Connect with us

Sports

‘പന്ത് ഞാന്‍ കൈ കൊണ്ട് തൊട്ടിരുന്നു’ – തുറന്നു സമ്മതിച്ച് മാഴ്‌സലോ

Published

on

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ മത്സരത്തിനിടെ സ്വന്തം ബോക്‌സില്‍ വെച്ച് താന്‍ പന്ത് കൈകൊണ്ട് തൊട്ടിരുന്നുവെന്ന് റയല്‍ മാഡ്രിഡ് ഡിഫന്റര്‍ മാഴ്‌സലോയുടെ സ്ഥിരീകരണം. ബയേണ്‍ മ്യൂണിക്കിനെതിരായ മത്സരം 2-2 സമനിലയില്‍ അവസാനിക്കുകയും ഇരുപാദങ്ങളിലുമായി 4-3 സ്‌കോറിന് റയല്‍ ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു. അതിനിടെ ഒന്നാം പകുതിയില്‍ ബയേണിന്റെ ഗോള്‍ ശ്രമം മാഴ്‌സലോ കൈകൊണ്ട് തടഞ്ഞിട്ടും റഫറി പെനാല്‍ട്ടി അനുവദിക്കാത്തത് വിവാദമായിരുന്നു.

സ്‌കോര്‍ 1-1 ല്‍ നില്‍ക്കെയാണ് വലതു വിങില്‍ നിന്ന് ജോഷ്വ കിമ്മിച്ച് നല്‍കിയ ക്രോസ് തടയാനുള്ള ശ്രമത്തില്‍ മാഴ്‌സലോ പന്ത് കൈകൊണ്ട് തൊട്ടത്. പന്ത് തടയാനുള്ള ചാട്ടത്തില്‍ മാഴ്‌സലോ കൈ ഉപയോഗിക്കുന്നത് റീപ്ലേകളില്‍ വ്യക്തവുമായിരുന്നു. ബയേണ്‍ താരങ്ങള്‍ ശക്തമായി അപ്പീല്‍ ചെയ്തിട്ടും തുര്‍ക്കിക്കാരനായ റഫറി പെനാല്‍ട്ടി അനുവദിക്കാന്‍ തയ്യാറായില്ല.

‘പന്ത് എന്റെ കൈയില്‍ തൊട്ടിട്ടില്ല എന്ന് പറയാന്‍ എനിക്കു കഴിയില്ല. അങ്ങനെ പറഞ്ഞാല്‍ ഞാനൊരു കള്ളനാകും.’ മത്സര ശേഷം മാഴ്‌സലോ പറഞ്ഞു. ബയേണില്‍ നിന്ന് കടുത്ത മത്സരമാണ് നേരിട്ടതെന്നും ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെയാണ് ഫൈനലില്‍ പ്രവേശിക്കാന്‍ കഴിഞ്ഞതെന്നും ബ്രസീലിയന്‍ താരം കൂട്ടിച്ചേര്‍ത്തു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോള്‍കീപ്പര്‍ സ്വെന്‍ ഉള്‍റിക് വരുത്തിയ ഭീമാബദ്ധമാണ് ബയേണിന് തിരിച്ചടിയായത്. പ്രതിരോധ താരം പിന്നോട്ട് നല്‍കിയ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഉള്‍റിക് വീഴ്ച വരുത്തിയപ്പോള്‍ കരീം ബെന്‍സേമ പന്ത് തട്ടിയെടുത്ത് ഗോളടിക്കുകയായിരുന്നു. ഹാമിസ് റോഡ്രിഗസ് ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും വിജയ ഗോളിനുള്ള ബയേണിന്റെ ശ്രമങ്ങള്‍ക്കു മുന്നില്‍ റയല്‍ പ്രതിരോധവും ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസും ഉറച്ചുനിന്നു.

Sports

നെയ്മർ രക്ഷകനായി; പരിക്ക് അവഗണിച്ച് ഇറങ്ങിയ കളിയിൽ സാന്റോസിന് തകർപ്പൻ വിജയം

ഗുരുതരമായ മെനിസ്‌കസ് പരിക്കുണ്ടായിട്ടും ഡോക്ടർമാരുടെ നിർദേശം മറികടന്ന് കളത്തിലിറങ്ങിയ നെയ്മർ, ഒരു ഗോളും ഒരു അസിസ്റ്റും നൽകി ടീമിനെ സ്‌പോർട് റെസിഫെക്കെതിരെ 3–0ന്റെ തകർപ്പൻ ജയത്തിലേക്കാണ് എത്തിച്ചത്.

Published

on

ബ്രസീൽ സീരി എ ലീഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിട്ടിരുന്ന സാന്റോസ് എഫ്സിയെ അതിജീവനത്തിലേക്ക് നയിച്ച് സൂപ്പർതാരം നെയ്മർ വീണ്ടും ‘ഗെയിംചേഞ്ചർ’ ആയി. ഗുരുതരമായ മെനിസ്‌കസ് പരിക്കുണ്ടായിട്ടും ഡോക്ടർമാരുടെ നിർദേശം മറികടന്ന് കളത്തിലിറങ്ങിയ നെയ്മർ, ഒരു ഗോളും ഒരു അസിസ്റ്റും നൽകി ടീമിനെ സ്‌പോർട് റെസിഫെക്കെതിരെ 3–0ന്റെ തകർപ്പൻ ജയത്തിലേക്കാണ് എത്തിച്ചത്.

17-ാം സ്ഥാനത്ത് നിൽക്കുന്ന സാന്റോസിന് ലീഗിൽ ഇനി മൂന്ന് മത്സരങ്ങൾ മാത്രമേ ബാക്കിയുള്ളൂ. തരംതാഴ്ത്തപ്പെടുന്ന ടീമുകളുടെ പട്ടികയിൽനിന്ന് മാറാനായിരുന്നു ജയത്തിന്റെ അടിയന്തര ആവശ്യം. അതോടെ ബാല്യകാല ക്ലബിനെ രക്ഷിക്കാൻ നെയ്മർ തന്നെ മുന്നോട്ട് വന്നു. പുതിയ പരിക്കിനെ തുടർന്ന് സീസണിലെ ശേഷിച്ച മത്സരങ്ങൾ നഷ്ടമാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും താരം ടീമിനുവേണ്ടി മൈതാനത്തിലിറങ്ങുകയായിരുന്നു.

മത്സരത്തിൽ 25-ാം മിനിറ്റിൽ നെയ്മറുടെ ഗോളോടെ സാന്റോസ് ലീഡ് എടുത്തു. 36-ാം മിനിറ്റിൽ ലൂക്കാസ് കലിന്റെ ഓൺഗോളിലൂടെ ലീഡ് ഇരട്ടിയായി. 67-ാം മിനിറ്റിൽ ജാവോ ഷ്മിത്തിന്റെ ഗോളും ചേർന്ന് സാന്റോസ് തകർപ്പൻ വിജയത്തോടെ പോയിന്റ് പട്ടികയിൽ ആശ്വാസകരമായ നിലയിലേക്ക് നീങ്ങി. ഇപ്പോൾ 36 മത്സരങ്ങളിൽ നിന്ന് 41 പോയിന്റുമായി സാന്റോസ് 15-ാം സ്ഥാനത്താണ്. 20 ടീമുകളുള്ള ലീഗിൽ അവസാന നാലു ടീമുകളാണ് തരംതാഴ്ത്തപ്പെടുന്നത്. ശേഷിക്കുന്ന രണ്ടു മത്സരങ്ങളും ടീമിന്റെ ഭാവി നിർണയിക്കുന്നതാകും.

അതേസമയം, നെയ്മറിന്റെ ഫിറ്റ്‌നസിനെ കുറിച്ചുള്ള ആശങ്ക ആരാധകരിൽ തുടരുകയാണ്. ഹാംസ്ട്രിംഗ്, പേശീ പ്രശ്‌നങ്ങൾ തുടങ്ങി 2025ൽ നിരവധി പരിക്കുകൾ നേരിട്ട നെയ്മറിന് ലോകകപ്പിന് മുമ്പ് പൂർണമായും മടങ്ങിവരാൻ ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി ആറുമാസത്തെ സമയപരിധി നൽകിയിരുന്നു. ഇപ്പോഴത്തെ പുതിയ പരിക്ക് നെയ്മറിന്റെ വേൾഡ് കപ്പ് സ്വപ്നത്തിന് തിരിച്ചടിയാകുമോ എന്നതാണ് വലിയ ചോദ്യചിഹ്നം.

Continue Reading

Sports

ജൂനിയര്‍ ഹോക്കി ലോകകപ്പ്: ഇന്ത്യയ്ക്ക് ഏഴ് ഗോളിന്റെ തകര്‍പ്പന്‍ ജയം

മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പറും മലയാളിയുമായ പി.ആര്‍. ശ്രീജേഷാണ് ടീമിന്റെ പരിശീലകന്‍.

Published

on

സാന്റിയാഗോ: ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യ അതിവ്യക്തമായ ആധിപത്യം സ്ഥാപിച്ചു. ചിലിക്കെതിരായ ആദ്യ മത്സരത്തില്‍ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് ഇന്ത്യ വിജയിച്ചു. മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പറും മലയാളിയുമായ പി.ആര്‍. ശ്രീജേഷാണ് ടീമിന്റെ പരിശീലകന്‍.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഇന്ത്യ നാല് ഗോളുകള്‍ നേടി മുന്നേറ്റമുറപ്പിച്ചു. രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ കൂടി സ്വന്തമാക്കി വമ്പന്‍ ജയം ഉറപ്പിച്ചു.

റോസണ്‍ കുജുരും ദില്‍രാജ് സിംഗും രണ്ടു ഗോളുകള്‍ വീതം നേടി. അജീത് യാദവ്, അന്‍മോല്‍ ഏക, രോഹിത് എന്നിവരും ഗോള്‍വേട്ടയില്‍ പങ്കാളികളായി.

ഇന്ന് ഇന്ത്യ ഒമാനെതിരെയാണ് രണ്ടാം മത്സരം കളിക്കുക. ഇന്നലെ നടന്ന മറ്റൊരു ബി പൂള്‍ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ഒമാനെ 40 ന് പരാജയപ്പെടുത്തിയിരുന്നു.

വമ്പന്‍ വിജയത്തോടെ മൂന്ന് പോയിന്റുമായി ഇന്ത്യ ബി പൂളില്‍ ഒന്നാം സ്ഥാനത്ത്. സ്വിറ്റ്‌സര്‍ലാന്‍ഡ് രണ്ടാമതും ഒമാന്‍ മൂന്നാമതുമായാണ് നിലനില്‍ക്കുന്നത്.

Continue Reading

Sports

പ്രീമിയര്‍ ലീഗ് പട്ടികയില്‍ ആഴ്സനല്‍ മുന്നില്‍; ചെല്‍സി പിന്നാലെ, കിരീടപ്പോരാട്ടം ചൂടുപിടിക്കുന്നു

മാഞ്ചസ്റ്റര്‍ സിറ്റിയുടെ താളം തെറ്റിയതിനെ തുടര്‍ന്ന് ടേബിളില്‍ മുന്നിലെത്തിയതാണ് ചെല്‍സി എന്ന് എതിരാളികള്‍ പറയുന്നുണ്ടെങ്കിലും, അടുത്തിടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയെ തകര്‍ത്ത് വിജയം കൊയ്തത് അവരുടെ ശക്തമായ തിരിച്ചുവരവ് വ്യക്തമാക്കുന്നു.

Published

on

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പോയിന്റ് പട്ടികയിലെ മുന്നിലെ ഇരുസ്ഥാനങ്ങള്‍ ഇപ്പോള്‍ ആഴ്സനലിന്റെയും ചെല്‍സിയുടെയും കൈവശമാണ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ താളം തെറ്റിയതിനെ തുടര്‍ന്ന് ടേബിളില്‍ മുന്നിലെത്തിയതാണ് ചെല്‍സി എന്ന് എതിരാളികള്‍ പറയുന്നുണ്ടെങ്കിലും, അടുത്തിടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയെ തകര്‍ത്ത് വിജയം കൊയ്തത് അവരുടെ ശക്തമായ തിരിച്ചുവരവ് വ്യക്തമാക്കുന്നു.

എന്നാല്‍ പോയിന്റ് നിലയില്‍ ചെല്‍സിയേക്കാള്‍ ഏറെ മുന്നിലാണ് ആഴ്സനല്‍. ആറു പോയിന്റിന്റെ ലീഡോടെ മുന്നില്‍ നില്‍ക്കുന്ന ഗണ്ണേഴ്‌സ് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഈ മേല്‍ക്കോയ്മ നിലനിര്‍ത്തുമോ എന്നത് വലിയ ചര്‍ച്ചയാണ്.

അതേസമയം, കഴിഞ്ഞ ആഴ്ച ആഴ്സനല്‍ കാഴ്ചവെച്ച പ്രകടനങ്ങള്‍ ശ്രദ്ധേയമാണ്. 23-ന് ടോട്ടന്‍ഹാമിനെ 41 നും, തുടര്‍ന്ന് വെറും നാല് ദിവസംക്കുള്ളില്‍ 27-ന് ബയേണ്‍ മ്യൂണിക്കിനെ 31 നും പരാജയപ്പെടുത്തിയതോടെ അവര്‍ മികച്ച ഫോമിലാണ്.

പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടം നിര്‍ണായക ഘട്ടത്തിലെത്തുമ്പോള്‍ ആഴ്സനലും ചെല്‍സിയും തമ്മിലുള്ള അടുത്ത മത്സരം ലീഗ് ഭാവി നിര്‍ണ്ണയിക്കാന്‍ സാധ്യതയുള്ളതായാണ് കായികലോകത്തിന്റെ വിലയിരുത്തല്‍.

Continue Reading

Trending