india
മതം നോക്കി ബിജെപി വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുന്നു; ഞെട്ടിക്കുന്ന വിവരം പുറത്ത്
വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും പ്രത്യേക വിഭാഗങ്ങളെ ഒഴിവാക്കി ഇവിഎം വോട്ട് രേഖപ്പെടുത്തുന്നെന്നാണ് പുതിയ കണ്ടെത്തൽ.

തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഏറ്റവുമധികം ആരോപണം ഉന്നയിച്ച വസ്തുക്കളിൽ ഒന്നായിരുന്നു ഇവിഎം. പല അവസരങ്ങളിലും ഇവിഎം ക്രമക്കേട് കാണിക്കുന്നതടക്കം ആരോപണങ്ങളുയർന്നിരുന്നു. എന്നാൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ കൂടുതൽ ബലപ്പെടുത്തുന്നതാണ് ഇവിഎമ്മിനെതിരായി ഉയർന്നുവന്ന വോട്ടമാരെ ഇല്ലാതാക്കൽ നടപടി. വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും പ്രത്യേക വിഭാഗങ്ങളെ ഒഴിവാക്കി ഇവിഎം വോട്ട് രേഖപ്പെടുത്തുന്നെന്നാണ് പുതിയ കണ്ടെത്തൽ.
വോട്ടർ ലിസ്റ്റിലുള്ള ആളുകളുടെ വോട്ട് ഇവിഎം ഇല്ലാതാക്കിയ സംഭവത്തെക്കുറിച്ച് ആന്ധ്രാ പ്രദേശിൽ 70 എഫ്‌ഐആറുകളാണുള്ളത്. ഇതിന് പിന്നാലെ ഡൽഹിയിലും ഇവിഎമ്മിനെതിരെ സമാനമായ ആരോപണങ്ങളുയരുന്നുണ്ട്.
സംഭവത്തെക്കുറിച്ച് സുപ്രിം കോടതിയിൽ കഴിഞ്ഞ വർഷം ഒരു പൊതുതാൽപര്യ ഹരജിയിൽ വാദമുണ്ടായിരുന്നു. വോട്ടർമാർക്ക് മുൻകൂട്ടി അറിയിപ്പ് നൽകാതെ അവരെ വോട്ടേഴ് ലിസ്റ്റിൽ നിന്നും ഒഴിവാക്കാനാകില്ലെന്നായിരുന്നു അന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചത്. ഇതിന് പിന്നാലെ ഹരജി കോടതി തള്ളിയിരുന്നു.
എന്നാൽ വോട്ടർ ഡിലീഷനെതിരെ സ്വതന്ത്ര മാധ്യമ സ്ഥാപനമായ ന്യൂസ് ലൗണ്ടറി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിൽ സർവേ നടത്തിയായിരുന്നു ന്യൂസ് ലൗണ്ടറി തങ്ങളുടെ അന്വേഷണം ആരംഭിച്ചത്. ബിജെപി ജയിച്ച ഈ മൂന്ന് മണ്ഡലങ്ങളിലും ഗുരുതരമായ ക്രമക്കേട് നടന്നെന്നാണ് സർവേ വ്യക്തമാക്കുന്നത്.
കുറഞ്ഞ ഭൂരിപക്ഷവും ഉയർന്ന ഭൂരിപക്ഷവുമുള്ള മണ്ഡലങ്ങളിൽ ന്യൂസ് ലൗണ്ടറി സർവേ നടത്തി. ഉയർന്ന ശതമാനം വോട്ടേഴ്‌സ് ഡിലീഷൻ നടന്ന ബൂത്തുകളിലും മണ്ഡലങ്ങളിലും സർവേ നടന്നു. വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും പുറത്താക്കപ്പെട്ട ആളുകളുടെ ശതമാനം കണ്ടെത്തി ഡിലീഷൻ റേറ്റും കണക്കുകൂട്ടി.
ഫറുഖാബാദ്, മീററ്റ്, ചാന്ദ്‌നി ചൗക്ക് എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണങ്ങളിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് സർവേ കണ്ടെത്തിയത്.
ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ 32,000 വോട്ടർമാരെയാണ് ലിസ്റ്റിൽ നിന്ന് പുറത്താക്കിയത്. ഇവിടത്തെ വിജയം 2,678 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു. എന്നാൽ സർവേയിൽ യാദവ്, മുസ്‌ലിം, ഷാക്യ, ജാദവ് വോട്ടർമാരിൽ വൻതോതിൽ വോട്ടേഴ്‌സ് ഡിലീഷൻ നടന്നതായി കണ്ടെത്തി. എന്നാൽ ഉയർന്ന ജാതിയിലുള്ള വോട്ടർമാരുള്ള പ്രദേശങ്ങളിൽ വോട്ടർ ഡിലീഷൻ വളരെ കുറഞ്ഞ നിരക്കിലാണ് ഉണ്ടായിരുന്നത്.
മീററ്റിൽ രണ്ട് ബുത്തുകളിൽ നടത്തിയ സർവേകളിൽ നിന്നും മണ്ഡലത്തിലെ 27 ശതമാനം വോട്ട് ചെയ്തവരും വ്യാജന്മാരാണെന്ന് കണ്ടെത്തി. മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി പതിനായിരത്തിനടുത്ത് വോട്ടുകൾക്കായിരുന്നു വിജയിച്ചത്. പുതുതായി മണ്ഡലത്തിൽ ഒരു ലക്ഷം വോട്ടർമാരെയാണ് ലിസ്റ്റിൽ ചേർത്തത് എന്നും സർവേയിൽ കണ്ടെത്തി.
പഞ്ചാബികളും ഉയർന്ന ജാതിക്കാരും തിങ്ങിപ്പാർക്കുന്ന ചാന്ദ്‌നി ചൗക്കിൽ വോട്ടേഴ്‌സ് ഡിലീഷൻ വളരെ കുറഞ്ഞ നിരക്കിലാണെന്നും സർവേ കണ്ടെത്തി. എന്നാൽ മുസ്‌ലിംകളും മറ്റ് ജാതിക്കാരും തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഡിലീഷൻ നിരക്ക് വളരെ ഉയർന്ന നിലയിലായിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയുടെ സ്വന്തം നാട്ടിലെ മൂന്ന് ബൂത്തുകളിലും ഉയർന്ന ഡിലീഷൻ നിരക്ക് സർവേ ശ്രദ്ധിച്ചു.
സർവേ പ്രകാരം ബിജെപിക്ക് വോട്ടുകൾ കുറയാൻ സാധ്യതയുള്ള ബൂത്തുകളിൽ ഉയർന്ന നിരക്കിൽ വോട്ടേഴ്‌സ് ഡിലീഷൻ നടന്നിട്ടുണ്ട്. പ്രധാനമായും ന്യൂനപക്ഷങ്ങളും പട്ടിക ജാതിക്കാരുമുള്ള പ്രദേശങ്ങളിൽ വോട്ടേഴ്‌സ് ഡിലീഷൻ ഉയർന്ന തോതിൽ നടന്നിട്ടുണ്ടെന്നും കണ്ടെത്തി. ഇത് കൂടാതെ പുതിയ വോട്ടർമാരിൽ എത്രത്തോളം യഥാർഥ വോട്ടർമാരുണ്ടെന്നതിലും സംശയം ജനിപ്പിക്കുന്നതാണ് സർവേ.
പല അവസരങ്ങളിലും രണ്ടിൽ കൂടുതൽ ശതമാനം വോട്ടർമാരെ ഒഴിവാക്കുന്ന സന്ദർഭങ്ങളിൽ ഇലക്ടറൽ ഓഫീസർ വോട്ടർമാരെക്കുറിച്ച് വ്യക്തിഗത പരിശോധന നടത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനയുടെ ലംഘനം നടന്നിട്ടുണ്ട്. ഇവിഎമ്മുകളിൽ വോട്ടേഴ്‌സ് ലിസ്റ്റ് ചേർക്കേണ്ടത് ഇലക്ടറൽ ഓഫീസർ ആണെന്നിരിക്കെ പലയിടങ്ങളിലും അനധികൃത വോട്ടർ ഡിലീഷൻ വിരൽ ചൂണ്ടുന്നത് ഓഫീസർമാർക്ക് നേരെ തന്നെയാണ്.
തെരഞ്ഞെടുപ്പ് രജ്‌സട്രേഷൻ നിയമം 21 എ പ്രകാരം മരിച്ചവരുടെയും താമസം മാറിയവരുടെയും പേരുകൾ ഇല്ലാതാക്കാൻ ചീഫ് ഇലക്ടറൽ ഓഫീസർക്ക് അധികാരമുണ്ട്. എന്നാൽ ചാന്ദ്‌നി ചൗക്കിൽ വോട്ടർ ഡിലീഷനിൽ പെട്ട ആളുകളിൽ വലിയൊരു ശതമാനത്തിനും തങ്ങൾക്ക് വോട്ട് ഇല്ലാതായതിനെക്കുറിച്ച് ഒരു നോട്ടീസ് പോലും ലഭ്യമായിട്ടില്ല.
ഫറൂഖാബാദിലും വോട്ടേഴ്‌സ് ഡിലീഷനിൽ പെട്ട 15 ശതമാനത്തിലധികം ആളുകളും ഇതേ ആരോപണം നടത്തിയിട്ടുണ്ട്. ഈ കണക്കുകൾ വോട്ടിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ഇത് ബിജെപിയുടെ വിജയശതമാനത്തേക്കാൾ കൂടുതലുണ്ടാവുമെന്നതാണ് ഞെട്ടിക്കുന്ന സത്യം.
ഏറ്റവും വിചിത്രമായ സംഭവം മീററ്റിലായിരുന്നു. 2017ൽ 1.6 ശതമാനം കള്ളവോട്ടർമാരുണ്ടായിരുന്ന ബൂത്തിൽ 2022ൽ വോട്ട് രേഖപ്പെടുത്തിയത് 43 ശതമാനം കള്ളവോട്ടർമാരെയാണ്. തങ്ങളുടെ കണക്കുകൾ ന്യൂസ് ലൗണ്ടറി തെരഞ്ഞെടുപ്പ് കമ്മീഷനുമായി പങ്കുവെച്ചപ്പോൾ തങ്ങൾ മതവും ജാതിയും നോക്കി ഒരു ഡാറ്റയും സൂക്ഷിക്കുന്നില്ല, പട്ടികജാതി നിയോജക മണ്ഡലങ്ങളിൽ മാത്രമാണ് തങ്ങൾ ഇത്തരം കണക്കുകൾ ശ്രദ്ധിക്കാറുള്ളത് എന്നുമാണ് മറുപടി ലഭിച്ചത്.
വോട്ടേഴ്‌സ് ലിസ്റ്റ് പുതുക്കുന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. ആഗസ്റ്റോടെ ആരംഭിക്കുന്ന ഈ നടപടി ജനുവരിയിലാണ് പ്രസിദ്ധീകരിക്കാറ്. വോട്ടർമാരുടെ വീടുവീടാന്തരം കയറിയിറങ്ങി പരിശോധന നടത്തുകയാണ് ആദ്യ മാസത്തിലെ പ്രവർത്തനം. തൊട്ടടുത്ത മാസം കരട് വോട്ടേഴ്‌സ് ലിസ്റ്റ് നിർമിക്കുകയും, സംശയങ്ങൾ ദുരീകരിക്കുകയും, ബൂത്തുകൾ പുനക്രമീകരിക്കുകയും ചെയ്യും. തുടർന്ന് ഒക്ടോബറോടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ഇത് പരിശോധിക്കുകയും ചെയ്യും.
തുടർന്നുള്ള 30 മുതൽ 45 വരേയുള്ള ദിവസം കരട് ലിസ്റ്റിലെ തെറ്റുകളും കുറവുകളും തിരുത്താനായി പൊതുജനത്തിനും രാഷ്ട്രീയ പാർട്ടികൾക്കും അവസരം നൽകുന്നു. ഇതേ സമയം ജില്ലാ ഭരണകൂടം ലിസ്റ്റ് പരിശോധിക്കുകയും തെറ്റുകൾ ഡിസംബറിനുള്ളിൽ തിരുത്തുകയും ചെയ്യുന്നു. തുടർന്ന് അവസാനഘട്ട പരിശോധനകൾക്ക് ശേഷം വോട്ടേഴ്‌സ് ലിസ്റ്റ് ജനുവരി അവസാനത്തോടെ പ്രസിദ്ധീകരിക്കുന്നു.
എന്നാൽ നിയമസഭാ തെരഞ്ഞുടുപ്പുകളിൽ സ്ഥാനാർഥികൾക്ക് പത്രിക സമർപ്പിക്കാനുള്ള അവസാന ദിനമായിരിക്കും വോട്ടേഴ്‌സ് ലിസ്റ്റ് പൂർത്തീയാക്കാനുള്ള അവസാന ദിനം. ഈ ലിസ്റ്റ് സ്ഥാനാർഥികൾക്ക് പത്രിക നൽകാനുള്ള അവസാന ദിനത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.
നിരവധി നടപടികൾക്ക് ശേഷമാണ് ഒരു വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടതെന്നിരിക്കെ പല കാര്യങ്ങളും അവഗണിച്ചാണ് പലയിടത്തും തെരഞ്ഞെടുപ്പ് നടന്നിരിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് ന്യൂസ് ലൗണ്ടറിയുടെ സർവേ.
india
എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ സംഭവം; അന്വേഷണം വേണം; കെ സി വേണുഗോപാല്‍
കേരളത്തില്‍ നിന്നുള്‍പ്പടെയുള്ള അഞ്ച് എംപിമാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.

തിരുവനന്തപുരത്തു നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയതില്‍ അന്വേഷണം വേണമെന്ന് കെ സി വേണുഗോപാല്‍ എംപി. കേരളത്തില്‍ നിന്നുള്‍പ്പടെയുള്ള അഞ്ച് എംപിമാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഡിജിസിഎ യോട് ആണ് അന്വേഷണം ആവശ്യപ്പെട്ടത്. ഭയപ്പെടുത്തുന്ന സംഭവങ്ങള്‍ ആണ് ഉണ്ടായതെന്നും രണ്ട് മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ചെന്നൈയില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ ആയതെന്നും കെ സി വേണുഗോപാല്‍ എക്‌സില്‍ കുറിച്ചു.
എയര്‍ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തില്‍ അഞ്ച് എംപിമാര്‍ ഉണ്ടായിരുന്നു. കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ രാധാകൃഷ്ണന്‍ ,റോബര്‍ട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന എംപിമാര്‍. പ്രത്യേക വിമാനത്തില്‍ ആണ് യാത്രക്കാരെ ഡല്‍ഹിയില്‍ എത്തിച്ചത്. റഡാറുമായുള്ള ബന്ധത്തില്‍ തകരാര്‍ നേരിട്ടതിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്. വിമാനത്തിലെ ക്യാപ്റ്റന്റെ കൃത്യമായ ഇടപെടല്‍ ആണ് യാത്രക്കാരെ സുരക്ഷിതമായി താഴെ എത്തിച്ചത്.
സാങ്കേതിക തകരാറ് മൂലമാണ് വിമാനം ചെന്നൈയില്‍ ഇറക്കേണ്ടി വന്നതെന്നാണ് എയര്‍ ഇന്ത്യ വക്താവിന്റെ അനൗദ്യോഗിക പ്രതികരണം. പറന്നുയര്‍ന്ന് ഒരു മണിക്കൂര്‍ 10 മിനിറ്റ് പിന്നിട്ടപ്പോള്‍ സാങ്കേതിക തകരാര്‍ ഉണ്ടായി. ചെന്നൈ വിമാനത്താവളത്തിന് മുകളില്‍ ഒരു മണിക്കൂര്‍ നേരമാണ് വിമാനം പറന്നത്. അനുമതി കിട്ടിയതോടെയാണ് അടിയന്തിര ലാന്‍ഡിങ് നടന്നത്തിയത്.
india
ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണം; ഇന്‍ഡ്യ മുന്നണിയുടെ പ്രതിഷേധ മാര്‍ച്ച് ഇന്ന്
കര്‍ണാടകയിലെ വോട്ട് കൊള്ളയില്‍ ഡിജിറ്റല്‍ പ്രചാരണവും കോണ്‍ഗ്രസ് ശക്തമാക്കിയിട്ടുണ്ട്.

ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് ഇന്‍ഡ്യ മുന്നണിയുടെ മാര്‍ച്ച് ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് രാവിലെ 11 മണിക്ക് നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ പ്രതിപക്ഷ പാര്‍ട്ടിയെ നേതാക്കളും എംപിമാരും പങ്കെടുക്കും. കര്‍ണാടകയിലെ വോട്ട് കൊള്ളയില്‍ ഡിജിറ്റല്‍ പ്രചാരണവും കോണ്‍ഗ്രസ് ശക്തമാക്കിയിട്ടുണ്ട്.
ബിജെപിക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തെ കൊല്ലുന്നു എന്ന് ഇന്‍ഡ്യ സഖ്യം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് മാര്‍ച്ചിന് മുന്നോടിയായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തില്‍ മറുപടി നല്‍കാത്ത കമ്മീഷനെതിരെ ശക്തമായ പോരാട്ടത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. നാലു ദിവസങ്ങള്‍ പിന്നിടുമ്പോഴും ആരോപണങ്ങളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
india
‘വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാട്ടിയതിനെതിരെ അന്വേഷിക്കുമെന്ന് സിദ്ധരാമയ്യ
മുഖ്യമന്ത്രിയുടെ നിയമോപദേശകനോടും അഡ്വക്കേറ്റ് ജനറലിനോടും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബാംഗ്ലൂര്‍ സെന്‍ട്രല്‍ മണ്ഡലത്തിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ നടന്ന ‘വോട്ട് മോഷണം’ അന്വേഷിക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ, വിഷയം നിയമവകുപ്പ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ശനിയാഴ്ച പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിയമോപദേശകനോടും അഡ്വക്കേറ്റ് ജനറലിനോടും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചതിന് ‘100 ശതമാനം’ തെളിവുകളുണ്ടെന്ന് രാഹുല്‍ ഗാന്ധി കൊടുങ്കാറ്റ് ഉയര്‍ത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവവികാസം. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന ഒരു ബ്രീഫിംഗില്‍, മഹാദേവപുര സെഗ്മെന്റില്‍ ഒരു ലക്ഷത്തോളം വോട്ടുകള്‍ മോഷ്ടിക്കപ്പെട്ടുവെന്നും അതുവഴി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വിജയം നിഷേധിച്ചെന്നും അദ്ദേഹം ആരോപിച്ചു.
തുടര്‍ന്ന്, വെള്ളിയാഴ്ച ബംഗളൂരുവില്‍ നടന്ന ‘വോട്ട് അധികാര് റാലി’യില്‍, ക്രമക്കേടുകളില്‍ അന്വേഷണം ആരംഭിക്കണമെന്ന് അദ്ദേഹം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുവെന്ന് താന്‍ വിശ്വസിക്കുന്ന ഡാറ്റ പുറത്തുവിട്ടതിന് ശേഷം അതിന്റെ വെബ്സൈറ്റ് ഓഫ്ലൈനിലേക്ക് പോയി എന്ന് അവകാശപ്പെടുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുജനങ്ങളുടെ സൂക്ഷ്മപരിശോധന തടസ്സപ്പെടുത്തുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ”ഞാന്‍ പങ്കിട്ട ഡാറ്റയെ അടിസ്ഥാനമാക്കി പൊതുജനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയപ്പോള്‍, അവര്‍ അവരുടെ വെബ്സൈറ്റ് അടച്ചുപൂട്ടി,” അദ്ദേഹം ആരോപിച്ചു.
കര്‍ണാടകയിലെ 28ല്‍ 16 സീറ്റുകളും കോണ്‍ഗ്രസ് നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഫലം പ്രഖ്യാപിച്ചതിന് ശേഷം ഒമ്പത് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് നേടിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രസക്ത രേഖകളും ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കര്‍ണാടക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെയും പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരേ വിലാസത്തില്‍ നിന്ന് 80 വോട്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഗാന്ധിയുടെ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടി, ഇത്രയും പേര്‍ക്ക് ഒരു ചെറിയ മുറി പങ്കിടാന്‍ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു.
-
film3 days ago
‘ബാബുരാജിനെതിരെ നടത്തിയ ആരോപണം അടിസ്ഥാന രഹിതം’; മാലാ പാര്‍വതിക്കെതിരെ വിമര്‍ശനവുമായി വനിതാ അംഗങ്ങള്‍
-
kerala3 days ago
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: അസം സ്വദേശി പിടിയില്‍
-
News3 days ago
ഫിഫ റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ വനിതകള്‍
-
india3 days ago
‘ഒരു ഇഞ്ച് സ്ഥലം നല്കിയാല് അവര്‍ ഒരു മൈല്‍ എടുക്കും’: ഇന്ത്യയ്ക്കെതിരായ ട്രംപിന്റെ താരിഫിനെ വിമര്‍ശിച്ച് ചൈന
-
film3 days ago
‘മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു’; പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ പരാതി നല്‍കി കുക്കു പരമേശ്വരന്
-
News3 days ago
ഗസ്സ നഗരം പിടിച്ചടക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്രാഈല്‍ സുരക്ഷാ കാബിനറ്റ് അംഗീകാരം നല്‍കി
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
kerala3 days ago
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്