Connect with us

Video Stories

ഗാന്ധിധാമില്‍ രാഷ്ട്രീയമില്ല, എല്ലാം ജാതിയാണ്

Published

on

കച്ചിലെ ഗാന്ധിധാമില്‍നിന്ന് എം. അബ്ബാസ്

ആളൊഴിഞ്ഞ തരിശുനിലങ്ങള്‍ക്കും കൃഷിപ്പാടങ്ങള്‍ക്കും നടുവിലൂടെ കറുത്ത ചരടു വലിച്ചുകെട്ടിയ പോലുണ്ട് ഭുജില്‍നിന്ന് ഗാന്ധിധാമിലേക്കുള്ള റോഡ്. ഇടയിലെ ഗ്രാമങ്ങളിലെ ആല്‍മരണത്തണിലിരുന്ന് ചൂതു കളിക്കുന്ന ഗ്രാമീണര്‍. മൂക്കില്‍ വളപോലുള്ള മൂക്കുത്തിയിട്ട് പാല്‍പ്പാത്രവുമായി നടന്നു പോകുന്ന മങ്കമാര്‍. ഇടയ്ക്കിടെ ബസ്സിനെ കവച്ചു വെച്ച് ചീറിപ്പായുന്ന ബഹുവര്‍ണ ലോറികള്‍.
ഒരു തെരഞ്ഞെടുപ്പ് വരുന്നുവെന്ന് ഇവിടെ പറഞ്ഞറിയിക്കണം. ഒരു ചത്വരത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഫഌക്‌സ് കണ്ടു. അത്രമാത്രം. നഗരമധ്യത്തില്‍ ഗാന്ധിധാമിന്റെ പിതാവെന്നറിയപ്പെടുന്ന ഭായി പ്രതാപ് ദിയാല്‍ദാസിന്റെ പ്രതിമ. വിഭജനത്തില്‍ പാകിസ്താനിലെ സിന്ധില്‍നിന്നെത്തിയവരാണ് ഗാന്ധിധാമിലെ പൂര്‍വികര്‍. ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം കച്ച് മഹാരാജാവായിരുന്ന മഹാറാവു ശ്രീ വിജയ് രാജി ഖേന്‍ഗര്‍ജി ജഡേജയാണ് 15000 ഏക്കര്‍ വരുന്ന സ്ഥലം സിന്ധി പുനരധിവാസത്തിനായി ദാനമായി നല്‍കിയത്. പുനരിധിവാസ പദ്ധതിക്ക് ചുക്കാന്‍ പിടിച്ചത് ദിയാല്‍ദാസായിരുന്നു.

മലയാളികള്‍ ഏറെയുള്ള നഗരമാണ് ഗാന്ധിധാം. ജില്ലാ കലക്ടറും മലയാളി. രമ്യമോഹന്‍ മൂത്തേടത്ത്. ലീലാഷാഹ് നഗറില്‍ മലയാളി കുട്ടികള്‍ക്കായി കേരള സമാജത്തിന് കീഴില്‍ ഇംഗ്ലീഷ് സ്‌കൂളുണ്ട്. അവര്‍ക്കായി നഗരത്തില്‍ ഒരു അയ്യപ്പ ക്ഷേത്രമുണ്ട്. അന്നവിടെ ഉത്സവമായിരുന്നു. ഗുജറാത്തില്‍ ഇത്തവണ ബി.ജെ.പിക്ക് അധികാരത്തിലേക്കുള്ള വരവ് എളുപ്പമാകില്ലെന്ന് ഗാന്ധിധാമില്‍ ഒന്നരപ്പതിറ്റാണ്ടായി തൊഴില്‍ സ്ഥാപനം നടത്തുന്ന പാലക്കാട്ടുകാരന്‍ കെ. രമേശ് പറയുന്നു. നേവിയില്‍ ഉയര്‍ന്ന ഉദ്യോഗം രാജിവെച്ചാണ് ഇദ്ദേഹം ഗുജറാത്തില്‍ സ്ഥാപനം ആരംഭിച്ചത്. തൊഴിലെടുക്കാനുള്ള ഗുജറാത്തികളുടെ മനസ്സിനോട് രമേശിന് ബഹുമാനം. ഇവിടെ കൊടിയില്ല, ഇത്രകാലമായി ഒരു ഹര്‍ത്താല്‍ കണ്ടിട്ടില്ല, വേണമെങ്കില്‍ ഞായറാഴ്ച വരെ തൊഴിലാളികള്‍ ജോലിക്കു വരും.. എന്നിങ്ങനെ പറഞ്ഞു അദ്ദേഹം.

ഗാന്ധിധാമിലെ ഗജ്‌വാണി മാര്‍ക്കറ്റിലേക്കുള്ള പ്രവേശന കവാടം

നോട്ടുനിരോധനവും ജി.എസ്.ടിയും ഗുജറാത്തിലെ വ്യാപാരി സമൂഹത്തെ വല്ലാതെ ബാധിച്ചെന്ന് എല്ലാവരെയും പോലെ അദ്ദേഹവും പറയുന്നു. ഗാന്ധിധാം ഉള്‍പ്പെടുന്ന വ്യാവസായിക മേഖല ഇപ്പോള്‍ ഉണങ്ങിയിട്ടുണ്ട്. കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് ഭരണം എന്ന തോന്നല്‍ സാധാരണക്കാര്‍ക്കിടയിലുണ്ട്. പിന്നെ ജാതി. ഏതു രാഷ്ട്രീയായാലും തങ്ങളുടെ ജാതിക്ക് വോട്ടു ചെയ്യുന്നതാണ് ഗുജറാത്തികളുടെ രീതി. അതു കൊണ്ട് പട്ടേല്‍ സമരം ഇത്തവണ ഗുജറാത്തിനെ ബാധിക്കും. വ്യവസായികളാണ് പട്ടേലുകാര്‍. അവര്‍ക്കിടയില്‍ കാലങ്ങളായുള്ള ഇച്ഛാഭംഗമാണ് ഹര്‍ദിക് പട്ടേല്‍ എന്ന 24കാരനിലൂടെ പുറത്തുവന്നത്- അദ്ദേഹം നിരീക്ഷിക്കുന്നു.

ബസ് സ്റ്റാഡില്‍നിന്നുള്ള കാഴ്ച

ടാഗോര്‍ റോഡിലെ ഓഫീസില്‍ വെച്ചുള്ള മുഖാമുഖം കഴിഞ്ഞ് ബസ്റ്റാന്‍ഡില്‍ സ്വന്തം ജീപ്പില്‍ കൊണ്ടുവിടവെ അദ്ദേഹം പറഞ്ഞു. ഉടുതുണിക്ക് മറുതുണിയില്ലാതെ ഗുജറാത്തിലെത്തിയ മലയാളികളുണ്ട്. അവര്‍ വ്യാപാരം ചെയ്ത് ഇപ്പോള്‍ നല്ല നിലയില്‍ ജീവിക്കുന്നു. സ്വന്തം കപ്പലുള്ള മലയാളികള്‍ പോലുമുണ്ട് ഇവിടെ- അദ്ദേഹം പറഞ്ഞു. ഇത്തവണയും ബി.ജെ.പി ജയിക്കുമെന്നാണ് മലയാളി സ്‌കൂളിനു മുമ്പില്‍ വെച്ചു പരിചയപ്പെട്ട മാന്‍സണിന്റെ നിരീക്ഷണം. ‘ഭാജ്പ ആയേഗാ. മോദി ഇദര്‍ ജീതെ നഹി തൊ കഹി ജീതേഗാ’ (ബി.ജെ.പി വരും. മോദി ഇവിടെ ജയിച്ചില്ലെങ്കില്‍ പിന്നെ എവിടെ ജയിക്കും) എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ബി.ജെ.പി എന്നല്ല, ഭാജ്പ എന്നാണ് ഇവര്‍ ബി.ജെ.പിയെ വിളിക്കുന്നത്.
2008ലെ മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം നിലവില്‍ വന്ന നിയോജക മണ്ഡലമാണ് ഗാന്ധിധാം. സിറ്റിങ് എം.എല്‍.എ രമേശ് മഹേശ്വരിയുടെ ബന്ധു മാല്‍തി മഹേശ്വരിയാണ് ബി.ജെ.പി ഇവിടെ കളത്തിലിറക്കിയിട്ടുള്ളത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി കൂടിയാണ് 28 വയസ്സുള്ള ഈ ബി.കോം ബിരുദധാരിണി. തനിക്ക് ടിക്കറ്റു കിട്ടാത്തതില്‍ രമേശിന് പ്രതിഷേധമുണ്ട്. പട്ടികജാതിക്കാര്‍ക്കു വേണ്ടി സംവരണം ചെയ്ത മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസിനായി മത്സരിക്കുന്നത് കിഷോര്‍ഭായ് ജി പിന്‍ഗളാണ്. ബി.എസ്.പിക്കായി ഭാര്യ ജുമാഭായ് സവാലി, ആം ആദ്മിക്കായി ദനിച ഗോവിന്ദ്ഭായ് പൂനം ചന്ദ് എന്നിവരും രംഗത്തുണ്ട്. മണ്ഡലത്തില്‍ കഴിഞ്ഞ തവണ 21313 വോട്ടിന്റെ ഭൂരിപക്ഷമാണ് ബി.ജെ.പിക്കുണ്ടായിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

വിഷമദ്യ ദുരന്തം:ഗുരുതരാവസ്ഥയിൽ നിരവധി പേർ, മരണ നിരക്ക് ഉയർന്നേക്കാം

രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.

Published

on

റഷീദ് പയന്തോങ്ങ്

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.
10 ഓളം അനധികൃത മദ്യ നിർമ്മാണ കേന്ദ്രങ്ങളാണ് അധികൃതരുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.

മദ്യ നിർമ്മാണ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 67 പേരാണ് അധികൃതരുടെ പിടിയിലായത്.കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരിൽ സ്ത്രീകളുമുണ്ട്. വിഷമദ്യ ഉപഭോഗത്തെ തുടർന്ന് ഇതുവരെയായി 160 പേരെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.21 പേരുടെ കാഴ്ച്ച പൂർണ്ണമായും നഷ്ടമായി. നിരവധി പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.മദ്യദുരന്തം ഇതുവരെയായി 23 ജീവനുകളാണ് അപഹരിച്ചത്.മരണം വരിച്ചവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അത്യാസന്ന നിലയിൽ പലരും കഴിയുന്നതിനാൽ മരണ നിരക്ക് ഉയരാനും സാധ്യതയുണ്ട്. മെഥനോൾ കലർന്ന വ്യാജമദ്യത്തിന്റെ ഉപഭോഗമാണ് വലിയൊരു ദുരന്തത്തിന് കാരണമായത്.

Continue Reading

local

റീഗല്‍ ജ്വല്ലേഴ്സിന്റെ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യര്‍

കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു.

Published

on

കൊച്ചി: കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു. ഇനിമുതല്‍ റീഗല്‍ ജ്വല്ലേഴ്സ് എന്ന ബ്രാന്റിന്റെ പരസ്യചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രമോഷണല്‍ ആക്ടിവിറ്റികളിലും മഞ്ജു വാര്യരുടെ നിറസാന്നിദ്ധ്യം ഉണ്ടായിരിക്കും.

റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ ആയി മഞ്ജു വാര്യരെ തന്നെ തിരഞ്ഞെടുക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു’ റീഗല്‍ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ വിപിന്‍ ശിവദാസ് പറഞ്ഞു. മഞ്ജു വാര്യര്‍ എന്ന അഭിമാന താരത്തോടൊപ്പമുള്ള റീഗല്‍ ജ്വല്ലേഴ്സിന്റെ ഇനിയുള്ള യാത്ര തങ്ങളുടെ വളര്‍ച്ചക്ക് വലിയ ശക്തി പകരുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിചേര്‍ത്തു.

കേരളത്തിലും കര്‍ണ്ണാടകയിലും നിറസാന്നിദ്ധ്യമുള്ള സ്വര്‍ണ്ണാഭരണ നിര്‍മ്മാണവിപണന രംഗത്തെ ഏറ്റവും വലിയ ഹോള്‍സെയില്‍ ആന്റ് മാനുഫാക്ച്ചറിംഗ് ജ്വല്ലറിയായ റീഗല്‍ ജ്വല്ലേഴ്സില്‍ എല്ലാ സ്വര്‍ണ്ണാഭരണങ്ങള്‍ക്കും, ഇന്റര്‍നാഷണല്‍ സര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങള്‍ക്കും ഹോള്‍സെയില്‍ പണിക്കൂലി മാത്രമാണ് ഈടാക്കുന്നത്. 100% 916 ഒഡകഉ ആകട ആഭരണങ്ങള്‍ മാത്രം വിപണനം ചെയ്യുന്ന റീഗല്‍ ജ്വല്ലേഴ്സില്‍ നിന്നും ആന്റിക്ക് കളക്ഷന്‍സ്, ലൈറ്റ് വെയിറ്റ്, ടെമ്പിള്‍ ജ്വല്ലറി, ഉത്തരേന്ത്യന്‍ ഡിസൈന്‍സ്, കേരള കളക്ഷന്‍സ്, പോള്‍ക്കി കളക്ഷസന്‍സ്, ചെട്ടിനാട് തുടങ്ങി വളരെ വൈവിധ്യമായ ആഭരണ ശേഖരവും ബ്രൈഡല്‍ ജ്വല്ലറിയുടെ എക്സ്‌ക്ലൂസീവ് കളക്ഷനുകളും ഏറ്റവും ലാഭകരമായി പര്‍ചേസ് ചെയ്യാം.

Continue Reading

Video Stories

വോട്ട് കൊള്ള; കൃത്യമായ ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.

Published

on

പ്രതിപക്ഷ നേതാവ് രാഹുല്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമല്ല, വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.

വൈകിട്ട് അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് കുത്തനെ ഉയരുന്നത് ബിജെപിയെ സഹായിക്കാന്‍ ആണെന്ന് നേരത്തെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. പോളിംഗ് ബൂത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ രാഹുല്‍ ഗാന്ധി ചോദിക്കുമ്പോള്‍, സ്വകാര്യത എന്ന പരിച ഉപയോഗിച്ചാണ് കമ്മീഷന്‍ തടയുന്നത്. പരേതര്‍ എന്ന് രേഖപ്പെടുത്തി പട്ടികയില്‍ നിന്നും വെട്ടി നിരത്തപ്പെട്ടവര്‍ സുപ്രിം കോടതിയില്‍ നേരിട്ട് ഹാജരായതിനെ പറ്റിയും മൗനമായിരുന്നു ഉത്തരം . ഒരേ വോട്ടര്‍ വിവിധ ബൂത്തുകളിലും വിവിധ സംസ്ഥാനങ്ങളിലും ഉണ്ടായത് എങ്ങനെയെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമില്ല. വീഴ്ച സംഭവിച്ചു എന്നതില്‍ പരോക്ഷ സമ്മതവുമായി ഇറക്കിയ വാര്‍ത്താ കുറിപ്പിലെ വാചകങ്ങള്‍ പോലും വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടായില്ല. രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രശനങ്ങളില്‍ അന്വേഷണമില്ല എന്നത് മാത്രമായിരുന്നു കൃത്യമായ മറുപടി .

Continue Reading

Trending