Connect with us

Video Stories

സി.പി.എം കത്തിക്കുന്ന വര്‍ഗീയത

Published

on


ഉമ്മന്‍ ചാണ്ടി

കോഴിക്കോട് പേരാമ്പ്രയിലെ ജുമാ മസ്ജിദിന് നേരേ കഴിഞ്ഞ ഹര്‍ത്താല്‍ ദിവസം നടന്ന കല്ലേറില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റു ചെയ്യുകയും കേസെടുക്കുകയും ചെയ്ത സംഭവം വളരെ ഗൗരവത്തോടെ കേരളം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇരുപതോളം ഡിവൈഎഫ്‌ഐ/ സിപിഎം പ്രവര്‍ത്തകര്‍ മതസ്പര്‍ധയുണ്ടാക്കുക, ഇരുവിഭാഗങ്ങള്‍ തമ്മില്‍ ലഹള ഉണ്ടാക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ ജുമാ മസ്ജിദ് പള്ളിക്ക് കല്ലെറിഞ്ഞ് കേടുപാടുണ്ടാക്കി എന്നാണ് എഫ്‌ഐആര്‍. തുടര്‍ന്ന് ബ്രാഞ്ച് സെക്രട്ടറിയെ ഈ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തപ്പോള്‍, അതിനെതിരേ മന്ത്രി ഇ.പി. ജയരാജനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റും രംഗത്തുവന്നത് കേരളത്തെ ഞെട്ടിച്ചു.
ബ്രാഞ്ച് സെക്രട്ടറിയെ പൂര്‍ണമായി സംരക്ഷിക്കുകയും നിയമപരമായി പ്രവര്‍ത്തിച്ച പൊലീസിനെ തള്ളിപ്പറയുകയുമാണ് സിപിഎം ചെയ്തത്. പൊലീസിന്റെ തലതിരിഞ്ഞ നടപടിയെന്നുപോലും ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി വിശേഷിപ്പിച്ചു. കേരളത്തില്‍ വര്‍ഗീയത കത്തിച്ച് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അതിലൂടെ വിജയം നേടുകയെന്ന കുറുക്കുവഴിയാണ് സിപിഎം പയറ്റുന്നത്. മസ്ജിദ് ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നും അവര്‍ പ്രചരിപ്പിച്ചു. ന്യൂനപക്ഷവികാരം ആളിക്കത്തിക്കാനാണ് അവരുടെ ശ്രമം. വര്‍ഗീയത ചീറ്റുന്ന ബിജെപിയുടെ അതേലൈന്‍.
ഇരുമുന്നണികളും മത്സരിച്ച് വര്‍ഗീയത കത്തിക്കുകയാണു കേരളത്തില്‍. ഒരു കൂട്ടര്‍ ഭൂരിപക്ഷ വര്‍ഗീയതയേയും മറ്റേ കൂട്ടര്‍ ന്യൂനപക്ഷ വര്‍ഗീയതയേയും താലോലിക്കുന്നു. പ്രധാനമന്ത്രിപോലും വര്‍ഗീയതയുടെ ഈ ഘോഷയാത്രയില്‍ പങ്കാളിയായി. ശബരിമലയില്‍ മതസൗഹാര്‍ദവും ആചാരക്രമങ്ങളും സംരക്ഷിക്കുന്നതിനു പകരം സംഘര്‍ഷം ആളിക്കത്തിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു, ഇന്ദിരാഗാന്ധി, അടല്‍ബിഹാരി വാജ്‌പേയ്, രാജീവ് ഗാന്ധി, ഡോ. മന്‍മോഹന്‍സിംഗ് തുടങ്ങിയ പ്രഗത്ഭരായ പ്രധാനമന്ത്രിമാരുടെ പ്രസംഗം കേട്ട് കയ്യടിച്ചിട്ടുള്ള കേരളത്തിന് നരേന്ദ്രമോദിയുടെ പ്രസംഗം കേട്ടപ്പോള്‍ ഇച്ഛാഭംഗമാണു തോന്നിയത്. മോദി എന്നും പഴയ മോദി തന്നെ.
രണ്ട് ആക്ടിവിസ്റ്റുകളെ രഹസ്യമായി പൊലീസ് സംരക്ഷണയില്‍, സ്റ്റാഫ് ഗേറ്റിലൂടെ സന്നിധാനത്ത് ദര്‍ശനത്തിന് എത്തിക്കുകയും അതു മുഖ്യമന്ത്രിതന്നെ പരസ്യമായി പ്രഖ്യാപിക്കുകയും വിശ്വാസികളെ പ്രകോപിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ജനുവരി 2 മുതല്‍ കേരളത്തില്‍ നടന്ന കലാപങ്ങള്‍ സിപിഎം- ആര്‍എസ്എസ് അജണ്ട ആയിരുന്നെന്ന് പകല്‍പോലെ വ്യക്തമാണ്. കേരളത്തില്‍ മുമ്പും ഒറ്റപ്പെട്ട ചില സമുദായ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്ര വ്യാപകമായും ആസൂത്രിതമായും ഇതാദ്യമായാണ്. പുതവത്സര സമ്മാനമായി കേരളത്തിനു ലഭിച്ചത് മിന്നല്‍ ഹര്‍ത്താലുകളുടെ ഘോഷയാത്രയും അതിനിടയില്‍ ഉണ്ടായ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളുമാണ്.
ഹര്‍ത്താല്‍ ദിവസം കേരളം പൂര്‍ണമായി ക്രിമിനലുകളുടെയും ഗുണ്ടകളുടെയും പിടിയിലായിരുന്നു. നിയമം കയ്യിലെടുത്ത് അവര്‍ അഴിഞ്ഞാടി. അക്രമികള്‍ക്ക് എല്ലാ സൗകര്യവുമൊരുക്കി പൊലീസ് മാളത്തിലൊളിച്ചു. ജില്ലാ പൊലീസ് മേധാവികള്‍ തന്റെ ഉത്തരവ് അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെന്നു ഡിജിപി തന്നെ തുറന്നടിച്ചു. ക്രമസമാധാന പാലനത്തിനു ഭീഷണി ഉയര്‍ത്തുന്ന ക്രിമിനലുകളെ കരുതല്‍ തടങ്കലില്‍ എടുക്കണമെന്ന ഡിജിപിയുടെ ഉത്തരവ് ഒരിടത്തും പാലിച്ചില്ല. എസ്പിമാര്‍ സിപിഎം ഓഫീസില്‍ നിന്നു ലഭിച്ച തിട്ടൂരം മാത്രമാണ് നടപ്പാക്കിയത്. ന്യൂനപക്ഷ മേഖലകളില്‍ ആര്‍എസ്എസും അവരുടെ പേരില്‍ സിപിഎമ്മും നടത്തിയ അക്രമങ്ങളിലൂടെ ഉണ്ടാകുന്ന അരാജകത്വവും ഭീതിയും മുതലെടുക്കുന്ന തന്ത്രമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
1983ല്‍ ശബരിമല പുണ്യപൂങ്കാവനത്തില്‍പ്പെട്ട നിലയ്ക്കലില്‍ ഒരു കുരിശുമായി ബന്ധപ്പെട്ട പ്രശ്‌നം രൂക്ഷമായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ നടത്തിയ സക്രിയമായി ഇടപെടല്‍ കേരളം മറക്കില്ല. ഒരു പൊട്ടിത്തെറിയിലേക്കു പോകാമായിരുന്ന വൈകാരികവും മതപരവുമായ ഒരു വിഷയത്തെ കരുണാകരന്‍ തന്റെ രാഷ്ട്രീയ തന്ത്രജ്ഞതയിലൂടെ പരിഹരിച്ചു. കരുണാകരന്‍ പ്രശ്‌നങ്ങളുടെ കുരുക്കഴിക്കാന്‍ സമര്‍ത്ഥനായ ഭരണാധികാരി ആയിരുന്നു. 1992 ഡിസം 6ന് ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍, ഇന്ത്യ മുഴുവന്‍ പ്രക്ഷുബ്ധമായി. അതിന്റെ അലയൊലി കേരളത്തിലും ഉണ്ടായി. വിവേകത്തിനും വികാരത്തിനു ഇടയിലുള്ള നേരിയ നൂല്‍പ്പാലത്തിലായിരുന്നു കേരളം. എന്തും സംഭവിക്കാവുന്ന ഒരു സാഹചര്യം ഉടലെടുത്തു. അപ്പോഴാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ ധീരമായ നിലപാടെടുത്തത്. ബാബരി മസ്ജിദിന്റെ പേരില്‍ കേരളത്തില്‍ ഒരിലപോലും അനങ്ങാതിരുന്നത് അദ്ദേഹം ഉയര്‍ത്തിയ പ്രതിരോധക്കോട്ട മൂലമാണ്. രാഷ്ട്രീയമായ കനത്ത നഷ്ടം സംഭവിക്കാമായിരുന്നിട്ടും ഒരു മഹാമേരുവിനെപ്പോലെ അദ്ദേഹം കേരളത്തിന്റെ മതസൗഹാര്‍ദത്തിനുമേല്‍ കാവല്‍ നിന്നു. കാലം എത്ര കഴിഞ്ഞാലും കരുണാകരനെയും തങ്ങളെയും കേരളം മറക്കില്ല.
പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതിലാണ് വൈദഗ്ധ്യം. ശബരിമല വിഷയം അദ്ദേഹം കൈകാര്യം ചെയ്ത രീതി ഇതിന് അടിവരയിടുന്നു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരമോന്നത നീതിപീഠത്തില്‍ നിന്ന് വിധി ഉണ്ടായപ്പോല്‍ കോടതിവിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട് എന്ന ഏകവാദം ഉയര്‍ത്തി കണ്ണുകെട്ടിയ കുതിരയെപ്പോലെ പായുകയാണ് അദ്ദേഹം ചെയ്തത്. ഭരണഘടനാ ബഞ്ചിലെ അഞ്ചു പേര്‍ക്കു പോലും യോജിക്കാന്‍ പറ്റാത്ത ഒരു കാര്യം. ഭരണഘടയിലെ വകുപ്പുകള്‍ വ്യാഖ്യാനിക്കുന്നതില്‍പോലും വ്യത്യസ്ഥ വീക്ഷണമുള്ള ജഡ്ജിമാര്‍. ഇതില്‍നിന്നൊക്കെ തന്നെ വിഷയത്തിന്റെ സങ്കീര്‍ണത വ്യക്തം.
ഇത്രയും സങ്കീര്‍ണമായ ഒരു വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുക എന്ന ഒരേയൊരു പോംവഴി മുഖ്യമന്ത്രി സ്വീകരിച്ചതോടെ മറ്റെല്ലാ വഴികളും കൊട്ടിയടക്കപ്പെട്ടു. അഭിപ്രായ സമന്വയത്തിനുള്ള സാധ്യത തുടക്കത്തിലേ തള്ളിക്കളഞ്ഞു. കോടതിവിധി നടപ്പാക്കാന്‍ ബാധ്യതയില്ലേ എന്നു ചോദിച്ചാല്‍ ഉണ്ട് എന്നു തന്നെയാണ് ഉത്തരം. എന്നാല്‍, അതോടൊപ്പം ഗവ.നു മറ്റു പല ബാധ്യതകളും ഉണ്ട്. എല്ലാ വിഭാഗം ആളുകളുടെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും വികാരങ്ങളും മാനിക്കാന്‍ ബാധ്യതയില്ലേ? ഒരു തുറന്ന മനസും സമന്വയത്തിനുവേണ്ടിയുള്ള ചര്‍ച്ചയും ഈ വിഷയത്തില്‍ ആവശ്യമായിരുന്നില്ലേ? സുപ്രീം കോടതി വിധി ഒറ്റയടിക്കു നടപ്പാക്കുന്നതിനു മുമ്പ് പുന:പരിശോധനാ ഹര്‍ജി, വിധി നടപ്പാക്കാനുള്ള സാവകാശം തേടി കോടതിയെ സമീപിക്കല്‍ തുടങ്ങി പല സാധ്യതകളും തുറന്നുകിടന്നിരുന്നു.
ഭരണഘടനയുടെ 25,26 വകുപ്പുകള്‍ പ്രകാരം സവിശേഷമായ മതവിഭാഗം എന്ന നിലയിലുള്ള ഭരണഘടനാ പദവി അയ്യപ്പഭക്തര്‍ക്കു ലഭിക്കേണ്ടതാണ്. അതാണ് ജസ്റ്റീസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷവിധി. യുഡിഎഫ് സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ തുടരണമെന്ന് ആവശ്യപ്പെട്ടത് ഭരണഘടനയുടെ 25,26 വകുപ്പുകള്‍ ഉദ്ധരിച്ചുകൊണ്ടാണ്. 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ദര്‍ശനാവകാശം നിരോധിച്ചുകൊണ്ടുള്ള 1991ലെ ഹൈക്കോടതിയുടെ മഹീന്ദ്രന്‍ കേസിലെ വിധിയും ശബരിമലയില്‍ ദര്‍ശനവും പൂജയും മറ്റും നടത്തേണ്ടത് ആചാരാനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന 1950ലെ തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമത സ്ഥാപനനിയമം 31-ാം വകുപ്പും ഇതിന് ഉപോദ്ബലകമായി ഉദ്ധരിക്കപ്പെട്ടു. ഇക്കാര്യങ്ങള്‍ ഇടതുസര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ ബോധപൂര്‍വം മറച്ചുവയ്ക്കുകയും ചെയ്തു. ഇവ രണ്ടും 2018 സെപ്. 28ലെ സുപ്രീംകോടതി വിധിയില്‍ റദ്ദു ചെയ്തിട്ടില്ല.
ഹിന്ദു സമുദായത്തില്‍ വിശേഷമായ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്ന പ്രത്യേക വിഭാഗമാണ് അയ്യപ്പഭക്തര്‍. 41 ദിവസത്തെ വ്രതാനുഷ്ഠാനം അവര്‍ക്ക് നിര്‍ബന്ധമാണ്. അവര്‍ക്ക് പ്രത്യേക പേരുകള്‍ ഉണ്ട്. ആദ്യം ദര്‍ശനത്തിനുപോകുന്ന ആളെ കന്നി അയ്യപ്പനെന്നും പിന്നീടവരെ അയ്യപ്പനെന്നും 18 പ്രാവശ്യം മലചവിട്ടുന്നവരെ ഗുരുസ്വാമിയെന്നും ശബരിമലയില്‍ പോയ സ്ത്രീകളെ മാളികപ്പുറം എന്നുമാണു വിളിക്കുന്നത്. 41 ദിവസം വ്രതം, കറുത്ത വസ്ത്രം, ഇരുമുടിക്കെട്ട് തുടങ്ങിയവ തീര്‍ത്ഥാടകരുടെ പ്രത്യേകതകളാണ്. സ്ത്രീകളില്‍ 10നും 50നും ഇടയ്ക്കു പ്രായമുള്ളവര്‍ക്കു മാത്രമാണ് നിയന്ത്രണം. അത് അവിടത്തെ വിശ്വാസവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. മഹീന്ദ്രന്‍ കേസില്‍ വിദഗ്ധരായ തന്ത്രിമാരേയും ഹിന്ദുമത പണ്ഡിതരേയും വിസ്തരിച്ചു മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ശബരിമല അയ്യപ്പഭക്തര്‍ സവിശേഷമായ മതവിഭാഗമായതിനാല്‍, ഭരണഘടനയുടെ 26 ബി അനുച്ഛേദമനുസരിച്ച് ആചാരസംരക്ഷണത്തിന്റെ ഭാഗമായി 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി വിധിച്ചത്. സമാനമായ കാര്യങ്ങള്‍ തന്നെയാണ് ശബരിമല കേസില്‍ ജസ്റ്റീസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷ വിധിയിലുള്ളത്.
മുത്തലാഖ് കേസില്‍ സുപ്രീം കോടതിയുടെ ന്യൂനപക്ഷ വിധിയിലെ പരാമര്‍ശം മാത്രം അടിസ്ഥാനമാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ തിടുക്കപ്പെട്ടു നിയമനിര്‍മാണം നടത്തിയത്. അത് രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ചടുല നീക്കമായിരുന്നു. ശബരിമല കേസില്‍ ന്യൂനപക്ഷ വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിനു അയ്യപ്പഭക്തര്‍ക്കു നഷ്ടപ്പെട്ട സവിശേഷമായ ഭരണഘടാ പദവി നിയമനിര്‍മാണത്തിലൂടെ വീണ്ടെടുക്കാമായിരുന്നു. അതിനു പകരം തുടരെത്തുടരെ ഹര്‍ത്താലുകളും അക്രമങ്ങളും നടത്തി കേരളത്തെ തകര്‍ച്ചയിലേക്കു തള്ളിയിട്ടു.
പ്രധാനമന്ത്രി കേരളത്തില്‍ വന്നപ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതിനു പകരം ശബരിമലയ്ക്കുവേണ്ടി നിയമനിര്‍മാണം നടത്തുമെന്ന പ്രഖ്യാപനത്തിനാണു നാം കാതോര്‍ത്തത്. നിര്‍ഭാഗ്യവശാല്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊക്കെ ശബരിമല ഒരു രാഷ്ട്രീയ ആയുധമാണ്; വോട്ട് രാഷ്ട്രീയമാണ്. യുഡിഎഫ് സര്‍ക്കാര്‍ 2016 ഫെബ്രു രണ്ടിനു നല്‍കിയ സത്യവാങ്മൂലം മുതല്‍ പ്രശ്‌നപരിഹാരത്തിനു മറ്റു സാധ്യതകള്‍ ഇല്ലെങ്കില്‍ വിശ്വാസ, ആചാര, അനുഷ്ഠാന സംരക്ഷണം ഉറപ്പുവരുത്തുന്നതിന് നിയമനിര്‍മാണം വരെ എന്ന യുഡിഎഫ് നിലപാടില്‍ സ്ഫടിക സമാനമായ വ്യക്തത കാണാം. ശബരിമല വിഷയത്തില്‍ അല്‍പം പോലും മായം ചേര്‍ക്കാതെ വിശ്വാസികളോടൊപ്പം എക്കാലവും നിന്നത് യുഡിഎഫ് മാത്രമാണെന്ന് എനിക്ക് എവിടെയും എത്ര ഉച്ചത്തില്‍ വേണമെങ്കിലും പറയാന്‍ കഴിയും. പത്തനംതിട്ടയിലും പാര്‍ലമെന്റിലും നിയമസഭയിലും ഒറ്റ നിലപാടുമാത്രം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending