Culture
ട്രംപിന്റെ വിശ്വസ്ത ഹോപ് ഹിക്‌സ് രാജിവെച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തയും വൈറ്റ്ഹൗസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടറുമായ ഹോപ് ഹിക്‌സ് രാജിവെച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കുന്ന യു.എസ് കോണ്‍ഗ്രസിന്റെ ഇന്റലിജന്‍സ് സമിതിക്ക് മൊഴിനല്‍കി ഒരു ദിവസം പിന്നിടുമ്പോഴാണ് രാജി.
അന്വേഷണം സംഘം അവരെ ഒമ്പത് മണിക്കൂറോളം ചോദ്യംചെയ്തതായി റിപ്പോര്‍ട്ടുണ്ട്. പ്രസിഡന്റ് ട്രംപിനോട് പലപ്പോഴും നിരുപദ്രവകരമായ കള്ളം പറഞ്ഞിട്ടുണ്ടെന്ന് ഹിക്‌സ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ട്രംപിന്റെ റഷ്യന്‍ ബന്ധത്തെക്കുറിച്ച് ഒരിക്കലും കള്ളം പറഞ്ഞിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഫലം അട്ടിമറിക്കാന്‍ റഷ്യ നടത്തിയ ശ്രമങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടക്കത്തില്‍ ഹിക്‌സ് ചിത്രത്തിലുണ്ടായിരുന്നില്ല. സമീപ കാലത്ത് മുന്‍ എഫ്.ബി.ഐ ഡയറക്ടര്‍ റോബര്‍ട്ട് മുള്ളര്‍ അന്വേഷണ ചുമതല ഏറ്റെടുത്ത ശേഷമാണ് ഹിക്‌സും നിരീക്ഷണ വലയത്തില്‍ വന്നത്. പല ചോദ്യങ്ങള്‍ക്കും അവര്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. മുന്‍ മോഡലും ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ ബിസിനസ് സ്ഥാപനത്തില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറുമായി ജോലിചെയ്തിരുന്ന ഹിക്‌സ് ട്രംപിന്റെ പ്രചാരണ സംഘത്തില്‍ അംഗമായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് കമ്യൂണിക്കേഷന്‍സ് ഡയറക്ടറായി സ്ഥാനമേറ്റത്. മൂന്നു വര്‍ഷത്തോളം വിവിധ മേഖലകളില്‍ ട്രംപുമായി സഹകരിച്ചു പ്രവര്‍ത്തിച്ച ശേഷമാണ് വൈറ്റ്ഹൗസ് വിടുന്നത്. കമ്യൂണിക്കേഷന്‍സ് ഡയറക്ടറാകുന്നതിന് മുമ്പ് ട്രംപിന്റെ പ്രചാരണവിഭാഗം വക്താവായിരുന്നു. പ്രസിഡന്റ് ട്രംപിനോടുള്ള നന്ദിയും കടപ്പാടും വിവരിക്കാന്‍ വാക്കുകളില്ലെന്ന് രാജിവിവരം പ്രഖ്യാപിച്ചുകൊണ്ട് അവര്‍ പറഞ്ഞു. ഹോപ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് ട്രപും വ്യക്തമാക്കി.
ഹോപിന്റെ സേവനം തനിക്ക് നഷ്ടപ്പെടുകയാണെന്നും മറ്റേതെങ്കിലും അവസരങ്ങള്‍ തേടി പോകുകയാണെന്ന് പറഞ്ഞാണ് അവര്‍ തന്നെ സമീപിച്ചതെന്നും അദ്ദേഹം അറിയിച്ചു. രാഷ്ട്രീയ പരിചയങ്ങളൊന്നുമില്ലാത്ത ഹിക്‌സ് വൈറ്റ് ഹൗസില്‍ പ്രസ് സെക്രട്ടറിയായാണ് സേവനം തുടങ്ങിയത്. അതിനുശേഷം കമ്യൂണിക്കേഷന്‍സ് ഡയറക്ടറായി. സ്ഥാനം വഹിച്ചിരുന്ന ആന്റണി സ്‌കരാമൂച്ചി പുറത്താക്കപ്പെട്ടതിനുശേഷമാണ് ഹിക്‌സിന്റെ നിയമനം. യു.എസ് ഭരണകൂടത്തിന്റെ തന്ത്രപ്രധാനമായ പല വിവരങ്ങളും കൈകാര്യം ചെയ്തിരുന്നത് ഹിക്‌സാണ്. രാജിക്ക് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധമില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറയുന്നത്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala3 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala3 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍
-
kerala3 days ago
വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും
-
india3 days ago
ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി