Connect with us

More

സാന്‍ ഹ്വാന്‍ കാണാമറയത്ത് അന്തര്‍വാഹിനിക്കായുള്ള തെരച്ചില്‍ അര്‍ജന്റീനിയ അവസാനിപ്പിച്ചു.

Published

on

 

ബ്യൂണസ് അയേഴ്‌സ്: ആഴ്ചകള്‍ക്ക് മുന്‍പു കാണാതായ അര്‍ജന്റീനിയന്‍ അന്തര്‍വാഹിനി ആര്‍എ സാന്‍ ഹ്വാനു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. അര്‍ജന്റീനയിലെ നാവിക സേനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദിവസങ്ങളോളം തിരച്ചില്‍ നടത്തിയിട്ടും തെളിവുകളൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് തിരച്ചില്‍ അവസാനിപ്പിക്കാന്‍ നാവിക സേന തീരുമാനിച്ചത്. 44 ജീവനക്കാരാണ് അന്തര്‍വാഹിനിയിലുണ്ടായിരുന്നത്.
എല്ലാതരത്തിലുള്ള അന്വേഷണങ്ങളും നടത്തിയതായും ഇനി പ്രതീക്ഷയില്ലെന്നും നാവിക സേന വക്താവ് എന്റിക്വി ബാല്‍ബി പറഞ്ഞു. അവസാനം സിഗ്നല്‍ ലഭിച്ച സ്ഥലത്തു വെച്ച് പൊട്ടിത്തെറിയുണ്ടായതായും തുടര്‍ന്നാണ് അന്തര്‍വാഹിനി കാണാതായതെന്നുമാണ് നിഗമനം. ഏറ്റവും കൂടുതല്‍ ദിവസങ്ങളില്‍ തെരച്ചില്‍ നടത്തി. അവസാനം അന്തര്‍വാഹിനിയിലുള്ള അംഗങ്ങളെ രക്ഷിക്കാന്‍ കഴിയില്ലെന്നു ബോധ്യപ്പെട്ടത്തോടെയാണ് തെരച്ചില്‍ അവസാനിപ്പിച്ചത്. ആഴ്ചകളോളം തിരച്ചില്‍ നടത്തിയിട്ടും കപ്പലിന്റെ ഒരു ഭാഗം പോലും കണ്ടെത്താനായില്ല. തിരച്ചിലിനായി ഒട്ടേറെ ഉപകരണങ്ങളും മറ്റു അന്തര്‍വാഹിനികളും ഉപയോഗിച്ചിരുന്നു. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനില്‍ വൈദഗ്ധ്യമുള്ള അമേരിക്കന്‍ കമ്പനിയുടെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തിയത്. നാവിക സേനയുടെ കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ചു. ഇടയ്ക്ക് പ്രതികൂല കാലാവസ്ഥയുണ്ടായെങ്കിലും കഴിഞ്ഞ ദിവസം വരെയും തിരച്ചില്‍ ഊര്‍ജിതമായിരുന്നു എന്നും നാവിക സേനാ വക്താവ് പറഞ്ഞു.
കപ്പല്‍ ജീവനക്കാര്‍ക്കായുള്ള തിരച്ചില്‍ തുടരണമെന്നും പ്രതീക്ഷയുണ്ടെന്നും തിരച്ചില്‍ അവസാനിപ്പിച്ചതില്‍ വേദനിക്കുന്നതായും കപ്പലിലുണ്ടായിരുന്ന ലിയാന്‍ട്രോ സിസ്‌നേഴ്‌സിന്റെ മാതാവ് യോലാന്‍ഡാ മെഡിയോള പറഞ്ഞു. ഓരോ ദിവസവും പ്രതീക്ഷയോടെയാണ് തള്ളി നീക്കുന്നത്. പ്രാര്‍ത്ഥനകളുമായി ബന്ധുക്കള്‍ കഴിയുകയാണെന്നും അവര്‍ വ്യക്തമാക്കി.
നവംബര്‍ 15ന് തെക്കന്‍ അറ്റ്‌ലാന്റിക്കിലെ പാറ്റഗോണി തീരത്തിന് സമീപത്തു നിന്നാണ് സാന്‍ ഹ്വാന്‍ അന്തര്‍വാഹിനിയില്‍ നിന്നുള്ള സിഗ്നല്‍ ബന്ധം നഷ്ടപെട്ടത്. ചുബു പ്രവിശ്യയിലെ സാന്‍ ജോര്‍ജ് ഉള്‍കടലില്‍ വച്ചാണ് അവസാന സിഗ്നല്‍ ലഭിച്ചത്. പിന്നീട് കപ്പലുമായി ബന്ധപ്പെടാന്‍ കഴിയാതെ പോകുകയായിരുന്നു. അര്‍ജന്റീന നാവിക സേനയുടെ മൂന്ന് മുങ്ങിക്കപ്പലുകളില്‍ ഒന്നാണ് ജര്‍മന്‍ നിര്‍മിത എആര്‍എ സാന്‍ ഹ്വാന്‍.

india

പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യുജിസി, നെറ്റ് യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് പ്രവേശനം

ഇനി മുതല്‍ നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ പ്രവേശനം നൽകണമെന്നാണ് നിര്‍ദേശം

Published

on

ദില്ലി:പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ (യുജിസി). ഇനി മുതല്‍ നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ പ്രവേശനം നൽകണമെന്നാണ് നിര്‍ദേശം.

ഇതുസംബന്ധിച്ച വിശദമായ ഉത്തരവും യുജിസി പുറത്തിറക്കി. നേരത്തെ നെറ്റിന് പുറമെ ജെആര്‍എഫ് കൂടി ലഭിച്ചവർക്ക് മാത്രമായിരുന്നു നേരിട്ട് ഗവേഷണത്തിന് പ്രവേശനം അനുവദിച്ചിരുന്നത്. ജെആര്‍എഫ് ഇല്ലാത്തവര്‍ക്ക് എന്‍ട്രസ് പരീക്ഷ എഴുതിയാലെ പിഎച്ച്ഡിക്ക് പ്രവേശനം ലഭിച്ചിരുന്നുള്ളു. ഇനി നെറ്റ് പാസായി നിശ്ചിത കട്ട്ഓഫ് മാര്‍ക്ക് നേടിയവര്‍ക്ക് പിഎച്ച്ഡിക്ക് നേരിട്ട് പ്രവേശനം നേടാനാകും.

Continue Reading

kerala

ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം

Published

on

തിരുവനന്തപുരം: ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ 26 നാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചത്. വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.

Continue Reading

india

കെജ്‌രിവാളിന്റെ ഇ.ഡി കസ്റ്റഡി ഏപ്രില്‍ ഒന്ന് വരെ നീട്ടി

ഡൽഹി റോസ് അവന്യു പ്രത്യേക കോടതി ജഡ്ജ് കാവേരി ബവേജയുടെതാണ് ഉത്തരവ്

Published

on

ഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. കെജ്‍രിവാളിനെ ഏപ്രിൽ ഒന്ന് വരെ ഇഡി കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവായി. ഡൽഹി റോസ് അവന്യു പ്രത്യേക കോടതി ജഡ്ജ് കാവേരി ബവേജയുടെതാണ് ഉത്തരവ്.

തനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് കെജ്‌രിവാൾ കോടതിയെ അറിയിക്കുകയും കോടതി ഇതിന് അനുവാദം നല്‍കുകയുമായിരുന്നു. പറയാനുള്ളത് ആദ്യം എഴുതിനല്‍കാൻ കോടതി പറഞ്ഞെങ്കിലും നേരിട്ട് ബോധിപ്പിക്കണമെന്ന് കെജ്‌രിവാള്‍ അറിയിക്കുകയായിരുന്നു.

എല്ലാ അംഗീകാരവും നേടിയാണ് മദ്യനയം നടപ്പാക്കിയതെന്ന് കെജ്‍രിവാൾ ഇന്ന് കോടതിയിൽ പറഞ്ഞു. സിബിഐ കുറ്റപത്രത്തിൽ താൻ പ്രതിയല്ല. സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി തനിക്കെതിരെ നടപടിയിലേക്ക് നീങ്ങിയത്. 200 സാക്ഷികളെ ഇതുവരെ വിളിപ്പിച്ചു, സാക്ഷികളുടെ മക്കളെ അടക്കം അറസ്റ്റ് ചെയ്യുമെന്ന് ഇ ഡി ഭീഷണിപ്പെടുത്തി. നൂറ് കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും കെജ്‍രിവാള്‍ ചോദിച്ചു.

Continue Reading

Trending