Connect with us

Video Stories

വലിയ നഷ്ടം

Published

on

ഡോ. എം.കെ മുനീര്‍

പിന്നാക്ക അധ:സ്ഥിത വിഭാഗങ്ങള്‍ക്കുവേണ്ടി പാര്‍ലമെന്റില്‍ കേട്ടുകൊണ്ടിരിക്കുന്ന വലിയ ശബ്ദങ്ങളില്‍ ഒന്നാണ് ബുധനാഴ്ച പുലര്‍ച്ചെ അസ്തമിച്ചത്. എന്നെയും കുടുംബത്തെയും സംബന്ധിച്ച്, ഇതിലും വലിയ നഷ്ടം ഇനിയെന്തുണ്ട്! ഞങ്ങള്‍, ബാപ്പയെ (സി.എച്ച്) തിരിച്ചറിയാനായ പ്രായം തൊട്ടേ ബാപ്പയുടെ കൂടെ വീടിനകത്തും പുറത്തും സദാ കണ്ടുകൊണ്ടിരുന്ന ഒരു മുഖം. ബാപ്പയുടെ നിര്യാണാനന്തരവും വലിയ അഭയമായിക്കൊണ്ടിരുന്ന ഏവര്‍ക്കും പ്രിയങ്കരനായ അഹമ്മദ് സാഹിബ്… ഞാന്‍ ആ മടിത്തട്ടില്‍ ഇരുന്നു. അവിടെ നിന്ന് ഊര്‍ന്നിറങ്ങി. പിടിച്ചുവെക്കുമ്പോള്‍ കുതറി ഓടി. വീണ്ടും ആ മടിത്തട്ടില്‍ തിരിച്ചെത്തി. എന്റെ കുട്ടിക്കാലത്തു മാത്രമല്ല, രാഷ്ട്രീയ ജീവിതത്തിലും ഈ കളികളുടെ തനിയാവര്‍ത്തനം പലവുരു സംഭവിച്ചു.

ഞാന്‍ കോളജിലും മെഡിക്കല്‍ കോളജിലും പഠിക്കുമ്പോഴും ബാപ്പയോടും പറയാന്‍ കഴിയാത്ത കാര്യങ്ങള്‍ പറഞ്ഞിരുന്നത് സാഹിബിനോടായിരുന്നു. ഒരേസമയം രക്ഷാകര്‍തൃത്വത്തിന്റെയും ചങ്ങാതിത്വത്തിന്റെയും വ്യത്യസ്ത ഭാഗങ്ങളില്‍ നിലയുറപ്പിക്കാന്‍ സാഹിബിന് കഴിഞ്ഞു. പാണക്കാട്ടെയും ഞങ്ങളുടെയും വീടുകള്‍ അദ്ദേഹത്തിന് വീടുവിട്ടാലുള്ള രണ്ട് വീടുകളായിരുന്നു. രാജ്യവ്യാപകമായി സൗഹൃദങ്ങളും ബന്ധുക്കളുമുണ്ടായിരുന്നെങ്കിലും ഈ രണ്ടു വീടുകളിലും സാഹിബ് ഒരിക്കലും അതിഥിയായിരുന്നില്ല.

സാഹിബ് ഉച്ചത്തില്‍ സംസാരിക്കുന്നതും ചിലപ്പോള്‍ ശകാരിക്കുന്നതും ഏറ്റവും അടുത്തവരോടും കൂടുതല്‍ സ്‌നേഹമുള്ളവരോടുമാണ്. അടുത്തവരില്‍ അദ്ദേഹം ഉപയോഗിക്കുന്ന സ്വാതന്ത്ര്യത്തിന്റെ നിഷ്‌കളങ്കതയാണത്. ചിലര്‍ പറയും; അഹമ്മദ് ചീത്തപറഞ്ഞുവെന്ന്. അതിനര്‍ത്ഥം, അദ്ദേഹത്തിന് കൂടുതല്‍ പ്രിയമുള്ള ആളാണ് അതെന്ന് ചിലര്‍ക്കെങ്കിലും മനസിലാവാതെ പോവാറുണ്ട്. രാഷ്ട്രീയ വൈരമുള്ളവരോടുപോലും കേവലം ഒരു ശുണ്ഠി എന്നതിനപ്പുറം ആരെയും ദ്രോഹിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലായിരുന്നു.

ഏതെങ്കിലും ഭാഗത്തുനിന്ന് സമ്മര്‍ദ്ദങ്ങളുണ്ടാവുമ്പോള്‍ അദ്ദേഹം ഇസ്മാഈല്‍ സാഹിബിനെയും ബാഫഖി തങ്ങളെയും ഉദ്ധരിക്കുകയാണ് പതിവ്. ബാപ്പ ഉപമുഖ്യമന്ത്രിയായ മന്ത്രിസഭയില്‍ സാഹിബ് വ്യവസായ മന്ത്രിയായിരുന്നു. സാഹിബ് ഹജ്ജ് നിര്‍വഹിക്കാന്‍ പോകവെ ബാപ്പക്കായിരുന്നു വ്യവസായ വകുപ്പിന്റെ ചുമതല. ഈ സമയത്താണ് ദക്ഷിണേന്ത്യന്‍ വ്യവസായ മന്ത്രിമാരുടെ യോഗം ഹൈദരാബാദില്‍ നടക്കുന്നത്. ബാപ്പയാണ് ഈ സമ്മേളനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചത്. ഹൈദരാബാദില്‍ ബാപ്പ മരണപ്പെട്ടു.

മയ്യിത്തുമായി തിരുവനന്തപുരത്തു വന്നത് വിമാനമാണ്. ഇതാ, ഒരു പുനരാവര്‍ത്തനം. വിധി ചിലപ്പോള്‍ എന്തുമാത്രം വര്‍ണാഭമായാണ് സംഭവങ്ങളെ കോര്‍ത്തിണക്കുന്നത്.
ചെറുപ്പംതൊട്ടേ ബാപ്പയുടെ കൂടെ കണ്ടു തുടങ്ങിയ ബാപ്പയുടെ ഉറ്റ തോഴന്‍ മരണത്തിലും സാമ്യങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ മനസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഒരുപക്ഷേ, മറ്റൊരാള്‍ക്കും അവകാശപ്പെടാനാവാത്ത ഈ ജിവിതപ്പൊരുത്തം എന്റെ ഭാഗ്യങ്ങളില്‍ ഒന്നായിരിക്കാം. എന്നാല്‍ നിര്‍ഭാഗ്യങ്ങളും ചിലപ്പോള്‍ നമ്മെ തേടി വഴിതെറ്റാതെ വരുന്നു. ഏതു പരിപാടികളാവട്ടെ അതിന്റെ സംഘാടകത്തിന്റെ എല്ലാ ഭാഗങ്ങളും അദ്ദേഹത്തിന്റെയടുത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കണം. മാറ്റവും തിരുത്തലുമൊക്കെ വരുത്തി പെര്‍ഫക്ടും ആക്കുക അഹമ്മദ് സാഹിബിന്റെ പതിവായിരുന്നു.

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending