Connect with us

Culture

മൈ ടീം

Published

on

 

ചന്ദ്രിക ഓണ്‍ലൈനില്‍ ഇന്ന് മുതല്‍ പ്രത്യേക ലോകകപ്പ് കോളം ആരംഭിക്കുന്നു. ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റും പ്രമുഖ ഫുട്‌ബോള്‍ നിരുപകനുമായ കമാല്‍ വരദൂര്‍ റഷ്യയില്‍ നിന്നും നേരിട്ട്

 

റഷ്യയില്‍ കളി ഒരാഴ്ച്ച പിന്നിട്ടിരിക്കുന്നു. എല്ലാ ടീമുകളും ആദ്യ റൗണ്ടിലെ ആദ്യ മല്‍സരവും പൂര്‍ത്തിയാക്കിയിരിക്കുന്നു. മിക്ക മല്‍സരങ്ങളും നേരില്‍ കണ്ടപ്പോള്‍ മുന്നിലേക്ക് വരുന്നത് രണ്ട് ടീമുകളാണ്. രണ്ട് പേരും ലോകകപ്പിന് മുമ്പ് നമ്മുടെ ചിത്രത്തിലുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സൂപ്പര്‍ ടീമുകള്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കും പിറകെ ഫുട്‌ബോള്‍ ലോകം പതിവ് പോലെ സഞ്ചരിച്ചപ്പോള്‍ സ്വന്തം കരുത്തില്‍ വിശ്വാസമര്‍പ്പിച്ച് ആരോഗ്യ ഫുട്‌ബോളുമായി വന്നവരാണ് എന്റെ ഫേവറിറ്റുകള്‍. ആദ്യ റൗണ്ടിലെ ആദ്യ മല്‍സരങ്ങള്‍ക്ക് ശേഷം ഞാന്‍ മാര്‍ക്കിടുന്ന ആദ്യ ടീം സെനഗല്‍. പിന്നെ മെക്‌സിക്കോ….
ഫുട്‌ബോള്‍ ലോകം സെനഗലിനെ പിന്തുടരണം. അക്ഷരാര്‍ത്ഥത്തില്‍ അതിശയിപ്പിക്കുന്ന സുന്ദര പവര്‍ സോക്കറാണ് അവരുടെ സംഭാവന. മോസ്‌ക്കോയിലെ സ്പാര്‍ട്ടക്ക് സ്‌റ്റേഡിയത്തില്‍ അവരുടെ ആദ്യ മല്‍സരം കണ്ടപ്പോള്‍ 90 മിനുട്ടും പിന്നെ നാല് മിനുട്ട് അധികസമയത്തിലെയും ഒരു സെക്കന്‍ഡ് പോലും ബോറടിച്ചിരുന്നില്ല. സത്യം പറഞ്ഞാല്‍ പാക്ക്ഡ് പവര്‍ ഫുട്‌ബോള്‍. ഞാന്‍ അവരില്‍ കണ്ട പ്രത്യേകതകള്‍ പറയാം

1-ആത്മവിശ്വാസം- പ്രതിയോഗികള്‍ ശക്തന്മാരാവുമ്പോള്‍ തല താഴ്ത്തിയുളള പ്രകടനത്തിന്റെ ഇരകളാണ് ഈജിപ്തും ടുണീഷ്യയും കൊറിയയും സഊദി അറേബ്യയുമെല്ലാം. എന്തിന് നിങ്ങള്‍ പ്രതിയോഗികളെ പേടിക്കുന്നു…? സ്വന്തം ഗെയിമില്‍ വിശ്വസമര്‍പ്പിച്ച് കളിക്കുക. അതാണ് സെനഗലിന്റെ വഴി. പോളണ്ട്-യൂറോപ്പിലെ ശക്തന്മാരാണ്. റോബര്‍ട്ടോ ലെവന്‍ഡോവിസ്‌ക്കിയെ പോലുളള അതികായന്മാര്‍. പക്ഷേ കിക്കോഫ് മുതല്‍ സെനഗല്‍ കളിച്ചത് സ്വന്തം ഗെയിം. പോളിഷ് നിരയിലെ സൂപ്പര്‍ താരങ്ങളായിരുന്നില്ല അവരുടെ മുന്നില്‍. അവര്‍ക്ക് അവരായിരുന്നു വലുത്. അതാണ് ഗെയിം-അവിടെയാണ് മാര്‍ക്ക്

2-അത്‌ലറ്റിസിസം-ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ പത്ത് സെക്കന്‍ഡില്‍ താഴെ നിരന്തരം ഓടാറുണ്ട്. ആ പത്ത് സെക്കന്‍ഡ് അദ്ദേഹത്തിന് ഒരു ദിവസം ഒരു തവണ മാത്രമേ പുറത്തെടുക്കാനാവു. പക്ഷേ സാദിയോ മാനേയും സംഘവും 94 മിനുട്ടും സ്പ്രിന്റ് മികവാണ് കാണിച്ചത്. തളരാതെയുള്ള ഓട്ടം. അത് പന്തിന് പിറകെയാണ്. പന്ത് നഷ്ടമാവരുത് എന്ന ദൃഢവിശ്വാസത്തിലുള്ള ഓട്ടം.

3-ശക്തി-യൂറോപ്യന്മാര്‍ സാധാരണ ആകാരത്തില്‍ നമ്പര്‍ വണ്‍ തന്നെ. പോളണ്ടുകാരും സ്വിഡന്‍കാരുമെല്ലാം പ്രത്യേകിച്ച്. അവരുടെ ഉയരമാണ് ഫ്രീകിക്ക് വേളകളില്‍, കോര്‍ണര്‍ കിക്ക് വേളകളില്‍ എല്ലാവരും പുറത്തെടുക്കാറുള്ളത്. മറഡോണയില്‍ ഫുട്‌ബോള്‍ ലോകം കണ്ട കുറവ് അദ്ദേഹത്തിന് ഹെഡ്ഡര്‍ സാധ്യമാവില്ല എന്നാണല്ലോ.. പക്ഷേ സെനഗല്‍ താരങ്ങള്‍ ഉയരക്കുറവിലും പവര്‍ ഉപയോഗിക്കുന്നു. അത്യുയരത്തില്‍ അവര്‍ ചാടുന്നു. ചാടിയിട്ടും പന്ത് കിട്ടാത്ത പക്ഷം പ്രതിയോഗിയെ ഓടിപിടിക്കുന്നു. ഇതിനെയാണ് ശക്തി എന്ന് വിശേഷിപ്പിക്കുന്നത്

4-ഏകവ്യക്തി കേന്ദ്രീകൃതമല്ല- പോളണ്ടിനെതിരായ മല്‍സരത്തിന് മുമ്പ് രാവിലെ മീഡിയാ സെന്ററില്‍ ഞാന്‍ സെനലല്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നു. അവര്‍ വളരെ വ്യക്തമായി ടീമിനെ അപഗ്രഥിച്ചു. നിങ്ങള്‍ക്ക് അറിയാവുന്നത് സാദിയോ മാനേയെ മാത്രമാണ്. പക്ഷേ സെനഗല്‍ ടീമിലെ എല്ലാവരും മാനേകളാണ്. അതായത് തകര്‍പ്പന്‍ പ്രകടനക്കാര്‍. മല്‍സരം കണ്ടപ്പോള്‍ അത് വളരെ വ്യക്തമാവുകയും ചെയ്തു. ഗോള്‍ക്കീപ്പര്‍ ഖാദിം നിദായെ കിടിലന്‍ നിശ്ചയദാര്‍ഡ്യത്തിന്റെ പ്രതീകം. പ്രതിരോധത്തില്‍ ഖാലിദ് കോലിബാലി, ഇദ്രിസ് ഖാനെ ഗുയെ, സാലിഫ് സാനേ, മാമാ ദിയുഫ് എല്ലാവരും കേമന്മാര്‍. മധ്യനിരയില്‍ യൂസുഫ് സാബാലി, ആല്‍ഫ്രെഡ് നിദായെ, ഇസ്മായില്‍ സാര്‍, മുന്‍നിരയില്‍ എംബായേ നിയാംഗ്, മൂസ വാഗെ എല്ലാവരും മിടുക്കര്‍. റിസര്‍വ്വ് ബെഞ്ചിലുമുണ്ട് ഇതേ കരുത്ത്…..

ലോകകപ്പ് തുടങ്ങിയിട്ടേയുള്ളു. പക്ഷേ സെനഗല്‍ കസറി കളിക്കും. അവരാണ് ഈ ലോകകപ്പിലെ കറുത്ത കുതിരകള്‍. മെക്‌സിക്കോക്ക് നല്ല തുടക്കം ലഭിച്ചിരിക്കുന്നു. ജര്‍മനിയെ തോല്‍പ്പിച്ചു എന്ന ആത്മവിശ്വാസമാണ് അവരുടെ വലിയ ആയുധം. യൂറോപ്യന്‍ ടീമുകളില്‍ സര്‍പ്രൈസ് പാക്കേജ് തീര്‍ച്ചയായും റഷ്യ തന്നെ. അവര്‍ രണ്ടാം വിജയവുമായി പ്രി ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കുന്നു. ഇംഗ്ലണ്ടും ഡെന്മാര്‍ക്കും ഫ്രാന്‍സും ബെല്‍ജിയവും നിലവാരം കാത്തു. ഐസ്‌ലാന്‍ഡും സ്വിറ്റ്‌സര്‍ലാന്‍ഡും കൊമ്പന്മാരെ സമനിലയില്‍ തളച്ചിരിക്കുന്നു. ഏഷ്യയുടെ ശക്തിയായിരിക്കുന്നു കൊളംബിയയെ തോല്‍പ്പിച്ചത് വഴി ജപ്പാന്‍. ലാറ്റിനമേരിക്കയുടെ കാര്യമാണ് കഷ്ടം. ബ്രസീലും അര്‍ജന്റീനയും വിയര്‍ക്കുന്നു. പെറുവും കൊളംബിയയും തോറ്റിരിക്കുന്നു. ആഫ്രിക്കയുടെ പ്രതിനിധികളില്‍ സെനഗലിനെ മാറ്റിനിര്‍ത്തിയാല്‍ എല്ലാവരും പരാജിതരാണ്.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending