Connect with us

columns

പെരുവഴിയിലുപേക്ഷിച്ച ദലിതന്റെ പൊതിച്ചോര്‍

പശുവിനെയും കാളയേയും എലിയേയും പാമ്പിനേയും ആരാധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവര്‍ ദലിതരെ മനുഷ്യരായി കാണാനും അവരുടെ അവകാശങ്ങള്‍ക്കും സമത്വത്തിനുംവേണ്ടി രംഗത്തുവരാത്തതുമെന്താണ്?

Published

on

മുജീബ് കെ താനൂര്‍

ആര്‍.എസ്.എസിനുവേണ്ടി സര്‍വസ്വവും ത്യജിച്ചിട്ടും ദലിതനായതിന്റെ പേരില്‍ ജാതിക്കോമരങ്ങളില്‍നിന്നും അനുഭവിച്ച തിക്താനുഭവങ്ങള്‍ പറഞ്ഞു തരികയാണ് രജസ്ഥാനിലെ സിര്‍ദിയ എന്ന സ്ഥലത്തുള്ള ഭന്‍വര്‍ മെഘ് വന്‍ഷി. ക ഇീൗഹറ ചീ േആല ഒശിറൗ:ഠവല ടീേൃ്യ ീള അ ഉമഹശ േശി വേല ഞടട എന്ന ഭന്‍വര്‍ മെഘ് വന്‍ഷിയുടെ പുസ്തകം രാജ്യത്തെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും സംഘ്പരിവാര്‍ വിഭാഗത്തെ പ്രതിരോധത്തിലാക്കിയതുമായ കൃതിയായി മാറി. സജീവ സംഘം പ്രവര്‍ത്തകനായിരുന്നപ്പോള്‍ തന്റെ ദലിത് സ്വത്വം മൂലം ഭന്‍വര്‍മെഘ് വന്‍ഷിക്ക് നിരവധി പീഡാനുഭവങ്ങളുണ്ടായി. സംഘ്പരിവാരത്തിന്റെ സവര്‍ണ്ണരായ പ്രവര്‍ത്തകരില്‍നിന്നും നേരിട്ട ജാതിവിവേചനത്തിന്റെ ദുരനുഭവങ്ങള്‍ പുസ്തകത്തില്‍ തുറന്നെഴുതുന്നു.
ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ ‘പാഞ്ചജന്യ’യും മറ്റു ചിലതുമായിരുന്നു അക്കാലത്ത് ഭന്‍വര്‍ നിത്യേന വായിച്ചത്. അതിലൂടെ അവന്‍ ഒരു ഹിന്ദു മത ഭ്രാന്തനായിത്തീര്‍ന്നു’. മുസ്‌ലിംകള്‍ നിതാന്ത ശത്രുക്കളായി. സിര്‍ദിയ ഗ്രാമത്തില്‍ ഒരൊറ്റ മുസ്‌ലിം കുടുംബം പോലും താമസമുണ്ടായിരുന്നില്ല. ശാഖയില്‍നിന്നു കേട്ട പൊലിപ്പിച്ചെടുത്ത കഥകളിലൂടെയും വികലമാക്കിയ ചരിത്ര ശകലങ്ങളിലൂടെയും തന്റെ മനസ്സില്‍ പ്രതിഷ്ഠിതമായിരിക്കുന്ന ആജന്മശത്രുവിനെ ഭന്‍വര്‍ നേരില്‍ കാണുന്നത് പിന്നെയും വര്‍ഷങ്ങള്‍ക്കുശേഷമാണ്. ഗ്രാമത്തിലെ ഗവ. ആയുര്‍വേദ ക്ലിനിക്കിലേക്ക് സ്ഥലംമാറ്റം ലഭിച്ചുവന്ന ജീവനക്കാരനായ ആ മുസ്‌ലിം പുരുഷനെ ഭീകരജീവിയെ പോലെയാണ് താന്‍ നോക്കിക്കണ്ടതെന്ന് അദ്ദേഹം എഴുതുന്നു.
ഹിന്ദു രാഷ്ട്രത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ സന്നദ്ധമായിരുന്ന കാലത്ത് ഭന്‍വറിന്റെ ജീവിതാഭിലാഷം ആര്‍.എസ്.എസ് പ്രചാരക് ആവുക എന്നതായിരുന്നു. ആര്‍.എസ്.എസില്‍ പ്രചാരക് പദവിയിലിരിക്കുന്നവര്‍ക്ക് സവിശേഷ സ്ഥാനമുണ്ട്. അവര്‍ വിവാഹ ജീവിതം ഉപേക്ഷിച്ച് സംഘത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കുന്നു. പ്രചാരക്മാരില്‍ നിന്നാണ് സര്‍ സംഘ്ചാലകിനെ നാമനിര്‍ദ്ദേശം ചെയ്യുന്നത്. പ്രചാരക് ആകണമെന്ന തന്റെ ആഗ്രഹം ഭന്‍വര്‍ തനിക്ക് അടുപ്പമുള്ള ഒരു പ്രചാരകിനോട് പറഞ്ഞു. അയാള്‍ അത് നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. പ്രചാരകിന് സമൂഹത്തിന്റെ പല തട്ടിലുള്ളവരുമായി അടുത്തിടപഴകേണ്ടി വരും. ഏതെങ്കിലും സന്ദര്‍ഭത്തില്‍ താഴ്ന്ന ജാതിക്കാരനാണെന്ന് അവര്‍ തിരിച്ചറിഞ്ഞാല്‍ സംഘം പ്രവര്‍ത്തനത്തിന് അത് ബുദ്ധിമുട്ടുണ്ടാകുമെന്നായിരുന്നു അയാള്‍ പറഞ്ഞ കാരണം. പ്രചാരകിന് പകരം ‘വിസ്താരക്’ ആകാനായിരുന്നു അയാള്‍ ഭന്‍വറിനെ ഉപദേശിച്ചത്. വിസ്താരകര്‍ക്ക് ഗാര്‍ഹസ്ഥ്യ ജീവിതം നയിച്ചുകൊണ്ട് സംഘ പ്രവര്‍ത്തനങ്ങള്‍ നടത്താം.
ബാബരി മസ്ജിദ് തകര്‍ക്കല്‍ യജ്ഞത്തിന്റെ ആദ്യ ഉദ്യമത്തില്‍ ഭന്‍വര്‍ പങ്കെടുത്തിരുന്നു. മുലായംസിംഗ് യാദവിന്റെ നേതൃത്വത്തിലുള്ള യു.പി ഗവണ്‍മെന്റ് കര്‍ശനമായി ചെറുത്തതിനാല്‍ പരാജിതനായി മടങ്ങേണ്ടിവന്നു. 1992ല്‍ ‘കര്‍സേവ’ വിജയകരമായി പൂര്‍ത്തിയാക്കി. പിന്നീടാണ് ഭന്‍വര്‍ മെഘ് വന്‍ഷി അംബേദ്കര്‍ ആശയങ്ങളില്‍ ആകൃഷ്ടനായി ആര്‍.എസ്.എസ് ഉപേക്ഷിച്ചത്.
സിര്‍ദിയാസ് ഗ്രാമത്തില്‍ ഒരു ദലിത് കുടുംബത്തില്‍ ജനിച്ച ഭന്‍വര്‍ മെഘ് വന്‍ഷി തന്റെ സ്‌കൂള്‍ പഠനകാലത്ത്, ഭൂമിശാസ്ത്ര അധ്യാപകനായിരുന്ന ബെന്‍ഷിലാലിന്റെ സ്വാധീനത്തില്‍ രാഷ്ട്രീയ സ്വയംസേവക് സംഘത്തില്‍ ചേര്‍ന്നു. തീവ്രഹിന്ദുത്വ വാദിയായിരുന്ന അധ്യാപകന്‍ അയാളുടെ വിദ്യാര്‍ത്ഥികളെ ഒഴിവു സമയങ്ങളില്‍ പുറത്തുകൊണ്ടുപോയി ചില വ്യായാമമുറകള്‍ പരിശീലിപ്പിക്കുന്നതോടൊപ്പം ഹിന്ദുത്വ ആശയങ്ങളും പകര്‍ന്നുകൊടുത്തിരുന്നു. അങ്ങനെ ഭന്‍വര്‍ തന്റെ ഗ്രാമത്തിലെ ആദ്യത്തെ ആര്‍.എസ്.എസ് ശാഖയിലെ സ്വയം സേവകനും പ്രധാന ചുമതലകളുടെ നിര്‍വാഹകനുമായിത്തീര്‍ന്നു. ജിജ്ഞാസുവും വായനാ തല്‍പരനുമായിരുന്ന ഭന്‍വര്‍ മനസ്സിലുണരുന്ന സംശയങ്ങള്‍ തുറന്നു ചോദിക്കുന്ന പ്രകൃതക്കാരനായിരുന്നു.
സൂര്യന്‍ കത്തിജ്വലിക്കുന്ന ഗോളമാണെന്നും ആര്‍ക്കും അതിന് സമീപത്തെത്താന്‍ സാധ്യമല്ലെന്നും സ്‌കൂളില്‍ പഠിപ്പിച്ച ഓര്‍മ്മയില്‍, അതേ അധ്യാപകന്‍ ശാഖയില്‍ ഹനുമാന്‍ സൂര്യഗോളത്തെ വിഴുങ്ങിയ പുരാണകഥ പറഞ്ഞപ്പോള്‍ ഭന്‍വര്‍ അതിന്റെ പൊരുത്തക്കേട് തുറന്നു ചോദിച്ചു. അറിഞ്ഞ കാര്യങ്ങളെ യുക്തിപരമായി പരിശോധിക്കുന്ന ആ കൗമാരക്കാരന്റെ ശീലം ബൗദ്ധിക പ്രമുഖന്മാര്‍ക്ക് തലവേദനയായി. അനുയായികള്‍ അനുസരിക്കുകയും എതിര്‍ത്തൊന്നും പറയാതെ നല്‍കുന്നത് മാത്രം സ്വീകരിക്കുകയും ചെയ്യുന്നവരെയാണ് അവര്‍ക്ക് കൂടുതലിഷ്ടം. ‘സംശയം പുലര്‍ത്തുന്നവര്‍ക്ക് വിനാശമായിരിക്കും ഫലം’ (സംശയാത്മാ വിനാശ്യതി) എന്നര്‍ത്ഥം വരുന്ന സംസ്‌കൃത വചനം കൊണ്ട് ഒടുവില്‍ അവര്‍ ഭന്‍വറിന്റെ സ്വതന്ത്ര ചിന്താശീലത്തിന്റെ തളിര്‍പ്പുകളെ താല്‍ക്കാലികമായി കരിച്ചുകളഞ്ഞു. മാനവികവും സാമൂഹ്യോന്മുഖവുമായ അറിവ് ആര്‍ജ്ജിക്കുന്നതിനുള്ള വായനയുടെയും മതേതര സാംസ്‌കാരിക കൂട്ടായ്മകളുടേയും വഴികള്‍ ഭന്‍വറിന്മുന്നില്‍ വിലക്കപ്പെട്ടു. പുരോഗമനപരമായ ചിന്താധാരകള്‍ ഏതെങ്കിലും വിധത്തില്‍ സ്വയം സേവകരില്‍ കടന്നുകൂടാതിരിക്കാന്‍ പ്രചാരകന്മാര്‍ എപ്പോഴും ശ്രദ്ധിച്ചു. ആര്‍.എസ്.എസിന്റെ ഉയര്‍ന്ന നേതൃത്വത്തില്‍നിന്നും നേരിട്ട ജാതിവിവേചനത്തില്‍ പ്രതിഷേധിച്ച് അകന്നു നില്‍ക്കുന്ന സ്വയം സേവകനെ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഒരു പ്രചാരകനുമൊത്ത് പോയതിനെക്കുറിച്ച് ഭന്‍വര്‍ മെഘ് ഷെന്‍വി പുസ്തകത്തില്‍ സൂചിപ്പിക്കുന്നു. സ്വയംസേവകന്‍ അനുനയ വാക്കുകള്‍ക്ക് വഴങ്ങിയില്ല. ആര്‍.എസ്.എസ് ബന്ധം അവസാനിപ്പിക്കുകയാണെന്ന് അയാള്‍ തീര്‍ത്തു പറഞ്ഞു. തിരിച്ചുപോരാന്‍ നേരം അയാള്‍ അവര്‍ക്ക് ‘ഓഷോ ടൈംസ്’ എന്ന പ്രസിദ്ധീകരണത്തിന്റെ കോപ്പികള്‍ നല്‍കി. പ്രചാരക് അത് സ്വീകരിച്ചില്ല. കയ്യില്‍ സൂക്ഷിച്ച ‘ഓഷോ ടൈംസ്’ ഭന്‍വര്‍ പിന്നീട് വായിക്കാനെടുത്തപ്പോള്‍ പ്രചാരക് അത് തട്ടിയെടുത്ത് ദേഷ്യപ്പെട്ടു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പൊള്ളത്തരങ്ങള്‍ ‘ഓഷോ ടൈംസി’ലൂടെ വായിച്ചതിനാലായിരുന്നു ആര്‍. എസ്.എസ് സ്വയംസേവകന്‍ പ്രവര്‍ത്തനത്തില്‍നിന്നും വിട്ടുപോയത്.
ജീവന്റെ ജീവനായി ചേര്‍ത്തുനിര്‍ത്തിയ ആര്‍.എസ്.എസ് എന്ന പ്രസ്ഥാനത്തിന്റെ കാപട്യം പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ ഭന്‍വറിനെ സഹായിച്ചത് ഒരു ‘അസ്ഥികലശ യാത്ര’യായിരുന്നു. ആദ്യ കര്‍സേവയില്‍ പങ്കെടുത്ത് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ടു പേരുടെ ചിതാഭസ്മവും വഹിച്ചുകൊണ്ടുവരുന്ന ‘അസ്ഥികലശ യാത്ര’ ജില്ലാ കേന്ദ്രത്തിലേക്ക് സിര്‍ദിയ ഗ്രാമത്തിലൂടെയാണ് കടന്നുപോയത്. അസ്ഥികലശ യാത്ര സംഘ്പരിവാര്‍ സംഘടനകളുടെ പൊതു സംഘാടകത്വത്തിലാണ് നടന്നത്. സന്യാസിമാരും ബ്രാഹ്മണ പ്രമുഖരും മറ്റും പങ്കെടുക്കുന്ന ആ പരിപാടി തന്റെ ഗ്രാമത്തിലെത്തുമ്പോള്‍ പ്രധാന പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം നല്‍കാന്‍ ഭന്‍വര്‍ ആഗ്രഹിച്ചു. സംഘ്പരിവാറിന്റെ സവര്‍ണ്ണ നേതാക്കള്‍ ദലിത് കുടുംബങ്ങളില്‍വന്ന് ഭക്ഷണം കഴിക്കില്ലെന്ന് ഭന്‍വറിന്റെ പിതാവ് പറഞ്ഞു. ജാതിരഹിത ഹിന്ദുസമൂഹം ലക്ഷ്യംവെക്കുന്നുവെന്ന ആര്‍.എസ്.എസ് വാചാടോപങ്ങള്‍ കേട്ടു ശീലിച്ച ഭന്‍വറിന് അത് വിശ്വസിക്കാനായില്ല. അക്കാര്യം പിതാവിനോടുള്ള വെല്ലുവിളിയായെടുത്ത് തന്റെ പ്രിയപ്പെട്ട നേതാക്കള്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കാന്‍ ഭന്‍വര്‍ മുന്നൊരുക്കങ്ങള്‍ നടത്തി. സംഘാടകനായ സേവാഭാരതി ഭാരവാഹി നന്ദലാലിനോട് ഭക്ഷണമൊരുക്കുന്ന കാര്യം പറഞ്ഞു. അയാള്‍ ഭന്‍വറിനെ നിരുത്സാഹപ്പെടുത്തി. ഉന്നത ജാതിക്കാരും പുരോഹിതരും പങ്കെടുക്കുന്ന പരിപാടിയായതിനാല്‍ അവര്‍ക്ക് ജാതിയില്‍ താഴ്ന്ന വീടുകളില്‍നിന്ന് ഭക്ഷണം കഴിക്കാന്‍ വൈമനസ്യമുണ്ടാവുമെന്നായിരുന്നു ന്യായം. പക്ഷേ അവര്‍ നിര്‍ബന്ധിച്ചതിനാല്‍ തയ്യാറാക്കുന്ന ഭക്ഷണം പൊതികളിലാക്കി പരിപാടി സ്ഥലത്തെത്തിക്കാന്‍ അയാള്‍ നിര്‍ദ്ദേശിച്ചു. ഭന്‍വര്‍ അങ്ങനെ ചെയ്തു. പരിപാടി കഴിഞ്ഞ് അടുത്ത സ്ഥലത്തേക്ക് പോകുമ്പോള്‍ വാഹനത്തിലിരുന്ന് പ്രവര്‍ത്തകര്‍ ഭക്ഷണം കഴിച്ചു കൊള്ളുമെന്നായിരുന്നു ഭന്‍വറിനെ അറിയിച്ചത്. എന്നാല്‍ അസ്ഥികലശയാത്ര അടുത്ത കേന്ദ്രത്തിലേക്കു പോകുന്നതുവഴി ദലിത് ഭവനത്തില്‍ പാചകം ചെയ്ത ‘അയിത്താഹാരം’ അവര്‍ വാഹനത്തില്‍നിന്നും റോഡരികിലേക്കു വലിച്ചെറിഞ്ഞു. സുഹൃത്ത് വിവരമറിയിച്ചതിനെത്തുടര്‍ന്ന് സൈക്കിളില്‍ അവിടെയെത്തിയ ഭന്‍വറിന് ഭക്ഷണപ്പൊതികള്‍ റോഡരികില്‍ ചിതറിക്കിടക്കുന്ന കാഴ്ച ഹൃദയഭേദകമായി തോന്നി. ഇതിനെക്കുറിച്ച് ഭന്‍വര്‍ സംഘ്പരിവാറിന്റെ ഉന്നതഘടകങ്ങളില്‍ പരാതിപ്പെട്ടു. എല്ലാവരും സംഭവത്തെ നിസ്സാരവത്കരിച്ചു. പ്രതീക്ഷ കൈവിടാതെ സര്‍സംഘചാലകിന് വിശദമായി എഴുതി. ഒരു മറുപടിയും ലഭിച്ചില്ല. സംഘ്പരിവാറില്‍ ഹിന്ദു മത ന്യൂനപക്ഷങ്ങള്‍ക്കു മാത്രമല്ല ദലിതര്‍ക്കും ആദിവാസികള്‍ക്കും സ്ഥാനമില്ലെന്ന് ഭന്‍വര്‍ തിരിച്ചറിയുകയായിരുന്നു.
ദലിതനായതിനാല്‍ എല്ലാ രംഗങ്ങളിലും നേരിടേണ്ടിവന്ന വിവേചനങ്ങളെ ഹൃദയസ്പര്‍ശിയായി പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അധ്യാപകനായി നിയമനം ലഭിച്ചപ്പോള്‍ സഹ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒറ്റപ്പെടുത്തി പരിഹസിച്ചു. സ്‌കൂളില്‍ ദലിത് അധ്യാപകന് കുടിക്കാന്‍ പ്രത്യേകമായി വെള്ളം കരുതണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. ഭന്‍വര്‍ അത് അനുസരിച്ചില്ല. ഒടുവില്‍ കുട്ടികളെല്ലാം വീട്ടില്‍നിന്നും കുപ്പികളില്‍ വെള്ളം കൊണ്ടുവന്നു. നിരന്തരമായ വിവേചനത്തെത്തുടര്‍ന്ന് അദ്ദേഹം ജോലി രാജിവച്ചു. ഭൂരിപക്ഷവും മറ്റു പിന്നാക്ക സമുദായ (ഛആഇ)ത്തിലുള്ള കുട്ടികള്‍ പഠിക്കുന്ന സ്‌കൂളായിരുന്നു അത്. ദലിതനായ ഒരു അധ്യാപകന് ഇതാണ് നേരിടേണ്ടിവരുന്നതെങ്കില്‍ ദലിത് വിദ്യാര്‍ത്ഥികളുടെ സ്ഥിതി പറയേണ്ടതില്ലല്ലോ? ബ്രാഹ്മണന് അഗ്രസ്ഥാനമുള്ള ഉച്ചനീച ഘടനയില്‍ അധിഷ്ഠിതമായ ചാതുവര്‍ണ്യത്തെ പിന്താങ്ങുന്നവരെയാണ് ഭന്‍വര്‍ ബ്രാഹ്മണ്യ ചിന്താഗതിയുള്ളവര്‍ എന്നു വിളിക്കുന്നത്. അതിന് ജനനവുമായി ബന്ധമില്ല. ജാതിയില്‍ താഴ്ന്നവരായവര്‍ ബ്രാഹ്മണ്യത്തെ ആദരിക്കുകയും തങ്ങളുടെ അധസ്ഥിതിയെ അംഗീകരിക്കുകയും ചെയ്യുമ്പോള്‍ അവര്‍ ബ്രാഹ്മണ വ്യവസ്ഥയെ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ചുരുക്കത്തില്‍ അത് ഒരു മനോഭാവമാണ്. അങ്ങനെ വരുമ്പോള്‍ദലിത് വിഭാഗത്തിനെതിരെ ബില്ല് കൊണ്ടുവന്ന നരേന്ദ്രമോദിയും അതിനു അനുമതി നല്‍കിയ രാംനാഥ് കോവിന്ദും രാജ്യത്തെ എറ്റവും പ്രധാനപ്പെട്ട ബ്രാഹ്മണ്യ മനോഭാവമുള്ളവരാണ്. ഭക്ഷണപ്പൊതികള്‍ റോഡില്‍ വലിച്ചെറിഞ്ഞത് കണ്ട് മനസ്സ് വിഷമിച്ച് അത് ഭന്‍വറിനോട് വന്നു പറയുന്ന സുഹൃത്ത് ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചയാളായിരുന്നു.
തത്വത്തില്‍ ജാതിവിരുദ്ധത പ്രസംഗിക്കുന്ന ആര്‍.എസ്.എസ് പ്രയോഗത്തില്‍ ജാതി സംസ്ഥാപനത്തിനാണ് ശ്രമിക്കുന്നതെന്ന് പുസ്തകം പറഞ്ഞു തരും. ആര്‍.എസ്.എസിന്റെ ഗണവേഷം ധരിക്കുന്ന സ്വയം സേവകരായ എല്ലാ ദലിത് ആദിവാസി വ്യക്തികളോടും ഭന്‍വര്‍ ചോദിക്കുന്നു: ‘ആര്‍.എസ്.എസിന്റെ തൊണ്ണൂറിലധികം വര്‍ഷത്തെ ചരിത്രത്തില്‍ ജാതിക്കും തൊട്ടുകൂടായ്മക്കുമെതിരെ ഒരൊറ്റ സമരമെങ്കിലും നടത്തിയത് ചൂണ്ടിക്കാട്ടാമോ? എന്തുകൊണ്ടാണ് ആര്‍.എസ്.എസ് ജാതി വ്യവസ്ഥ അവസാനിപ്പിക്കാനുള്ള പ്രസ്ഥാനത്തിന് തുനിയാത്തത്? ഗംഗ മുതല്‍ പുഷ്‌കര്‍ വരെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ദലിതര്‍ക്ക് പ്രത്യേക കുളിക്കടവുകള്‍ വേര്‍തിരിക്കുന്നതിനെതിരെ ആര്‍.എസ്.എസ്.എന്തുകൊണ്ടാണ് മിണ്ടാത്തത്? എല്ലാ ഗ്രാമങ്ങളിലും വ്യത്യസ്ത ഹിന്ദു ജാതികള്‍ക്ക് പ്രത്യേകം ശ്മശാനമുണ്ടാക്കുന്നതിനെതിരെ എന്തുകൊണ്ടാണ് ശബ്ദമുയര്‍ത്താത്തത്? പശുവിനെയും കാളയേയും എലിയേയും പാമ്പിനേയും ആരാധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവര്‍ ദലിതരെ മനുഷ്യരായി കാണാനും അവരുടെ അവകാശങ്ങള്‍ക്കും സമത്വത്തിനുംവേണ്ടി രംഗത്തുവരാത്തതുമെന്താണ്? ആര്‍.എസ്.എസ് ജാതി സംവരണത്തെ എതിര്‍ക്കുന്നു. പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്കുമേലുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നു. ഇവര്‍ ആര്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നത്?’ അങ്ങിനെ നീളുന്നു ഭന്‍വറിന്റെ ചോദ്യങ്ങള്‍.

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending