Connect with us

Culture

വെങറെക്കൊണ്ട് തോറ്റു: ആര്‍സനലിനെ പരിശീലിപ്പിക്കാന്‍ മുപ്പതുകാരന്‍ വരുന്നു?…

Published

on

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തപ്പിത്തടയുന്ന ആര്‍സനലിന്റെ അമരക്കാരനായി മൂപ്പതുകാരന്‍ ജൂലിയന്‍ നഗള്‍സ്മാന്‍ എത്തിയേക്കുമെന്നു റിപ്പോര്‍ട്ട്. ജര്‍മ്മന്‍ ക്ലബ് ഹോഫിന്‍ഹാമിന്റെ പരിശീലകനാണ് ജൂലിയന്‍ നഗള്‍സ്മാന്‍. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം കരുത്തന്‍മാരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോറ്റതോടെയാണ് ദീര്‍ഘനാളായി പരിശീലന സ്ഥാനത്തുള്ള ആര്‍സെന്‍ വെങറെ പുറത്താക്കണമെന്ന ആവശ്യം ക്ലബ് ആരാധകര്‍ക്കിടയില്‍ കൂടുതല്‍ ശക്തമായത്. ഒരാഴ്ചക്കിടെ ഇതു രണ്ടാം തവണയാണ് ആര്‍സനല്‍ സിറ്റിയോട് മൂന്നു ഗോളിന് തോല്‍ക്കുന്നത്. കഴിഞ്ഞ ഞാറാഴ്ച ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലിലും എതിരില്ലാത്ത മൂന്നു ഗോളിന്റെ ദയനീയ തോല്‍വി സിറ്റിയില്‍ നിന്നു നേരിട്ടിരുന്നു ഗണ്ണേഴ്‌സ്.

നടപ്പു സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പിന്നാക്കം പോയ ടീം ടേബിളില്‍ ആറാം സ്ഥാനത്താണ്. അടുത്ത വര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടണമെങ്കില്‍ ലീഗില്‍ ആദ്യ നാലില്‍ ഫിനിഷ് ചെയ്യണം. നിലവിലെ സാഹചര്യത്തില്‍ 55 പോയന്റുമായി ടോട്ടനം ഹോട്ട്‌സ്പറാണ് നാലാം സ്ഥാനത്തുള്ളത്. പത്തു മത്സരങ്ങള്‍ ശേഷിക്കെ 45 പോയന്റുള്ള ഗണ്ണേഴ്‌സിന് ആദ്യ നാലില്‍ ഫിനിഷ് ചെയ്യണമെങ്കില്‍ വലിയ വെല്ലുവിളിയാണ് മുന്നില്‍. അതേസമയം ആദ്യ നാലില്‍ ഫിനീഷ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പരിശീലന തൊപ്പി തെറിക്കുമെന്ന്് ക്ലബ് അധികൃതര്‍ വെങറെ അറിയിച്ചിട്ടുണ്ട് എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

2016 ഫെബ്രുവരിയിലാണ് നഗള്‍സ്മാന്‍ ഹോഫിന്‍ഹാമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇതോടെ ബുണ്ടസ് ലീഗയിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകന്‍ എന്ന റെക്കോര്‍ഡ് നഗള്‍സ്മാന്റെ പേരിലായി. 17-ാം സ്ഥാനത്തുള്ള ടീം രണ്ടാം ഡിവിഷനിലേക്ക് പിന്തള്ളപ്പെടുമെന്ന സാഹചര്യത്തിലാണ് ക്ലബ് അധികൃതര്‍ 28 വയസ്സ് പ്രായമുള്ള നഗള്‍സ്മാന്‍ ടീമിനെ ഏല്‍പ്പിച്ചത്. മാനേജ്‌മെന്റിന്റെ തീരുമാനത്തെ ശരിവെക്കും വിധം ഏഴു വിജയം സമ്മാനിച്ച് ടീമിനെ 14-ാം സ്ഥാനത്ത് ഫിനീഷ് ചെയ്യിക്കാന്‍ നഗള്‍സ്മാനായി. കഴിഞ്ഞ സീസണ്‍ ബുണ്ടസ് ലീഗയില്‍ ഹോഫിന്‍ഹാമിനെ നാലാം സ്ഥാനത്ത് എത്തിച്ച്, ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് യോഗ്യത അദ്ദേഹം നേടിക്കൊടുത്തു. ആക്രമണ ശൈലി പിന്തുടരുന്ന ഗണ്ണേഴ്‌സിന് ഏറ്റവും അനുയോജ്യമായ കോച്ചാണ് ജര്‍മന്‍ക്കാരാനായ നഗര്‍സ്മാന്‍ എന്ന് ഫുട്‌ബോള്‍ പണ്ഡിറ്റ്കള്‍ വിലയിരുത്തുന്നു. ജര്‍മ്മന്‍ ക്ലബായ ഓഗ്‌സ്‌ബെര്‍ഗിന്റെ യൂത്ത് അക്കാദമിയിലൂടെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച നഗള്‍സ്മാന് 19-ാം വയസ്സില്‍ കാലിനേറ്റ പരിക്കു വില്ലനായപ്പോള്‍ കളി ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം, ഇറ്റാലിയന്‍ കോച്ച് കാര്‍വാലോ ആന്‍സലോട്ടി, സെല്‍റ്റിക്കിന്റെ മുന്‍ ലിവര്‍പൂള്‍ പരിശീലകന്‍ ബ്രണ്ടന്‍ റോജേഴ്‌സ്, മുന്‍ ആര്‍സനല്‍ താരം തിയറി ഹെന്റ്‌റി, മാഞ്ചസ്റ്റര്‍ സിറ്റിയുടെ സഹ പരിശീലകന്‍ മൈക്കിള്‍ അര്‍റ്റേറ്റ എന്നിവരേയും വെങ്ങറുടെ പകരമായി ക്ലബ് പരിഗണിക്കുന്നുണ്ട്.

22 വര്‍ഷമായി ആര്‍സനല്‍ പരിശീലകനായി തുടരുന്ന ആര്‍സെന്‍ വെങര്‍ പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ് തുടങ്ങിയ കിരീടങ്ങളില്‍ ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്.

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Trending