Views
ലോകത്തിന് ആശങ്ക പരത്തി ട്രംപിന്റെ നയം മാറ്റം
കെ. മൊയ്തീന്‍കോയ
അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നയം മാറ്റം ലോക സമൂഹത്തില്‍ കടുത്ത ആശങ്ക ജനിപ്പിക്കുകയാണ്. ഏറ്റവും ഒടുവില്‍ അഫ്ഗാനിസ്താനില്‍ കടുത്ത ഭീകരരായ ഐ.എസിനെ സഹായിക്കുന്ന സമീപനമാണ് അമേരിക്ക സ്വീകരിക്കുന്നതെന്നുള്ള മുന്‍ പ്രസിഡണ്ട് ഹമീദ് കര്‍സായിയുടെ ആരോപണം നടുക്കത്തോടെയാണ് ലോകം ശ്രവിച്ചത്. അമേരിക്കയുടെ സഹയാത്രികനായി അറിയപ്പെടുന്ന കര്‍സായിയാണ് ഉദാഹരണ സഹിതം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. അതേസമയം സിറിയന്‍ നയത്തിലും നിലപാട് മാറ്റം പ്രകടമാണ്. പ്രസിഡണ്ട് ബശാറുല്‍ അസദ് ഭരണകൂടത്തിന് എതിരെ പൊരുതുന്ന പ്രതിപക്ഷ സഖ്യസേനയെ സഹായിക്കുന്ന നിലപാടില്‍ നിന്ന് പിറകോട്ട് പോകാനാണ് ട്രംപ് ശ്രമിക്കുന്നത്.
പതിനാറ് വര്‍ഷമായി അഫ്ഗാനിസ്താനില്‍ ഭരണം നിയന്ത്രിക്കുന്ന അമേരിക്ക താലിബാന്-അല്‍ഖാഇദ ഭീകരര്‍ക്കെതിരെ നടത്തുന്ന യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെയാണ് കൊടും ഭീകരര്‍ എന്നറിയപ്പെടുന്ന ഐ.എസ് ഗ്രൂപ്പുമായി സഹകരിക്കുന്നുവെന്ന വെളിപ്പെടുത്തല്‍. കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ ഐ.എസ് കേന്ദ്രങ്ങളെ ഒഴിവാക്കിയെന്നും അടുത്ത ദിവസം ഐ.എസ് കേന്ദ്രങ്ങള്‍ മാറ്റിയെന്നും കര്‍സായി ആരോപിക്കുന്നത് നിസ്സാരമല്ല. അഫ്ഗാനില്‍ പ്രവര്‍ത്തിക്കാന്‍ ഐ.എസിനെ അനുവദിക്കുന്നതും വളര്‍ച്ചക്ക് സൗകര്യം ചെയ്യുന്നതും അമേരിക്കയാണെന്നും കര്‍സായി സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ തുടര്‍ന്ന് പറയുന്നത് തെളിവുകള്‍ നിരത്തിയാണ്. ഈ രഹസ്യ ധാരണക്കെതിരെ രംഗത്ത് വന്ന കര്‍സായി, തന്റെ ഭരണകാലത്ത് അമേരിക്കന്‍-അഫ്ഗാന് സൈന്യങ്ങള്‍ നടത്തിയ മനുഷ്യാവകാശ ലംഘനത്തിന് എതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നത് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചിട്ടുണ്ട്. താലിബാനും അല്‍ഖാഇദക്കുമെതിരെ ഐ.എസിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് അമേരിക്ക സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതിന് പിന്നിലെ തന്ത്രം മറ്റൊന്നാവില്ല.
ഭീകരര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച് തമ്മിലടിപ്പിക്കുന്ന തന്ത്രത്തിന്റെ ഭാഗമായിട്ടാവണം, ഈ നിലപാട് എന്നാണ് അഫ്ഗാന് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. 2001-ല്‍ അധിനിവേശത്തിന് ശേഷം അഫ്ഗാന് തകര്‍ന്ന് കഴിഞ്ഞു. ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ഏറ്റവും വലിയ ആണവേതര ബോംബ് വരെ അഫ്ഗാനില്‍ അമേരിക്ക ഉപയോഗിച്ചു. ആണവായുധം കഴിഞ്ഞാല്‍ സംഹാരശേഷി കൂടുതലുള്ള ജി.ബി.യു-43 ബോംബ് ആണ് ‘ബോംബുകളുടെ മാതാവ്’ എന്നറിയപ്പെടുന്നത്. ഇത്തരം സംഹാരായുധം അഫ്ഗാനില്‍ ഉപയോഗിക്കുന്നതിനെയും കര്‍സായി എതിര്‍ക്കുന്നുണ്ട്. നിഷ്ഠൂരമായ പുതിയ ആയുധം ഉപയോഗിച്ച് അഫ്ഗാനെ പരീക്ഷണ ഭൂമിയാക്കരുതെന്നാണ് കര്‍സായി ആവശ്യപ്പെടുന്നത്.
അഫ്ഗാനില്‍ സമ്പൂര്‍ണമായി എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ കുടുതല്‍ സൈനികരെ വിന്യസിക്കാന്‍ ട്രംപ് ഭരണകൂടം പരിഗണിച്ച് വരികയാണ്. 13,500 സൈനികര്‍ ഇപ്പോഴുണ്ട്. 3500 കൂടി എത്തിക്കാനാണ് ശ്രമം. 2001-ല്‍ 1.30 ലക്ഷം സൈനികരാണുണ്ടായിരുന്നത്. ഒബാമ ഭരണകൂടത്തിന്റെ അവസാന നാളുകളില്‍ ഇപ്പോഴത്തെ സ്ഥിതിയിലേക്ക് കുറച്ച് കൊണ്ടുവന്നതാണ്. 16 വര്‍ഷം പിന്നിടുമ്പോഴും അഫ്ഗാനിന്റെ 40 ശതമാനം ഭൂമിയില്‍ താലിബാന് തന്നെ ആധിപത്യം പുലര്‍ത്തുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നതാണ്.
അഫ്ഗാനില്‍ ഐ.എസിനെ സഹായിക്കുന്ന സമീപനത്തിലേക്ക് അമേരിക്ക നയം മാറ്റുമ്പോള്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ കീഴ്മേല്‍ മറിയും. അമേരിക്കന്‍ സഹായത്തോടെ അഫ്ഗാന് പ്രസിഡണ്ടായ ഹമീദ് കര്‍സായി വിരുദ്ധ ചേരിയിലേക്ക് നീങ്ങുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് പുതിയ നീക്കം. പ്രസിഡണ്ട് അശ്റഫ് ഗനിയുമായും ചീഫ് എക്സിക്യൂട്ടീവ് ഡോ. അബ്ദുല്ല അബ്ദുല്ലയോടും കടുത്ത വിയോജിപ്പ് പുലര്‍ത്തുന്ന ഹമീദ് കര്‍സായി രാഷ്ട്രാന്തരീയ വേദികളില്‍ അറിയപ്പെടുന്ന അഫ്ഗാന് നേതാവാണ്. കര്‍സായിയുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കപ്പെടും. ഐ.എസുമായുള്ള ട്രംപ് ഭരണകൂടത്തിന്റെ രഹസ്യ ധാരണക്കെതിരെ കൂടുതല്‍ പേര് രംഗത്ത് വരാനും സാധ്യതയുണ്ട്.
അതേസമയം സിറിയയില്‍ ആറ് വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ പ്രസിഡണ്ട് ബശാറുല്‍ അസദിന് എതിരെ രംഗത്ത് വന്ന അമേരിക്ക പ്രതിപക്ഷ സഖ്യസേനയെ സൈനികമായി സഹായിച്ച് വരികയാണ്. ഏഷ്യ-പസഫിക് ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ എത്തിയ ട്രംപ്, ബശാറുല്‍ അസദിനെ സഹായിക്കുന്ന റഷ്യന്‍ പ്രസിഡണ്ട് വ്ളാഡ്മിര്‍ പുട്ടിനുമായി നടത്തിയ ചര്‍ച്ചയിലാണ് നയം മാറ്റുന്ന സൂചന നല്‍കുന്നത്. അമേരിക്കയുടെയും റഷ്യയുടെയും ശക്തമായ വ്യോമാക്രമണം സിറിയയെ തകര്‍ത്ത് കൊണ്ടിരിക്കുകയാണ്. ‘സൈനിക പരിഹാരമല്ല, രാഷ്ട്രീയ പരിഹാരം അനിവാര്യ’മെന്ന് ട്രംപും പുട്ടിനും സംയുക്ത പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഇരു രാഷ്ട്രങ്ങളുടെയും നയംമാറ്റം സ്വാഗതം ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഭരണഘടന പരിഷ്കരിച്ച് യു.എന്‍ നിയന്ത്രണത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് ബശാറുല്‍ അസദ് അനുകൂലമാണെന്ന് പുട്ടിന് വിവരിക്കുന്നുണ്ട്. ആറ് ലക്ഷത്തിലേറെ പേര് കൊല്ലപ്പെട്ട യുദ്ധത്തെ തുടര്‍ന്ന് ജനസംഖ്യയില്‍ പകുതിയോളം അഭയാര്‍ത്ഥികളായി അന്യ നാടുകളില്‍ കഴിയുന്നു. ആഭ്യന്തര യുദ്ധത്തിനിടെ രാജ്യത്തിന്റെ വലിയൊരു ഭാഗം കയ്യടക്കിയ ഐ.എസിനെ നേരിടാന്‍ എല്ലാവര്ക്കും യോജിക്കേണ്ടിയും വന്നു. ഐ.എസിന്റെ നിയന്ത്രണത്തിലുള്ള 95 ശതമാനം പ്രദേശവും തിരിച്ച് പിടിക്കാന്‍ ഇതുവഴി കഴിഞ്ഞിട്ടുണ്ട്. പ്രതിപക്ഷ സഖ്യത്തിന് (സുന്നി വിഭാഗം) പിന്തുണ നല്കുന്ന തുര്‍ക്കിയുടെ നിലപാടും സിറിയയില്‍ സമാധാനം തിരിച്ച് കൊണ്ടുവരാന്‍ സഹായകമാവും. ഏറ്റവും ഒടുവില്‍ തുര്‍ക്കി പ്രസിഡണ്ട് ഉറുദുഗാനും റഷ്യന്‍ പ്രസിഡണ്ട് പുട്ടിനും നടത്തിയ കൂടിക്കാഴ്ചയും ശ്രദ്ധേയമാണ്. സിറിയയില്‍ നിന്ന് അമേരിക്കയും റഷ്യയും സൈന്യത്തെ പിന്‍വലിക്കണമെന്നാണ് ഉറുദുഗാന് ആവശ്യപ്പെടുന്നത്.
റഷ്യന്‍ നഗരമായ സോച്ചിയില്‍ വെച്ച് സിറിയന്‍ പ്രശ്നത്തില്‍ ഇരു നേതാക്കളും നടത്തുന്ന നാലാമത്തെ കൂടിക്കാഴ്ച ഫലപ്രദമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കിര്ഗിസ്താന് തലസ്ഥാനമായ അസ്താനയില്‍ സിറിയന്‍ സമാധാന സമ്മേളനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചിരുത്താന്‍ തുര്‍ക്കിക്കും റഷ്യക്കും സാധിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണിപ്പോഴത്തെ നീക്കവും. ശിയാ വിഭാഗക്കാരനായ അസദിന്റെ ഭരണകൂടം തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുമ്പോഴാണ് റഷ്യ സൈനികമായി സഹായത്തിന് എത്തിയത്. ഇറാന് സഹായവും അസദിന് താങ്ങായി. ശിയാ ഗ്രൂപ്പായ ഹിസ്ബുല്ലയും സിറിയന്‍ സേനയോടൊപ്പം പോരാട്ടത്തിന് എത്തി. തുര്‍ക്കിയുടെ നയതന്ത്രമാണ് കൂടുതല്‍ രക്തചൊരിച്ചില്‍ ഒഴിവാക്കാനും വെടിനിര്‍ത്തലിനും സഹായിച്ചത്. പാശ്ചാത്യ ശക്തികള്‍ക്കെതിരായ റഷ്യന്‍ നീക്കത്തിന് ഒരു കേന്ദ്രം മാത്രമാണ് സിറിയ.
അഫ്ഗാനിലെ അമേരിക്കന്‍ നയം മാറ്റം ആശങ്ക ജനിപ്പിക്കുന്നതാണെങ്കിലും അമേരിക്ക പ്രതീക്ഷക്ക് വക നല്കുന്നു. അമേരിക്കയും റഷ്യയും സൈനിക പിന്മാറ്റത്തിന് തയാറാവുകയും യു.എന്‍ നിയന്ത്രണത്തില്‍ സ്വതന്ത്ര തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങുകയും ഉണ്ടായാല്‍ സിറിയയിലെ സംഘര്‍ഷം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ അഫ്ഗാനില്‍ ഭീകരതക്ക് വളം നല്കുന്ന നിലപാട് കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് ആ രാജ്യത്തെ എത്തിക്കുക.
kerala
‘എസ്ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന് വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്പറേഷന് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര് മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന് പുരസ്കാരം, ജെ സി ഡാനിയേല്‍ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം തുടങ്ങി പുരസ്കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന് ഇനിയുണ്ടാകുമോ എന്നറിയില്ല.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health20 hours agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
kerala3 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
news21 hours agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
GULF3 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
news21 hours agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

