Video Stories
വലിയ നഷ്ടം
ഡോ. എം.കെ മുനീര്‍
പിന്നാക്ക അധ:സ്ഥിത വിഭാഗങ്ങള്‍ക്കുവേണ്ടി പാര്‍ലമെന്റില്‍ കേട്ടുകൊണ്ടിരിക്കുന്ന വലിയ ശബ്ദങ്ങളില്‍ ഒന്നാണ് ബുധനാഴ്ച പുലര്‍ച്ചെ അസ്തമിച്ചത്. എന്നെയും കുടുംബത്തെയും സംബന്ധിച്ച്, ഇതിലും വലിയ നഷ്ടം ഇനിയെന്തുണ്ട്! ഞങ്ങള്‍, ബാപ്പയെ (സി.എച്ച്) തിരിച്ചറിയാനായ പ്രായം തൊട്ടേ ബാപ്പയുടെ കൂടെ വീടിനകത്തും പുറത്തും സദാ കണ്ടുകൊണ്ടിരുന്ന ഒരു മുഖം. ബാപ്പയുടെ നിര്യാണാനന്തരവും വലിയ അഭയമായിക്കൊണ്ടിരുന്ന ഏവര്‍ക്കും പ്രിയങ്കരനായ അഹമ്മദ് സാഹിബ്… ഞാന്‍ ആ മടിത്തട്ടില്‍ ഇരുന്നു. അവിടെ നിന്ന് ഊര്‍ന്നിറങ്ങി. പിടിച്ചുവെക്കുമ്പോള്‍ കുതറി ഓടി. വീണ്ടും ആ മടിത്തട്ടില്‍ തിരിച്ചെത്തി. എന്റെ കുട്ടിക്കാലത്തു മാത്രമല്ല, രാഷ്ട്രീയ ജീവിതത്തിലും ഈ കളികളുടെ തനിയാവര്‍ത്തനം പലവുരു സംഭവിച്ചു.
ഞാന്‍ കോളജിലും മെഡിക്കല്‍ കോളജിലും പഠിക്കുമ്പോഴും ബാപ്പയോടും പറയാന്‍ കഴിയാത്ത കാര്യങ്ങള്‍ പറഞ്ഞിരുന്നത് സാഹിബിനോടായിരുന്നു. ഒരേസമയം രക്ഷാകര്‍തൃത്വത്തിന്റെയും ചങ്ങാതിത്വത്തിന്റെയും വ്യത്യസ്ത ഭാഗങ്ങളില്‍ നിലയുറപ്പിക്കാന്‍ സാഹിബിന് കഴിഞ്ഞു. പാണക്കാട്ടെയും ഞങ്ങളുടെയും വീടുകള്‍ അദ്ദേഹത്തിന് വീടുവിട്ടാലുള്ള രണ്ട് വീടുകളായിരുന്നു. രാജ്യവ്യാപകമായി സൗഹൃദങ്ങളും ബന്ധുക്കളുമുണ്ടായിരുന്നെങ്കിലും ഈ രണ്ടു വീടുകളിലും സാഹിബ് ഒരിക്കലും അതിഥിയായിരുന്നില്ല.
സാഹിബ് ഉച്ചത്തില്‍ സംസാരിക്കുന്നതും ചിലപ്പോള്‍ ശകാരിക്കുന്നതും ഏറ്റവും അടുത്തവരോടും കൂടുതല്‍ സ്നേഹമുള്ളവരോടുമാണ്. അടുത്തവരില്‍ അദ്ദേഹം ഉപയോഗിക്കുന്ന സ്വാതന്ത്ര്യത്തിന്റെ നിഷ്കളങ്കതയാണത്. ചിലര്‍ പറയും; അഹമ്മദ് ചീത്തപറഞ്ഞുവെന്ന്. അതിനര്‍ത്ഥം, അദ്ദേഹത്തിന് കൂടുതല്‍ പ്രിയമുള്ള ആളാണ് അതെന്ന് ചിലര്‍ക്കെങ്കിലും മനസിലാവാതെ പോവാറുണ്ട്. രാഷ്ട്രീയ വൈരമുള്ളവരോടുപോലും കേവലം ഒരു ശുണ്ഠി എന്നതിനപ്പുറം ആരെയും ദ്രോഹിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലായിരുന്നു.
ഏതെങ്കിലും ഭാഗത്തുനിന്ന് സമ്മര്‍ദ്ദങ്ങളുണ്ടാവുമ്പോള്‍ അദ്ദേഹം ഇസ്മാഈല്‍ സാഹിബിനെയും ബാഫഖി തങ്ങളെയും ഉദ്ധരിക്കുകയാണ് പതിവ്. ബാപ്പ ഉപമുഖ്യമന്ത്രിയായ മന്ത്രിസഭയില്‍ സാഹിബ് വ്യവസായ മന്ത്രിയായിരുന്നു. സാഹിബ് ഹജ്ജ് നിര്‍വഹിക്കാന്‍ പോകവെ ബാപ്പക്കായിരുന്നു വ്യവസായ വകുപ്പിന്റെ ചുമതല. ഈ സമയത്താണ് ദക്ഷിണേന്ത്യന്‍ വ്യവസായ മന്ത്രിമാരുടെ യോഗം ഹൈദരാബാദില്‍ നടക്കുന്നത്. ബാപ്പയാണ് ഈ സമ്മേളനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചത്. ഹൈദരാബാദില്‍ ബാപ്പ മരണപ്പെട്ടു.
മയ്യിത്തുമായി തിരുവനന്തപുരത്തു വന്നത് വിമാനമാണ്. ഇതാ, ഒരു പുനരാവര്‍ത്തനം. വിധി ചിലപ്പോള്‍ എന്തുമാത്രം വര്‍ണാഭമായാണ് സംഭവങ്ങളെ കോര്‍ത്തിണക്കുന്നത്.
ചെറുപ്പംതൊട്ടേ ബാപ്പയുടെ കൂടെ കണ്ടു തുടങ്ങിയ ബാപ്പയുടെ ഉറ്റ തോഴന് മരണത്തിലും സാമ്യങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ മനസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഒരുപക്ഷേ, മറ്റൊരാള്‍ക്കും അവകാശപ്പെടാനാവാത്ത ഈ ജിവിതപ്പൊരുത്തം എന്റെ ഭാഗ്യങ്ങളില്‍ ഒന്നായിരിക്കാം. എന്നാല്‍ നിര്ഭാഗ്യങ്ങളും ചിലപ്പോള്‍ നമ്മെ തേടി വഴിതെറ്റാതെ വരുന്നു. ഏതു പരിപാടികളാവട്ടെ അതിന്റെ സംഘാടകത്തിന്റെ എല്ലാ ഭാഗങ്ങളും അദ്ദേഹത്തിന്റെയടുത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കണം. മാറ്റവും തിരുത്തലുമൊക്കെ വരുത്തി പെര്‍ഫക്ടും ആക്കുക അഹമ്മദ് സാഹിബിന്റെ പതിവായിരുന്നു.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
india2 days agoനീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്
-
kerala2 days ago5 ലക്ഷം വീടുകള്‍, എമര്‍ജന്‍സി റോഡ് ടീം, വാര്‍ഡുകള്‍ക്ക് ഉപാധിരഹിത ഫണ്ട്; യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി
-
india1 day agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം

