local
കോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
കുളിക്കാനും വസ്ത്രമലക്കാനുമായി കുളത്തിലിറങ്ങിയപ്പോഴാണ് മൂവരും അപകടത്തില്‍പ്പെട്ടത്.
മലപ്പുറം: വീണാലുക്കല്‍ താഴേക്കാട്ട്പടിയിലെ വയലിനോടു ചേര്‍ന്ന കുളത്തില്‍ ഉമ്മയും രണ്ടു മക്കളും മുങ്ങിമരിച്ചു. നാട്ടുകാരുടെ സ്നേഹവും കരുതലും ചേര്‍ത്ത് നിര്‍മിച്ച വീട്ടില്‍ ഇനി പത്തൊമ്പതുകാരനായ മുഹമ്മദ് ഫാസില്‍ മാത്രം.
പരേതനായ കുമ്മൂറ്റിക്കല്‍ മൊയ്തീന്റെ ഭാര്യ സൈനബ (56), മക്കളായ ആഷിഖ് (20), ഫാത്തിമ ഫാസിമ (18) എന്നിവരാണ് മരിച്ചത്. കുളിക്കാനും വസ്ത്രമലക്കാനുമായി കുളത്തിലിറങ്ങിയപ്പോഴാണ് മൂവരും അപകടത്തില്‍പ്പെട്ടത്. ഇവര്‍ക്കു നീന്തല്‍ വശമില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇന്നലെ വൈകിട്ട് നാലരയോടെ കുളത്തിനു സമീപത്തുകൂടി പോയ ഒരു അതിഥിത്തൊഴിലാളിയാണ് ആദ്യം ഫാത്തിമ ഫാസിമയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പരിസരവാസികളാണ് പിന്നീട് സൈനബയുടെയും ആഷിഖിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ്മോര്‍ട്ടവും പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് കബറടക്കം നടക്കും.
മധുര സ്വദേശിയായിരുന്ന പെയിന്റിങ് തൊഴിലാളി മൊയ്തീന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. കണ്ണൂര്‍ സ്വദേശിനിയായ സൈനബയും കുടുംബവും പെയിന്റിങ് ജോലിക്കായി പറപ്പൂരിലെത്തിയതായിരുന്നു. തുടക്കത്തില്‍ വാടക ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. മൊയ്തീന്റെ മരണത്തോടെ കുടുംബം നിരാലംബാവസ്ഥയിലായതിനെ തുടര്‍ന്ന്, ഇവരുടെ അവസ്ഥ മനസ്സിലാക്കിയ വീണാലുക്കല്‍ പൗരസമിതി അഞ്ചു വര്‍ഷം മുന്‍പ് സൗജന്യമായി വീടുവച്ചു നല്കി.
ആഷിഖും മുഹമ്മദ് ഫാസിലും ചില്ലറ ജോലികള്‍ ചെയ്തിരുന്നുവെങ്കിലും, വീടുകളില്‍ സഹായത്തിനുപോയ സൈനബയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. പറപ്പൂര് ഐയു ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു ഫാത്തിമ ഫാസിമ. ഉറ്റവരുടെ മരണത്തോടെ കുടുംബത്തില്‍ ഇനി മുഹമ്മദ് ഫാസില്‍ മാത്രമാണ് ശേഷിക്കുന്നത്. സിമന്റിനും കല്ലിനുമൊപ്പം സ്നേഹവും കരുതലും ചേര്‍ത്ത് പണിത വീട്ടില്‍, ഇനി അവശേഷിക്കുന്നത് വലിയൊരു ശൂന്യത മാത്രമാണ്.
local
അസ്ലം കോളക്കോടന്റെ പുസ്തകങ്ങളുടെ പ്രകാശനം വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗം സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു.
ദമ്മാം: ദമ്മാം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അസ്ലം കോളക്കോടൻ പുസ്തക പ്രകാശനത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗം സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു.
ഡെസ്റ്റിനി ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന, അസ്ലം കോളക്കോടന്റെ the river of thoughts എന്ന കവിതാ സമാഹാരത്തിന്റെയും മരീചികയോ ഈ മരുപ്പച്ച എന്ന ഓർമ്മപുസ്തകത്തിന്റെയും പ്രകാശനം ജനുവരി 29 വ്യാഴം വൈകിട്ട് എട്ട് മണിക്ക് ദമ്മാം ഫൈസലിയ ഹയാത്ത് ഓഡിറ്റോറിയത്തിൽ വെച്ച് സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ചലച്ചിത്ര. താരവും എഴുത്തുക്കാരനുമായ ജോയ് മാത്യു, ശിഹാബുദീൻ പൊയ്ത്തും കടവ്, അമ്മാർ കീഴപ്പറമ്പ് എന്നിവർ നിർവ്വഹിക്കും.
ആലിക്കുട്ടി ഒളവട്ടൂർ ചെയർമാനും മാലിക് മഖ്ബൂൽ ആലുങ്ങൽ ജനറൽ കൺവീനറും, സാജിദ് ആറാട്ടുപുഴ ട്രഷററും, റഹ്മാൻ കാരയാട് ചീഫ് കോഡിനേറ്ററുമായി വിപുലമായ സ്വാഗതസംഘമാണ് രൂപീകരിച്ചത്.വലിയാപ്പുക്ക, മുഹമ്മദ് കുട്ടി കോഡൂർ, കാദർ ചെങ്കള, ബിജു കല്ലുമല, രഞ്ജിത്ത് വടകര, കെ.എം. ബഷീർ, ജമാൽ വില്ല്യാപള്ളി കബീർ കുണ്ടോട്ടി. എന്നിവരാണ് രക്ഷാധികാരികൾ
വൈസ് ചെയർമാൻമാരായി സിദ്ദിഖ് പണ്ടികശാല, ഷബീർ ചാത്തമംഗലം, സിന്ധു ബിനു, ഷിഹാബ് കൊയിലാണ്ടി, സൈനുൽ ആബിദീൻ, ജൗഹർ കുനിയിൽ, കാദർ മാസ്റ്റർ, മജീദ് ചുങ്കത്തറ. എന്നിവരും ജോയിന്റ് കൺവീനർമാരായി ലിയാഖത്ത് കാരാങ്ങടൻ, മാത്തുക്കുട്ടി പള്ളിപ്പാട്, മുജീബ് കൊളത്തൂർ, ഇഖ്ബാൽ ആനമങ്ങാട്, ഷമീം കുനിയിൽ, ഷംസ്പ്പീർ എം.കെ, കാദർ അണങ്കൂർ. തുടങ്ങിയവരെയും തിരഞ്ഞെടുത്തു.
കോ-ഓർഡിനേറ്റർമാരായി മഹ്മൂദ് പൂക്കാട്, ഫൈസൽ ഇരിക്കൂർ, ഷമീർ അരീക്കോട്, ഷാനി സി.കെ, ഷിറാഫ് മൂലാട്, ഫെബിൻ കുനിയിൽ.
പ്രോഗ്രാം കൺവീനർമാർ: ഹബീബ് ഒ.പി, മജീദ് സിജി, ഫൈസൽ കുടുമ, സമദ് വേങ്ങര, ആസിഫ് താനൂർ, ഷംസു പള്ളിയാളി, ടി.ടി. കരീം. എന്നിവരേ ചുമതലപെടുത്തി സബ് കമ്മിറ്റികൾ ധനകാര്യം ചെയർമാൻ: ഹുസൈൻ വേങ്ങര വൈസ് ചെയർമാൻമാർ: ഉമ്മർ ഓമശ്ശേരി, നൗഷാദ് ടി.വി.എം, അനസ് കാരണത്തു കൺവീനർമാർ: നജീം ബഷീർ, മുഷാൽ, ബഷീർ ആലുങ്ങൽ, സമീർ കുനിയിൽ മീഡിയ ചെയർമാൻ: പി.ടി. അലവി വൈസ് ചെയർമാൻമാർ: അഷ്റഫ് ആളത്ത്, മുജീബ് കള ത്തിൽ, കൺവീനർമാർ: സുബൈർ ഉദിനൂർ, നൗഷാദ് ഇരിക്കൂർ, പ്രവീൺ, ഷനീബ് അബൂബക്കർ, പബ്ലിസിറ്റി ചെയർമാൻ: നജ്മുസ്സമാൻ വൈസ് ചെയർമാൻമാർ: നിതിൻ കണ്ടമ്പത്ത്, അനസ് മുക്കം, കൺവീനർമാർ: അനസ് പട്ടാമ്പി, റൗഫ് ചാവക്കാട്, ഷബീർ തേഞ്ഞിപ്പാലം സ്വീകരണം ചെയർപേഴ്സൺ: ഷബ്ന നജീബ് വൈസ് ചെയർപേഴ്സൺസ്: ഹുസ്ന ആസിഫ്, സുലൈഖ ഹുസൈൻ, സോഫിയ ഷാജഹാൻ കൺവീനർമാർ: ആയിഷ ഫൈസൽ, ഫസീല ഷാനി, ഫായിസ ഷമീർ, ജുമാന അസ്ലം സെയിൽസ് & മാർക്കറ്റിംഗ് ചെയർപേഴ്സൺ: റുഖിയ റഹ്മാൻ
വൈസ് ചെയർപേഴ്സൺസ്: സുമയ്യ ഹുസൈൻ, സാഫ്രോൺ മുജീബ്, ഹാജറ സലിം കൺവീനർമാർ: മന്ന അജ്മൽ, സർഹ കമറു, അമ്ന ഹിഷാം
ഗസ്റ്റ് മാനേജ്മെന്റ് ചെയർമാൻ: ബിനു പുരുഷോത്തമൻ വൈസ് ചെയർപേഴ്സൺസ്: സാജിദ നഹാ, ബാസിഹാൻ ഷിഹാബ്, നാജി സൈൻ കൺവീനർമാർ: ഫസ്ന മഹ്മൂദ്, സഹീറ ഷിറാഫ്, ഷിഫ ഫെബിൻ ഭക്ഷണം ചെയർമാൻ: നജീബ് ചീക്കിലോട് വൈസ് ചെയർമാൻമാർ: അലിഭായ് ഊരകം, ബഷീർ ബേപ്പൂക്കാരൻ, മുജീബ് കോഡൂർ കൺവീനർമാർ: ജുനൈദ് തൃക്കളയൂർ, ഷമീം സി.കെ, താമസം & ഗതാഗതം ചെയർമാൻ: വാഹിദ് റഹ്മാൻ, വൈസ് ചെയർമാൻമാർ മൊയ്തീൻക്ക ദല്ല, സലാഹുദ്ദീൻ വേങ്ങര, ആസിഫ് കൊണ്ടോട്ടി, കൺവീനർമാർ: ഫൈസൽ കരുവന്തിരുത്തി, അഫ്സൽ വടക്കേകാട്, ഷൗക്കത്ത് അടിവാരം
സ്റ്റേജ് & സൗണ്ട്, ചെയർമാൻ: അറഫാത്ത് ഷംനാദ്, വൈസ് ചെയർമാൻമാർ: കരീം പി.സി, സലാം മുയ്യം, റസാഖ് ബാവു, ബർഹക്ക്, കൺവീനർമാർ: ഷബീർ ചോട്ട, ഷരീഫ് പാറപ്പുറം, റൗഫ് കോളക്കോടൻ, പ്രോഗ്രാം ഫെസിലിറ്റേറ്റേഴ്സ്, ക്യാപ്റ്റൻ: അജ്മൽ കൊളക്കോടൻ (ടീം: കെപ് വ എഫ്സി),റഹ്മാൻ കാരയാട് പ്രോഗ്രാം വിശദീകരണം നിർവ്വഹിച്ചു. മാലിക് മഖ്ബൂൽ ആലുങ്ങൽ സ്വാഗതവും സമീർ അരീക്കോട് നന്ദിയും പറഞ്ഞു
local
ചന്ദ്രികയെ നെഞ്ചോട് ചേര്‍ത്ത ഇയ്യാച്ച വിടവാങ്ങി
ഒരു ദിവസം ചന്ദ്രിക കിട്ടിയിട്ടില്ലെങ്കില്‍ അന്ന് വിട്ടുകാരോടും വീട്ടിലെത്തുന്നവരോടു മുഴുവനും അരിശം കൊള്ളാന്‍ ഇനി ഇയ്യാച്ചയില്ല.
കരുവാരകുണ്ട്: ഒരു ദിവസം ചന്ദ്രിക കിട്ടിയിട്ടില്ലെങ്കില്‍ അന്ന് വിട്ടുകാരോടും വീട്ടിലെത്തുന്നവരോടു മുഴുവനും അരിശം കൊള്ളാന്‍ ഇനി ഇയ്യാച്ചയില്ല. തരിശ് ചക്കാലകുന്നിലെ കീടത്ത് ആയിശ എന്ന് ഇയ്യാച്ചയ്ക്ക് സുബഹി നമസ്കാരം കഴിഞ്ഞയുടന്‍ ചന്ദ്രിക പത്രം കയ്യില്‍ കിട്ടണം. പത്രം കിട്ടിയാല്‍ പത്രം മുഴുവനായും ഉറക്കെ വായനയാണ് ഇയ്യാച്ചുട്ടിയുടെ പതിവ്. വീട്ടിലുള്ള മുഴുവന്‍ പേര്‍ക്കും അന്ന് പിന്നീട് പത്രം വായിക്കേണ്ടി വരില്ല. വീട്ടിലുള്ളവര്‍ ക്കെല്ലാം വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ ഉമ്മയുടെ വായന മാത്രം മതി. പച്ച തുണിയും പച്ച കുപ്പായവും പച്ച തട്ടവും മാത്രം ധരിക്കുന്ന രീതിയായിരുന്നു ഇയ്യാച്ചുവിന്. മുസ്ലിം ലീഗിന്റെ കൊടിയുടെ നിറമായ പച്ച തന്നെ വേണമായിരുന്നു. മറ്റു നിറങ്ങളിലുള്ള വസ്ത്രങ്ങളൊന്നും ധരിക്കാറില്ലായിരുന്നു.
ചന്ദ്രിക വായിച്ച വിവരങ്ങള്‍ മനസ്സിലാക്കി മുസ്ലിംലീഗ് പാര്‍ട്ടിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ദിവസം പത്രം ലഭിച്ചില്ലെങ്കില്‍ അന്ന് ദിനചര്യകള്‍ പോലും മുടങ്ങിയിരുന്നത്രെ. പത്രം വിതരണം ചെയ്യുന്നവര്‍ പത്രം മാറിയിട്ടാല്‍ അവരെ കണ്ടുപിടിച്ച് ശകാരിച്ച് അന്നത്തെ പത്രം വീട്ടിലെത്തിച്ച ശേഷം വായിച്ചുതീര്‍ത്തു കഴിഞ്ഞാലേ ചായ കുടിക്കാന്‍ പോലും ഉമ്മ എത്താറുള്ളു വെന്നും മക്കള്‍ പറയുന്നു.
വാര്‍ത്തകള്‍ക്കു പുറമേ എഡിറ്റോറിയലും ലേഖനങ്ങളും മറ്റു വിശേഷങ്ങളും എല്ലാം ഇയ്യാച്ച വായിച്ചിരുന്നു. മുസ്ലിം ലീഗിന്റെ ചരിത്ര പഠനത്തില്‍ ഏറെ താല്പര്യമുള്ള ഇയ്യാച്ച മറ്റു പുസ്തകങ്ങളും വായിച്ചിരുന്നു. ഖുര്‍ആന്‍ പാരായണവും മുടക്കമില്ലാതെ നടത്താറുണ്ടായിരുന്നു.ഉറക്കെ പത്രം വായിച്ച് വാര്‍ത്തകളും വിശേഷങ്ങളും പറയാന്‍ ഇനി ഉമ്മയില്ല എന്നത് മക്കള്‍ക്കും പേരമകള്‍ക്കും നോവായി മാറി.
local
നൂറുൽ ഇസ്ലാം സർവകലാശാല ചാൻസലറും നൂറുൽ ഇസ്ലാം സ്ഥാപനങ്ങളുടെ ചെയർമാനുമായ ഡോ. എ.പി. മജീദ് ഖാൻ വിടവാങ്ങി
കേരളത്തിലെയും തമിഴ്നാട്ടിലെയും ഉന്നത വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിത്വമാണ് .
തിരുവനന്തപുരം: നൂറുൽ ഇസ്ലാം സർവകലാശാല ചാൻസലറും ഇരുപതോളം നൂറുൽ ഇസ്ലാം വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളുടെ ചെയർമാനുമായ ഡോ. എ.പി. മജീദ് ഖാൻ (91) അന്തരിച്ചു. കേരളത്തിലെയും തമിഴ്നാട്ടിലെയും ഉന്നത വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിത്വമാണ് . നെയ്യാറ്റിൻകര വെള്ളംകുളം ബംഗ്ലാവിൽ അലിസൻ മുഹമ്മദിന്റെയും സൽമാബീവിയുടെയും മകനാണ്.
കേരളത്തിലെ ആദ്യത്തെ സ്വകാര്യ സാങ്കേതിക പരിശീലന സംരംഭമായ അമരവിള എൻ.ഐ. ഐ.ടി.ഐ. ആരംഭിച്ചുകൊണ്ട് വിദ്യാഭ്യാസ രംഗത്ത് പുതിയ ചരിത്രം കുറിച്ച അദ്ദേഹം, കന്യാകുമാരി ജില്ലയിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജിന്റെ സ്ഥാപകൻ കൂടിയാണ്. കേരള രൂപീകരണ സമയത്ത് സംസ്ഥാനം അളന്നു തിട്ടപ്പെടുത്തിയ ദൗത്യത്തിൽ ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ സജീവമായി പങ്കുചേർന്നിരുന്നു. കേരളത്തിന്റെ വൈദ്യുതീകരണത്തിലും പ്രത്യേകിച്ച് മലബാർ മേഖലകളിലും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യ-ചൈന യുദ്ധസമയത്ത് ഇന്ത്യൻ സൈനികർക്കും എയർക്രാഫ്റ്റ് എഞ്ചിനീയർമാർക്കും സാങ്കേതിക പരിശീലനം നൽകുന്നതിലും അദ്ദേഹവും സ്ഥാപനവും നിർണായക പങ്ക് വഹിച്ചു. നൂറുൽ ഇസ്ലാം എജ്യുക്കേഷണൽ ട്രസ്റ്റിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് അദ്ദേഹം സ്ഥാപിച്ച നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി ആരോഗ്യ രംഗത്തെ വലിയൊരു ചുവടുവെപ്പായിരുന്നു.
സൈഫുന്നീസയാണ് ഭാര്യ. മക്കൾ: ശബ്നം ഷഫീക്ക് (നൂറുൽ ഇസ്ലാം എഡ്യൂക്കേഷണൽ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ) മകളാണ്.
എം.എസ്. ഫൈസൽ ഖാൻ (നൂറുൽ ഇസ്ലാം സർവകലാശാല പ്രൊ-ചാൻസലർ, നിംസ് മെഡിസിറ്റി എം.ഡി) മകനാണ്
മരുമക്കൾ: പ്രശസ്ത ഹെമറ്റോളജിസ്റ്റ് ഡോ. സലിം ഷഫീക്ക്, ഫാത്തിമ മിസാജ്. ചെറുമക്കൾ: ഫഹീസ് ഷഫീഖ്, ഫർസീൻ ഷഫീഖ്.സുഹറ ഖാൻ, സൊഹൈബ് ഖാൻ. രാവിലെ 8.30 മുതൽ 10.30 വരെ തക്കല നൂറുൽ ഇസ്ലാം സർവ്വകലാശാലയിലും 11.30 മുതൽ 3.30 വരെ നെയ്യാറ്റിൻകരയിലെ സ്വവസതിയിലും പൊതുദർശനം ഉണ്ടാകും
-
kerala20 hours agoകലോത്സവം കുട്ടികൾക്ക് കൂട്ടായ്മയുടെ സാമൂഹ്യപാഠം നൽകുന്നു: മോഹൻലാൽ
-
News19 hours agoമൂന്നാം ഏകദിനം: ഇന്ത്യക്ക് 338 റണ്‍സ് വിജയലക്ഷ്യം; ന്യൂസിലാന്‍ഡിന് സെഞ്ച്വറികള്‍
-
GULF19 hours agoലുലു ഗ്രൂപ്പ് ലോജിസ്റ്റിക്സ് മാനേജർ ദുബായിൽ നിര്യാതനായി
-
News2 days agoമാഞ്ചസ്റ്റർ ഡർബിയിൽ യുണൈറ്റഡിന് തകർപ്പൻ ജയം; സിറ്റിയെ വീഴ്ത്തി രണ്ട് ഗോൾ വിജയം
-
News20 hours agoഗസ്സ സമാധാന ബോർഡ്: ട്രംപ് നിർദേശിച്ച പട്ടികയിൽ അതൃപ്തി അറിയിച്ച് ഇസ്രാഈല്‍
-
india2 days agoവിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി: ഇൻഡിഗോക്ക് ഡിജിസിഎ 22.2 കോടി രൂപ പിഴ
-
kerala2 days agoമഞ്ചേരി മെഡിക്കൽ കോളജിൽ രോഗിയുടെ അക്രമം; കത്തിയുമായി രോഗികളെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമം
-
kerala2 days ago‘ The Rebellion’ ഒരു സമ്പൂര്‍ണ സ്കൂള്‍ സ്കിറ്റ്
