Connect with us

Video Stories

ക്യാംപസുകളില്‍ വേണ്ട ഈ കാട്ടാളത്തം

Published

on

2012 മെയ് നാലിന് വടകര ഒഞ്ചിയത്ത് ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ കൊലചെയ്യാന്‍ വന്നവര്‍ ‘മാഷാ അള്ളാ’ എന്നെഴുതിയ വാഹനമാണ് ഉപയോഗിച്ചത് എന്നതിനാല്‍ വധം തീവ്രവാദിസംഘടന നടത്തിയതാകാനാണ് സാധ്യതയെന്ന് പറഞ്ഞപ്പോള്‍ പിണറായി വിജയന്‍ സി.പി.എമ്മിന്റെ സംസ്ഥാനസെക്രട്ടറിയായിരുന്നു. ദീര്‍ഘമായ അന്വേഷണങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കുമൊടുവില്‍ സി.പി.എം ജില്ലാനേതാക്കളുള്‍പ്പെടെ പ്രസ്തുതകേസില്‍ അഴികള്‍ക്കുള്ളിലായി. കഴിഞ്ഞവര്‍ഷം എറണാകുളത്തെ മഹാരാജാസ് കോളജിനകത്ത് മാരകായുധങ്ങള്‍ കണ്ടെടുത്തപ്പോള്‍ അതേ വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. അപ്പോള്‍ ഇദ്ദേഹം പറഞ്ഞത് വാര്‍ക്കപ്പണിക്ക് സൂക്ഷിച്ച ഉപകരണങ്ങളാണ് അവയെന്നായിരുന്നു. എസ്.എഫ്.ഐക്കാരാണ് ആയുധങ്ങള്‍ അവിടെ കൊണ്ടുവച്ചതെന്ന് പിണറായിയുടെതന്നെ പൊലീസ് കണ്ടെത്തി. ഇവ രണ്ടും സൂചിപ്പിക്കുന്നത് കേരളത്തില്‍ നടക്കുന്ന അക്രമസംഭവത്തിലെ പ്രതികള്‍ തങ്ങളുടെ ആളുകളായാല്‍ ഏത് കുല്‍സിതമാര്‍ഗം ഉപയോഗിച്ചും അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുമെന്നാണ് . പക്ഷേ ‘പുലി വരുന്നേ’ എന്ന ക്ലാസിക് കഥയിലെപോലെ യഥാര്‍ത്ഥപുലി ഇപ്പോള്‍ വന്നിരിക്കുന്നു. ആളുകളെ ഭയപ്പെടുത്താന്‍ വിളിച്ചുകൂവിയ ആളെതന്നെ കൊന്നുതിന്നുന്നു. കഴിഞ്ഞദിവസം സംസ്ഥാനത്തെ സ്വയംഭരണകലാലയമായ മഹാരാജാസ് കോളജിലെ പത്തൊമ്പതുകാരനായ എസ്.എഫ്.ഐ വിദ്യാര്‍ത്ഥി അതീവദാരുണമായി കൊലചെയ്യപ്പെട്ടത് നോക്കുമ്പോള്‍ ‘ചക്കിന്‌വെച്ചത് കൊക്കിന്‌കൊണ്ടു’ എന്ന അവസ്ഥയിലായിരിക്കുന്നു സി.പി.എം. രാഷ്ട്രീയമേതായാലും ഒരു ചോരത്തിളപ്പുള്ള യുവാവാണ് ഹീനമായ കൊലപാതകരാഷ്ട്രീയത്തിന്റെ ഇരയാക്കപ്പെട്ടിരിക്കുന്നത്. നഷ്ടപ്പെട്ടത് പാവപ്പെട്ട തൊഴിലാളി കുടുംബത്തിനും ഒരു പിന്നാക്കഗ്രാമത്തിനും പിന്നെ ‘നാന്‍ പെറ്റ മകനേ’ എന്ന് കരളുനൊന്തുവിലപിക്കുന്ന മാതാവിനും. കൊലപാതകികളോടൊപ്പമല്ലെങ്കിലും ഇതിന് മറുപടി പറയേണ്ടത് കേരളത്തിലെ ഭരണകൂടവും സി.പി.എമ്മും തന്നെയാണ്.
മഹാരാജാസിലെ രണ്ടാംവര്‍ഷ രസതന്ത്രശാസ്ത്ര വിദ്യാര്‍ത്ഥി ഇടുക്കി വട്ടവട സ്വദേശി ദലിത് സമുദായത്തില്‍പെട്ട അഭിമന്യുവാണ് അക്രമരാഷ്ട്രീയത്തിന്റെ കത്തിമുനക്കിരയായത്. എസ്.എഫ്.ഐ ഇടുക്കി ജില്ലാകമ്മിറ്റിയംഗമാണ് അഭിമന്യു. പ്രതികള്‍ ഇരുപതംഗസംഘമാണെന്ന് പൊലീസ് പറയുന്നു. ഹോസ്റ്റലിന് അരികെ ഇത്തരമൊരു സംഭവം നടക്കുന്നത് പൊലീസോ കോളജ്അധികൃതരോ അറിഞ്ഞില്ല. പിറ്റേന്നത്തെ ഒന്നാംവര്‍ഷബിരുദവിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് സ്വാഗതം ആശംസിച്ചുകൊണ്ട് തയ്യാറാക്കുന്ന അലങ്കാരപ്പണികളുടെ ഇടയിലാണ് അരുംകൊല. സമയം അര്‍ധരാത്രി കഴിഞ്ഞ് 35 മിനുറ്റ്. ഘാതകര്‍ പുറത്തുനിന്നുവന്നവരാണെങ്കിലും അല്ലെങ്കിലും കോളജുമായി ബന്ധപ്പെട്ട തര്‍ക്കംതന്നെയാണ് കൊലക്ക് കാരണമായിട്ടുള്ളത്. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ക്യാപംസ്ഫ്രണ്ടാണ് കൊലപാതകത്തിന് ഉത്തരവാദികളെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്. ഈ വിദ്യാര്‍ത്ഥിയടക്കം നൂറോളം എസ്.എഫ്.ഐക്കാര്‍ രാത്രി കോളജ്ക്യാംപസില്‍ തമ്പടിച്ചിരുന്നു. ഇവരോടൊപ്പം ക്യാംപസ്ഫ്രണ്ടുകാരും കെ.എസ്.യുക്കാരുമൊക്കെ ഉണ്ടായിരുന്നു. ക്യാംപസ്ഫ്രണ്ടുകാര്‍ കോളജ്മതിലില്‍ എഴുതിയ ചുവരെഴുത്തിന് താഴെ ‘തീവ്രവാദികള്‍ തുലയട്ടെ’ എന്നെഴുതിയതാണ് കൊലക്ക് പ്രേരിപ്പിച്ചതത്രെ. എസ്.എഫ്.ഐക്കാരാണ് ഇതെഴുതിയതെന്നാണ് ആരോപണം. ഇത് അവര്‍ നിഷേധിച്ചിട്ടുമില്ല. എങ്കില്‍ ചുവരെഴുത്ത് വികൃതമാക്കിയതിന്റെ പേരില്‍ ഒരു സഹപാഠിയെ പച്ചയ്ക്ക് കുത്തിക്കൊല്ലുക എന്നുവന്നാല്‍ ! ഇതിലും വലിയ മനുഷ്യത്വരാഹിത്യം വേറെയുണ്ടോ? തുണിയുരിഞ്ഞ കാട്ടാളത്തമാണിത്. ലക്ഷണമൊത്ത ആസൂത്രിതം. പ്രതികളില്‍ രണ്ടുപേര്‍ കോളജിലെ വിദ്യാര്‍ത്ഥികളാണെന്നാണ് പറയുന്നത്. പലരെയും ഇനിയും പിടികിട്ടാനുണ്ട്. അതിനുമുമ്പേ എസ്.ഡി.പി.ഐ അധ്യക്ഷന്‍ ‘താന്‍ കിണ്ണം കട്ടിട്ടില്ല’ എന്ന് വിളിച്ചുകൂവിയത് നോക്കുമ്പോള്‍ പൊലീസിന് അധികം പ്രയാസപ്പെടേണ്ടതില്ലെന്ന് തോന്നുന്നു. കോളജില്‍ സംഘര്‍ഷമുണ്ടായെന്നും അതിനിടക്ക് സ്വയരക്ഷക്കുവേണ്ടി കുത്തിയതാകാമെന്നുമാണ് ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു നികൃഷ്ഠകൃത്യം നിര്‍വഹിക്കുന്നതിന് തീവ്രവാദികള്‍ക്ക് ധൈര്യം ലഭിച്ചത് എവിടെനിന്നാണ്? മുസ്‌ലിംകള്‍ക്ക് മാത്രം അംഗത്വമുള്ള മതകീയ തീവ്രവാദസംഘടനയുടെ പോഷകസംഘടനക്ക് അതേവികാരം ഉണ്ടായതില്‍ അല്‍ഭുതപ്പെടാനുണ്ടോ. കേരളത്തില്‍ 1990കളില്‍ നട്ടുപിടിപ്പിച്ച തീവ്രവാദസംഘടനയെ തേനും പാലും കൊടുത്ത് ഊട്ടിവളര്‍ത്തിയവര്‍ സി.പി.എമ്മുകാര്‍ തന്നെയാണ്. തങ്ങളുടെ ജനാധിപത്യവിരുദ്ധ-അക്രമരാഷ്ട്രീയത്തിന് എതിരുനില്‍ക്കുന്ന മുസ്‌ലിംലീഗിനെതിരെ കിട്ടിയൊരു കച്ചിത്തുരുമ്പായാണ് സി.പി.എം തീവ്രവാദസംഘടനയെ ഉപയോഗപ്പെടുത്തിയത്. കേരളത്തിലെ നിരവധി തദ്ദേശസ്ഥാപനങ്ങളില്‍ എസ്.ഡി.പി.ഐയുമൊത്ത് ഇപ്പോഴും അധികാരം പങ്കിടുന്നവരാണ് സി.പി.എം. ലീഗ് പ്രവര്‍ത്തകരും ഇവരും തമ്മില്‍ ഉണ്ടായ കേസുകളിലും തിരഞ്ഞെടുപ്പുകളിലും ഒക്കെ തീവ്രവാദികളുടെ പക്ഷത്തായിരുന്നു സി.പി.എം. ഭരണത്തിലിരിക്കുമ്പോള്‍ പൊലീസിനെ ഉപയോഗിച്ച് ലീഗിനെതിരെ ഇക്കൂട്ടര്‍ക്ക് ആവുന്നത്ര സഹായംനല്‍കി. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പല പഞ്ചായത്തുകളിലും ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സി.പി.എം ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചു.ക്യാംപസുകളിലും വ്യത്യസ്ഥമായിരുന്നില്ല സ്ഥിതി. എം.എസ്.എഫ് -കെ.എസ്.യു സഖ്യത്തിനെതിരെ എ..ബി.വി.പിയെയും ക്യാംപസ് ഫ്രണ്ടിനെയും തരാതരം പോലെ കൂട്ടുകൂട്ടിയവരാണ് ഇപ്പോള്‍ അഭിമന്യുവിന്റെ പേരില്‍ വിലപിക്കുന്നത്. ഇതിനെയല്ലേ സഖാവേ മുതലക്കണ്ണീരെന്ന് വിളിക്കുന്നത്. കേരളത്തിലെ ക്യാംപസുകളിലും വിദ്യാലയമുറ്റങ്ങളിലും കൗമാരക്കാരുടെ ചോരത്തിളപ്പിനെ മുതലെടുത്ത് അക്രമരാഷ്ട്രീയം പരിശീലിപ്പിച്ചുവിട്ടവര്‍ക്ക് നേരെ അരാഷ്ട്രീയത്തിന്റെ വര്‍ഗീയശക്തികള്‍ വെട്ടിത്തിളങ്ങുന്ന കഠാരകളുമായി തിരിച്ചുവരുമ്പോള്‍ ‘മാനിഷാദ’ വിളിച്ച്കരഞ്ഞിട്ട് കാര്യമുണ്ടാകില്ല. അക്കൂട്ടര്‍ക്ക് മേലും കീഴും നോക്കാനില്ല.അഞ്ചുകൊല്ലത്തിനിടെ നാല് വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ ആള്‍ക്കൂട്ടസംഘമാണത്. ദലിത് അവകാശങ്ങള്‍ക്കുവേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് ഇവരുടെ പിതൃസംഘടനക്കാരെന്നതാണ് അതിലും കൗതുകകരം.
കാലം മാറുകയാണ്. അക്രമത്തിനും പഠിപ്പുമുടക്കിനും അധ്യാപകരുടെയും സ്ഥാപനമേധാവികളുടെയും കോലംകത്തിച്ചും അവരുടെ നടുവിനിട്ട് ചവിട്ടിയും ഭാവിയിലെ രാഷ്ട്രീയക്കളരിയാക്കുന്ന ശൈലി ഉപേക്ഷിക്കേണ്ട കാലം വണ്ടികയറിപ്പോയിരിക്കുന്നു. വിവരസാങ്കേതികയുടെ മുമ്പില്‍ വര്‍ണക്കടലാസുകള്‍ക്കും ചായമിടീലിനും എതിര്‍പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ക്കലിനും ഇടമില്ലെന്ന ്മനസ്സിലാക്കുക. ഇത് നേരത്തെ തിരിച്ചറിഞ്ഞവരാണ് എം.എസ്.എഫും സമാധാനസ്‌നേഹികളുടെ സമാനമായ വിദ്യാര്‍ത്ഥിക്കൂട്ടായ്മകളും. മറിച്ചൊരു താല്‍പര്യത്തിന് വിദ്യാര്‍ത്ഥി സമൂഹവും മലയാളി മനഃസാക്ഷിയും കൂട്ടുനിന്നുതരില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending