Connect with us

Sports

ഹാപ്പി മലയാളം

Published

on

 

കൊല്‍ക്കത്ത: വെയിലും ശൂന്യമായ ഗ്യാലറിയും കേരളത്തിന്റെ കുട്ടികള്‍ കാര്യമാക്കിയില്ല. അഞ്ച് വട്ടം അവര്‍ ചണ്ഡിഗറിന്റെ വല കുലുക്കി. ഒരു തവണ സ്വന്തം വല കുലുങ്ങുന്നതും കണ്ടു. സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് മല്‍സരങ്ങള്‍ സാള്‍ട്ട്‌ലെക്കില്‍ ആരംഭിച്ചപ്പോള്‍ കിരീടത്തിലേക്കുളള യാത്രക്ക് സതീവന്‍ ബാലന്റെ കുട്ടികള്‍ നല്ല തുടക്കമിട്ടു. ശക്തരുടെ ഗ്രൂപ്പില്‍ കളിക്കുന്നതിനാല്‍ ആദ്യ മല്‍സരത്തിലെ ഫലം കേരളത്തിന് നിര്‍ണായകമായിരുന്നു. നല്ല തുടക്കമാണ് മോഹിച്ചതെന്നും അത് ലഭിച്ചത് വഴി ആത്മവിശ്വാസം വര്‍ധിച്ചതായും സതീവന്‍ ബാലന്‍ പറഞ്ഞതില്‍ നിന്നും വ്യക്തമാണ് ടീമിന്റെ ആത്മവിശ്വാസം.
എം.എസ് ജിതിനാണ് കേരളത്തിന്റെ ഇന്നലത്തെ താരം. രണ്ട് വട്ടം വല ചലിപ്പിച്ചു ഈ മധ്യനിരക്കാരന്‍. രണ്ട് വട്ടം വല ചലിപ്പിക്കാന്‍ സഹായിച്ചു. ചണ്ഡിഗറിന് വലിയ ഫുട്‌ബോള്‍ വിലാസമില്ലെങ്കിലും ഇത്തവണ ഐ ലീഗ് കിരീടം സ്വന്തമാക്കിയത് പഞ്ചാബില്‍ നിന്നുള്ള മിനര്‍വ പഞ്ചാബായതിനാല്‍ നല്ല യുവതാരങ്ങളുടെ സാന്നിദ്ദ്യം ചണ്ഡിഗര്‍ സംഘത്തിലുണ്ടായിരുന്നു. പക്ഷേ പതിനൊന്നാം മിനുട്ടില്‍ കേരളത്തിന്റെ മുന്നേറ്റം ഗോളായി മാറിയതോടെ ആതിഥേയര്‍ തളര്‍ന്നു. പത്തൊമ്പതാം മിനുട്ടില്‍ സജിത് പൗലോസ് രണ്ടാം ഗോള്‍ നേടി. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ രണ്ട് ഗോള്‍ ലീഡ് സ്വന്തമാക്കിയ സന്ദര്‍ശകര്‍ രണ്ടാം പകുതിയില്‍ നിലപാട് വിളിച്ചോതി അഫ്ദാല്‍ മൂന്നാം ഗോള്‍ നേടി. അമ്പത്തിയൊന്നാം മിനുട്ടില്‍ ജിതിന്റെ രണ്ടാമത് ഗോളുമെത്തിയപ്പോള്‍ ലീഡ് 4-0 മായി. ഇതോടെ പന്ത് ചണ്ഡിഗറിന്റെ ഹാഫില്‍ തന്നെയായി. കേരളത്തിന്റെ ഗോള്‍ക്കീപ്പര്‍ക്കും പിന്‍നിരക്കാര്‍ക്കും കാര്യമായ ജോലി ഇല്ലാതെയുമായി. സബ്‌സ്റ്റിറ്റിയൂട്ട് ബെഞ്ചില്‍ നിന്നുമെത്തിയ വി.എസ് ശ്രീക്കുട്ടന്‍ കേരളത്തിന്റെ നാലാമത് ഗോള്‍ സ്‌ക്കോര്‍ ചെയ്തപ്പോള്‍ ലോംഗ് വിസിലിന് തൊട്ട് മുമ്പ് ചണ്ഡിഗര്‍ ഒരു ഗോള്‍ മടക്കി. വിശാല്‍ ശര്‍മ്മയായിരുന്നു സ്‌ക്കോറര്‍.
4-4-2 ഫോര്‍മാറ്റിലായിരുന്നു രണ്ട് ടീമുകളും കളിക്കാനിറങ്ങിയത്. പക്ഷേ വേഗതയില്‍ കേരളം പ്രതിയോഗികളെ പിറകിലാക്കിയപ്പോള്‍ പതിനൊന്നാം മിനുട്ടില്‍ സീസന്റെ ഉഗ്രന്‍ പാസ്. വലത് വിംഗിലൂടെ കുതിച്ചുകയറിയ ജിതിന്‍ ഫസ്റ്റ് ടൈം ഷോട്ടിലുടെ ഗോള്‍ക്കീപ്പറെ നിസ്സഹയനാക്കി. ജിതിന്‍ നല്‍കിയ ക്രോസില്‍ നിന്നായിരുന്നു പൗലോസിന്റെ ഗോള്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജിതിന്റെ പാസിലായിരുന്നു അഫ്ദാലിന്റെ ഗോള്‍. മല്‍സരത്തിന്റെ അറുപത്തിയഞ്ചാം മിനുട്ടില്‍ കോച്ച് സതീവന്‍ ബാലന്‍ നടത്തിയ ഡബിള്‍ സബ്‌സ്റ്റിറ്റിയൂഷന്‍ കേരളത്തിന്റെ കുതിപ്പ് കൂടുതല്‍ സജീവമാക്കി. ജിതിന് പകരം ശ്രീക്കുട്ടനും അഫ്ദാലിന് പകരം പി.സി അനുരാഗുമിറങ്ങി. ചണ്ഡിഗര്‍ കോച്ച് സന്ദീപ് സിംഗും രണ്ട് മാറ്റങ്ങള്‍ വരുത്തി. അത് പക്ഷേ ഫലം ചെയ്തില്ല.
മണിപ്പൂര്‍, ആതിഥേയരായ ബംഗാള്‍ തുടങ്ങിയവരാണ് കേരളത്തിന്റെ ഗ്രൂപ്പിലുള്ളത്. ആറ് ടീമുകള്‍ കളിക്കുന്ന ക്വാര്‍ട്ടര്‍ ലീഗ് ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമി ഫൈനലിന് യോഗ്യത നേടുക. 23ന് മണിപ്പൂരുമായാണ് കേരളത്തിന്റെ അടുത്ത മല്‍സരം.

Cricket

ട്വന്റി 20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ജോസ് ബട്‍ലർ നയിക്കും

പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു.

Published

on

ജൂണില്‍ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമിനെ ജോസ് ബട്‌ലര്‍ നയിക്കും. കൈമുട്ടിലെ പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു. 2021ന് ശേഷം ആദ്യമായാണ് ആര്‍ച്ചര്‍ ടീമിലെത്തുന്നത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയും സ്‌ക്വാഡിലുണ്ട്. ലോകകപ്പ് നേടിയ ട്വന്റി 20, ഏകദിന ടീമുകളില്‍ അംഗമായിരുന്ന ആള്‍റൗണ്ടര്‍ ക്രിസ് വോക്‌സ്, ബാറ്റര്‍ ഡേവിഡ് മലാന്‍ എന്നിവര്‍ പുറത്തായി. ജൂണ്‍ നാലിന് ബര്‍ബദോസില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെയാണ് ഇംഗ്ലീഷുകാരുടെ ആദ്യ അങ്കം.

ഇംഗ്ലണ്ട് ടീം: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജൊനാഥന്‍ ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്, സാം കറണ്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്‌ലി, വില്‍ ജാക്‌സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റാഷിദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്‌ലി, മാര്‍ക് വുഡ്.

Continue Reading

Cricket

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍

സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.

Published

on

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. 2015 ജൂലൈയിലാണ് സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യില്‍ അരങ്ങേറ്റിയത്.25 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 374 റണ്‍സ് താരം നേടിയിട്ടുണ്ട്.ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയാണ് ഉപനായകൻ. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.

ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.ജൂണ്‍ അഞ്ചിനാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Continue Reading

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

Trending