Connect with us

Culture

രാജ്യത്തെ മതത്തിന്റെ പേരില്‍ നിര്‍വചിക്കരുത്: ആര്‍.എസ്.എസ് വേദിയില്‍ പ്രണബ് മുഖര്‍ജി

Published

on

നാഗ്പൂര്‍: രാജ്യത്തെ മതത്തിന്റെ പേരില്‍ നിര്‍വചിക്കാന്‍ ശ്രമിക്കരുതെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. നാഗ്പൂരില്‍ ആര്‍.എസ്.എസ് ത്രിതിയ വര്‍ഷ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവും പ്രാദേശികതയും വിദ്വേഷവും കൊണ്ടുള്ള നിര്‍വചനം ദേശീയതയെ തകര്‍ക്കും. ജനാധിപത്യം ഒരു സമ്മാനമല്ല. പവിത്രമായ കര്‍മമാണ്.
മതേതരത്വം നമുക്ക് മതമാണ്. സഹിഷ്ണുതയാണ് ഇന്ത്യയുടെ ആത്മാവ്. എല്ലാതരം അക്രമങ്ങളും അവസാനിപ്പിക്കണം. 1800 വര്‍ഷത്തോളമായി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലെ പല യൂണിവേഴ്‌സിറ്റികളിലും എത്തുന്നുണ്ട്. ലോകം മുഴുവനും ഒരു കുടുംബമായി കാണുന്നവരാണ് നാം. ഇന്ത്യയുടെ ശക്തി സഹിഷ്ണുതയാണ്. കൂട്ടായ ചിന്തയാണ് നൂറ്റാണ്ടുകളായി നാം പിന്തുടരുന്ത്. അസഹിഷ്ണുത രാജ്യത്തിന്റെ ഐഡന്റിറ്റിയെ നശിപ്പിക്കും. ഇന്ത്യയുടെ വൈവിധ്യമാണ് നാം ആഘോഷിക്കുന്നത്.
മതത്തിന്റേയോ അസഹിഷ്ണുതയുടേയോ പേരില്‍ ദേശീയതയെ വിശകലനം ചെയ്യുന്നത് നമ്മുടെ നിലനില്‍പിനെ തന്നെ ഇല്ലാതാക്കും. വിദ്വേഷം ദേശീയതയെ നശിപ്പിക്കും. ബഹുസ്വര സമൂഹവും വിശ്വാസവുമാണ് ഇന്ത്യയുടെ സഹിഷ്ണുതയുടെ പ്രത്യേകത. ഇന്ത്യയുടെ ചരിത്രം ബി.സി ആറാം നൂറ്റാണ്ടു മുതലുള്ളതാണ്. 600 വര്‍ഷം ഇന്ത്യയില്‍ മുസ്‌ലിം ഭരണാധികാരികളുണ്ടായിരുന്നു ഇത് പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനി കൈവശപ്പെടുത്തി. പിന്നീട് ഒന്നാം സ്വാതന്ത്ര സമരത്തിന് ശേഷം ഇന്ത്യ ബ്രിട്ടീഷ് രാജ്ഞിക്കു കീഴിലായി. എങ്കിലും 5000 വര്‍ഷത്തോളമുള്ള ഇന്ത്യയുടെ ചരിത്രത്തില്‍ സംസ്‌കാരങ്ങളുടെ തുടര്‍ച്ച നിലനിന്നിരുന്നുവെന്നത് ഓര്‍ക്കണം.
ഇന്ത്യയുടെ ദേശീയത എന്നത് ദീര്‍ഘനാളത്തെ സഹവര്‍ത്തിത്വത്തിന്റേയും സംഘമങ്ങളുടേയും ആകെത്തുകയാണ്. ആധുനിക ഇന്ത്യ എന്ന സങ്കല്‍പം പല ദേശീയ നേതാക്കന്‍മാരുടേയും ശ്രമഫലമാണ്. ഇത് വംശത്തിന്റേയോ മതത്തിന്റേതോ അല്ലെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. ഗാന്ധിയും നെഹ്‌റുവും പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ദേശീയത ആരുടേയും സവിശേഷ അധികാരമല്ലെന്ന് ദേശീയത ഹിന്ദു, മുസ്‌ലിം ഉള്‍പ്പെടെ എല്ലാ മതങ്ങളുടേയും കൂട്ടായ കൂടിച്ചേരലാണ്. ഇന്ത്യയുടെ ദേശീയത രാഷ്ട്രീയത്തിനും മതത്തിനും പ്രാദേശിക വാദങ്ങള്‍ക്കും ഉപരിയാണ്. സ്വാതന്ത്ര്യത്തിന് മുമ്പും ഇത് അങ്ങിനെയായിരുന്നു ഇന്നും അതു തുടരുന്നു. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ജനാധിപത്യം ഒരു സമ്മാനമല്ല,
അത് വിശുദ്ധമായ ഒരു ഉദ്യമമാണ്. നമ്മുടെ ഭരണഘടന ഒരു ഉത്തരവാദിത്തമാണ്. നാട്ടു രാജ്യങ്ങളെ ഇന്ത്യയോട് കൂട്ടിച്ചേര്‍ത്തതിന് വല്ലഭായി പട്ടേലിന് നന്ദി പറയണം. ദേശീയത എന്നാല്‍ എല്ലാ മതങ്ങളുടേയും കൂടിച്ചേകസാണ്, വൈവിധ്യ സംസ്‌കാരങ്ങളാണ് നമ്മളെ സവിശേഷമായ ഒരു രാജ്യമാക്കി മാറ്റിയത്. ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയിലാണ്. മതേതരത്വവും ബഹുസ്വരതയും ഇന്ത്യയുടെ പ്രത്യേകതയാണ്. മതേതരത്വം എന്നെ സംബന്ധിച്ച് ഒരു വിശ്വാസമാണ്. കണ്ണുകളടച്ചാല്‍ ഇന്ത്യയുടെ ഒരറ്റം മുതല്‍ മറ്റെ അറ്റംവരെയാണ് താന്‍ സ്വപ്‌നം കാണുന്നത്.
എണ്ണമറ്റ മതങ്ങള്‍, ഭാഷകള്‍, വംശങ്ങള്‍, ജാതികള്‍ എല്ലാം ഒരു ഭരണഘടനക്കു കീഴില്‍. ഇതാണ് ഇന്ത്യ. 122 ഭാഷകളും 1600 ഓളം ഭാഷാ വ്യതിയാനങ്ങളും. ഏഴ് പ്രധാന മതങ്ങള്‍, മൂന്ന് വംശീയ ഗ്രൂപ്പുകളും ഒരു സംവിധാനത്തിന് കീഴില്‍ ജീവിക്കുന്നു. ഒരു ഭരണഘടന, ഒരു ദേശീയത അതാണ് ഭാരതീയം. ഈ സവിശേഷതകളാണ് ഭാരതത്തെ വൈവിധ്യമാക്കുന്നത്. പൊതു ജീവിതത്തില്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. ഭിന്ന സ്വരങ്ങളെ നമ്മള്‍ക്ക് ഒരിക്കലും നിരാകരിക്കാനാവില്ല. സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ മാത്രമേ നമ്മള്‍ക്ക് പരിഹരിക്കാനാവൂ.
ഓരോ ദിവസവും നമ്മള്‍ക്കു ചുറ്റും അധിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. പൊതു ജീവിതത്തില്‍ എല്ലാ തരം അക്രമങ്ങളെയും നിരുല്‍സാഹപ്പെടുത്തണം. ദേശ്യത്തിന്റേയും അക്രമത്തിന്റേയും പാത വെടിഞ്ഞ് സമാധാനത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും പാതയിലേക്ക് നാം മുന്നേറണം. പരിശീലനം പൂര്‍ത്തിയാക്കിയ യുവാക്കളാണ് നിങ്ങള്‍ സമാധാനത്തിനായി നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. നമ്മുടെ മാതൃരാജ്യം ആവശ്യപ്പെടുന്നത് അതാണ്. ഓരോ തവണയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമം നടക്കുമ്പോള്‍ മുറിവേല്‍ക്ുകന്നത് ഇന്ത്യയുടെ ആത്മാവിനാണ്.
എല്ലാ സ്തൂല സാമ്പത്തിക കാര്യങ്ങളിലും നാം മുന്നേറുമ്പോഴും സംതൃപ്തിയുടെ പട്ടികയില്‍ നമ്മുടെ രാജ്യം 133-ാം സ്ഥാനത്താണ്. പാര്‍ലമെന്റിലേക്ക് പ്രവേശിക്കുമ്പോള്‍ ആറാം ഗേറ്റിന് മുകളിലായി കൗടില്യന്റെ വാക്കുകള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ സന്തോഷം ഭരിക്കുന് രാജാവിന്റെ സന്തോഷത്തിലാണ്. ജനങ്ങളുടെ ക്ഷേമമാണ് രാജാവിന്റെ ക്ഷേമം. ഇന്ത്യയുടെ ഭരണഘടന രൂപീകരിക്കും മുമ്പേ കൗടില്യന്‍ ജനങ്ങളെയാണ് ഏറ്റവും പ്രധാനപ്പെട്ടതായി കണ്ടത്.
ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ദേശീയത സവിശേഷമായ ഒന്നല്ല. അത് നശിപ്പിക്കാനോ, ആക്രമണ സ്വഭാവമുള്ളതോ വിനാശകാരിയോ അല്ല അത് പ്രണബ് കൂട്ടിച്ചേര്‍ത്തു. നേരത്തെ നാഗ്പൂരിലെത്തിയ പ്രണബ് ആര്‍.എസ്.എസ് സ്ഥാപകന്‍ കെ.ബി.ഹെഡ്‌ഗേവാര്‍ ഇന്ത്യയുടെ മഹത് പുത്രനാണെന്ന് മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഹെഡ്‌ഗെവാര്‍ ഇന്ത്യയുടെ വീരപുത്രനാണെന്ന് അദ്ദേഹം സന്ദര്‍ശക ഡയറിയില്‍ കുറിച്ചു.
ആര്‍.എസ്.എസ് സ്ഥാപക നേതാവ് ഹെഡ്‌ഗെവാറിന്റെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ പ്രണബ്, ഇന്ത്യയുടെ വീരപുത്രന് അഭിവാദ്യമര്‍പ്പിക്കാനാണ് താന്‍ ഇവിടെ എത്തിയതെന്ന് സന്ദര്‍ശക ഡയറിയില്‍ രേഖപ്പെടുത്തി. നാഗ്പുരില്‍ ആര്‍എസ്എസ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു മുന്‍രാഷ്ട്രപതി. നാഗ്പുരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തെത്തിയ പ്രണബ് മുഖര്‍ജിയെ മോഹന്‍ ഭഗവത് സ്വീകരിച്ചു.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending