Connect with us

Culture

കൊലചെയ്യപ്പെടുന്ന ജനാധിപത്യം; ഒരു മണിപ്പൂര്‍ മാതൃക

Published

on

 

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഭൂരിപക്ഷ സഖ്യത്തെ മറികടന്ന് വലിയ ഒറ്റകക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ വജുഭായ് വാലയുടെ നടപടി സമാനമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുവന്ന സംസ്ഥാനങ്ങളെ ഒരിക്കല്‍കൂടി ദേശീയതലത്തില്‍തന്നെ ചര്‍ച്ചാ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.
പ്രത്യേകിച്ച് പുതിയ സാഹചര്യത്തില്‍ ഈ സംസ്ഥാനങ്ങളിലെല്ലാം സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശമുന്നയിച്ച് വലിയ ഒറ്റകക്ഷികള്‍ ഗവര്‍ണറെ കണ്ട പശ്ചാത്തലത്തില്‍. ഇതില്‍ തന്നെ ബി.ജെ.പിയുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെയും അതുവഴി ജനാധിപത്യത്തെ തന്നെ കൊല്ലാക്കൊല ചെയ്യുന്നതിന്റെയും ഏറ്റവും രൗദ്രഭാവങ്ങള്‍ കണ്ട സംസ്ഥാനമാണ് മണിപ്പൂര്‍.60 അംഗ നിയമസഭയിലേക്ക് 2017 മാര്‍ച്ച് നാല്, എട്ട് തിയതികളില്‍ രണ്ടു ഘട്ടങ്ങളിലായി നടന്ന ജനവിധിയില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.
28 സീറ്റ് ലഭിച്ച കോണ്‍ഗ്രസാണ് വലിയ ഒറ്റകക്ഷി. കേവല ഭൂരിപക്ഷത്തിന് മൂന്നു സിറ്റിന്റെ മാത്രം കുറവാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. സ്വതന്ത്രരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് അവകാശമുന്നയിച്ചെങ്കിലും ഗവര്‍ണര്‍ നെജ്മ ഹെപ്തുല്ല ഇത് തള്ളി രണ്ടാമത്തെ വലിയ കക്ഷിയായ ബി.ജെ.പിയെ ക്ഷണിക്കുകയായി രുന്നു. 21 അംഗങ്ങളാണ് ബി. ജെ.പിക്കുള്ളത്. കേവല ഭൂരിപക്ഷത്തിന് 10 പേരുടെ കുറവ്. സഭയില്‍ വിശ്വാസം തെളിയിക്കാന്‍ എന്‍.പി.പിയേയും എന്‍.പി.എഫിനെയും കൂട്ടുപിടിച്ചെങ്കിലും അംഗബലം 29 മാത്രമേ ആയുള്ളൂ.
എല്‍.ജെ.പിയുടെ ഒരംഗത്തിന്റെ കൂടി പിന്തുണ ലഭിച്ചതോടെ 30 ആയി. എന്നിട്ടും ഒരംഗത്തിന്റെ കുറവ്. ഇത് നികത്താന്‍ കോണ്‍ഗ്രസ് അംഗം ശ്യാംകുമാര്‍ സിങിനെ കുതിരക്കച്ചവടത്തിലൂടെ ബി.ജെ.പി ചാക്കിട്ടുപിടിച്ചു.വിശ്വാസ വോട്ടെടുപ്പില്‍ ശ്യാംകുമാര്‍ സിങ് വിപ്പ് ലംഘിച്ച് ബി.ജെ.പിയുടെ എന്‍ ബിരേണ്‍ സിങിനെ പിന്തുണച്ചു.
കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെടാവുന്ന കുറ്റമാണിത്. അന്നുതന്നെ ശ്യാംകുമാര്‍ സിങിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ കോണ്‍ഗ്രസ് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തും നല്‍കി. എന്നാല്‍ സ്പീക്കര്‍ ഇതിന്മേല്‍ നടപടി സ്വീകരിച്ചില്ല. ഇതോടെ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ വാദം നീണ്ടുപോയതല്ലാതെ ഇതുവരേയും ഹൈക്കോടതി തീരുമാനമെടുത്തില്ല. ഫലത്തില്‍ ശ്യാംകുമാര്‍ സിങ് നിയമസഭാംഗമായി തുടരുന്നു എന്നു മാത്രമല്ല, ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയെന്നോണം ബി.ജെ.പി അദ്ദേഹത്തെ പൊതുവിതരണ വകുപ്പ് മന്ത്രിയാക്കുകയും ചെയ്തു.
അതേസമയം ഒരംഗം എതിര്‍ത്താല്‍ ഏതു സമയത്തും അവിശ്വാസം പാസാകുമെന്നതിനാല്‍ ബി.ജെ.പി സര്‍ക്കാറിനുമേല്‍ ഭീഷണി തൂങ്ങിനിന്നു. ഇത് മറികടക്കാന്‍ ഒമ്പത് കോണ്‍ഗ്രസ് എം .എല്‍.എമാരെക്കൂടി ചാക്കിട്ടുപിടിക്കുകയാണ് ബി.ജെ.പി ചെയ്തത്. ബി.ജെ.പി വേദിയിലെത്തി പരസ്യമായി ഇവര്‍ രാഷ്ട്രീയ കൂറുമാറ്റം പ്രഖ്യാപിച്ചു.
ഇതോടെ ഒമ്പതു പേരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്തു നല്‍കി. സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും ബി.ജെ.പി നോമിനികള്‍ ആയതിനാല്‍ നടപടിയെടുക്കാതെ പരാതി ഫയലില്‍വച്ചു. ഇതിനിടെ കൂറുമാറ്റം ബാധകമാകാതിരിക്കാന്‍ ബി.ജെ.പി മറ്റൊരു തന്ത്രംകൂടി പരീക്ഷിച്ചു. കൂറുമാറിയ എം.എല്‍.എമാരെയെല്ലാം സഭാ സമ്മേളനങ്ങളില്‍ പ്രതിപക്ഷ ബെഞ്ചില്‍ തന്നെ ഇരുത്തി. ‘പ്രതിപക്ഷ’ത്തിരുന്ന് സര്‍ക്കാറിനെ പിന്തുണക്കുന്ന അത്യപൂര്‍വ്വ സാഹചര്യം മണിപ്പൂര്‍ നിയമസഭയില്‍ പ്രകടമാകാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.
മണിപ്പൂരില്‍ മാത്രമല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമായ പ്രതിഭാസമാണിത്. കേന്ദ്ര ഭരണത്തിലെ അധികാരവും സ്വാധീനവും ഉപയോഗിച്ച് ഈ എം.എല്‍.എമാര്‍ അയോഗ്യരാക്കപ്പെടുന്നതിനെ ബി.ജെ.പി തടഞ്ഞുവെച്ചിരിക്കുകയാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലുകളായ നിയമനിര്‍മാണ സഭകളില്‍ തന്നെ ജനാധിപത്യ ധ്വംസനത്തിന്റെ ഏറ്റവും പ്രകടമായ നാടകങ്ങള്‍ അരങ്ങേറുമ്പോള്‍ നിയമവും ഭരണഘടനയുമെല്ലാം നോക്കു കുത്തി മാത്രമാവുകയാണെന്ന് കോണ്‍ഗ്രസ് പി.സി.സി പ്രസിഡണ്ട് ടി.എന്‍ ഹോകിപ് ആരോപിക്കുന്നു.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending