Connect with us

News

ഇന്ത്യന്‍ സൈന്യത്തിന് പുതിയ കൂട്ടായി അര്‍ജുന്‍ പറക്കും

തലയില്‍ ക്യാമറയുമായി പറന്നുയരുന്ന അര്‍ജുന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സാങ്കേതിക സംവിധാനം ഉണ്ടാകും

Published

on

ഇന്ത്യന്‍ ആര്‍മിയുടെ പുതിയ ഡ്രോണ്‍ യോദ്ധാക്കളില്‍ ഒരാളായി അര്‍ജുന്‍. അതിര്‍ത്തിയില്‍ അതിക്രമിച്ച് കയറുന്ന ഡ്രോണുകളെ അര്‍ജുന്‍ ഇനി പറന്ന് കണ്ടെത്തും. എതിരാളിയുടെ സാന്നിധ്യം കണ്ടെത്തുന്നതില്‍ അതിസാമാര്‍ത്ഥ്യമാണ് അര്‍ജുന്‍ കാഴ്ച വെയ്ക്കുന്നത്. ഉത്തരാഖണ്ഡിലെ ഔലിയില്‍ നടന്ന ഇന്ത്യ-യുഎസ് സംയുക്ത അഭ്യാസ പ്രകടനമായ യുദ്ധ് അഭ്യാസിനിടെയാണ് അര്‍ജുന്റെ അമ്പരപ്പിക്കുന്ന കഴിവുകള്‍ പ്രകടിപ്പിച്ചത്.

തലയില്‍ ക്യാമറയുമായി പറന്നുയരുന്ന അര്‍ജുന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സാങ്കേതിക സംവിധാനം ഉണ്ടാകും. ഡ്രോണുകളെ വീഴ്ത്താനുള്ള പുതിയ തന്ത്രത്തിന്റെ ഭാഗമായാണ് അര്‍ജുനെ സേനയിലേക്ക് കൊണ്ട് വന്നിരിക്കുന്നത്. നായകളുടെ സഹജമായ സ്വഭാവത്തിന്റെയും, പരുന്തുകളുടെ കണ്ണിന്റെ ശക്തിയെയും സമന്വയിപ്പിച്ചാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

Meet Arjun, Indian Army's newest anti-drone flying soldier - India Today

സംഘര്‍ഷ മേഖലകളിലും അതിര്‍ത്തി പ്രദേശങ്ങളിലും ഡ്രോണുകളെ ചെറുക്കുന്നത് വലിയ വെല്ലുവിളിയാണ്. കേവലം ഡ്രോണ്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ മാത്രമല്ല, പക്ഷികളുടെ തലയില്‍ ക്യാമറകള്‍ ഘടിപ്പിച്ച് നിരീക്ഷണത്തിനും ഉപയോഗിക്കാം. 2020ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം

ജയിലിലെ ശുചിമുറിക്ക് ഉള്ളിലാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.

Published

on

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്. ജയിലിലെ ശുചിമുറിക്ക് ഉള്ളിലാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. അവശനിലയിലായ അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അഫാന്റെ നില അതീവഗുരുതരമാണ്. ഇന്ന് 11 മണിയോടെയാണ് സംഭവം.

പ്രാഥമിക ചികിത്സക്കായി എംഐസിയു-വിലാണ് അഫാനെ പ്രവേശിപ്പിച്ചത്. തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിന് മുന്നേയും അഫാന്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്.

ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. അഫാന്റെ മാതാവ് കുറെ കാലത്തെ ചികിത്സക്കു ശേഷം രക്ഷപ്പെടുകയായിരുന്നു.

Continue Reading

News

എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ മെമ്പർഷിപ്പ്‌ ക്യാമ്പയിൻ ആരംഭിച്ചു

Published

on

ജിദ്ദ: എം ഇ എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ പുതുതായി തെരെഞ്ഞെടുത്ത കമ്മറ്റിയുടെ നേതൃത്വത്തിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമായി പ്രവാസത്തിലുള്ള എല്ലാ എം ഇ എസ് മമ്പാട് കോളേജ് പൂർവ്വ വിദ്യാർത്ഥികളേയും കുടുംബങ്ങളെയും ഉൾപ്പെടുത്തി മെഗാ മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്താൻ തീരുമാനിച്ചു. അടുത്ത രണ്ട് വർഷത്തേക്കുള്ള മെമ്പർ ഷിപ്പിനുള്ള ക്യാമ്പയിൻറെ ഉൽഘാടനം യോഗത്തിൽ വെച്ച് പ്രസിഡന്റ് രാജീവ് ടി പി, സലിം മമ്പാടിന് നൽകി നിർവഹിച്ചു.

കൂടാതെ അലുമ്‌നിയുടെ പ്രവർത്തനം വ്യവസ്ഥാപിതവും, മെമ്പർമാർക്ക് ഉപകാരപ്രദവുമായ രീതിയിൽ മുന്നോട്ട് കൊണ്ട് പോവുന്നതിന് വേണ്ടി വിവിധ വകുപ്പുകൾക്ക് കീഴിൽ ക്രമപെടുത്തി പ്രവർത്തനം ഊർജ്ജിതപ്പെടുത്താനും തീരുമാനിച്ചു. വിവിധ സബ് കമ്മറ്റികൾക്ക് കൺവീനർമാരേയും മെമ്പർമാരേയും തെരെഞ്ഞെടുത്തു.

മെമ്പർ ഷിപ്പ് വിംഗ്‌, കൾച്ചറൽ ഇവെന്റ്സ്, വെൽഫെയർ, പബ്ലിക് റിലേഷൻസ് & പബ്ലിസിറ്റി, കരിയർ & ഗൈഡൻസ്, ഫിനാൻസ് മാനേജ്‍മെന്റ് തുടങ്ങിയവയാണ് വിവിധ വിംഗ്‌കളായി രൂപീകരിച്ചിട്ടുള്ളത്.
ഓരോ വിങ്ങുകൾക്ക് കീഴിലും പ്രാവർത്തികമാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾക്ക് കൺവീനർമാരായ ഷബീർ കല്ലായി, ഹസീന അഷ്‌റഫ്, ഷമീർ പി, മൂസ്സ പട്ടത്ത്, ഷമീല പി, സാബിൽ മമ്പാട് തുടങ്ങിയവർ നേതൃത്വം നൽകി

അലുംനി മെമ്പർമാരുടെ ഡാറ്റകൾ ശേഖരിക്കുന്നതിന് വേണ്ടി മെമ്പർ ഷിപ്പ് വിംഗ്‌ പുറത്തിറക്കിയ ഗൂഗിൾ ഫോമിലൂടെ എല്ലാ അലുംനി അംഗങ്ങളും മെമ്പർഷിപ്പ് എടുത്ത് ഈ സംഘടനയുടെ ഭാഗമാകണമെന്നും, വിവിധ സോഷ്യൽ മീഡിയ ഹാൻഡ്ലുകളിൽ ഫോം ലഭ്യമാവുമെന്നും ഭാരവാഹികൾ അറിയിച്ചു.

പ്രസിഡന്റ് രാജീവ് ടി പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി തമീം അബ്ദുല്ല സ്വാഗതവും മൂസ പാണ്ടിക്കാട് നന്ദിയും പറഞ്ഞു. പുതിയ വകുപ്പ് കൺവീനർമാരുടെ പ്രഖ്യാപനം ട്രഷറർ പി എം എ ഖാദർ നടത്തി.

Continue Reading

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സുസജ്ജം, സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും: സണ്ണി ജോസഫ്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി യുഡിഎഫ് സുസജ്ജമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി യുഡിഎഫ് സുസജ്ജമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലമ്പൂരിലുള്ളതെന്നും തെരഞ്ഞെടുപ്പ് നേരിടാന്‍ വേണ്ടി യുഡിഎഫ് സജ്ജമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പരിപൂര്‍ണ വിജയമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കളും അറിയിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താകും നിലമ്പൂരിലേതെന്ന് എ.പി അനില്‍ കുമാര്‍ പ്രതികരിച്ചു. നിലമ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം കോണ്‍ഗ്രസ് നേടുമെന്നും അനില്‍ കുമാര്‍ വ്യക്തമാക്കി.

അതേസമയം നിലമ്പൂരിലെ ജനങ്ങളുടെ ജനാധിപത്യ ബോധത്തില്‍ വിശ്വാസമുണ്ടെന്നും സുനിശ്ചിതമായ വിജയം യുഡിഎഫിനുണ്ടാകും എന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു. ജനങ്ങള്‍ നിലമ്പൂരില്‍ നല്‍കുന്ന മറുപടിയില്‍ സര്‍ക്കാറിന് പാസ് മാര്‍ക്ക് ലഭിക്കില്ലായെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Continue Reading

Trending