും പ്രത്യേക ആശങ്ക പരത്തി. ചിക്കൻപോക്സ് പരത്തുന്ന വൈറസിന്റെ അതേ ജനുസ്സിൽ പെടുന്ന ഓർത്തോപോക്സ് വൈറസുകളാണ് മങ്കിപോക്സ് വൈറസ്. (MPXV ).ഈ വൈറസുകളുടെ പ്രത്യേകത മനുഷ്യരിൽ മാത്രമല്ല,അണ്ണാൻ മുതൽ കുരങ്ങുകൾ വരെയുള്ള ഒട്ടനവധി മൃഗങ്ങളിൽ അണുബാധ ഉണ്ടാക്കുവാൻ ഇവയ്ക്ക് കഴിവുണ്ട് എന്നതാണ്.

ആയതിനാൽ ഒരു കാടിനുള്ളിൽ പെട്ടെന്ന് തന്നെ വലിയ വിസ്തീർണത്തിൽ ഇവയ്ക്ക് രോഗബാധ ഉണ്ടാക്കുവാൻ സാധിക്കും.
വസൂരിയ്ക്ക് സമാനമായ രോഗലക്ഷണങ്ങൾ ആണെങ്കിലും വളരെ മയം ഉള്ളതും രോഗപ്പകർച്ച വസൂരിയുമായി താരതമ്യപ്പെടുത്തുകയും ചെയ്യുമ്പോൾ വളരെ കുറവാണ്. ക്ലാസ്സ് വൺ, ക്ലാസ്സ് ടു, ക്ലാസ്സ് വൺ ബി എന്നിങ്ങനെ എംപോക്സിൻ്റെ മൂന്ന് വകഭേദങ്ങൾ ആണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ക്ലാസ്സ് വൺ ബി എന്ന വകഭേദത്തിന്റെ വ്യാപനം വളരെ അപകടകരമാണെന്നാണ് ഡെമോക്രാറ്റിക്  റിപ്പബ്ലിക് ഓഫ് കോങ്ങോയിലെ ഗവേഷകർ സൂചിപ്പിക്കുന്നത്. ഇതിന് വ്യാപനശേഷി വളരെ കൂടുതലാണ്.ഗുരുതരമായ രോഗലക്ഷണങ്ങൾക്ക് കാരണമായേക്കാം. മുൻവർഷങ്ങളിൽ ആക മൊത്തം മരണ നിരക്ക്( Case fatality rate ) 8.7% ആണ്. ക്ലാസ്സ് ടു 3.6% മരണനിരക്ക് ആണെങ്കിൽ ക്ലാസ്സ് 1 10.6% ആണ്.

ഇപ്പോഴത്തെ ഔട്ട്‌ ബ്രേക്ക്‌ ൽ രോഗബാധയുള്ളവർ സജീവ നിരീക്ഷണത്തിൽ ഉള്ളതിനാൽ ( Active Surveillance ) വളരെ പെട്ടെന്ന് തന്നെ രോഗനിർണ്ണയം നടത്തി കൃത്യമായ ചികിത്സ നൽകുന്നതുകൊണ്ടും മരണനിരക്ക് 1%ത്തിലും താഴെകൊണ്ടു വരാൻ സാധിച്ചിട്ടുണ്ട്. റീപ്രൊഡക്ഷൻ നമ്പർ (R0) അഥവാ ആദ്യ രോഗി എത്ര പേർക്ക് രോഗം പരത്തുവാനുള്ള കഴിവ് 0.8 ൽ നിന്നും 2.44 ആയി കൂടിയിരിക്കുന്നു. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകർച്ച കൂടുന്നതിന് ജനസംഖ്യ വർദ്ധനവ്മാത്രമല്ല സാമൂഹികവും ലൈംഗിക പരവുമായ കാരണങ്ങൾ വളരെ ഏറെയാണ്. എന്നാൽ സ്ഥായി ആയിട്ടുള്ള  ഈരോഗത്തിന്റെ വ്യാപനം മുൻപത്തേക്കാൾ കുറവാണ്. ജീവിതരീതിയിലുള്ള മാറ്റങ്ങൾ കൊണ്ടും മുൻപ് രോഗം വന്നതുകൊണ്ടോ വാക്സിനേഷൻ നൽകിയ പ്രതിരോധശേഷി മൂലമോ ആവാം. മുൻകാലങ്ങളിൽ (1970-2015) കുട്ടികളിലാണ് (10 വയസ്സിനു താഴെ) കൂടുതലായി കണ്ടു വന്നിട്ടുള്ളത്. എന്നാൽ 2017-18 കാലഘട്ടങ്ങളിൽ നൈജീരിയയിലെ കണക്കനുസരിച്ച് 29 വയസ്സുള്ളവരാണ് കൂടുതൽ രോഗബാധിതർ ആയത്.

പുരുഷന്മാരാണ് അന്ന് കൂടുതലും ഉണ്ടായിരുന്നതും. 2022 ആയപ്പോഴേക്കും 34 വയസ്സുള്ള പുരുഷന്മാരാണ് കൂടുതലും ഉണ്ടായത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് (zoonotic)  പകരുവാനുള്ള സാധ്യതയുണ്ട്. കൂടാതെ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കും (interhuman )പകരാം. രോഗബാധിതനുമായുള്ള സമ്പർക്കത്തിലൂടെയാണ്സാധാരണയായി പകരുന്നത്. മൃഗത്തിൻ്റെ ശരീര ദ്രാവകം അല്ലെങ്കിൽ ഒരു കടിയിലൂടെയോ പോറലിലൂടെയോ പ്രത്യേകിച്ച് രോഗ സാന്ദ്രത  കൂടുതൽ ഉള്ള പ്രദേശങ്ങളിൽ സാധ്യത ഏറെയാണ്.വനനശീകരണം മൃഗ-മനുഷ്യ സമ്പർക്കം വർദ്ധിക്കുന്നതും വേവിക്കാത്ത മാംസം ഭക്ഷിക്കുന്നതും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുവാനുള്ള സാധ്യതവർദ്ധിപ്പിക്കുന്നു.

2022ലെ പഠനങ്ങൾ അനുസരിച്ചു മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക് പകർന്നത് വായുവിലൂടെയും, ശരീരസ്രവങ്ങൾ, രോഗിയുടെ സ്പർശനം, നിത്യോപയോഗ വസ്തുക്കളിൽക്കൂടെയും, കൂടാതെ മലത്തിലൂടെയും ആണ് എന്നാണ് അനുമാനിക്കുന്നത്. ഈ വൈറസിന് പ്ലാസെന്റ (Placenta ) മറികടന്ന് ഗർഭസ്ഥ ശിശുവിനെ ബാധിക്കുവാനുള്ള കഴിവുണ്ടെങ്കിലും 2022 ലെ രോഗംബാധിച്ച 12 ഗർഭിണികളിലും കുഞ്ഞുങ്ങൾക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. എം പോക്സ് വൈറസ് നെ മനുഷ്യബീജങ്ങളിൽ നിന്ന് വേർ തിരിച്ചെടുത്തതിനാൽ ഇതിനെ ലൈംഗിക ജന്യരോഗമായും കണക്കാക്കുന്നു. പുരുഷ സ്വവർഗ അനുരാഗികളിൽ ആണ് കൂടുതലായും രോഗം ഉണ്ടായതായി കാണുന്നത്. പണ്ടുകാലത്ത് ഏറെ മരണം വിതച്ച വസൂരിരോഗത്തിന്റെ വാക്സിനേഷൻ (Small pox vaccination ) ഈരോഗത്തിന് 85% സംരക്ഷണം നൽകുന്നുണ്ട്. കാരണം 1980 ൽ ഈ വാക്സിനേഷൻ നിർത്തിയതിനു ശേഷമുള്ളവർക്കാണ് റിപ്പോർട്ട് ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവും.രോഗപ്രതിരോധശേഷി കുറഞ്ഞ (ഉദാ : എയ്ഡ്സ് രോഗബാധിതർ ) വരാണ് കൂടുതലായും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്.

ഇപ്പോൾ കണ്ടെത്തിയിട്ടുള്ള മിക്കവാറും പുതിയ രോഗികൾ എല്ലാം തന്നെ ലൈംഗികമായി അണുബാധ പകർന്നവരാണ്. സ്ത്രീകളിൽ ഗർഭം അലസുന്നതിനും കാരണമായേക്കാം. രോഗം മാറിയവർക്ക്‌ ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ  ഉണ്ടായിട്ടുണ്ട് വായയുടെയും നാസാരന്ധ്രങ്ങളുടെയുംതൊലിയുടെയും ഒക്കെ  സമ്പർക്കം കൊണ്ട് മനുഷ്യ ശരീരത്തിലേക്ക് ഇവ പ്രവേശിക്കും. എന്നാൽ ലൈംഗികജന്യമായും പകരാം. ഒന്നു മുതൽ മൂന്ന് ആഴ്ചവരെയാണ്  പകർച്ച കാലാവധി. പനിയാണ് ആദ്യരോഗലക്ഷണം.
മുഖത്തും മറ്റു ശരീര ഭാഗങ്ങളിലും പാടുകൾ ഉണ്ടാവും. നടുവേദന, തൊണ്ടവേദന, ശ്വാസ തടസ്സം, പനി, വിറയൽ, കഴല വീക്കം, അസ്വാസ്ഥ്യം, തലവേദന എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. കാട്ടുമൃഗങ്ങളുമായി സമ്പർക്കത്തിൽ ഇരിക്കുന്നവർ
ഇലക്ട്രോൺ മൈക്രോസ്കോപ്പി, ഇമ്മ്യൂണോഹിസ്റ്റോ കെമിക്കൽ ഡിറ്റക്ഷൻ, എം പോക്സ്വൈറൽ പ്രോട്ടീനുകൾ, കൂടാതെ തൊലിപ്പുറത്തെ മാറ്റങ്ങൾആരംഭിച്ചതിന് ശേഷം 4 മുതൽ 56 ദിവസം വരെ ഉണ്ടാവുന്നആന്റിബോഡികൾ എന്നിവ രോഗനിർണ്ണയത്തിനു ഉപയോഗിക്കുന്നു. എന്നാൽ എല്ലാ രീതികളും നിർദ്ദിഷ്ടമല്ല

സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അനുസരിച്ചു എം പോക്സ് കേസുകൾ തത്സമയ പോളിമറേസ് ചെയിൻ റിയാക്ഷൻ (qPCR)വഴിരോഗം സ്ഥിരീകരിക്കണം. രോഗം ആരംഭിച്ച് 21 ദിവസത്തിനകം സി ഡി സി യുടെ അനുമാനപ്രകാരം മുള്ള മാനദണ്ഡങ്ങൾക്ക്‌ കീഴെ വരുന്നുണ്ടോ എന്ന് കൃത്യമായിനോക്കണം.  എം പോക്സിൻ്റെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നിർണായക മാർഗങ്ങളിലൊന്നാണ്കോൺടാക്റ്റ് ട്രെയ്‌സിംഗ്.  എം പോക്സ് രോഗിയുമായി സമ്പർക്കം പുലർത്തുന്നവർ 21 ദിവസത്തേക്ക് നിരീക്ഷിക്കണത്തിൽ ഇരിക്കണം. രോഗലക്ഷണങ്ങൾ ഉള്ളവരും രോഗം സ്ഥിരീകരിച്ചവരും മറ്റുള്ളവരുമായി സമ്പർക്കം പാടില്ല.

മനുഷ്യ-മനുഷ്യ സമ്പർക്കത്തിന് വളരെയധികം ശ്രദ്ധ നൽകിയിട്ടുണ്ടെങ്കിലും മൂല്യസ്രോതസ്സ് നിർദ്ദിഷ്ട മല്ലാത്തതിനാൽ മൃഗ-മൃഗ, മൃഗ -മനുഷ്യ സമ്പർക്കത്തിന്റെ പഠനങ്ങൾക്കായി കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ട്. രോഗത്തിൻ്റെ എപ്പിഡെമിയോളജി നന്നായി മനസ്സിലാക്കുന്നത് ഏറെ ഗുണം ചെയ്യും. നൈജീരിയയിൽ അവിടുത്തെ ഔട്ട്‌ ബ്രേക്ക്‌ റെസ്പോൺസ് മാനേജ്മെന്റ് അനാലിസിസ്  സിസ്റ്റം അവിടുത്തെ 8 സംസ്ഥാനങ്ങളിലായി  2017 മുതൽ പ്രവർത്തിച്ചു വരുന്നുണ്ട്. കൃത്യമായ ആന്റിവൈറൽ മരുന്നുകൾ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല എന്നാൽ ടീകോവിരിമാറ്റ് ( tecovirimat),ഒരേ കുടുംബത്തിൽപ്പെട്ട (ഓർത്തോപോക്സ്വൈറസുകൾ) വൈറസുകൾ മൂലമുണ്ടാകുന്ന മൂന്ന് അണുബാധകൾ, വസൂരി, എം പോക്സ്, കൗപോക്സ് എന്നിവ ചികിത്സിക്കുന്നതിനുള്ള ആന്റി വൈറൽ മരുന്നാണ്. വസൂരിക്കെതിരായ വാക്സിനേഷനുശേഷംസംഭവിക്കാവുന്ന സങ്കീർണതകൾ ചികിത്സിക്കാനും ഇത് ഉപയോഗിക്കുന്നു.എയ്ഡ്‌സ് രോഗികളിലെ കാഴ്ചയേ ബാധിക്കുന്നററ്റിനൈറ്റിസ്( Retinitis )ചികിത്സിക്കുവാൻ ഉപയോഗിക്കുന്ന സിഡോഫോവിർ (Cedofofir )മരുന്നുകളുംബ്രിൻസിഡോഫോവിർ ഗുളികകളും ഈ രോഗത്തിന് ഉപയോഗിക്കുന്നുണ്ട്.

Continue Reading

Health

മലപ്പുറത്ത് 7 പേര്‍ക്ക് നിപ ലക്ഷണങ്ങള്‍, 37 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്

നിപ ഇനി രണ്ടാമതൊരാൾക്കില്ലെന്ന് ഉറപ്പിക്കാനാണ് ജാഗ്രത പാലിക്കുന്നതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Published

on

മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്. ഇതിൽ 37 സാമ്പിളുകൾ നെഗറ്റീവാണ്. മറ്റുളളവരുടെ സാമ്പിളുകൾ ഉടൻ പരിശോധനക്ക് അയക്കും. നിപ ഇനി രണ്ടാമതൊരാൾക്കില്ലെന്ന് ഉറപ്പിക്കാനാണ് ജാഗ്രത പാലിക്കുന്നതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മലപ്പുറത്ത് വിദേശത്ത് നിന്നെത്തിയ 38കാരന് ഇന്നലെ എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനയും ജാഗ്രതയും കർശനമാക്കി. എം പോക്സ് ബാധിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 23 പേരാണ് നിലവിലുളളത്. ഇവരുടെ സാമ്പിളുകളെടുത്ത് പരിശോധനക്ക് അയക്കും. ദുബായിൽ നിന്നെത്തിയ യുവാവിന് ഒപ്പം യാത്ര ചെയ്ത വിമാനത്തിലെ മുന്നിലും പിന്നിലുമായി 3 വരികളിലുള്ള 43 പേരെയും മനസിലാക്കിയിട്ടുണ്ടെന്നും ഇവരെ കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.

നിലവിൽ സമ്പർക്ക പട്ടികയിലുള്ളവരോട് വീടുകളിൽ തന്നെ കഴിയണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആറ് പേർ വിദേശത്തുള്ളവരാണ്. ചികിത്സയിലുള്ള  എടവണ്ണ ഒതായി സ്വദേശിയായ യുവാവിൻ്റെ ആരോഗ്യ നില തൃപ്തികരമാണ്. ഇദ്ദേഹത്തിൻ്റെ റൂട്ട് മാപ്പ് വൈകാതെ പുറത്തുവിടും.

Continue Reading

Health

സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്

ദൂബൈയിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്.

Published

on

കേരളത്തിൽ വിദേശത്ത് നിന്നെത്തിയ യുവാവിന് എം പോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. ദുബൈയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശിച്ചു.

ഏതെങ്കിലും രീതിയിലുള്ള ലക്ഷണമുണ്ടെങ്കിൽ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. കേന്ദ്ര മാർഗനിർദേശപ്രകാരം സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും സർവൈലൻസ് ശക്തമാക്കിയിരുന്നു. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണം ഉണ്ടായാൽ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകിയിരുന്നു.

ദൂബൈയിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗം ഒപിയിലാണ് യുവാവ് ചികിത്സ തേടിയത്.

Continue Reading

Trending