Culture
ഭരിക്കാനറിയില്ലെങ്കില്‍ മോദി രാജിവെച്ചൊഴിയണം: മുജാഹിദ് സമ്മേളനം

കോഴിക്കോട്: കേരളീയ മുസ്‌ലിംകളുടെ നവോത്ഥാന മുന്നേറ്റങ്ങളെ യാഥാസ്ഥിതികതയുടെ ചങ്ങലക്കെട്ടുകളില്‍ തളച്ചിടാനുള്ള ഗൂഢ ശ്രമങ്ങളെ ചെറുത്തു തോല്പിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ആയിരങ്ങള്‍ ഒത്തുകൂടിയ മുജാഹിദ് സംസ്ഥാന പ്രതിനിധി സമ്മേളനം ശ്രദ്ധേയമായി. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന നവോത്ഥാന വിപ്ലവത്തിലൂടെ കേരള മുസ്‌ലിംകളില്‍ നിന്നും പിഴുതെറിയപ്പെട്ട അന്ധവിശ്വാസങ്ങളെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ബാനറില്‍ പുനരവതരപ്പിക്കുന്നതിനെ സംഘടിതമായി നേരിടും. നവോത്ഥാന വീഥിയിലെ യുവജന-വിദ്യാര്‍ഥി-വനിതാ സംഘടനകളെ ചിറകരിഞ്ഞ് അരുക്കാക്കാനുള്ള കുതന്ത്രങ്ങളെ ഇസ്‌ലാഹീ കേരളം ഒറ്റക്കക്കെട്ടായി ചെറുക്കുമെന്ന് സമ്മേളനം പ്രതിജ്ഞ ചെയ്തു.
വിലക്കയറ്റവും തൊളിലില്ലായ്മയും രാജ്യത്തെ ജനജീവിതം ദു:സ്സഹമാക്കിയ സാഹചര്യത്തില്‍ രാഷ്ട്രീയ പ്രതിയോഗികളോടുള്ള അധരവ്യായാമം അവസാനിപ്പിച്ച് ജനങ്ങളോടുള്ള ബാധ്യത നിറവേറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാവണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. നോട്ട് നിരോധനത്തിലൂടെ രാജ്യത്തിന്റെ സമ്പദ് ഘടനയുടെ ഭദ്രത തകര്‍ത്തെറിഞ്ഞ മോദി സര്‍ക്കാര്‍ പ്രശ്‌ന പരിഹാരം സാധ്യമല്ലെങ്കില്‍ രാജിവെച്ചൊഴിയണം. അധികാരത്തിലേറ്റിയ ജനതയോടുള്ള ബാധ്യത നിര്‍വഹിക്കാതെ ഉലകം ചുറ്റി രാഷ്ട്രീയ പ്രസംഗം നടത്തുന്നത് പ്രധാനമന്ത്രി പദത്തോടുള്ള അവഹേളനമാണ്.
കാര്‍ഷിക മേഖലയിലെ പ്രതിസന്ധി സഹിക്ക വയ്യാതെ രാജ്യത്തെ കര്‍ഷകര്‍ നാള്‍ക്കുനാള്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കെ കര്‍ഷക ദുരിതാശ്വാസത്തിന് ഒന്നും ചെയ്യാതെ ലോകത്തെമ്പാടുമുള്ള ഹൈന്ദവ മിത്തുകളുടെ പുരനുദ്ധാരണത്തിന് പൊതു ഖജനാവ് കൊള്ളയടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വിലക്കയറ്റം നിയന്ത്രിക്കുവാനോ കര്‍ഷക ദുരിതാശ്വാസത്തിനോ പദ്ധതി വിഹിതം നീക്കിവെക്കാന്‍ തയ്യാറാകാതെ കോര്‍പ്പറേറ്റുകളുടെ ലക്ഷക്കണക്കിന് കോടികള്‍ എഴുതിത്തള്ളുന്ന മോദി സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ടിരക്കുകയാണ്.
പ്രത്യയ ശാസ്ത്രപരമായ വരട്ടു തത്വവാദങ്ങള്‍ അവസാനിപ്പിച്ച് ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ മതേതര- ഇടതു കക്ഷികള്‍ ഐക്യപ്പെടണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. കേരള ജംഇയ്യത്തുല്‍ ഉലമ വര്‍ക്കിംഗ് പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അലി മദനി, ഡോ. ഫുഖാര്‍ അലി, ഇസ്മാഈല്‍ കരിയാട്, എന്‍ എം അബ്ദുല്‍ ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ജാബിര്‍ അമാനി, അലി മദനി മൊറയൂര്‍, സല്‍മ അന്‍വാരിയ്യ, റിഹാസ് പുലാമന്തോള്‍, എം അഹ്മദ് കുട്ടി മദനി, സി അബ്ദുല്ലത്തീഫ് പ്രസംഗിച്ചു.
മതേതര പ്രതിസന്ധി-സാംസ്‌കാരിക പ്രതിരോധം എന്ന വിഷയത്തില്‍ നടന്ന സാംസ്‌കാരിക സദസ്സ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ.പി സകരിയ്യ അധ്യക്ഷത വഹിച്ചു. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍ വിഷയമവതരിപ്പിച്ചു. നിജേഷ് അരവിന്ദ്, സി.പി ജോണ്‍, കമാല്‍ വരദൂര്‍, സി.എം മൗലവി ആലുവ ചര്‍ച്ചയില്‍ പങ്കെടുത്തു. ഫൈസല്‍ നന്മണ്ട, ഖദീജ നര്‍ഗീസ്, ഹാസില്‍ മുട്ടില്‍, ഡോ.ഐ.പി അബ്ദുസ്സലാം, ബി.പി.എ ഗഫൂര്‍ പ്രസംഗിച്ചു.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
kerala2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india2 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala21 hours ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
EDUCATION3 days ago
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം
-
Art3 days ago
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ
-
kerala3 days ago
‘വി വി പ്രകാശ് അവസാനമായി പുതച്ചത് പാർട്ടി പതാക, എന്നും കോൺഗ്രസ് പാർട്ടിക്കൊപ്പം’; പ്രകാശിൻ്റെ കുടുംബം
-
kerala2 days ago
മാറ്റമില്ലാതെ തുടര്‍ന്ന് മലബാറിലെ സീറ്റ് പ്രതിസന്ധി; ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ആദ്യഘട്ട അലോട്ട്മെന്റില്‍ പുറത്ത്