Connect with us

Video Stories

ഇന്ന് ലോക എയ്ഡ്‌സ് ദിനം ആശയുണ്ട്, പക്ഷേ ആശ്വാസം അകലെ

Published

on

പി.വി. അബ്ദുല്‍ വഹാബ് എംപി

സൂര്യന്‍ ഉദിക്കുന്നുണ്ട്, ഉച്ചസ്ഥായിയിലെത്തുന്നുണ്ട്, അടുത്തദിവസം തിരിച്ചെത്തുമെന്ന പ്രതീക്ഷ നല്‍കി മടങ്ങുന്നുമുണ്ട്. ഈ പ്രത്യാശയാണ് ജീവജാലങ്ങളെ നയിക്കുന്നത്. പക്ഷേ ഈ സീസണില്‍ നമ്മുടെ രാത്രികള്‍ക്ക് പകലിനെക്കാള്‍ നീളമുണ്ട്. പ്രത്യാശയുടെ കിരണങ്ങളെത്താന്‍ വൈകുന്നുവെന്നര്‍ഥം. ഇന്ന് ലോക എയ്ഡ്‌സ് ദിനം ആചരിക്കുമ്പോള്‍ പ്രത്യാശയുടെ കിരണങ്ങളെക്കുറിച്ച് ആശ്വസിക്കാം. പക്ഷേ അതിലേക്കുള്ള സമയം വല്ലാതെ നീളുന്നുവെന്ന് സൂചിപ്പിക്കാന്‍ ഇപ്പോഴത്തെ ഒരുദാഹരണം പറഞ്ഞെന്നേയുള്ളു.

 

ആ രോഗത്തിനു പണ്ട് കല്പിച്ച ഭീകരതയും വിവേചനവും ഇന്ന് അത്ര രൂക്ഷമായി തോന്നുന്നില്ല. പക്ഷേ എന്തുകൊണ്ടോ ഈ മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് ആശ്വസിക്കാന്‍ തോന്നുന്നില്ല. പ്രത്യാശയുടെ പ്രകാശരശ്മികളുണ്ടെന്നു പറയാന്‍ കാരണമുണ്ട്. എച്ച്‌ഐവി ബാധിതര്‍ക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള ബില്‍ കേന്ദ്ര മന്ത്രിസഭ പാസാക്കി പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു സമര്‍പ്പിച്ചിരിക്കുകയാണ്. എച്ച്‌ഐവി ബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് അടക്കമുള്ള അവകാശങ്ങളാണ് ഈ ബില്ല് വിഭാവനം ചെയ്യുന്നത്. രോഗികളോടു കാണിക്കുന്ന വിവേചനം ശിക്ഷാര്‍ഹവുമാണ്.

 
മറ്റൊരു കാരണം, എയ്ഡ്‌സ് ഭീകരമായ ഒരു രോഗമെന്ന സ്ഥിതി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്. മരുന്നുകളിലൂടെ രോഗികളുടെ ആയുസ് നീട്ടിക്കൊണ്ടുപോകാന്‍ കഴിയുന്നുണ്ട്. എച്ച്‌ഐവി ബാധിതരായാല്‍ മരണം ഉറപ്പാണ് എന്ന സ്ഥിതി മാറിയിരിക്കുന്നു. വിദഗ്ധ ചികിത്സ ലഭിക്കുന്ന എത്രയോ പേര്‍ ഇന്ന് സാധാരണ ജീവിതം നയിക്കുന്നുണ്ട്. അവര്‍ക്ക് ചികിത്സയും സഹായവും നല്‍കാന്‍ കൂടുതല്‍ സംഘടനകളും വ്യക്തികളും മുന്നോട്ടുവന്നിരിക്കുന്നു. ഞാന്‍ ചെയര്‍മാനായിട്ടുള്ള കേരളീയത്തിന് ഇതിനായി ലോകത്തിന്റെ പല കോണുകളില്‍നിന്നും സഹായം ലഭിച്ചിട്ടുള്ളത് ഈ അവസരത്തില്‍ ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു.

 
മൂന്നാമതായി എനിക്ക് ചൂണ്ടിക്കാണിക്കാനുള്ളത്, എയ്ഡ്‌സിനോട് സമൂഹത്തിന്റെ സമീപനം ചെറിയ തോതിലെങ്കിലും മാറിയിരിക്കുന്നു എന്നതാണ്. കേരളീയം കുറേ വര്‍ഷം മുമ്പ് സാമ്പത്തിക സഹായം നല്‍കിയ രണ്ടു കുട്ടികള്‍ തന്നെ ഉദാഹരണം. അവരെ സമൂഹം ഒറ്റപ്പെടുത്തുകയും ജീവിക്കാന്‍ നിവൃത്തിയില്ലാതെ അമ്മയും രണ്ടു മക്കളും നാടുവിടുകയും ചെയ്തിരുന്നു. അവരെ സ്‌കൂളിലോ അംഗനവാടിയിലോ കയറ്റാന്‍ നമ്മുടെ പരിഷ്‌കൃത സമൂഹം തയാറായില്ല. ഒരു കുട്ടി അംഗനവാടിയില്‍ ചെന്നപ്പോള്‍ മറ്റുകുട്ടികളെ രക്ഷാകര്‍ത്താക്കള്‍ അവിടെനിന്ന് വിളിച്ചുകൊണ്ടുപോയി. ഇന്ന് അവര്‍ കോളജ് വിദ്യാര്‍ഥികളാണ്. പഴയ വിവേചനം അത്രയില്ല എന്നു പറയാം. എന്നാലും ഇതിലൊരു കുട്ടിയുമായി മുറിയില്‍ കൂടെ താമസിക്കാന്‍ മറ്റു കുട്ടികള്‍ തയാറാകാത്ത സ്ഥിതിയും പിന്നീടുണ്ടായി.

 

വീടും വിദ്യാഭ്യാസ സഹായവുമൊക്കെ ലഭിച്ച സ്ഥിതിക്ക് ഈ കുട്ടികളുടെ സ്ഥിതി മെച്ചമാകുമെന്ന് നമുക്ക് ആശിക്കാം. ഈ മൂന്നു സാഹചര്യങ്ങളും ഞാന്‍ വിശദീകരിച്ചത് സമൂഹത്തിന്റെ സമീപനത്തില്‍ വന്ന പുരോഗതി ചൂണ്ടിക്കാണിക്കാന്‍വേണ്ടി മാത്രമാണ്. പക്ഷേ കാര്യങ്ങള്‍ വിചാരിച്ചപോലെ മെച്ചപ്പെട്ടിട്ടില്ല. ‘എച്ച്‌ഐവി ആന്‍ഡ് എയ്ഡ്‌സ് (പ്രതിരോധവുംനിയന്ത്രണവും) ബില്‍ 2014’ ഈ സമ്മേളനക്കാലത്തെങ്കിലും പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഒരു എച്ച്‌ഐവി ബാധിതനെയോ എയ്ഡ്‌സ് രോഗിയെയോ എന്തെങ്കിലും കാരണത്താല്‍ ഒറ്റപ്പെടുത്തുന്നത് കുറ്റമായി കണ്ട് ശിക്ഷ നല്‍കാന്‍ ബില്‍ അനുശാസിക്കുന്നുണ്ട്.

 

ഈ വിവേചനത്തില്‍ വിദ്യാഭ്യാസം, തൊഴില്‍, പൊതുജനസേവനങ്ങള്‍, സ്വത്തവകാശം, പൊതുപ്രവര്‍ത്തകര്‍ക്കുള്ള അധികാരസ്ഥാനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. രോഗിയുടെ പ്രതിരോധശേഷി നശിക്കുമെന്നുകണ്ട് ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കുന്നതും കുറ്റകരമാണ്. വേണമെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് അല്പം കൂടിയ പ്രീമിയം ഈടാക്കാം. പക്ഷേ മറ്റുള്ളവര്‍ക്ക് നല്‍കുന്ന പരിരക്ഷ നിഷേധിക്കാന്‍ പാടില്ല. മാത്രമല്ല എച്ച്‌ഐവി ബാധിതനോ രോഗിക്കോ തങ്ങളുടെ ആരോഗ്യസ്ഥിതി രഹസ്യമാക്കി സൂക്ഷിക്കാന്‍ ബില്ല് അവകാശം നല്‍കുന്നുണ്ട്. ഡോക്ടര്‍മാരും ആസ്പത്രികളും രോഗിയുടെ അനുമതിയില്ലാതെ രോഗവിവരം പുറത്തുവിടുന്നത് ശിക്ഷാര്‍ഹമാണ്.

 
ഇതൊക്കെ നല്ലതുതന്നെ. എച്ച്‌ഐവി ബാധിതര്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ ഇത് സഹായിക്കും. പക്ഷേ ബില്‍ നിയമമാകുകയും ബന്ധപ്പെട്ടവര്‍ അത് നടപ്പാക്കാനുള്ള സന്മനസ് കാണിക്കുകയും വേണം. സ്ത്രീപീഡനത്തിനെതിരെ കര്‍ശന നിയമങ്ങളുണ്ടാക്കിയിട്ടും സമൂഹവും മാധ്യമങ്ങളും ജാഗ്രത പാലിച്ചിട്ടും വേലിതന്നെ വിളവുതിന്നുന്ന എത്രയോ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. എന്തുകൊണ്ട് സ്ത്രീപീഡനവും എച്ച്‌ഐവിയും ബന്ധപ്പെട്ടിരിക്കുന്നു എന്നതിലേക്ക് ഞാന്‍ പിന്നീടു വരാം.
നേരത്തെ ഞാന്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച ഒരു കാര്യം എച്ച്‌ഐവി ബാധിതര്‍ക്ക് മെച്ചപ്പെട്ട ചികിത്സയും മറ്റു സഹായങ്ങളും ലഭിക്കുന്നതിലാണ്. പക്ഷേ ഇന്നും പല ആസ്പത്രികളും ഡോക്ടര്‍മാരും പോലും ഇക്കാര്യത്തില്‍ ഇടുങ്ങിയ മനസ്ഥിതിയാണ് കാണിക്കുന്നതെന്ന് പറയാതെ വയ്യ. ആസ്പത്രിയില്‍ മറ്റെന്തെങ്കിലും രോഗത്തിന് ചികിത്സയ്ക്കു ചെല്ലുമ്പോള്‍ മിക്ക എച്ച്‌ഐവി ബാധിതരും തങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് അധികൃതരെ അറിയിക്കാനുള്ള മര്യാദ കാണിക്കുന്നുണ്ട്. അപ്പോള്‍ ആസ്പത്രിയിലുണ്ടാകുന്ന ബഹളവും വെപ്രാളവും കാണുമ്പോള്‍ ചിരി വരാറുണ്ടെന്ന് ഇവര്‍ മനോവിഷമം മറച്ചുവച്ച് തമാശപോലെ ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. ആസ്പത്രി അധികൃതരുടെ സ്ഥിതി ഇതാണെങ്കില്‍ മറ്റുള്ളവരെക്കുറിച്ച് ഞാന്‍ പറയേണ്ടതില്ല. സാക്ഷരതയെയും പൊതുബോധത്തെയും കുറിച്ച് വീമ്പുപറയുന്ന കേരളത്തിലാണിതെന്ന് ഓര്‍ക്കണം.

 
രോഗബാധയെക്കുറിച്ച് അറിഞ്ഞാല്‍ ചികിത്സ നല്‍കാന്‍ ഇന്ന് മെച്ചപ്പെട്ട സംവിധാനങ്ങളുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. പക്ഷേ ഈ ചികിത്സാസഹായങ്ങള്‍ എല്ലാവര്‍ക്കും എത്തുന്നുണ്ട് എന്ന് തോന്നുന്നില്ല. എച്ച്‌ഐവി ബാധിതരായ പലരും തങ്ങളുടെ രോഗസ്ഥിതിയെക്കുറിച്ച് പുറത്തുപറയാത്തത് സമൂഹം തങ്ങളെ ഒറ്റപ്പെടുത്തുമെന്ന ഭയത്താലാണ്. രോഗം ഗുരുതരാവസ്ഥയിലാകുമ്പോള്‍ മാത്രമാണ് ഇവര്‍ ആതുരശുശ്രൂഷകരുടെ ശ്രദ്ധയില്‍ പെടുന്നത്. എച്ച്‌ഐവി ബാധിതര്‍ക്ക് കുറ്റമറ്റ ചികിത്സ ലഭിക്കുമെന്ന കാര്യം സമൂഹത്തെ ബോധ്യപ്പെടുത്തുകയാണെങ്കില്‍ ഇവര്‍ മുന്നോട്ടുവരുമെന്നാണ് ഞാന്‍ കരുതുന്നത്. ഈ ചികിത്സ സാധ്യമാകണമെങ്കില്‍ ഇപ്പോഴത്തെ സംവിധാനങ്ങള്‍ കൂടുതല്‍ താഴേത്തെട്ടിലേക്കെത്തണം. അതിനുള്ള ശ്രമമാണ് ഇനി വേണ്ടത്.

 
സര്‍ക്കാരിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 21 ലക്ഷം പേര്‍ എച്ച്‌ഐവി/എയ്ഡ്‌സ് ബാധിതരാണ്. ഇവരില്‍ നാല്പതു ശതമാനം സ്ത്രീകളും ഏഴു ശതമാനം കുട്ടികളുമാണ്. മൊത്തം രോഗികളില്‍ 43 ശതമാനത്തിനുമാത്രമേ ഇപ്പോഴത്തെ സ്ഥിതിയില്‍ ആന്റി റിട്രോവൈറല്‍ തെറാപ്പി എന്ന എആര്‍ടി ചികിത്സ ലഭിക്കുന്നുള്ളൂ എന്നാണ് ഔദ്യോഗികമായ കണക്ക്. എച്ച്‌ഐവി ബാധിതര്‍ക്ക് പ്രതിരോധശേഷി നഷ്ടപ്പെടുന്നതുകൊണ്ട് ഇവര്‍ വളരെ പെട്ടെന്ന് മറ്റു രോഗങ്ങള്‍ക്ക് അടിമപ്പെടും. ഓപ്പര്‍ച്യൂണിസ്റ്റിക് ഡിസീസസ് എന്നറിയപ്പെടുന്ന ഈ രോഗങ്ങളില്‍ ഏറ്റവും അപകടകാരി ക്ഷയരോഗമാണ്. നിരവധി എച്ച്‌ഐവി ബാധിതര്‍ ക്ഷയരോഗം മൂലം മരിക്കുന്നുവെന്ന് അധികൃതര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

 

സമയത്ത് ചികിത്സ നല്‍കിയാല്‍ ഇവരെ രക്ഷപ്പെടുത്താനാവും. എച്ച്‌ഐവി ബാധ മൂലമുള്ള മരണം ഇങ്ങനെ കുറയ്ക്കാനുമാവും. ഇനി ഞാന്‍ നേരത്തെ ഒരു സൂചന മാത്രം നല്‍കിയ കാര്യത്തിലേയ്ക്കു വരാം. എച്ച്‌ഐവി ഏറ്റവുമധികം ദോഷമുണ്ടാക്കുന്നത് കുട്ടികളിലാണ്. രോഗബാധിതരായ കുട്ടികളുടെ മാതാപിതാക്കള്‍ പെട്ടെന്ന് മരിക്കുന്നതുകൊണ്ട് പലരും അനാഥരായി മാറുന്നതാണ് നാം കാണുന്നത്. ഇവര്‍ പലപ്പോഴും സംരക്ഷിക്കപ്പെടുന്നില്ല. പെണ്‍കുട്ടികള്‍ നിരാലംബരായി സമൂഹമധ്യത്തിലേക്ക് എടുത്തെറിയപ്പെടുമ്പോഴുള്ള ആപത്ത് നമുക്ക് മനസിലാക്കാവുന്നതേയുള്ളു.

 
ഇതുമായി ബന്ധപ്പെടുത്തി പറയേണ്ട മറ്റൊരു കാര്യം. എച്ച്‌ഐവി ബാധിതരാല്‍ പീഡിപ്പിക്കപ്പെടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ സ്ഥിതിയാണ്. ഞാന്‍ കേരളത്തിലെ മാത്രം കാര്യമാണ് പറയുന്നതെന്ന് കരുതരുത്. ഇത്തരത്തിലുള്ള നിരവധി കുട്ടികള്‍ ഇന്ത്യയുടെ പല ഭാഗത്തുമുണ്ടെന്ന് ഈയിടെ ഒരു പത്രം നടത്തിയ സര്‍വെയില്‍ കണ്ടിരുന്നു. ഈ കുട്ടികള്‍ മറ്റെന്തെങ്കിലും ചികിത്സയ്ക്കായി ആസ്പത്രിയിലെത്തുമ്പോഴാണ് തങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് അറിയുന്നത്. മാതാപിതാക്കള്‍പോലും ഈ കുട്ടികളെ തള്ളിപ്പറഞ്ഞ സംഭവങ്ങളുണ്ട്.
കേരളം എയ്ഡ്‌സ് ബോധവല്‍കരണത്തിലും എച്ച്‌ഐവി ബാധ കൈകാര്യം ചെയ്യുന്നതിലും ഏറെ മുമ്പോട്ടുപോയിട്ടുണ്ടെങ്കിലും ചില പഴുതുകള്‍ ഇനിയും അടയ്ക്കപ്പെട്ടിട്ടില്ല. ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിശോധന തന്നെ ഇതില്‍ പ്രധാനം. ഇവര്‍ രോഗികളാണെന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ നാട്ടില്‍നിന്ന് അകന്നു കഴിയുന്ന ഇവര്‍ ലൈംഗികത്തൊഴിലാളികളെ സമീപിക്കുമ്പോള്‍ എത്രത്തോളം സുരക്ഷിതത്വമാണ് ലഭിക്കുന്നതെന്ന് ആര്‍ക്കും പറയാനാവില്ല. ഏറെക്കുറെ നിരക്ഷരരായ ഇവര്‍ക്കിടയില്‍ സുരക്ഷിതമായ ലൈംഗികവേഴ്ചയെക്കുറിച്ച് നടക്കുന്ന ബോധവല്‍കരണത്തെക്കുറിച്ച് എനിക്ക് സംശയമുണ്ട്.

 

ഇന്ത്യയിലെ 21 ലക്ഷം എച്ച്‌ഐവി ബാധിതരില്‍ 15 ലക്ഷത്തിനുമാത്രമെ തങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് ബോധ്യമുള്ളു. ലൈംഗിക സ്ത്രീ തൊഴിലാളികളില്‍ 72 ശതമാനത്തിലും സ്വവര്‍ഗരതിക്കാരായ പുരുഷന്മാരില്‍ 70 ശതമാനത്തിലും മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ 71 ശതമാനത്തിലുംമാത്രമേ എച്ച്‌ഐവി പരിശോധന നടത്തിയിട്ടുള്ളു എന്ന കണക്കുകള്‍ കാണിക്കുന്നത് ഇക്കാര്യത്തിലുള്ള ഭീകരാവസ്ഥയും അധികൃതരുടെ അനാസ്ഥയുമാണ്.
ഞാന്‍ അധികൃതരെ കുറ്റപ്പെടുത്തുകയല്ല. ഓരോ വര്‍ഷവും ഇന്ത്യ രണ്ടു ലക്ഷത്തോളം പുതിയ എച്ച്‌ഐവി ബാധിതരെ ലോകത്തിനു സംഭാവന ചെയ്യുന്നുവെന്നാണ് ആഗോള ഏജന്‍സികള്‍ പറയുന്നുത്.

 

നമ്മുടെ ദേശീയ എയ്ഡ്‌സ് നിയന്ത്രണ ഓര്‍ഗനൈസേഷന്‍ (നാക്കോ) പക്ഷേ ഇത് 86,000 മാത്രമാണെന്നാണ് വ്യക്തമാക്കുന്നത്. രോഗം നിയന്ത്രിക്കാനും ഒരു പരിധിവരെ തടയാനും കഴിയുമെന്ന് വൈദ്യശാസ്ത്രം അവകാശപ്പെടുമ്പോള്‍ വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് കയറിക്കൂടാന്‍ ശ്രമിക്കുന്ന ഇന്ത്യ എയ്ഡ്‌സ് രോഗികളെ മറന്നുകൂടാ. എയ്ഡ്‌സിന് മരുന്നു കണ്ടുപിടിച്ചുവെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ 15 ദിവസം മുമ്പ് ‘എന്‍6’ എന്ന എയ്ഡ്‌സ് പ്രതിരോധ ആന്റിബോഡി കണ്ടുപിടിച്ചതടക്കമുള്ള ഗവേഷണങ്ങളെക്കുറിച്ച് നാം ബോധവാന്മാരാകണം.

 

ലോകത്തിന്റെ ഔഷധഫാക്ടറിയെന്ന വിശേഷണത്തിലേക്ക് നീങ്ങുന്ന ഇന്ത്യ ലോകത്തില്‍ ഏറ്റവും കൂടുതല്‍ എയ്ഡ്‌സ് രോഗികളെ സൃഷ്ടിക്കുന്ന രാജ്യമാണെന്നും ഏറ്റവും കൂടുതല്‍ എയ്ഡ്‌സ് രോഗികള്‍ മരിക്കുന്ന രാജ്യമാണെന്നുമുള്ള നാണക്കേട് ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള പ്രതിജ്ഞ ഈ എയ്ഡ്‌സ് ദിനത്തിലെങ്കിലും നാം ഓരോരുത്തരും എടുക്കണം. ഇരുട്ടിന്റെ മിനിട്ടുകള്‍ക്ക് നീളംകുറയട്ടെ. പ്രകാശം പെട്ടെന്ന് എത്തട്ടെ.
( എയ്ഡ്‌സ് പ്രതിരോധരംഗത്തുപ്രവര്‍ത്തിക്കുന്നഗ്ലോബല്‍ കേരള ഇനിഷ്യേറ്റിവ്-കേരളീയത്തിന്റെ ചെയര്‍മാനാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending