Connect with us

Culture

കൊലചെയ്യപ്പെടുന്ന ജനാധിപത്യം; ഒരു മണിപ്പൂര്‍ മാതൃക

Published

on

 

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഭൂരിപക്ഷ സഖ്യത്തെ മറികടന്ന് വലിയ ഒറ്റകക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ വജുഭായ് വാലയുടെ നടപടി സമാനമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുവന്ന സംസ്ഥാനങ്ങളെ ഒരിക്കല്‍കൂടി ദേശീയതലത്തില്‍തന്നെ ചര്‍ച്ചാ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.
പ്രത്യേകിച്ച് പുതിയ സാഹചര്യത്തില്‍ ഈ സംസ്ഥാനങ്ങളിലെല്ലാം സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശമുന്നയിച്ച് വലിയ ഒറ്റകക്ഷികള്‍ ഗവര്‍ണറെ കണ്ട പശ്ചാത്തലത്തില്‍. ഇതില്‍ തന്നെ ബി.ജെ.പിയുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെയും അതുവഴി ജനാധിപത്യത്തെ തന്നെ കൊല്ലാക്കൊല ചെയ്യുന്നതിന്റെയും ഏറ്റവും രൗദ്രഭാവങ്ങള്‍ കണ്ട സംസ്ഥാനമാണ് മണിപ്പൂര്‍.60 അംഗ നിയമസഭയിലേക്ക് 2017 മാര്‍ച്ച് നാല്, എട്ട് തിയതികളില്‍ രണ്ടു ഘട്ടങ്ങളിലായി നടന്ന ജനവിധിയില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.
28 സീറ്റ് ലഭിച്ച കോണ്‍ഗ്രസാണ് വലിയ ഒറ്റകക്ഷി. കേവല ഭൂരിപക്ഷത്തിന് മൂന്നു സിറ്റിന്റെ മാത്രം കുറവാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. സ്വതന്ത്രരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് അവകാശമുന്നയിച്ചെങ്കിലും ഗവര്‍ണര്‍ നെജ്മ ഹെപ്തുല്ല ഇത് തള്ളി രണ്ടാമത്തെ വലിയ കക്ഷിയായ ബി.ജെ.പിയെ ക്ഷണിക്കുകയായി രുന്നു. 21 അംഗങ്ങളാണ് ബി. ജെ.പിക്കുള്ളത്. കേവല ഭൂരിപക്ഷത്തിന് 10 പേരുടെ കുറവ്. സഭയില്‍ വിശ്വാസം തെളിയിക്കാന്‍ എന്‍.പി.പിയേയും എന്‍.പി.എഫിനെയും കൂട്ടുപിടിച്ചെങ്കിലും അംഗബലം 29 മാത്രമേ ആയുള്ളൂ.
എല്‍.ജെ.പിയുടെ ഒരംഗത്തിന്റെ കൂടി പിന്തുണ ലഭിച്ചതോടെ 30 ആയി. എന്നിട്ടും ഒരംഗത്തിന്റെ കുറവ്. ഇത് നികത്താന്‍ കോണ്‍ഗ്രസ് അംഗം ശ്യാംകുമാര്‍ സിങിനെ കുതിരക്കച്ചവടത്തിലൂടെ ബി.ജെ.പി ചാക്കിട്ടുപിടിച്ചു.വിശ്വാസ വോട്ടെടുപ്പില്‍ ശ്യാംകുമാര്‍ സിങ് വിപ്പ് ലംഘിച്ച് ബി.ജെ.പിയുടെ എന്‍ ബിരേണ്‍ സിങിനെ പിന്തുണച്ചു.
കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെടാവുന്ന കുറ്റമാണിത്. അന്നുതന്നെ ശ്യാംകുമാര്‍ സിങിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ കോണ്‍ഗ്രസ് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തും നല്‍കി. എന്നാല്‍ സ്പീക്കര്‍ ഇതിന്മേല്‍ നടപടി സ്വീകരിച്ചില്ല. ഇതോടെ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ വാദം നീണ്ടുപോയതല്ലാതെ ഇതുവരേയും ഹൈക്കോടതി തീരുമാനമെടുത്തില്ല. ഫലത്തില്‍ ശ്യാംകുമാര്‍ സിങ് നിയമസഭാംഗമായി തുടരുന്നു എന്നു മാത്രമല്ല, ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയെന്നോണം ബി.ജെ.പി അദ്ദേഹത്തെ പൊതുവിതരണ വകുപ്പ് മന്ത്രിയാക്കുകയും ചെയ്തു.
അതേസമയം ഒരംഗം എതിര്‍ത്താല്‍ ഏതു സമയത്തും അവിശ്വാസം പാസാകുമെന്നതിനാല്‍ ബി.ജെ.പി സര്‍ക്കാറിനുമേല്‍ ഭീഷണി തൂങ്ങിനിന്നു. ഇത് മറികടക്കാന്‍ ഒമ്പത് കോണ്‍ഗ്രസ് എം .എല്‍.എമാരെക്കൂടി ചാക്കിട്ടുപിടിക്കുകയാണ് ബി.ജെ.പി ചെയ്തത്. ബി.ജെ.പി വേദിയിലെത്തി പരസ്യമായി ഇവര്‍ രാഷ്ട്രീയ കൂറുമാറ്റം പ്രഖ്യാപിച്ചു.
ഇതോടെ ഒമ്പതു പേരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്തു നല്‍കി. സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും ബി.ജെ.പി നോമിനികള്‍ ആയതിനാല്‍ നടപടിയെടുക്കാതെ പരാതി ഫയലില്‍വച്ചു. ഇതിനിടെ കൂറുമാറ്റം ബാധകമാകാതിരിക്കാന്‍ ബി.ജെ.പി മറ്റൊരു തന്ത്രംകൂടി പരീക്ഷിച്ചു. കൂറുമാറിയ എം.എല്‍.എമാരെയെല്ലാം സഭാ സമ്മേളനങ്ങളില്‍ പ്രതിപക്ഷ ബെഞ്ചില്‍ തന്നെ ഇരുത്തി. ‘പ്രതിപക്ഷ’ത്തിരുന്ന് സര്‍ക്കാറിനെ പിന്തുണക്കുന്ന അത്യപൂര്‍വ്വ സാഹചര്യം മണിപ്പൂര്‍ നിയമസഭയില്‍ പ്രകടമാകാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.
മണിപ്പൂരില്‍ മാത്രമല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമായ പ്രതിഭാസമാണിത്. കേന്ദ്ര ഭരണത്തിലെ അധികാരവും സ്വാധീനവും ഉപയോഗിച്ച് ഈ എം.എല്‍.എമാര്‍ അയോഗ്യരാക്കപ്പെടുന്നതിനെ ബി.ജെ.പി തടഞ്ഞുവെച്ചിരിക്കുകയാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലുകളായ നിയമനിര്‍മാണ സഭകളില്‍ തന്നെ ജനാധിപത്യ ധ്വംസനത്തിന്റെ ഏറ്റവും പ്രകടമായ നാടകങ്ങള്‍ അരങ്ങേറുമ്പോള്‍ നിയമവും ഭരണഘടനയുമെല്ലാം നോക്കു കുത്തി മാത്രമാവുകയാണെന്ന് കോണ്‍ഗ്രസ് പി.സി.സി പ്രസിഡണ്ട് ടി.എന്‍ ഹോകിപ് ആരോപിക്കുന്നു.

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Film

ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..

പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

Published

on

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.

രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

Continue Reading

Film

മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി

വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Published

on

കൊച്ചി: മാനേജറെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തീർപ്പാക്കിയത്. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആർ ൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പരാതിക്കാരൻ ഉണ്ണി മുകുന്ദൻ്റെ മാനേജർ ആയിരുന്നുവെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ കേസ് ഡയറിയിൽ പറയുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ഉള്ളത് എന്ന് രേഖപ്പെടുത്തിയാണ് കോടതിയുടെ നടപടി. അതിനിടെ വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും.
അതേസമയം, സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് ഉണ്ണി മുകുന്ദൻ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകി. സിനിമയിലെ തന്റെ വളർച്ചയിൽ അസൂയപ്പെടുന്ന ചിലർ വിപിനെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുന്നെന്നാണ് ഉണ്ണി പരാതിയിൽ പറയുന്നത്.
Continue Reading

Trending