Connect with us

Culture

അരിയില്ല; പകുതിയിലേറെ റേഷന്‍ കടകളും അടഞ്ഞു

Published

on

പണത്തിന് പിന്നാലെ അരിക്കുവേണ്ടിയും ജനങ്ങളുടെ ഓട്ടം. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ റേഷന്‍ വിതരണം പൂര്‍ണമായും നിലച്ചു. ഇതുവരെയും അരി എത്തിയിട്ടില്ലാത്തതിനാല്‍ പകുതിയിലേറെ റേഷന്‍ കടകളും അടച്ചു. ഇതോടെ റേഷന്‍ ഭക്ഷ്യധാന്യങ്ങളെ മാത്രം ആശ്രയിക്കുന്ന പാവങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്.

പുതിയ നിയമമനുസരിച്ച് ഡീലര്‍മാരെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ നേരിട്ടാണ് എഫ്.സി.ഐയില്‍ ഭക്ഷ്യധാന്യത്തിനായി പണം അടയ്ക്കേണ്ടത്.ഇതെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നെങ്കിലും ഇന്നലെ മുതല്‍ക്കാണ് സര്‍ക്കാര്‍ നേരിട്ട് പണമടച്ചു തുടങ്ങിയത്. തുടര്‍ന്ന് ഫുഡ് കോര്‍പ്പറേഷന്‍ റേഷനരി നല്‍കിതുടങ്ങിയെങ്കിലും ഇത് റേഷന്‍ കടകളില്‍ എത്തുവാന്‍ ഇനിയും വൈകും. നിലവില്‍ ഭക്ഷ്യധാന്യങ്ങളൊന്നുമില്ലാത്തതിനാല്‍ കുറച്ചു ദിവസങ്ങളായി റേഷന്‍ കടകള്‍ വെറുതെ തുറന്നിരിക്കുകയായിരുന്നു. അരി എത്തുവാന്‍ വൈകുമെന്നായതോടെ ഭൂരിപക്ഷം കടകളും അടച്ചു.

ആര്‍ക്കെല്ലാം റേഷന്‍ ലഭിക്കുമെന്ന ആശങ്കക്കൊപ്പം റേഷന്‍ കടകള്‍ അടക്കുകകൂടി ചെയ്തതോടെ സാധാരണക്കാര്‍ പരിഭ്രാന്തിയിലാണ്. റേഷന് അര്‍ഹതയുള്ളവരുടെ മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കിയതിലെ അപാകതകള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച്13.5 ലക്ഷം പരാതികളാണ് ലഭിച്ചത്. അവയിലൊന്നും തീര്‍പ്പ്കല്‍പ്പിച്ചിട്ടില്ല. തീരെ ദരിദ്രരായവരും നിത്യപട്ടിണിക്കാരും ഇപ്പോഴും മുന്‍ഗണനാ ലിസ്റ്റിന് പുറത്താണ്. 15 ലക്ഷം അനര്‍ഹര്‍ മുന്‍ഗണനാ ലിസ്റ്റില്‍ കടന്നുകൂടിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ തന്നെ വിലയിരുത്തുന്ന ലിസ്റ്റ് പ്രകാരമാണ് ഇപ്പോള്‍ അരി നല്‍കാന്‍ തുടങ്ങുന്നത്.

മുന്‍ഗണാ ലിസ്റ്റിന് പുറത്തുള്ള 1.21 കോടി പേര്‍ക്ക് 2 രൂപ നിരക്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ സബ്സിഡിയോടെ ഭക്ഷ്യധാനം നല്‍കുമെന്ന് ഭക്ഷ്യ മന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതിനുള്ള നടപടികളും എങ്ങുമെത്തിയിട്ടില്ല. രണ്ടു രൂപ നിരക്കിലുള്ള അരി നല്‍കേണ്ട ഗൂണഭോക്താക്കളുടെ ലിസ്റ്റ് റേഷന്‍ കടകളില്‍ ഒരാഴ്ചക്കകം ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പു പറയുന്നുണ്ടെങ്കിലും അതു സാധ്യമല്ലെന്ന് ഉറപ്പ്. കാരണം രണ്ടു രൂപ നിരക്കില്‍ അരി നല്‍കേണ്ട ആളുകളെ തിരഞ്ഞെടുക്കാന്‍ പുതിയ മാനദണ്ഡം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിശ്ചയിച്ചതെയുള്ളൂ.

മുന്‍ഗണനാ വിഭാഗക്കാരെ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ മുന്‍പു നിശ്ചയിച്ച ഘടകങ്ങള്‍ പ്രകാരം ഒരു മാര്‍ക്കെങ്കിലും ലഭിച്ചവര്‍, മാര്‍ക്ക് ലഭിച്ചില്ലെങ്കിലും അയോഗ്യത മാനദണ്ഡത്തില്‍ പെടാത്തവര്‍, 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് ഉണ്ടെന്ന ഏക കാരണത്താല്‍ അയോഗ്യരായവര്‍, നാലുചക്ര വാഹനമുണ്ട് എന്ന ഏക കാരണത്താല്‍ അയോഗ്യരായവര്‍ എന്നിവരെ ഉള്‍പ്പെടുത്തി, ആദ്യം വരുന്ന 1.21 കോടി പേരെ കണ്ടെത്തുന്നതിന് കഠിന പ്രയത്‌നം തന്നെ നടത്തേണ്ടിവരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Film

ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..

പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

Published

on

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.

രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

Continue Reading

Trending