Connect with us

Video Stories

യുഎഇയുടെ പ്രഥമ അണുശക്തി നിലയം

Published

on

 

അബുദാബി: മിഡില്‍ ഈസ്റ്റില്‍ നിര്‍മിക്കപ്പെടുന്ന പ്രഥമ അണുശക്തി നിലയം ബറക ന്യൂക്ലിയര്‍ എനര്‍ജി പ്ലാന്റ് പദ്ധതിയുടെ നിര്‍മാണം ആദ്യഘട്ടം പൂര്‍ത്തിയായി. യുഎഇ സമാധാന ആണവോര്‍ജ്ജ പദ്ധതിക്കു കീഴിലാണ് എമിറേറ്റ്‌സ് ആണവോര്‍ജ കോര്‍പറേഷന്‍ പ്ലാന്റ് നിര്‍മിച്ചത്. 2020 ന് സമ്പൂര്‍ണ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്ന ബറക ആണവ നിലയത്തിലെ നാലു പ്ലാന്റുകളില്‍ ആദ്യത്തേതാണ് ഒമ്പതു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയായത്. 5,600 മെഗാ വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ആണവനിലയത്തിന് സാധിക്കുമെന്നും ഇത് രാജ്യത്തിന്റെ എല്ലാ വൈദ്യുതി ആവശ്യങ്ങള്‍ക്കും പരിഹാരം കുറിക്കുമെന്നുമാണ് വിലയിരുത്തലുകള്‍.
അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ-ഇന്‍ എന്നിവരുടെ സാന്നിധ്യം പ്രഖ്യാപന ചടങ്ങിന് മാറ്റുകൂട്ടി. നിരവധി വിശിഷ്ടവ്യക്തികളും ഇവരെ അനുഗമിച്ചിരുന്നു. ത്രിദിന സന്ദര്‍ശനത്തിനായി ശനിയാഴ്ച അബുദാബിയിലെത്തിയതാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്.
പ്രോജക്ടിന്റെ വിജയത്തെ കുറിച്ച് അറിയിച്ച ശൈഖ് മുഹമ്മദ് ബിന്‍ സായിദ് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാനും കൊറിയന്‍ പങ്കാളിത്തത്തിനും വമ്പന്‍ പ്രോജക്ടിന്റെ വിജയത്തിന് നന്ദി അറിയിച്ചു.
‘പ്രിയ സുഹൃത്ത് കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇനും ഞാനും ബറക ആണവ നിലയം പ്രോജക്ടിന്റെ പൂര്‍ത്തീകരണത്തിന് സാക്ഷികളായി. പ്രസിഡന്റിനും കൊറിയന്‍ സുഹൃത്തുക്കള്‍ക്കും എല്ലാ നന്ദിയും അറിയിക്കുന്നു.’ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ട്വീറ്റ് ചെയ്തു.നാലു യൂണിറ്റുകളിലായി നിര്‍മാണം നടക്കുന്ന ആണവനിലയത്തിന്റെ യൂണിറ്റ് ഒന്ന് 95 ശതമാനം നിര്‍മാണം 2017 ജൂലൈ മൂന്നാം വാരം പൂര്‍ത്തിയായിരുന്നു. ഈ സമയത്ത്, യൂണിറ്റ് രണ്ട് 84 ശതമാനവും യൂണിറ്റ് മൂന്ന് 74 ശതമാനവും യൂണിറ്റ് നാല് 51 ശതമാനവും നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു.യുറാനിയം നിറച്ച ഒറ്റ പെല്ലറ്റില്‍ മാത്രം ഒരു വീട്ടിലെ എല്ലാ വൈദ്യുത ഉപകരണങ്ങളും നാലു മാസം പ്രവര്‍ത്തിപ്പിക്കാനുള്ള ഊര്‍ജ്ജമുണ്ടാകും. ഒരു പെല്ലറ്റ് എന്നത് 481 ക്യൂബിക് മീറ്റര്‍ പ്രകൃതി വാതകത്തിന് തുല്യമാണെന്നാണ് ആണവനിലയം എന്‍ജിനീയര്‍ വിശദീകരിച്ചത്. ഇത്തരത്തിലുള്ള 30 മില്യണ്‍ പെല്ലറ്റുകള്‍ ആണവനിലയത്തിലെ ഓരോ യൂണിറ്റിലും ഉണ്ട്. ഇതില്‍ ഒറ്റ തവണ നിറയ്ക്കുന്ന ഇന്ധനം കൊണ്ട് തന്നെ 90 ശതമാനം കരുത്തോടെ 18 മാസത്തേക്കുള്ള വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും.
ഇമാറാത്തിവത്കരണം ശക്തമാക്കിയതിന്റെ ഭാഗമായി എനക് കൂടുതല്‍ സ്വദേശികളെ ജോലിക്കെടുക്കുന്നുണ്ടെന്നത് ആണവനിലയത്തിന്റെ വരവില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കുന്നു.
എനക്, കീഴ് കമ്പനിയായ നവാഹ് എന്നിവയിലായി 1900 പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 60 ശതമാനം പേരും സ്വദേശികളും 20 ശതമാനത്തിലേറെ പേര്‍ സ്ത്രീകളുമാണ്. 2020 ആകുമ്പോഴേക്കും യുഎഇ സമാധാന ആണവോര്‍ജ്ജ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനും ബറക ആണവ നിലയത്തിന്റെ പ്രവര്‍ത്തനത്തിനും 2500 പ്രൊഫഷണലുകളെങ്കിലും ആവശ്യമാണെന്നാണ് കണക്കാക്കപ്പെടുന്നത്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending