Connect with us

Sports

നെയ്മറിന് പരിക്ക്, പി.എസ്.ജി ആശങ്കയില്‍

Published

on

 

പാരിസ്: പി.എസ്.ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് പരിക്ക്. ഫ്രഞ്ച് ലീഗില്‍ മാഴ്‌സേക്കെതിരായ ‘ലെ ക്ലാസിക്ക്’ മത്സരത്തിന്റെ അവസാന ഘട്ടത്തിലാണ് പരിക്കേറ്റ താരത്തിന് സ്‌ട്രെച്ചറില്‍ കളംവിടേണ്ടി വന്നത്.
മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് പി.എസ്.ജി ജയിച്ചെങ്കിലും ബുധനാഴ്ച നടക്കുന്ന കോപ് ദെ ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലും റയല്‍ മാഡ്രിഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലും നെയ്മര്‍ കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. കണങ്കാലില്‍ സ്ട്രാപ്പ് ഇട്ടുകൊണ്ടുള്ള ഫോട്ടോ നെയ്മര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു.
ലെ ക്ലാസിക്കില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന ഖ്യാതി സ്വന്തമാക്കി കെയ്‌ലിയന്‍ എംബാപ്പെ പത്താം മിനുട്ടില്‍ പി.എസ്.ജിയെ മുന്നിലെത്തിച്ചു. 27-ാം മിനുട്ടില്‍ റൊലാന്‍ഡോയുടെ സെല്‍ഫ് ഗോളില്‍ പി.എസ്.ജി ലീഡുയര്‍ത്തിയപ്പോള്‍ 55-ാം മിനുട്ടില്‍ നെയ്മറിന്റെ സഹായത്തോടെ കവാനിയാണ് പട്ടിക പൂര്‍ത്തിയാക്കിയത്.
മാഴ്‌സേ താരം ബൗണ സാറിന്റെ നിസ്സാരമെന്ന് തോന്നിച്ച ടാക്ലിങ്ങിനിടെയാണ് നെയ്മറിന്റെ കണങ്കാലില്‍ പരിക്കേറ്റത്. എതിര്‍താരവുമായുള്ള പോരാട്ടത്തില്‍ ബ്രസീലുകാരന്റെ കാല്‍ ടര്‍ഫില്‍ തട്ടി മടങ്ങുകയായിരുന്നു. നിലത്തു വീണ് വേദന കൊണ്ടു പുളഞ്ഞ താരത്തെ സ്‌ട്രെച്ചറിലാണ് മൈതാനത്തിനു പുറത്തേക്കു കൊണ്ടു പോയത്.
മാര്‍ച്ച് ആറിന് ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദത്തില്‍ റയല്‍ മാഡ്രിഡിനെ നേരിടുന്ന പി.എസ്.ജിക്ക് നെയ്മറിന്റെ പരിക്ക് തിരിച്ചടിയാണെന്ന് സഹതാരം എഡിന്‍സന്‍ കവാനി പറഞ്ഞു. എന്നാല്‍, പാര്‍ക് ദെ പ്രിന്‍സിലെ നിര്‍ണായക മത്സരത്തിനു മുമ്പ് ബ്രസീല്‍ താരം ആരോഗ്യം വീണ്ടെടുക്കുമെന്നാണ് കരുതുന്നതെന്നും ഉറുഗ്വേതാരം പറഞ്ഞു. എന്നാല്‍, റയലിനെതിരെ നെയ്മര്‍ കളിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും ആദ്യഘട്ട പരിശോധനയില്‍ വലിയ കുഴപ്പങ്ങള്‍ കണ്ടില്ലെന്നും കോച്ച് ഉനയ് എമ്രി പറഞ്ഞു.
‘ആദ്യ പരിശോധനകളില്‍ ചെറിയൊരു തിരിവ് മാത്രമേയുള്ളൂ. എങ്കിലും ചില പരിശോധനകള്‍ കൂടി വേണ്ടിവരും. ഞങ്ങള്‍ ശുഭപ്രതീക്ഷയിലാണ്. റയലിനെതിരായ മത്സരത്തിന്റെ കാര്യമാണെങ്കില്‍ നെയ്മര്‍ കളിക്കുമെന്നു തന്നെയാണ് ഞാന്‍ പറയുക.’ – കോച്ച് വ്യക്തമാക്കി.
അതേസമയം, നെയ്മറിന് പരിക്കേറ്റ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും എതിര്‍ താരത്തെ വേദനിപ്പിക്കണമെന്ന ലക്ഷ്യത്തില്‍ കളിച്ചിട്ടില്ലെന്നും ബൗണ സാര്‍ പറഞ്ഞു. ‘ഞാന്‍ പന്തിനു വേണ്ടി കളിക്കുക മാത്രമാണ് ചെയ്തത്. നെയ്മറിനെ വീഴ്ത്തുക എന്ന ലക്ഷ്യത്തോടെ ഞാന്‍ കളിച്ചിട്ടില്ല. എന്റെ കളി രീതിയും അതല്ല. അദ്ദേഹം കാല്‍ മടക്കി ചവിട്ടുകയാണുണ്ടായത്. ദൗര്‍ഭാഗ്യകരമാണത്. ഇത് കളിയിലെ മറ്റേതെങ്കിലും സംഭവം പോലെ മാത്രമേ ഞാന്‍ കാണുന്നുള്ളൂ.’ 26-കാരനായ ഫ്രഞ്ച് താരം മത്സര ശേഷം പറഞ്ഞു.

Cricket

ട്വന്റി 20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ജോസ് ബട്‍ലർ നയിക്കും

പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു.

Published

on

ജൂണില്‍ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമിനെ ജോസ് ബട്‌ലര്‍ നയിക്കും. കൈമുട്ടിലെ പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു. 2021ന് ശേഷം ആദ്യമായാണ് ആര്‍ച്ചര്‍ ടീമിലെത്തുന്നത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയും സ്‌ക്വാഡിലുണ്ട്. ലോകകപ്പ് നേടിയ ട്വന്റി 20, ഏകദിന ടീമുകളില്‍ അംഗമായിരുന്ന ആള്‍റൗണ്ടര്‍ ക്രിസ് വോക്‌സ്, ബാറ്റര്‍ ഡേവിഡ് മലാന്‍ എന്നിവര്‍ പുറത്തായി. ജൂണ്‍ നാലിന് ബര്‍ബദോസില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെയാണ് ഇംഗ്ലീഷുകാരുടെ ആദ്യ അങ്കം.

ഇംഗ്ലണ്ട് ടീം: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജൊനാഥന്‍ ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്, സാം കറണ്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്‌ലി, വില്‍ ജാക്‌സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റാഷിദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്‌ലി, മാര്‍ക് വുഡ്.

Continue Reading

Cricket

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍

സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.

Published

on

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. 2015 ജൂലൈയിലാണ് സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യില്‍ അരങ്ങേറ്റിയത്.25 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 374 റണ്‍സ് താരം നേടിയിട്ടുണ്ട്.ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയാണ് ഉപനായകൻ. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.

ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.ജൂണ്‍ അഞ്ചിനാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Continue Reading

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

Trending