Culture
ചെങ്ങന്നൂരില്‍ നട്ടം തിരിഞ്ഞ് ബി.ജെ.പി

നസീര്‍ മണ്ണഞ്ചേരി
ആലപ്പുഴ: പലവിധ കാരണങ്ങള്‍ പറഞ്ഞ് നീട്ടിവെച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്ന് നടക്കും. യു.ഡി.എഫും എല്‍.ഡി.എഫും മാസങ്ങള്‍ക്ക് മുമ്പേ നടത്തിയ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ എന്‍.ഡി.എ മുന്നണിയിലേയും ബി.ജെ.പിപിയിലേയും ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണമാണ് നീണ്ടു പോയത്.
ബി.ജെ.പിക്കെതിരെ ചെങ്ങന്നൂരില്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ബി.ഡി.ജെ.എസിനെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനാണ് ബി.ജെ.പി നേതൃത്വം കണ്‍വന്‍ഷന്‍ ഇത്രയും നീട്ടാനുള്ള പ്രധാന കാരണം. ദൂതന്മാര്‍ മുഖേനയും നേരിട്ടും നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് സ്വന്തം നിലയില്‍ കണ്‍വന്‍ഷന്‍ നടത്താനുള്ള ബി.ജെ.പി നീക്കം.
പി.സി തോമസിന്റെ കേരള കോണ്‍ഗ്രസും രാജന്‍ബാബുവിന്റെ ജെഎസ്എസും മാത്രമാണ് ബിജെപിക്കൊപ്പം അവശേഷിക്കുന്ന പ്രധാന ഘടകക്ഷികള്‍.
ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ദുര്‍ബലമായ ഇരു പാര്‍ട്ടികളേയും പേരിന് മാത്രം ഒപ്പം നിര്‍ത്തി മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും ഒറ്റക്ക് നടത്തേണ്ട അവസ്ഥയിലാണ് ബി.ജെ.പി നേതൃത്വം ഇപ്പോഴുള്ളത്. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ ഉദ്ഘാടനം ചെയ്യുന്ന ഇന്നത്തെ കണ്‍വന്‍ഷന്റെ അധ്യക്ഷനാകേണ്ടിയിരുന്നത് ബി.ഡി.ജെ.എസ് പ്രസിഡന്റും എന്‍.ഡി.എ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിയാണ്. ബി.ഡി.ജെ.എസിന്റെ ബഹിഷ്‌ക്കരണത്തിന്റെ പശ്ചാതലത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി.തോമസാണ് യോഗത്തില്‍ അധ്യക്ഷത വഹിക്കുക.
തെരഞ്ഞെടുപ്പ് തീയതി അടുത്ത് വരുന്തോറും ബി.ജെ.പി ക്യാമ്പിലെ നെഞ്ചിടിപ്പും വര്‍ദ്ധിക്കുകയാണ്. മുന്നണിയിലേയും ബി.ജെ.പിയിലേയും പ്രശ്‌നങ്ങള്‍ ശ്രീധരന്‍ പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 42,000ത്തോളം വോട്ട് നേടിയ ശ്രീധരന്‍പിള്ളക്ക് ഇത്തവണ അത്രയും വോട്ട് നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ നാണക്കേടാകും. മണ്ഡലത്തിലെ സംഘടിത വോട്ട് ബാങ്കായ എസ്എന്‍ഡിപിയുടെ പിന്തുണയുള്ള ബിഡിജെഎസിന്റെ നിസ്സഹകരണം ബിജെപിയുടെ വോട്ടില്‍ കാര്യമായ കുറവ് ഉണ്ടാക്കുമെന്നത് ഉറപ്പാണ്. ഒപ്പം മുരളീധര-കുമ്മനം പക്ഷങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും ചെങ്ങന്നൂരില്‍ കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാത്രമാണ് കാര്യമായ ഇടപെടലുകള്‍ നടത്തുന്നത്. മറ്റു മുതിര്‍ന്ന നേതാക്കള്‍ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിസ്സഹകരിക്കുന്നതായി ബിജെപി ക്യാമ്പില്‍ ആക്ഷേപമുണ്ട്.
മേഖല ജാഥകള്‍ക്കായി കുമ്മനം മണ്ഡലം വിട്ടതോടെ ബിജെപിയുടെ പ്രചരണ പ്രവര്‍ത്തനങ്ങളിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. വന്‍ തോതില്‍ പണമൊഴിക്കി ബിജെപി നടത്തുന്ന തെരഞ്ഞെടപ്പ് പ്രചരണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അണികളുടെ പങ്കാളിത്തം നന്നേ കുറവാണ്. തിരുവന്‍വണ്ടൂര്‍ ഉള്‍പ്പെടെയുള്ള ബിജെപിക്ക് സ്വാധീനമുള്ള പഞ്ചായത്തുകളില്‍ കാര്യമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. മണ്ഡലം കണ്‍വന്‍ഷന്‍ ഇന്ന് നടക്കുന്നതോടെ പ്രചരണ രംഗത്ത് ശക്തമായി തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപിയുടെ പ്രാദേശിക നേതൃത്വം. ചെങ്ങന്നൂര്‍ പിടിച്ചെടുക്കുമെന്ന പ്രഖ്യാപനവുമായി എത്തിയ ബിജെപി നേതൃത്വം ഇപ്പോള്‍, കഴിഞ്ഞ തവണ ലഭിച്ച വോട്ടെങ്കിലും നേടി നാണക്കേട് ഒഴിവാക്കിയാല്‍ മതിയെന്ന അവസ്ഥയിലാണ്.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala3 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
india2 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
kerala3 days ago
വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണം; അധ്യാപികയ്ക്ക് സസ്പെന്ഷന്
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
kerala2 days ago
‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ
-
india2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു