Connect with us

More

പുകയാണ് റഷ്യന്‍ ആനന്ദം

Published

on

 

റഷ്യയിലെത്തിയിട്ട് ഒരാഴ്ച്ചയായിരിക്കുന്നു… എല്ലാം സുന്ദരമാണ്. എവിടെ നോക്കിയാലും വൃത്തിയും വെടിപ്പും. എല്ലാവരും ചിരിക്കുന്നവര്‍.. എന്ത് സഹായം ചോദിച്ചാലും അത് ചെയ്യാനും റെഡി. പക്ഷേ അസഹനീയമെന്നത് ഒന്ന് മാത്രം-പുകവലി…! ആഞ്ഞ് വലിയാണ് എല്ലാവരും. അതില്‍ പുരുഷനെന്നോ സ്ത്രീയെന്നോയില്ല. ചെറുപ്പക്കാരും ആ വഴി തന്നെ. പുകച്ചിങ്ങനെ ഇരിക്കും. തണുപ്പേറിയ കാലാവസ്ഥയാണ് ഇവിടെ. അതാവാം ഒരു കാരണം. പക്ഷേ ഇങ്ങനെ നിക്കോട്ടിന്‍ അകത്താക്കിയാലോ- ഒരു വര്‍ഷം അഞ്ച് ലക്ഷം പേരാണ് റഷ്യയില്‍ പുകവലി മൂലം മരിക്കുന്നത്. ഞെട്ടിക്കുന്ന കണക്കാണിത്. പക്ഷേ അതൊന്നും ആരും ഗൗനിക്കുന്നില്ല. എന്തിനിങ്ങനെ പുകവലിക്കുന്നു എന്ന് ചോദിച്ചാല്‍ നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ഉത്തരം തന്നെയാണ് ഇവിടെയും-എന്തായാലും ഒരു ദിവസം മരിക്കും. പുകവലിച്ചാണെങ്കില്‍ അങ്ങനെയാവട്ടെ…..
യുഗോസാപദന്യ എന്ന സ്ഥലത്താണ് ഞാന്‍ താമസിക്കുന്നത്. മോസ്‌ക്കോ പ്രാന്തത്തിലെ സുന്ദരമായ ചെറുനഗരം. വലിയ ഷോപ്പിംഗ് മാളുകളും അതിവേഗപാതയും സൂപ്പര്‍ മെട്രോ സ്റ്റേഷനുകളുമെല്ലാമായി അതിവേഗ ജീവിതത്തിന്റെ പര്യായമായ സിറ്റികളിലൊന്ന്. അര്‍ജന്റീനയും ഐസ്‌ലാന്‍ഡും തമ്മിലുളള മല്‍സരത്തിന് ശേഷം മെട്രോ വഴി വീട്ടില്‍ തിരിച്ചെത്തിയപ്പോഴും സൂര്യന്‍ ഉച്ചിയില്‍ തന്നെ. അതായത് നിങ്ങള്‍ ആ മല്‍സരം രാത്രിയാണല്ലോ കണ്ടത്. ഇവിടെ വൈകുന്നേരം നാല് മണിക്കായിരുന്നു പോരാട്ടം. ആറ് മണിയോടെ കളി കഴിഞ്ഞു. സ്പാര്‍ട്ടക്ക് സ്‌റ്റേഡിയത്തില്‍ നിന്നും വീട്ടിലെത്താന്‍ രണ്ട് മെട്രോ കയറണം. അര മണിക്കൂര്‍ കൊണ്ട് അറുപതോളം കീലോമീറ്റര്‍ എളുപ്പത്തില്‍ പിന്നിട്ടു. സമയം വൈകീട്ട് 6-30. റൂമിലെത്തി കുളിച്ച ശേഷവും നല്ല വെയില്‍. ഇവിടെ സൂര്യന്‍ താഴാന്‍ രാത്രി പത്ത് മണിയും കഴിയുമെന്നതിനാല്‍ ഉറങ്ങാനും കഴിയില്ല. അങ്ങനെ നഗരത്തിലേക്കിറങ്ങി. എല്ലായിടത്തും ചെറുപ്പക്കാരും വൃദ്ധരും വനിതകളുമെല്ലാമായി സംസാരവും ചര്‍ച്ചകളുമെല്ലാം. നാട്ടിലെ ബഡായി (പുത്തന്‍ ഭാഷയില്‍ തള്ള്) സംഘങ്ങള്‍ ഇവിടെയുമുണ്ട്. രസമാണ് അവരുടെ കാര്യങ്ങള്‍. നല്ല വൃത്തിയുളള ഡ്രസ്സിലാണ് എല്ലാവരും. പക്ഷേ സൊറ സംഘങ്ങള്‍ എവിടെയുണ്ടോ അവിടെ നിന്നും പുക നന്നായി ഉയരുന്നുമുണ്ട്. റഷ്യന്‍ ഭാഷ വശമില്ലാത്തതിനാല്‍ ഇവര്‍ സംസാരിക്കുന്നത് വ്യക്തമല്ല. പക്ഷേ ഒന്ന് വ്യക്തമാണ്-സിഗരറ്റിന്റെ ദുര്‍ഗന്ധം…. സര്‍ക്കാര്‍ എല്ലാ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോഴും എന്ത് കൊണ്ട് പുകവലിയെ നിയന്ത്രിക്കുന്നില്ല എന്ന ചോദ്യത്തിനുത്തരം എളുപ്പത്തില്‍ കിട്ടി-രാഷ്ട്രീയം തന്നെ. സിഗരറ്റ് ലോബി വളരെ ശക്തമാണ്. അവര്‍ ഭരണകൂടത്തെ സ്വാധീനിക്കുന്നു.
ലോകത്ത് ഏറ്റവുമധികം പുകവലിക്കാരുളള രാജ്യങ്ങളുടെ പട്ടിക ലോകരോഗ്യസംഘടന ഈയിടെ പുറത്തിറക്കിയിരുന്നു. അതില്‍ റഷ്യ മാത്രമല്ല നമ്മുടെ രാജ്യവുമുണ്ട്. ബംഗ്ലാദേശും ബ്രസീലും ചൈനയും ഈജിപ്തും, മെക്‌സിക്കോയും ഫിലിപ്പൈന്‍സും, പോളണ്ടും തായ്‌ലാന്‍ഡും, തുര്‍ക്കിയും ഉക്രൈനും ഉറുഗ്വേയും വിയറ്റ്‌നാമുമെല്ലാം പട്ടികയിലുണ്ട്.
റഷ്യയില്‍ പ്രായപൂര്‍ത്തിയായവരുടെ കണക്ക് 44 ദശലക്ഷമാണ്. ഇവരില്‍ നാല്‍പ്പത് ശതമാനവും പുകവലിക്കുന്നുണ്ട്. എല്ലായിടത്തും പുകവലിക്കാന്‍ കഴിയില്ല. മെട്രോകളില്‍, സ്‌റ്റേഷനുകളില്‍, നിയന്ത്രിത സ്ഥലങ്ങളില്‍ പുകവലിച്ചാല്‍ പണി അപ്പോള്‍ കിട്ടും. 500 മുതല്‍ 5000 റൂബിള്‍ വരെയാണ് പിഴ. പക്ഷേ പുകവലിക്കാനുളള അനുവദനീയ സ്ഥലങ്ങളുമുണ്ട്. മെട്രോ സ്‌റ്റേഷനുകള്‍ക്ക് പുറത്താണ് പ്രധാനമായും പുകവലി കേന്ദ്രം. മെട്രോ യാത്ര കഴിഞ്ഞ് വരുന്നവര്‍ പുറത്തുളള സ്ഥലത്ത് അല്‍പ്പസമയം ചെലവഴിക്കുന്നു-പുകയ്ക്കുന്നു. സിഗരറ്റിന്റെ കുറ്റി അലക്ഷ്യമായി വലിച്ചെറിയുന്നില്ല. അത് നിക്ഷേപിക്കാനുള്ള സ്ഥലങ്ങളില്‍ തന്നെ കളയുന്നു.
കോട്ടും സൂട്ടുമെല്ലാം അണിഞ്ഞ് വരുന്ന വനിതകള്‍ മാറിയിരുന്ന് പുകവലിക്കുന്നത് കണ്ടാല്‍ അല്‍ഭുതം തോന്നും. വില കൂടിയ സിഗരറ്റുകള്‍ ചറപറാ വേഗത്തില്‍ അവര്‍ വലിച്ചു തീര്‍ക്കും. ഇപ്പോള്‍ തുടങ്ങിയതല്ലത്രേ ഈ ശീലം. സോവിയറ്റ് യൂണിയന്‍ കാലത്ത് തന്നെയുണ്ട്. പക്ഷേ ഇപ്പോള്‍ സോവിയറ്റ് റിപ്പബ്ലിക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും വലിയ വലിക്കാര്‍ റഷ്യക്കാരാണ്.
2008 ലെ കണക്കുകള്‍ പ്രകാരം റഷ്യന്‍ പുരുഷന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 62 ഉം വനിതകളുടേത് 74 ഉം വയസ്സാണ്. മരണനിരക്ക് വര്‍ധിക്കാനുളള പ്രധാന കാരണങ്ങളിലൊന്നാവട്ടെ പുകവലിയും. അധികാരികള്‍ക്ക് മുന്നില്‍ ഈ കണക്കുകളെല്ലാമുണ്ട്. നമ്മുടെ നാട്ടിലേത് പോലെ തന്നെയാണ്-ചാനലുകളിലും പത്രങ്ങളിലും പരസ്യ കമാനങ്ങളിലുമെല്ലാം സിഗരറ്റ് കമ്പനികളാണ് ഉയരത്തില്‍ നില്‍ക്കുന്നത്. സാമ്പത്തികമായ പിന്നോക്കാവസ്ഥയും പുകവലിക്കുള്ള കാരണങ്ങളിലൊന്നായി പറയപ്പെടുന്നു. നഗര ജനസംഖ്യയിലുളളവരെല്ലാം ജോലിക്കാരും സ്ഥിര വരുമാനക്കാരുമാണ്. പക്ഷേ ഗ്രാമങ്ങളിലേക്ക് പോവുമ്പോള്‍ വലിയ വിനോദങ്ങള്‍ക്കൊന്നും സാമ്പത്തിക പിന്തുണയില്ലാത്തവര്‍ പുകവലിയില്‍ ആനന്ദം കണ്ടെത്തുന്നു. സൈബീരിയ പോലുള്ള അതിശൈത്യ മേഖലയില്‍ ജീവിക്കുന്നവര്‍ പിടിച്ചുനില്‍ക്കാന്‍ പുകവലിക്കുന്നവരാണ്. വര്‍ഷത്തില്‍ മിക്ക സമയത്തും തണുപ്പാണ് റഷ്യന്‍ കാലാവസ്ഥ. തണുപ്പിനെ പ്രതിരോധിക്കാനാണ് ഓവര്‍കോട്ടും മറ്റ് വസ്ത്രങ്ങളുമെല്ലാം ജനമണിയുന്നത്. കൂട്ടത്തില്‍ വലിയും.
ലോകകപ്പ് വേദികളില്‍ പക്ഷേ പുകവലി പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിനകത്ത് ഒരു തരത്തിലും പുകവലി പാടില്ല. പൊലീസ് ജാഗ്രത ഈ കാര്യത്തില്‍ കര്‍ക്കശമാണ്. വോളണ്ടിയര്‍മാരും ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുന്നു.

kerala

പിഎച്ച് അബ്ദുള്ള മാസ്റ്ററുമായുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മുനവ്വറലി ശിഹാബ് തങ്ങള്‍

Published

on

കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാനും മുസ്‌ലിം ലീഗ് നേതാവുമായ പി.എച്ച് അബ്ദുല്ല മാസ്റ്ററുടെ വിയോഗത്തില്‍ അദ്ദേഹവുമായുള്ള നല്ല ഓര്‍മ്മകള്‍ പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മുനവ്വറലി തങ്ങള്‍ക്ക് ആരായിരുന്നു അബ്ദുള്ള മാസ്റ്ററെന്ന് വൈകാരികമായ വാക്കുകളിലൂടെയാണ് തങ്ങള്‍ എഴുതിയത്.

2018 മെയ് 7ന് ഇതേ ദിവസമാണ് മുനവ്വറലി തങ്ങള്‍ അബ്ദുള്ള മാസ്റ്ററുടെ മകളുടെ നിക്കാഹ് പാണക്കാട് വച്ച് നടത്തി കൊടുത്തിരുന്നതെന്നും ഈ വേളയില്‍ തങ്ങള്‍ ഓര്‍ത്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എഴുത്തുകാരൻ,പ്രസംഗികൻ,മുസ്ലിംലീഗ് ക്യാമ്പുകളിൽ പാടിയും പറഞ്ഞും പാർട്ടിയെ പകർന്നു നൽകിയ ചരിത്രാദ്ധ്യാപകൻ,സ്നേഹമസൃണമായ വ്യക്തിത്വത്തിനുടമ.
ഇങ്ങനെ വിശേഷണങ്ങളാൽ ധന്യനാണ് പി എച്ച് അബ്ദുള്ള മാസ്റ്ററെന്ന സാത്വികനായ മനുഷ്യൻ.
കുട്ടിക്കാലം മുതൽ കാണുന്ന മുഖമാണ് അദ്ദേഹത്തിന്റേത്.ബാപ്പ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായുള്ള ആത്മബന്ധം പിന്നീട് ഞങ്ങളുമായും അദ്ദേഹം തുടർന്നു.ആ ബന്ധം പിന്നീട് പല തലങ്ങളിലേക്കും വ്യാപിച്ചു.പൊതുപ്രവർത്തനങ്ങളിലേക്കിറങ്ങുന്ന വേളയിൽ അദ്ദേഹത്തിന്റെ ആശയങ്ങൾ മനസ്സിനെ ഏറെ സ്വാധീനിച്ചു.
മുസ്ലിംലീഗിലെ നവ തലമുറക്ക് രാഷ്ട്രീയ-ധൈഷണിക വിദ്യാഭ്യാസം നൽകുന്നതിനായി ഞാൻ ചെയർമാനും അബ്ദുള്ള മാഷ് ജനറൽ സെക്രട്ടറിയുമായി’ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ സയൻസ്'(IIPS)എന്നൊരു സംവിധാനം കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു.
ദാർശനികരും ബുദ്ധിജീവികളും ചരിത്രകാരന്മാരുമായ നിരവധി മഹദ് വ്യക്തിത്വങ്ങൾ അതിൻറെ ഭാഗമായി.മികച്ച ഫാക്കൽറ്റികളുടെ സേവനങ്ങൾ ഉറപ്പു വരുത്തി.പ്രതിഭയുടെ മിന്നലാട്ടമുള്ള വിദ്യാർത്ഥികൾ അതിൽ നിന്നുമുണ്ടായി.ലീഗിലും പോഷക സംഘടനകളിലും അവരുടെ നേതൃസാന്നിദ്ധ്യം ഉയർന്നു വന്നു.അബ്ദുള്ള മാഷിന്റെ നിശ്ശബ്ദമായ പ്രവർത്തനത്തിന്റെ മുദ്രയായിരുന്നു അത്.
രോഗാവസ്ഥയിലും എല്ലാ ചൊവ്വാഴ്ചകളിലും മാഷ് പാണക്കാട് വരും.കൂടെ മക്കളും.അദ്ദേഹത്തിന്റെ വീട്ടിലെ ഏതൊരു വിശേഷാവസരത്തിലും പങ്കെടുത്തും സന്ദർശിച്ചും ഒരു കുടുംബാംഗങ്ങളെ പോലെയായിരുന്നു ഞങ്ങൾ.അദ്ദേഹത്തിന്റെ കാഴ്ച ശക്തിയടക്കം നഷ്ടപ്പെട്ട ഒരു ഘട്ടത്തിലാണ് മകൾ ആയിഷ ബാനുവിൻറെ നിക്കാഹ്.ചെറുപ്പം തൊട്ടേ ഞങ്ങളുടെ വന്ദ്യപിതാവിൻറെ ലാളനയിൽ വളർന്ന മകളുടെ നിക്കാഹ് കൊടപ്പനക്കൽ വീട്ടിൽ പന്തൽ കെട്ടി അവിടെ വെച്ച് നടത്തണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു.
അബ്ദുള്ള മാഷിൻറെ തന്നെ വാക്കുകളിൽ അതിങ്ങനെ വായിക്കാം;
“ആയിഷയുടെ നിക്കാഹിൻറെ സമയം. ഉള്ളിലെ ആഗ്രഹം പറയാൻ പ്രിയപ്പെട്ട സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ജീവിച്ചിരിപ്പില്ല.ആ ആലോചനകളിൽ മനസ്സ് മുഴുകിയിരിക്കുന്ന സമയത്താണ് മുനവ്വറലി ശിഹാബ് തങ്ങൾ നിക്കാഹ് പാണക്കാട് നിന്നാക്കാമെന്നും അത് അദ്ദേഹം ഏറ്റു എന്നും പറയാൻ എന്നെ വിളിക്കുന്നത്.മഴവില്ലുകൾക്കിടയിലൂടെ ആലിപ്പഴം പെയ്യുന്ന പോലെ ഒരനുഭവമായിരുന്നു എനിക്കത്.പാണക്കാട്ടെ മുറ്റത്ത് മോൾക്ക് വേണ്ടി ഉയർത്തിയ പന്തലിൽ നിന്ന നേരത്തിന്റെ ആത്മഹർഷങ്ങളെ വാക്കുകൾ കൊണ്ട് അടയാളപ്പെടുത്താൻ ഞാൻ അശക്തനാണ്.കൊടപ്പനക്കൽ തറവാട് അന്ന് ഞങ്ങൾക്ക് വേണ്ടി വാതിലില്ലാത്ത ലോകം പോലെ തുറന്നിട്ടു.എന്റെ സ്ഥാനത്ത് നിന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എല്ലാ കാര്യങ്ങളും നോക്കി നടത്തി”.!
പ്രിയപ്പെട്ട മാഷിൻറെ ആഗ്രഹസഫലീകരണത്തിനൊപ്പം നിൽക്കാൻ സാധിച്ചത് വ്യക്തിപരമായ വലിയ സന്തോഷങ്ങളിൽ ഒന്നാണ്.
സർവ്വ ശക്തനായ റബ്ബ്
ജന്നാത്തുൽ ഫിർദൗസിൽ ഒന്നിച്ചു ചേർക്കുമാറാവട്ടെ..

 

Continue Reading

india

കർണാടക ബിജെപിയുടെ വിദ്വേഷ പോസ്റ്റ് നീക്കം ചെയ്യണം: ‘എക്സി’ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം

നേരത്തേ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പു ഓഫിസർ ബിജെപി സംസ്ഥാന നേതൃത്വത്തിനോട് പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു

Published

on

ന്യൂഡൽഹി: ബി.ജെ.പി കർണാടക ഘടകം പങ്കിട്ട, മുസ്ലിം സമുദായത്തിതിരെ വിദ്വേഷം പരത്തുന്ന ആനിമേറ്റഡ് വിഡിയോ ഉടൻ നീക്കം ചെയ്യാൻ സമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ ‘എക്‌സി’നോട് തെരഞ്ഞെടുപ്പ് കമീഷൻ. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോ നിലവിലുള്ള നിയമത്തിന്റെ ലംഘനമാണെന്ന് സമിതി പറഞ്ഞു.

നേരത്തേ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പു ഓഫിസർ ബിജെപി സംസ്ഥാന നേതൃത്വത്തിനോട് പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോസ്റ്റ് നീക്കം ചെയ്യാൻ ബിജെപി സംസ്ഥാന നേതൃത്വം തയാറായിരുന്നില്ല. തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം.

കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ ഇതുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട്, ഐ.ടി മാർഗ്ഗനിർദ്ദേശങ്ങൾ, ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ് എന്നിവയുടെ വ്യവസ്ഥകൾ പ്രകാരം ആക്ഷേപകരമായ പോസ്റ്റ് എടുത്തുകളയാൻ മെയ് 5 ന് എക്‌സ്’-ന് കത്തെഴുതിയിരുന്നതായും കമീഷൻ പറഞ്ഞു.

പിന്നാക്ക വിഭാഗങ്ങളേക്കാൾ ഫണ്ടും സംവരണവും കോൺഗ്രസ് നൽകുന്നത് മുസ്‌ലിംകൾക്കാണെന്ന് ആരോപിക്കുന്ന വിഡിയോയാണ് ബിജെപി എക്‌സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചത്. ബിജെപി ശത്രുതയും വിദ്വേഷവും പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയത്.

Continue Reading

kerala

കേരളത്തിൽ അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം നൽകുന്ന മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വേനൽ മഴ ലഭിക്കും. അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു.

മെയ് 9ന് മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മെയ് 10ന് ഇടുക്കിയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം നൽകുന്ന മുന്നറിയിപ്പ്.

Continue Reading

Trending