Connect with us

india

മതം നോക്കി ബിജെപി വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുന്നു; ഞെട്ടിക്കുന്ന വിവരം പുറത്ത്‌

വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും പ്രത്യേക വിഭാഗങ്ങളെ ഒഴിവാക്കി ഇവിഎം വോട്ട് രേഖപ്പെടുത്തുന്നെന്നാണ് പുതിയ കണ്ടെത്തൽ.

Published

on

തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഏറ്റവുമധികം ആരോപണം ഉന്നയിച്ച വസ്തുക്കളിൽ ഒന്നായിരുന്നു ഇവിഎം. പല അവസരങ്ങളിലും ഇവിഎം ക്രമക്കേട് കാണിക്കുന്നതടക്കം ആരോപണങ്ങളുയർന്നിരുന്നു. എന്നാൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ കൂടുതൽ ബലപ്പെടുത്തുന്നതാണ് ഇവിഎമ്മിനെതിരായി ഉയർന്നുവന്ന വോട്ടമാരെ ഇല്ലാതാക്കൽ നടപടി. വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും പ്രത്യേക വിഭാഗങ്ങളെ ഒഴിവാക്കി ഇവിഎം വോട്ട് രേഖപ്പെടുത്തുന്നെന്നാണ് പുതിയ കണ്ടെത്തൽ.

വോട്ടർ ലിസ്റ്റിലുള്ള ആളുകളുടെ വോട്ട് ഇവിഎം ഇല്ലാതാക്കിയ സംഭവത്തെക്കുറിച്ച് ആന്ധ്രാ പ്രദേശിൽ 70 എഫ്‌ഐആറുകളാണുള്ളത്. ഇതിന് പിന്നാലെ ഡൽഹിയിലും ഇവിഎമ്മിനെതിരെ സമാനമായ ആരോപണങ്ങളുയരുന്നുണ്ട്.

സംഭവത്തെക്കുറിച്ച് സുപ്രിം കോടതിയിൽ കഴിഞ്ഞ വർഷം ഒരു പൊതുതാൽപര്യ ഹരജിയിൽ വാദമുണ്ടായിരുന്നു. വോട്ടർമാർക്ക് മുൻകൂട്ടി അറിയിപ്പ് നൽകാതെ അവരെ വോട്ടേഴ് ലിസ്റ്റിൽ നിന്നും ഒഴിവാക്കാനാകില്ലെന്നായിരുന്നു അന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചത്. ഇതിന് പിന്നാലെ ഹരജി കോടതി തള്ളിയിരുന്നു.

എന്നാൽ വോട്ടർ ഡിലീഷനെതിരെ സ്വതന്ത്ര മാധ്യമ സ്ഥാപനമായ ന്യൂസ് ലൗണ്ടറി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിൽ സർവേ നടത്തിയായിരുന്നു ന്യൂസ് ലൗണ്ടറി തങ്ങളുടെ അന്വേഷണം ആരംഭിച്ചത്. ബിജെപി ജയിച്ച ഈ മൂന്ന് മണ്ഡലങ്ങളിലും ഗുരുതരമായ ക്രമക്കേട് നടന്നെന്നാണ് സർവേ വ്യക്തമാക്കുന്നത്.

കുറഞ്ഞ ഭൂരിപക്ഷവും ഉയർന്ന ഭൂരിപക്ഷവുമുള്ള മണ്ഡലങ്ങളിൽ ന്യൂസ് ലൗണ്ടറി സർവേ നടത്തി. ഉയർന്ന ശതമാനം വോട്ടേഴ്‌സ് ഡിലീഷൻ നടന്ന ബൂത്തുകളിലും മണ്ഡലങ്ങളിലും സർവേ നടന്നു. വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും പുറത്താക്കപ്പെട്ട ആളുകളുടെ ശതമാനം കണ്ടെത്തി ഡിലീഷൻ റേറ്റും കണക്കുകൂട്ടി.

ഫറുഖാബാദ്, മീററ്റ്, ചാന്ദ്‌നി ചൗക്ക് എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണങ്ങളിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് സർവേ കണ്ടെത്തിയത്.

ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ 32,000 വോട്ടർമാരെയാണ് ലിസ്റ്റിൽ നിന്ന് പുറത്താക്കിയത്. ഇവിടത്തെ വിജയം 2,678 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു. എന്നാൽ സർവേയിൽ യാദവ്, മുസ്‌ലിം, ഷാക്യ, ജാദവ് വോട്ടർമാരിൽ വൻതോതിൽ വോട്ടേഴ്‌സ് ഡിലീഷൻ നടന്നതായി കണ്ടെത്തി. എന്നാൽ ഉയർന്ന ജാതിയിലുള്ള വോട്ടർമാരുള്ള പ്രദേശങ്ങളിൽ വോട്ടർ ഡിലീഷൻ വളരെ കുറഞ്ഞ നിരക്കിലാണ് ഉണ്ടായിരുന്നത്.

മീററ്റിൽ രണ്ട് ബുത്തുകളിൽ നടത്തിയ സർവേകളിൽ നിന്നും മണ്ഡലത്തിലെ 27 ശതമാനം വോട്ട് ചെയ്തവരും വ്യാജന്മാരാണെന്ന് കണ്ടെത്തി. മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി പതിനായിരത്തിനടുത്ത് വോട്ടുകൾക്കായിരുന്നു വിജയിച്ചത്. പുതുതായി മണ്ഡലത്തിൽ ഒരു ലക്ഷം വോട്ടർമാരെയാണ് ലിസ്റ്റിൽ ചേർത്തത് എന്നും സർവേയിൽ കണ്ടെത്തി.

പഞ്ചാബികളും ഉയർന്ന ജാതിക്കാരും തിങ്ങിപ്പാർക്കുന്ന ചാന്ദ്‌നി ചൗക്കിൽ വോട്ടേഴ്‌സ് ഡിലീഷൻ വളരെ കുറഞ്ഞ നിരക്കിലാണെന്നും സർവേ കണ്ടെത്തി. എന്നാൽ മുസ്‌ലിംകളും മറ്റ് ജാതിക്കാരും തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഡിലീഷൻ നിരക്ക് വളരെ ഉയർന്ന നിലയിലായിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയുടെ സ്വന്തം നാട്ടിലെ മൂന്ന് ബൂത്തുകളിലും ഉയർന്ന ഡിലീഷൻ നിരക്ക് സർവേ ശ്രദ്ധിച്ചു.

സർവേ പ്രകാരം ബിജെപിക്ക് വോട്ടുകൾ കുറയാൻ സാധ്യതയുള്ള ബൂത്തുകളിൽ ഉയർന്ന നിരക്കിൽ വോട്ടേഴ്‌സ് ഡിലീഷൻ നടന്നിട്ടുണ്ട്. പ്രധാനമായും ന്യൂനപക്ഷങ്ങളും പട്ടിക ജാതിക്കാരുമുള്ള പ്രദേശങ്ങളിൽ വോട്ടേഴ്‌സ് ഡിലീഷൻ ഉയർന്ന തോതിൽ നടന്നിട്ടുണ്ടെന്നും കണ്ടെത്തി. ഇത് കൂടാതെ പുതിയ വോട്ടർമാരിൽ എത്രത്തോളം യഥാർഥ വോട്ടർമാരുണ്ടെന്നതിലും സംശയം ജനിപ്പിക്കുന്നതാണ് സർവേ.

പല അവസരങ്ങളിലും രണ്ടിൽ കൂടുതൽ ശതമാനം വോട്ടർമാരെ ഒഴിവാക്കുന്ന സന്ദർഭങ്ങളിൽ ഇലക്ടറൽ ഓഫീസർ വോട്ടർമാരെക്കുറിച്ച് വ്യക്തിഗത പരിശോധന നടത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനയുടെ ലംഘനം നടന്നിട്ടുണ്ട്. ഇവിഎമ്മുകളിൽ വോട്ടേഴ്‌സ് ലിസ്റ്റ് ചേർക്കേണ്ടത് ഇലക്ടറൽ ഓഫീസർ ആണെന്നിരിക്കെ പലയിടങ്ങളിലും അനധികൃത വോട്ടർ ഡിലീഷൻ വിരൽ ചൂണ്ടുന്നത് ഓഫീസർമാർക്ക് നേരെ തന്നെയാണ്.

തെരഞ്ഞെടുപ്പ് രജ്‌സട്രേഷൻ നിയമം 21 എ പ്രകാരം മരിച്ചവരുടെയും താമസം മാറിയവരുടെയും പേരുകൾ ഇല്ലാതാക്കാൻ ചീഫ് ഇലക്ടറൽ ഓഫീസർക്ക് അധികാരമുണ്ട്. എന്നാൽ ചാന്ദ്‌നി ചൗക്കിൽ വോട്ടർ ഡിലീഷനിൽ പെട്ട ആളുകളിൽ വലിയൊരു ശതമാനത്തിനും തങ്ങൾക്ക് വോട്ട് ഇല്ലാതായതിനെക്കുറിച്ച് ഒരു നോട്ടീസ് പോലും ലഭ്യമായിട്ടില്ല.

ഫറൂഖാബാദിലും വോട്ടേഴ്‌സ് ഡിലീഷനിൽ പെട്ട 15 ശതമാനത്തിലധികം ആളുകളും ഇതേ ആരോപണം നടത്തിയിട്ടുണ്ട്. ഈ കണക്കുകൾ വോട്ടിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ഇത് ബിജെപിയുടെ വിജയശതമാനത്തേക്കാൾ കൂടുതലുണ്ടാവുമെന്നതാണ് ഞെട്ടിക്കുന്ന സത്യം.

ഏറ്റവും വിചിത്രമായ സംഭവം മീററ്റിലായിരുന്നു. 2017ൽ 1.6 ശതമാനം കള്ളവോട്ടർമാരുണ്ടായിരുന്ന ബൂത്തിൽ 2022ൽ വോട്ട് രേഖപ്പെടുത്തിയത് 43 ശതമാനം കള്ളവോട്ടർമാരെയാണ്. തങ്ങളുടെ കണക്കുകൾ ന്യൂസ് ലൗണ്ടറി തെരഞ്ഞെടുപ്പ് കമ്മീഷനുമായി പങ്കുവെച്ചപ്പോൾ തങ്ങൾ മതവും ജാതിയും നോക്കി ഒരു ഡാറ്റയും സൂക്ഷിക്കുന്നില്ല, പട്ടികജാതി നിയോജക മണ്ഡലങ്ങളിൽ മാത്രമാണ് തങ്ങൾ ഇത്തരം കണക്കുകൾ ശ്രദ്ധിക്കാറുള്ളത് എന്നുമാണ് മറുപടി ലഭിച്ചത്.

വോട്ടേഴ്‌സ് ലിസ്റ്റ് പുതുക്കുന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. ആഗസ്റ്റോടെ ആരംഭിക്കുന്ന ഈ നടപടി ജനുവരിയിലാണ് പ്രസിദ്ധീകരിക്കാറ്. വോട്ടർമാരുടെ വീടുവീടാന്തരം കയറിയിറങ്ങി പരിശോധന നടത്തുകയാണ് ആദ്യ മാസത്തിലെ പ്രവർത്തനം. തൊട്ടടുത്ത മാസം കരട് വോട്ടേഴ്‌സ് ലിസ്റ്റ് നിർമിക്കുകയും, സംശയങ്ങൾ ദുരീകരിക്കുകയും, ബൂത്തുകൾ പുനക്രമീകരിക്കുകയും ചെയ്യും. തുടർന്ന് ഒക്ടോബറോടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ഇത് പരിശോധിക്കുകയും ചെയ്യും.

തുടർന്നുള്ള 30 മുതൽ 45 വരേയുള്ള ദിവസം കരട് ലിസ്റ്റിലെ തെറ്റുകളും കുറവുകളും തിരുത്താനായി പൊതുജനത്തിനും രാഷ്ട്രീയ പാർട്ടികൾക്കും അവസരം നൽകുന്നു. ഇതേ സമയം ജില്ലാ ഭരണകൂടം ലിസ്റ്റ് പരിശോധിക്കുകയും തെറ്റുകൾ ഡിസംബറിനുള്ളിൽ തിരുത്തുകയും ചെയ്യുന്നു. തുടർന്ന് അവസാനഘട്ട പരിശോധനകൾക്ക് ശേഷം വോട്ടേഴ്‌സ് ലിസ്റ്റ് ജനുവരി അവസാനത്തോടെ പ്രസിദ്ധീകരിക്കുന്നു.

എന്നാൽ നിയമസഭാ തെരഞ്ഞുടുപ്പുകളിൽ സ്ഥാനാർഥികൾക്ക് പത്രിക സമർപ്പിക്കാനുള്ള അവസാന ദിനമായിരിക്കും വോട്ടേഴ്‌സ് ലിസ്റ്റ് പൂർത്തീയാക്കാനുള്ള അവസാന ദിനം. ഈ ലിസ്റ്റ് സ്ഥാനാർഥികൾക്ക് പത്രിക നൽകാനുള്ള അവസാന ദിനത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.

നിരവധി നടപടികൾക്ക് ശേഷമാണ് ഒരു വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടതെന്നിരിക്കെ പല കാര്യങ്ങളും അവഗണിച്ചാണ് പലയിടത്തും തെരഞ്ഞെടുപ്പ് നടന്നിരിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് ന്യൂസ് ലൗണ്ടറിയുടെ സർവേ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മു കശ്മീരില്‍ ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ബിജെപി നേതാവ് അടക്കമുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം

കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം.

Published

on

ജമ്മു കശ്മീരില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണമുണ്ടായത്. കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം. പൊലീസ് തടയാന്‍ ശ്രമിച്ചില്ലെന്നും നോക്കിനിന്നെന്നും മര്‍ദനമേറ്റവര്‍ ആരോപിച്ചു. ആക്രമണത്തില്‍ സ്ത്രീയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.

ഒക്ടോബര്‍ 23ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഒരു കൂട്ടം ആളുകള്‍ നിങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി മിഷനറി സംഘത്തെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെത്തി അറിയിച്ചു. ഉടന്‍ സ്ഥലംവിടാന്‍ ആവശ്യപ്പെടുകയും ഗ്രാമത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സംരക്ഷണം നല്‍കാമെന്ന് പറയുകയും ചെയ്തു.

ഇവിടെനിന്ന് പുറപ്പെട്ട മിഷനറി സംഘത്തിന്റെ വാഹനത്തെ 500 മീറ്റര്‍ ദൂരം പൊലീസ് സംഘം അനുഗമിച്ചു. എന്നാല്‍ ഹിന്ദുത്വ അക്രമികള്‍ ഇരുമ്പ് വടികളും മരക്കഷണങ്ങളുമായി ചാടിവീഴുകയും വാഹനം തടയുകയും ചെയ്തു. മിനി ബസിന്റെ വാതില്‍ തുറക്കാനാവശ്യപ്പെട്ട അക്രമികള്‍, വാഹനത്തിലുണ്ടായിരുന്നവരെ അടിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. വാഹനത്തിന്റെ ബസിന്റെ വിന്‍ഡ്ഷീല്‍ഡും വിന്‍ഡോകളും തകര്‍ത്ത അക്രമികള്‍ മിഷനറി സംഘത്തിനു നേരെ അസഭ്യം ചൊരിയുകയും ചെയ്തു. പ്രദേശത്തെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ മിഷനറി സംഘം ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.

പൊലീസുകാരില്‍ ഒരാള്‍ മാത്രമാണ് അതിക്രമത്തിനെതിരെ ഇടപെട്ടതെന്ന് മിഷനറി സംഘം പറഞ്ഞു. മറ്റുള്ളവര്‍ ഒന്നും ചെയ്യാതെ നോക്കിനിന്നെന്നും അക്രമിസംഘത്തെ സഹായിക്കുന്ന രീതിയിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്നും അവര്‍ ആരോപിച്ചു.

അക്രമികള്‍ക്കെതിരെ പരാതി നല്‍കാന്‍ പൊലീസ് ഇരകളോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം, കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്ക്ക് എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും രവീന്ദ്ര സിങ് തേല, രോഹിത് ശര്‍മ എന്നീ രണ്ട് പ്രധാന അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.

ഗോരക്ഷാ സംഘാം?ഗമായ പ്രാദേശിക ബിജെപി നേതാവാണ് തേല. പ്രദേശത്തെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവമുള്‍പ്പെടെ നിരവധി കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഒരു ദിവസം കസ്റ്റഡിയിലായിരുന്ന പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് അടുത്തദിവസം തന്നെ ജഡ്ജി ജാമ്യം നല്‍കുകയായിരുന്നു.

അതേസമയം, ജാമ്യം ലഭിച്ചതിനു പിന്നാലെ ഇരകള്‍ക്കെതിരെ അക്രമിസംഘവും പരാതി നല്‍കി. ഭക്ഷണവും പണവും നല്‍കി ഹിന്ദു ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രലോഭിപ്പിച്ചെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘം പരാതി നല്‍കിയത്.

Continue Reading

india

ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

Published

on

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 243 സീറ്റുകളില്‍ 202 എണ്ണം നേടി വന്‍ വിജയം നേടിയെങ്കിലും, പോസ്റ്റല്‍ വോട്ടുകളുടെ ഫലം തികച്ചും വിപരീതമായിരുന്നു. തേജസ്വി യാദവ് നയിക്കുന്ന മഹാഗഠ്ബന്ധന്‍ (എംജിബി) 142 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നു, എന്‍ഡിഎ 98 മണ്ഡലങ്ങളില്‍ മാത്രമാണ് മുന്‍തൂക്കം നേടിയത്. ഈ വൈരുദ്ധ്യം തിരഞ്ഞെടുപ്പ് പ്രക്രിയയിലെ അനിഷ്ട സംഭവങ്ങള്‍ക്ക് സൂചനയാണോ എന്ന ചോദ്യമുയര്‍തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹരിയാന തിരഞ്ഞെടുപ്പ് ഫലത്തിലെ അട്ടിമറി ചൂണ്ടിക്കാട്ടി പ്രസ് കോണ്‍ഫറന്‍സില്‍ പോസ്റ്റല്‍ വോട്ടുകളുടെ ഉദാഹരണം നല്‍കിയിരുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് 73 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നെങ്കിലും, മൊത്തം ഫലത്തില്‍ 37 സീറ്റുകള്‍ മാത്രം നേടി; ബിജെപി 17 മണ്ഡലങ്ങളില്‍ മാത്രം പോസ്റ്റല്‍ മുന്‍തൂക്കം നേടിയെങ്കിലും 48 സീറ്റുകള്‍ കരസ്ഥമാക്കി. ബിഹാറിലെ ഈ ഡാറ്റ ഹരിയാനയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രസക്തമാണ്.
ബിഹാറിലെ ഡാറ്റ പരിശോധിച്ചാല്‍, എന്‍ഡിഎ ഇവിഎം വോട്ടുകളില്‍ മുന്നിലായ 110 മണ്ഡലങ്ങളില്‍ എംജിബി പോസ്റ്റല്‍ വോട്ടുകളില്‍ മുന്‍തൂക്കം നേടി. ഉദാഹരണമായി, ജെഡി(യു) 25,000-ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച ലൗകാഹ മണ്ഡലത്തില്‍ ആര്‍ജെഡി 664 പോസ്റ്റല്‍ വോട്ടുകള്‍ നേടിയപ്പോള്‍ ജെഡി(യു)ക്ക് 346 മാത്രമായിരുന്നു. മറുവശത്ത്, എംജിബി ഇവിഎം മുന്‍തൂക്കം നേടിയെങ്കിലും പോസ്റ്റല്‍ വോട്ടുകളില്‍ പിന്നിലായ മണ്ഡലങ്ങള്‍ വെറും 7 മാത്രം.

പോസ്റ്റല്‍ വോട്ടുകള്‍ ആരാണ് ചെയ്യുന്നത്?
പ്രധാനമായും സൈന്യം, പാരാമിലിട്ടറി ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവരാണ്. 85 വയസ്സിന് മുകളിലുള്ളവര്‍, വികലാംഗര്‍, അടിയന്തര സേവനങ്ങളിലുള്ളവര്‍ (ഫയര്‍, ആരോഗ്യം, വൈദ്യുതി മുതലായവ), മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും പോസ്റ്റല്‍ വോട്ടിങ് അവകാശമുണ്ട്.
കോവിഡ് കാലത്ത് ചില വിഭാഗങ്ങള്‍ക്ക് കൂടി ഇത് വ്യാപിപ്പിച്ചു.
പോസ്റ്റല്‍ വോട്ടുകള്‍ സാധാരണയായി സര്‍ക്കാര്‍ ജീവനക്കാരുടെയും സൈനികരുടെയും മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു.

Continue Reading

india

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ 3 ലക്ഷം അധിക വോട്ടര്‍: വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

Published

on

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുശേഷം പുറത്തിറക്കിയ അന്തിമ പട്ടികയ്ക്കുശേഷവും പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ സ്വീകരിച്ചിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഒക്ടോബര്‍ 10 വരെ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് 3 ലക്ഷം പേരെ ചേര്‍ത്തതെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഒക്ടോബര്‍ 20 വരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാമനിര്‍ദേശ പത്രിക നല്‍കുന്നതിന്റെ അവസാന ദിവസത്തിന് പത്തുദിവസം മുമ്പ് വരെ യോഗ്യരായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു.

ബിഹാറിലെ പ്രത്യേക സംഗ്രഹ പട്ടിക പരിഷ്‌കരണത്തിന് (എസ് ഐ ആര്‍) ശേഷം സെപ്റ്റംബര്‍ 30ന് പുറത്തിറക്കിയ പട്ടികയില്‍ 7.42 കോടി വോട്ടര്‍മാരാണുണ്ടായിരുന്നത്. വോട്ടെടുപ്പിനുശേഷം, നവംബര്‍ 12ന് പുറത്തിറക്കിയ കണക്കില്‍ വോട്ടര്‍മാരുടെ എണ്ണം 7.45 കോടി ആയി ഉയര്‍ന്നു.

അതേസമയം കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ ഈ വര്‍ധനയെ ചോദ്യം ചെയ്തിരുന്നു. ഇതിന് മറുപടിയായി, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുമ്പ് വരെ പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ ചേര്‍ക്കാനാകുന്ന നിയമാനുസൃത ക്രമമാണിതെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നു.

വോട്ടെടുപ്പിനുശേഷം നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞ 7.45 കോടി എന്നത് വോട്ടര്‍മാരുടെ മൊത്തം എണ്ണം മാത്രമാണെന്നും, അത്രയും പേര്‍ വോട്ട് ചെയ്തുവെന്നര്‍ത്ഥമില്ലെന്നും തെറ്റായ വ്യാഖ്യാനമാണ് വിവാദത്തിനിടയാക്കിയതെന്നും കമ്മീഷന്‍ പറഞ്ഞു.

Continue Reading

Trending