Video Stories
സമൂഹ മാധ്യമ വിനിയോഗത്തിന് സമഗ്ര നിയമം വരണം

മഞ്ഞളാംകുഴി അലി എം.എല്‍.എ
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മാധ്യമമായി സോഷ്യല്‍ മീഡിയ മാറിയിട്ടുണ്ട്. ഇത്ര പെട്ടെന്ന് ഇത്രയും വേഗത്തില്‍ ജനകീയമാക്കപ്പെട്ട മറ്റൊരു മാധ്യമവും ഇല്ലെന്ന് വേണം പറയാന്‍. സമൂഹത്തില്‍ ഫെയ്സ്ബുക്ക്, വാട്ട്സ് ആപ്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. സ്വകാര്യ വ്യക്തികളെ രാഷ്ട്രീയസാമൂഹ്യകാര്യങ്ങളില്‍ പങ്കാളികളാക്കുന്നുവെന്നതും മറ്റു മാധ്യമങ്ങളില്‍ ലഭിക്കാത്ത സ്വാതന്ത്ര്യവും പങ്കാളിത്തവും വ്യക്തികള്‍ക്ക് നല്‍കുന്നുവെന്നതും ഇതിന്റെ ഏറ്റവും വലിയ ശക്തിയാണ്. ഒരു വ്യക്തിയുടെ ഏത് വിഷയത്തിലുമുള്ള അഭിപ്രായങ്ങളും വാദമുഖങ്ങളും രേഖപ്പെടുത്താനും തനിക്ക് പറയാനുള്ളത് തുറന്ന് പറയുവാനുമുള്ള ഇടങ്ങളായി സമൂഹമാധ്യമങ്ങള്‍ മാറിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണുകളുടെ വരവോടെ ഇത് കൂടുതല്‍ ജനകീയവും ഉപയോഗം കൂടുതല്‍ ലളിതവുമായി കഴിഞ്ഞു.
വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചും അല്ലാതെയും രാഷ്ട്രീയ സാമൂഹ്യ സാമുദായിക ആരോഗ്യ മേഖലകളുള്‍പ്പടെയുള്ള സമസ്ത മേഖലകളെക്കുറിച്ചും സമൂഹത്തില്‍ ഭയാശങ്കകള്‍ ഉണ്ടാക്കുന്ന തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയും അത് ബോധപൂര്‍വമായോ അല്ലാതെയോ പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത മുമ്പില്ലാത്ത വിധം വര്‍ധിച്ചതു കൊണ്ടും ഭരണ സംവിധാനങ്ങളെ വരെ പ്രതികൂലമായി ബാധിച്ചപ്പോഴുമാണ് നമ്മള് ഇത് സജീവമായി ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത് എന്നതാണ് വാസ്തവം. വ്യക്തികളുടെ സ്വതന്ത്രഅഭിപ്രായ പ്രകടനങ്ങള്‍ എന്ന രൂപത്തില്‍ സൃഷ്ടിക്കപ്പെടുന്ന ഇത്തരം പല വ്യാജ വാര്‍ത്തകള്‍ക്ക് പുറകിലും രാഷ്ട്രീയ സാമുദായിക സാമ്പത്തിക താല്‍പ്പര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യം പല വിഷയങ്ങളിലും നമ്മള് കണ്ടതാണ്. ഇത് വളരെ വേഗം വ്യാപിക്കുന്നതും സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതുമാണ്. നിപ്പ വൈറസ്, ക്യാന്‍സറിന് ഒറ്റമൂലി, പെന്റാവാലന്റ് വാക്സിനേഷന്, കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍, ഓഖി ദുരന്തം തുടങ്ങിയ കാര്യങ്ങളില്‍ വ്യാജ വാര്‍ത്ത വന്നതും അതിനുശേഷം നടന്ന സംഭവങ്ങളും നാം കണ്ടതാണ്.
രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ വ്യാജ വാര്‍ത്തകളും അപകീര്‍ത്തികരമായ വാര്‍ത്തകളും സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് തടയാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്വയം ഉത്തരവാദിത്തമേറ്റെടുക്കുകയാണ് ഇതില്‍ ആദ്യം വേണ്ടതെന്ന കാര്യമാണ്പ്രധാനപ്പെട്ടത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സൈബര്‍ വിംഗുകള്‍ ഉണ്ട്.
പലപ്പോഴും മര്യാദകളുടെ എല്ലാ സീമകളും ലംഘിച്ചു കൊണ്ടാണ് ഇവരില്‍ ചിലരെങ്കിലും പ്രവര്‍ത്തിക്കുന്നതെന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല. ഇങ്ങനെ പോയാല്‍ സാമൂദായിക ഐക്യം തകര്‍ക്കുന്ന തരത്തിലും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്ന തരത്തിലുമുള്ള വ്യാജപ്രചരണങ്ങള്‍ തടയുന്നതിന്, മുമ്പില്‍ നില്‍ക്കേണ്ട നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അതിന് ശക്തിയില്ലാതെ പോകും.
വാര്‍ത്തകള്‍ സൃഷ്ടിച്ചവര്‍ക്കെതിരെയും പ്രചരിപ്പിച്ചവര്‍ക്കെതിരെയും പരാതികള്‍ കിട്ടിയാലും നടപടികള്‍ സ്വീകരിക്കാതിരക്കുന്ന തരത്തിലുള്ള പൊലീസിന്റെ നിലപാടിലും മാറ്റം വരണം. സര്‍ക്കാരിനെതിരെയുള്ള വ്യാജപ്രചരണങ്ങള്‍ക്ക് മേല്‍ നടപടിയെടുക്കുന്ന അതേ ഗൗരവത്തോടെ തന്നെ രാഷ്ട്രീയ നേതാക്കള്‍ക്കും പാര്ട്ടികള്ക്കുമെതിരെയുള്ള പ്രചരണങ്ങള്‍ സംബന്ധിച്ച പരാതികളിലും വ്യക്തികളെ അപമാനിച്ച തരത്തിലുള്ള പരാതികളിലും നടപടിയെടുക്കാന്‍ കഴിയണം. മറ്റൊരു കാര്യം, ഒരാളെപ്പറ്റി അപകീര്‍ത്തികരമായ എന്തെങ്കിലും വാര്‍ത്ത പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത് അയാളെ ആദ്യം അറിയിക്കുന്നത് അദ്ദേഹത്തിന്റെ സ്നേഹിതനോ പാര്‍ട്ടിക്കാരോ ആയിരിക്കും. പക്ഷേ പൊലീസില്‍ പരാതിപ്പെട്ടാല്‍ ഇത് പരാതിക്കാരന് ഫോര്‍വേഡ് ചെയ്ത സുഹൃത്തിനെ അടക്കം പ്രതിയാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത് ശരിയല്ല.
അതുപോലെ ഇത്തരം കേസുകളുടെ ഇപ്പോഴത്തെ സ്ഥിതി ഒന്ന് വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. നിലവിലത്തെ നടപടികള്‍ എത്രമാത്രം ഫലപ്രദമാണെന്നും എന്തെങ്കിലും പോരായ്മകളുണ്ടോയെന്നുമുള്ള കാര്യവും പരിശോധിക്കപ്പെടണം. കൂടാതെ ഇത്തരം കുറ്റകൃത്യങ്ങള്‍ തെളിയിക്കത്തക്ക തരത്തിലുള്ള വൈദഗ്ദ്ധ്യം നമ്മുടെ സൈബര്‍ പൊലീസിനും നിലവിലെ സംവിധാനങ്ങള്‍ക്കും ഉണ്ടോയെന്നതും വിലയിരുത്തണം. ഇല്ലെങ്കില്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം. അതോടൊപ്പം ഏറ്റവും പ്രധാനപ്പെട്ട കാര്യം പൊതുജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നതോ സാമൂഹിക അന്തരീക്ഷത്തില്‍ പ്രത്യാഘാതമുണ്ടാക്കുന്നതോ ആയ വാര്‍ത്തകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇത്തരം വാര്‍ത്തകളുടെ നിജസ്ഥിതി യഥാസമയം പൊതുജനങ്ങളെ അറിയിക്കുന്നതിന് സര്‍ക്കാരിന് കഴിയണം. പത്രദൃശ്യ മാധ്യമങ്ങളിലൂടെയും സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും സമൂഹമാധ്യമങ്ങളിലൂടെ തന്നെയും ശരിയായ വിവരം പൊതുജനത്തെ അറിയിക്കണം.
നമ്മുടെ പുതുതലമുറയിലെ പലകുട്ടികളും ദിവസത്തില്‍ ആറ് മണിക്കൂറിലേറെ സമയം സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നുവെന്നതാണ് ഈ അടുത്ത കാലത്തെ ചില പഠനങ്ങള്‍ തെളിയിക്കുന്നത്. കേരളത്തില്‍ ഇതിലും കൂടുതലാണ് എന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന സംഗതി. പഠനകാര്യങ്ങളിലും കലാകായിക രംഗങ്ങളിലും മറ്റ് സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലും ക്രിയാത്മകമായി വിനിയോഗിക്കേണ്ട വിലപ്പെട്ട സമയം ഇങ്ങനെ മുറിക്കുള്ളില്‍ ഒതുങ്ങിയിരുന്ന് അവരുടേതായ ഒരു ലോകത്ത് ചെലവഴിക്കുന്നതു കൊണ്ടുണ്ടാകുന്ന ശാരീരിക മാനസിക ആരോഗ്യപ്രശ്നങ്ങള്‍ വളരെ വലുതാണ്. അതുകൊണ്ട് തന്നെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് സാമൂഹിക മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
ഇപ്പോള്‍ നമ്മള് സജീവമായി ചര്‍ച്ച ചെയ്യുന്ന വാട്ട്സ് ആപ്പ് ഹര്‍ത്താല്‍ സംബന്ധിച്ച വിഷയം പരിശോധിച്ചാല്‍ തന്നെ ഒരു കാര്യം വ്യക്തമാകും. അതില്‍ പങ്കെടുത്തതും പ്രതികളായതുമായ പതുതിയിലേറെ ചെറുപ്പക്കാരും ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്‍പ്പെട്ടവരോ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നവരോ ആയിരുന്നില്ല.
പ്രതികരണശേഷി നഷ്ടപ്പെട്ടുപോയ പുതിയ തലമുറയെ മാറ്റിയെടുക്കുന്ന തരത്തിലും സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തില്‍ ചില പൊതുമര്യാദകള്‍ പാലിക്കുന്ന തരത്തിലും ഒരു സംസ്കാരം ഇവിടെ വളര്‍ന്നുവരേണ്ടത് അത്യാവശ്യമാണ്. അതിന് സര്‍ക്കാരിന് കഴിയുന്ന തരത്തിലുള്ള നടപടികളും ആവശ്യമാണ്. ഇന്ത്യക്ക് തന്നെ മാതൃകയാകുന്ന തരത്തിലുള്ള പല നിയമ നിര്‍മ്മാണങ്ങളും നടത്തിയിട്ടുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ സമൂഹമാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്ന തരത്തിലുള്ള സമഗ്രമായ ഒരു നിയമം സംസ്ഥാന സര്‍ക്കാരിന്റെ പരിധിക്കുള്ളില്‍ നിന്ന് നിര്‍മ്മിക്കാന്‍ കഴിയുമോയെന്നത് ആലോചിക്കണം. ഇല്ലായെങ്കില്‍ അതിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്നങ്ങള്‍ പ്രശ്നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
kerala
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി
രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന് ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന് അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന് അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന് മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബെയിലിന് ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
-
kerala16 hours ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala2 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
kerala2 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
More2 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
kerala2 days ago
ഭാരതാംബ വിവാദം: മന്ത്രി പി പ്രസാദിന്റെ വീടിനു മുന്നില്‍ ബിജെപി പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് സിപിഎം
-
GULF2 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
crime2 days ago
10 പേരെ വിവാഹം ചെയ്തു മുങ്ങി; വിവാഹത്തട്ടിപ്പിൽ തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ