Connect with us

Video Stories

അനധികൃത നിര്‍മ്മാണവും സുപ്രീംകോടതി വിധിയും

Published

on


കെ.ബി.എ കരീം


കൊച്ചിയില്‍ തീരദേശചട്ടം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് #ാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പ്രലോഭനങ്ങള്‍ക്കും സമ്മര്‍ദ്ദത്തിനും അഴിമതിക്കും വഴങ്ങി കണ്ണും മൂക്കുമില്ലാതെ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുന്ന തദ്ദേശ സ്ഥാപന അധികൃതര്‍ക്കും സര്‍ക്കാരിനും പ്രത്യേകിച്ച് റവന്യൂവകുപ്പിനും പാഠമായിമാറേണ്ടതുണ്ട്. ശതകോടികള്‍ മുടക്കി അത്യാഢംബരത്തോടെ നിര്‍മ്മിച്ച ബഹുനില സമുച്ചയങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കണമെന്ന് സുപ്രീംകോടതി അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വിധി പ്രസ്താവിക്കുമ്പോള്‍ തീരദേശ പരിപാലനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പരമോന്നത നീതിപീഠം കല്‍പ്പിക്കുന്ന മൂല്യത്തിന്റെ അതിശക്തമായ പ്രതിഫലനം കൂടിയായി ഈ വിധി മാറിയിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണ ദൗത്യത്തിന് കോടതികള്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുകയും അതിനനുസൃതമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും തദ്ദേശ സ്ഥാപനങ്ങളും അതിശക്തമായി നിലകൊള്ളുകയും ചെയ്താല്‍ മാത്രമേ പ്രളയവും പേമാരിയും പോലുള്ള വന്‍പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിച്ച് നില്‍ക്കാന്‍ നമുക്ക് കഴിയൂ എന്നതില്‍ സംശയമില്ല.
തീരദേശ നിയമം ലംഘിച്ച് സ്ഥാപിച്ച കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയത്‌കൊണ്ടുമാത്രം തീരുന്നതല്ല ഇവിടത്തെ പ്രശ്‌നം. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കും അതിന് ഒത്താശ ചെയ്യുന്നവര്‍ക്കും എതിരെ കൂടി നടപടി വന്നാലേ പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള കെട്ടിട നിര്‍മ്മാണവും അതുവഴിയുള്ള വികസനവും ഭാവിയിലെങ്കിലും സാധ്യമാക്കാന്‍ കഴിയൂ. പരിസ്ഥിതി നിയമവും തീരദേശ നിയമവും ഉള്‍പ്പെടെ ലംഘിച്ച് നിര്‍മ്മിച്ച കൂറ്റന്‍ അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ അഞ്ചു വര്‍ഷത്തിനിടെ ഒരു ഡസനോളം കോടതി വിധികള്‍ വന്നിട്ടുണ്ട്. അനധികൃതമെന്ന് കണ്ടെത്തുന്ന പല കെട്ടിടങ്ങളും സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്ത് പൊളിച്ചുനീക്കുന്നുമുണ്ട്. ഇവയിലെല്ലാം കെട്ടിടയുടമ നഷ്ടവും നാണക്കേടും സഹിക്കുന്നതല്ലാതെ പണത്തിനും മറ്റ് പ്രലോഭനങ്ങള്‍ക്കും വഴങ്ങി കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി കൂടി ഉണ്ടാകുന്നില്ലെന്നതാണ് നിയമലംഘനങ്ങളും അനധികൃത നിര്‍മ്മാണവും വന്‍തോതില്‍ വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്.
കൊച്ചിയിലെ മരട് നഗരസഭയില്‍ തീരദേശ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് #ാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിച്ചു മാറ്റാനാണ് ജസ്റ്റിസ് അരുണ്‍മിശ്ര, ജസ്റ്റിസ് നവീന്‍ സിന്‍ഹ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബഞ്ച് വിധിച്ചിരിക്കുന്നത്. കുണ്ടന്നൂര്‍ ഹോളിഫെയ്ത് എച്ച്ടുഒ, ഹോളിഡെ ഹെറിറ്റേജ്, നെട്ടൂര്‍ അല്‍ഫ വെഞ്ചേഴ്‌സിന്റെ ഇരട്ട #ാറ്റ് സമുച്ചയം, നെട്ടൂര്‍ കേട്ടേഴത്തുകടവ് ജയിന്‍ കോറല്‍കേവ്, ഗോള്‍ഡന്‍ കായലോരം എന്നീ #ാറ്റ് സമുച്ചയങ്ങള്‍ക്കെതിരെയാണ് സുപ്രീംകോടതി വാളോങ്ങിയിരിക്കുന്നത്. ഇവയിലെല്ലാമായി അഞ്ഞൂറോളം #ാറ്റുകളാണ് ഉള്ളത്. ഇതില്‍ പകുതിയിലധികം #ാറ്റിലും പ്രമുഖരടങ്ങുന്ന താമസക്കാരുമുണ്ട്. നിര്‍മ്മാണങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുള്ള സി.ആര്‍.ഇസഡ് 3ല്‍പെട്ട പ്രദേശത്ത് നിര്‍മ്മിച്ച ഈ #ാറ്റുകള്‍ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് തീരദേശമേഖല നിയന്ത്രണ അതോറിറ്റിയാണ് ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും എത്തി അനുകൂല വിധി നേടിയെടുത്തിരിക്കുന്നത്. തീരദേശമേഖലാ നിയന്ത്രണ അതോറിറ്റി അറിയാതെയാണ് 2006-07ല്‍ ഈ കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കിയത്. നിര്‍മ്മാണ അനുമതി നല്‍കിയപ്പോള്‍ ഈ പ്രദേശം മരട് പഞ്ചായത്തിന്റെ കീഴിലായിരുന്നെങ്കിലും മരട് നഗരസഭയായതോടെ തീരദേശ പരിപാലന ചട്ടം കൂടുതല്‍ മാറുകയായിരുന്നു. കായലോരത്ത് നിന്ന് 200 മീറ്റര്‍ ചുറ്റളവില്‍ നിര്‍മ്മാണം പാടില്ലെന്നാണ് സി.ആര്‍.ഇസഡ് 3 വ്യക്തമാക്കുന്നത്.
അനധികൃത നിര്‍മ്മാണങ്ങള്‍ വന്‍തോതില്‍ പെരുകിയ കേരളത്തിന് ഇനിയുമൊരു പ്രളയം താങ്ങാന്‍ കെല്‍പ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മരട് നഗരസഭയിലെ തന്നെ ഏറ്റവും വലിയ കെട്ടിടങ്ങളില്‍പ്പെട്ട ഈ അഞ്ചെണ്ണം പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. തീരദേശ നിയമം ലംഘിക്കുന്നതാണ് പ്രളയങ്ങള്‍ക്കും പ്രകൃതി ദുരന്തങ്ങള്‍ക്കും വഴിവെക്കുന്നതെന്ന് കോടതി പറയുന്നു.
പഞ്ചായത്ത് നഗരസഭയായതോടെ നിര്‍മ്മാണാനുമതി റദ്ദാക്കാന്‍ നഗരസഭ നല്‍കിയ നോട്ടീസിനെതിരെ കെട്ടിട ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ പുനഃപരിശോധനാ ഉത്തരവും തള്ളിയ സാഹചര്യത്തിലാണ് തീരദേശ നിയന്ത്രണ അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചത്. ഇതുസംബന്ധിച്ച് പഠിക്കാന്‍ കഴിഞ്ഞ നവംബറില്‍ കലക്ടര്‍, തദ്ദേശഭരണ സെക്രട്ടറി, മുനിസിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങിയ സമിതിയെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രധാനവിധി സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
പരമോന്നത കോടതിയുടെ വിധി സംസ്ഥാനത്ത് നിയമം ലംഘിച്ച് പണിത കെട്ടിടങ്ങള്‍ പിഴ ഈടാക്കി നിയമവിധേയമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നീക്കങ്ങള്‍ക്കുള്ള തിരിച്ചടി കൂടെയാണെന്ന് പറയാതെ വയ്യ. അനധികൃത കെട്ടിടങ്ങള്‍ നിയമവിധേയമാക്കാന്‍ പഞ്ചായത്തീരാജ് നിയമഭേദഗതി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പാസാക്കിയിരുന്നു. 2017 ജൂലൈ 31 വരെ നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങള്‍ക്ക് സാധുത നല്‍കാനാണ് നിയമഭേദഗതി. നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്നതാണ് ഈ നടപടിയെന്നും അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ് ഇതുവഴി സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രതിപക്ഷവും മറ്റ് വിദഗ്ധരും അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. അനധികൃത കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരായ വിധിയായികൂടി ഇപ്പോഴത്തെ സുപ്രീംകോടതി വിധിയെ കാണേണ്ടതുണ്ട്.
സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുമെന്നാണ് മരട് നഗരസഭാ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ കെട്ടിട ഉടമകള്‍ക്ക് പുനപരിശോധനാഹര്‍ജി നല്‍കാനുള്ള വകുപ്പുകളുമുണ്ട്. രണ്ടു വര്‍ഷം മുമ്പ് കൊച്ചിയിലെ ഡി.എല്‍.എഫ് #ാറ്റ് സമുച്ചയം പൊളിച്ചുനീക്കാന്‍ പരമോന്നത കോടതി ഉത്തരവിട്ടത് ഇതോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. എന്നാല്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരില്‍നിന്ന് ഒന്നേകാല്‍ കോടി രൂപ പിഴ ഈടാക്കി കെട്ടിടം ക്രമവല്‍ക്കരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. തീരദേശ നിയമം ലംഘിച്ചും വനം പരിസ്ഥിതി നിയമം ലംഘിച്ചും പതിനായിരക്കണക്കിന് കെട്ടിട സമുച്ചയങ്ങളാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ളത്. ശബരിമലയിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കേണ്ടിവരുമെന്നുവരെ ഒരവസരത്തില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിലെ പ്രമുഖര്‍തന്നെ നിയമലംഘകരും അനധികൃത കയ്യേറ്റക്കാരുമായതും ഇവര്‍ക്കെതിരെ കോടതി വിധിയുണ്ടായിട്ടുപോലും ഒന്നും ചെയ്യാന്‍ കഴിയാതിരുന്നതും ജനം കണ്ടതാണ്. ആലപ്പുഴയില്‍ മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ലേക്‌വ്യൂ റിസോര്‍ട്ടും പി.പി അന്‍വര്‍ എം.എല്‍.എയുടെ തടയണയും വാട്ടര്‍ തീം പാര്‍ക്കും ഈ നിയമലംഘനങ്ങളില്‍ ചിലതുമാത്രം.
മരടിലെ അഞ്ച് പടുകൂറ്റന്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നത് ശ്രമകരമായിരിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ സുപ്രീംകോടതിയുടെ അതിശക്തമായ നിലപാട് അനധികൃത കെട്ടിടങ്ങള്‍ പെരുകുന്നത് തടയാന്‍ വഴിമരുന്നിടുമെന്ന് ആശിക്കാം. കെട്ടിടത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കാനുള്ള സംവിധാനമാണ് ഉണ്ടാകേണ്ടത്. നിയമം ലംഘിച്ച് കെട്ടിടം നിര്‍മ്മിച്ചാല്‍ പ്ലാന്‍ തയ്യാറാക്കിയ എഞ്ചിനീയര്‍ക്കടക്കം വിലക്കേര്‍പ്പെടുത്തുന്ന സമഗ്ര നടപടികളാണ് ഉണ്ടാകേണ്ടത്.

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending