Connect with us

Video Stories

നോട്ടുമാറ്റം: ഗുലാം നബി ആസാദിന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് ശിവസേന

Published

on

ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് നടത്തിയ പരാമര്‍ശത്തെ ന്യായീകരിച്ച് ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേന.
ഉറി ഭീകരാക്രമണത്തേക്കാള്‍ കൂടുതല്‍ പേരാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തിലൂടെ രാജ്യത്ത് മരിച്ചതെന്നായിരുന്നു ഗുലാം നബി ആസാദിന്റെ വിമര്‍ശനം.
രാജ്യസഭയില്‍ നോട്ട് മാറ്റല്‍ തീരുമാനം സൃഷ്ടിച്ച പ്രതിസന്ധി ഉന്നയിച്ച് സംസാരിക്കവെ ഗുലാം നബി ആസാദ് നടത്തിയ ഈ പരാമര്‍ശം ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരുന്നു. കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം രാജ്യവിരുദ്ധവും ദേശീയ താല്‍പര്യത്തിന് എതിരുമാണെന്നായിരുന്നു ബി.ജെ.പി വാദം. സംഭവത്തില്‍ ഗുലാം നബി ആസാദ് മാപ്പു പറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ആസാദ് മാപ്പു പറഞ്ഞതു കൊണ്ട് സത്യം സത്യമല്ലാതാകുമോ എന്നാണ് ശിവസേനയുടെ ചോദ്യം. സംഘടനാ മുഖപത്രമായ സാംനയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗത്തെത്തിയത്.
ഉറി ആക്രമണത്തില്‍ 20 സൈനികരെ രാജ്യത്തിന് നഷ്ടമായി. നോട്ടു മാറ്റല്‍ തീരുമാനത്തെതുടര്‍ന്ന് ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നിന്ന് 40 ധീര ദേശാഭിമാനികളേയും നഷ്ടമായത്.

അക്രമികളുടെ കാര്യത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ. ഉറിയില്‍ ആക്രമണം നടത്തിയത് പാകിസ്താനില്‍നിന്നുള്ള തീവ്രവാദികളാണ്. നോട്ട് വിഷയത്തില്‍ ആക്രമണം നടത്തിയത് നമ്മുടെ തന്നെ ഭരണാധികാരികളാണ്. മരണത്തിന്റെ കണക്ക് മാത്രമല്ല, കേന്ദ്ര തീരുമാനം കാരണമുണ്ടായ മാന്ദ്യത്തിലൂടെ തൊഴില്‍ നഷ്ടമായത് 40 ലക്ഷത്തോളം പേര്‍ക്കാണ്. അവരെല്ലാം രാജ്യസ്‌നേഹത്തിന്റെ ഇരകളാകണമെന്നാണ് ഈ ഗവണ്‍മെന്റ് പറയുന്നത്. ഈ സംഖ്യകള്‍ ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടല്‍.

അങ്ങനെയെങ്കില്‍ രാജ്യത്തെ മുഴുവന്‍ രക്തസാക്ഷിയായി പ്രഖ്യാപിക്കേണ്ട ഒരു ദിനം അടുത്തുതന്നെ ഉണ്ടാകുമെന്നും ശിവസേന ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending