Connect with us

Culture

വാള്‍മാര്‍ട്ടിന്റെ ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കല്‍; ഒറ്റരാത്രി കൊണ്ട് കോടിപതികളായി ഫ്‌ളിപ്കാര്‍ട്ട് ജീവനക്കാര്‍

Published

on

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടിനെ ഏറ്റെടുക്കാനുള്ള ലോകത്തിലെ ഏറ്റവും വലിയ ചില്ലറ വ്യാപാര ശൃംഖലയായ വാള്‍മാര്‍ട്ടിന്റെ തീരുമാനത്തില്‍ ലോട്ടറിയടിച്ചത് ഫ്‌ളിപ്കാര്‍ട്ടിലെ നിരവധി ജീവനക്കാര്‍ക്ക്. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും സാധാരണ തൊഴിലാളിയില്‍നിന്ന് കോടിപതികള്‍ ആയി മാറിയതിന്റെ ത്രില്ലിലാണ് പലരും.
ഏറ്റെടുക്കലിന്റെ ഭാഗമായി ഫ്‌ളിപ്കാര്‍ട്ടിന്റെ ഓഹരികള്‍ കൈവശംവെച്ചവരില്‍നിന്ന് വാള്‍മാര്‍ട്ട് ഇവ കൂടിയ വിലക്ക് വാങ്ങിയിരുന്നു. ഇത്തരത്തില്‍ ഓഹരി കൈവശം വെച്ചിരുന്നവരില്‍ പലരും ഫ്‌ളിപ്കാര്‍ട്ടിലെ തന്നെ ജീവനക്കാരാണ്. 10,000 ജീവനക്കാരാണ് ഫ്‌ളിപ് കാര്‍ട്ടിലുള്ളത്. ഇതില്‍ നേരത്തെ ഫ്‌ളിപ്കാര്‍ട്ടില്‍ ജോലി നോക്കുകയോ നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുകയോ ചെയ്യുന്ന 3,000 ത്തോളം പേര്‍ കമ്പനിയുടെ ഓഹരി ഉടമകള്‍ കൂടിയാണ്. ഇവര്‍ക്കാണ് കോര്‍പ്പറേറ്റ് ഇടപാടില്‍ ഭാഗ്യം സിദ്ധിച്ചത്. ഡല്‍ഹി ഐ. ഐ.ടിയില്‍ സഹപ്രവര്‍ത്തകരായിരുന്ന ബിന്നി ബന്‍സാലും സച്ചിന്‍ ബന്‍സാലും ചേര്‍ന്ന് 11വര്‍ഷം മുമ്പാണ് ഫ്‌ളിപ്കാര്‍ട്ടിന് തുടക്കം കുറിച്ചത്. അന്താരാഷ്ട്ര തലത്തില്‍തന്നെ ശ്രദ്ധേയമായ ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായി കമ്പനി വളര്‍ന്നതോടെ ഓഹരികള്‍ വിപണിയിലിറക്കി. നൂറു ശതമാനം ബൈബാക് ഗ്യാരണ്ടിയോടെയായിരുന്നു ഓഹരി വില്‍പ്പന.
ഓഹരികള്‍ വാങ്ങിക്കൂട്ടിയവരില്‍ പലരും കമ്പനിയിലെ തന്നെ തൊഴിലാളികളായിരുന്നു. കോര്‍പ്പറേറ്റ് ചര്‍ച്ചകള്‍ക്കൊടുവില്‍ ഫ്‌ളിപ് കാര്‍ട്ടിനെ ഏറ്റെടുക്കാന്‍ വാള്‍മാര്‍ട്ട് തീരുമാനിച്ചതോടെയാണ് ഇവരുടെ ശുക്രദശ തെളിഞ്ഞത്. ധാരണ പ്രകാരം ഫ്‌ളിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികളാണ് വാള്‍മാര്‍ട്ട് സ്വന്തമാക്കിയത്. ശേഷിച്ച 23 ശതമാനം കമ്പനി സ്ഥാപകനായ ബിന്നി ബന്‍സാലിന്റെ കൈവശം തന്നെയായിരിക്കും. സഹസ്ഥാപകനായ സച്ചിന്‍ ബന്‍സാലിന് ഓഹരി പങ്കാളിത്തം നഷ്ടമാവുകയും ചെയ്തു. തുടര്‍ന്നങ്ങോട്ട് ഒരു സ്ഥാപകന്‍ മാത്രം കൂടെ മതി എന്ന് വാള്‍മാര്‍ട്ട് കര്‍ശന നിലപാടെടുത്തതാണ് സച്ചിന്‍ ബന്‍സാലിന് തിരിച്ചടിയായത്.
വാള്‍മാര്‍ട്ടുമായുള്ള ചര്‍ച്ചകള്‍ക്ക് അവസാന നിമിഷം വരെ ചുക്കാന്‍ പിടിച്ച സച്ചിന്‍ ബന്‍സാല്‍ ഒടുവില്‍ ഒരാഴ്ച മുമ്പ് നിരാശയോടെ കളംവിടുകയായിരുന്നു. അതേസമയം കോ ര്‍പ്പറേറ്റ് ഏറ്റെടുക്കല്‍ മറ്റു പല ജീവനക്കാര്‍ക്കും നേട്ടമാണ് നല്‍കിയത്. ഇടപാടിന്റെ ഭാഗമായി ഫ്‌ളിപ് കാര്‍ട്ടിന്റെ ഒരു ഓഹരിക്ക് 150 ഡോളര്‍ ആണ് (10,000 രൂപ) വാള്‍മാര്‍ട്ട് വില നിശ്ചയിച്ചത്. ആയിരക്കണക്കിന് ഓഹരികള്‍ കൈവശം വെച്ച ജീവനക്കാര്‍ ഇതോടെ ലോട്ടറിയടിച്ച ത്രില്ലിലായി. ഫ്‌ളിപ്കാര്‍ട്ടിന്റെ മൊബൈല്‍ വാലറ്റ് പെയ്‌മെന്റ് വിഭാഗമായ ഫോണ്‍പിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ഷമീര്‍ നിഗം, മുന്‍ ചീഫ് ടെക്‌നോളജി ഓഫീസര്‍ അമോദ് മാളവ്യ, മുന്‍ ഓപ്പറേഷന്‍ പ്രസിഡണ്ട് സുജീത് കുമാര്‍ തുടങ്ങി അനേകം പേര്‍ ഇത്തരത്തില്‍ നേട്ടമുണ്ടാക്കിയവരുണ്ട്.
അപ്രതീക്ഷിതമായി കോടികള്‍ കൈവന്നതോടെ പലരും ആഢംബര ഫ്‌ളാറ്റുകളും കാറുകളും സ്വന്തമാക്കി ജീവിതം അടിച്ചുപൊളിക്കാന്‍ തുടങ്ങിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലും മറ്റും നിക്ഷേപം നടത്തുന്ന മറ്റു ചിലരുമുണ്ട്. 2000 കോടി ഡോളറാണ്(1.34 ലക്ഷം കോടി രൂപ) കോര്‍പ്പറേറ്റ് ഇടപാടിന്റെ ഭാഗമായി ഫ്‌ളിപ്കാര്‍ട്ടിന് മൊത്തം വിലയിട്ടിരിക്കുന്നത്. ഇതില്‍ 1600 കോടി ഡോളറിന്റെ ഓഹരി പങ്കാളിത്തമാണ് വാള്‍മാര്‍ട്ട് സ്വന്തമാക്കിയത്.

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Trending