Connect with us

Video Stories

അമേരിക്കയില്‍ ഇന്ത്യക്കാരുടെ ജീവനെടുക്കുന്ന പട്ടി വിസിലുകള്‍

Published

on

കഴിഞ്ഞ പത്തു ദിവസത്തിൽ അമേരിക്കയിൽ വെടി കൊണ്ട് മരിച്ച ഇൻഡ്യക്കാരുടെ എണ്ണം മൂന്നായി. കാൻസ്സസ്സിലും, വാഷിംഗ്ടണ്ണിലും, സൌത് കരോളിനയിലും ഒരോരുത്തർ വെച്ച് മരിച്ചു. കാൻസ്സസ്സിൽ പരിക്കേറ്റ വേറൊരു ഇൻഡ്യക്കാരൻ സുഖം പ്രാപിച്ചു വരുന്നു.

മൂന്നു സ്ഥലങ്ങളും മൈലുകൾ അകലത്താണ്. മൂന്ന് വത്യസ്ത പശ്ചാത്തലത്തിൽ നിന്ന് വന്നവരാണ് കുറ്റകൄത്യം നടത്തിയത്. മൂവരും വംശീയ വിദ്വേഷത്തിൽ നിന്നാണ് കുറ്റം ചെയ്യാൻ പ്രചോദിതരായത്. ആരാണ് ഇവർക്കു മൂവർക്കും താതാത്മ്യം പ്രാപിക്കാൻ സാധിച്ച ആ മെസ്സേജ് നൽകിയത്.?. എന്തായിരുന്നു ആ മെസ്സേജ് ? അതാണ് ഡോഗ് വിസിൽ.

രഞ്ജിത് മാമ്പിള്ളി

രഞ്ജിത് മാമ്പിള്ളി

ഡോഗ് വിസിൽ എന്നാൽ ഹൈ ഫ്രീക്വൻസ്സിയിലുള്ള ഒരു വിസിലാണ്. മനുഷ്യരുടെ ശ്രവണ ശ്രേണിക്കതീതമായ ശബ്ദമാണ്. പക്ഷെ പട്ടികൾക്ക് മാത്രം കേൾക്കാൻ സാധിക്കുന്ന ഫ്രീക്വൻസ്സിയിലുള്ള ശബ്ദം. രാഷ്ട്രീയക്കാരുടെ സന്ദേശങ്ങളും, വാദങ്ങളും ഇത് പോലെ ചിലർക്ക് കേൾക്കാൻ മാത്രം പരുവത്തിലാകുന്ന അവസ്ഥയെയാണ് രാഷ്ട്രീയത്തിലെ ഡോഗ് വിസിൽ എന്ന് വിളിക്കുന്നത്. പ്രത്യേകിച്ചു തെളിവുകളൊന്നുമില്ലാത്ത, എന്നാൽ ആൾക്കാരെ വൈകാരികമായി സ്വാധീനിക്കാവുന്ന സന്ദേശങ്ങളാണ് ഡോഗ് വിസിലുകൾ. അത്ര പ്രകടമാകാത്ത എന്നാൽ കേൾക്കുന്നവന് കൄത്യമായി സന്ദേശങ്ങൾ ഗ്രഹിക്കാൻ കഴിയുന്നതായിരിക്കുകയും ചെയ്യും.

ട്രംപ് തൻറെ തിരഞ്ഞെടുപ്പു പ്രചരണങ്ങളിൽ മുഴുവൻ ഡോഗ് വിസിലുകൾ സമർത്ഥമായി ഉപയോഗിച്ചു. പക്ഷെ ട്രംപല്ല ഡോഗ് വിസിലിൻറെ ഉപജ്ഞാതാവ്. റൊണാൾഡ് റീഗനാണ് അമേരിക്കയിൽ ആദ്യമായി ഡോഗ് വിസിലുകൾ പരീക്ഷിച്ചത്. പുള്ളിയുടെ പ്രചരണം മുഴുവൻ ഗവണ്മെൻറ് ആനുകൂല്യങ്ങൾ സ്വീകരിച്ച് തിന്ന് കൊഴുത്തു ജീവിക്കുന്നവരെ കുറിച്ചായിരുന്നു. ട്രംപ് ഇതേ റെട്ടറിക്കുകൾ ഏറ്റു പിടിച്ചു. അതോടൊപ്പം ഇമ്മിഗ്രൻസ്സാണ് അമേരിക്കയിലെ തൊഴിൽ മേഖല തകർത്തതെന്ന ഡോഗ് വിസിലും ചേർത്തു. ഈ വിസിലിനു വിളി കേൾക്കാൻ ഒറ്റയ്‌‌ക്കും തെറ്റയ്‌‌ക്കും ആളെ കിട്ടും, അത് വായ്‌‌പ്പാട്ടായി പടർന്ന് ഒരു പൊതു ബോധമായി ഉറയ്‌‌ക്കും എന്ന തിരിച്ചറിവാണ് ഡോഗ് വിസിലുകൾ ഉപയോഗിക്കാനുള്ള പ്രചോദനം. വിസിലിനു വിളി കേട്ട ചിലർ പ്രശ്നങ്ങൾ സ്വയം തീർപ്പാക്കാൻ ഇറങ്ങി പുറപ്പെടും എന്നും ഇവർക്കറിയാം. അത് ഒരു ബോണസ്സ് ആയെ കൂട്ടുന്നുള്ളു.

ഡോഗ് വിസിലുകൾ കേൾക്കാൻ അമേരിക്ക വരെ പോകണ്ട. ഇൻഡ്യയിൽ ബി.ജെ.പി സമർത്ഥമായി ഉപയോഗിച്ച തന്ത്രമാണ് ഡോഗ് വിസിലുകൾ. 1992 ബാബറി മസ്ജിത് പൊളിച്ചത് ഒരു ഡോഗ് വിസിലിനു ലക്ഷങ്ങൾ ചെവി കൊടുത്തു എന്നതിന് തെളിവാണ്. ഏതെങ്കിലും നേതാക്കൾ ബാബറി മസ്ജിത് പൊളിക്കണം എന്ന് ആഹ്വാനം ചെയ്തിരുന്നൊ ?. ഇല്ല. അവിടാണ് ഡോഗ് വിസിലിൻറെ ഗുണം. ഹൈ ഫ്രീക്വൻസ്സി ശബ്ദങ്ങൾ ശ്രവിക്കാൻ സജ്ജമായ ചെവികൾ ആ വിസിലടികൾ കേൾക്കും. അവരാണ് പള്ളി പൊളിച്ചത്. ഈ അടുത്ത് പ്രധാനമന്ത്രി യു.പി യിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലും ഡോഗ് വിസിൽ ഉപയോഗിച്ചു. “റംസാനു കറണ്ട് നൽകുന്നെങ്കിൽ, ഹോളിക്കും കറണ്ട് എത്തിക്കണം” എന്നായിരുന്നു വിസിൽ. കേൾക്കുന്നവന് റംസാനു കറണ്ടുണ്ടായിരുന്നൊ ?, ഹോളിക്ക് കറണ്ട് ഉണ്ടായിരുന്നൊ എന്ന് അന്വേഷിക്കണ്ട ബാദ്ധ്യത ഇല്ല. തെളിവും വേണ്ട. ബി.ജെ.പി ഒഴിച്ച് എല്ലാ ഗവണ്മെൻറുകളും മുസ്ലീം പ്രീണനമാണ് നടത്തുന്നതെന്ന് വിശ്വസിക്കുന്ന ഒരുത്തനു ആ വിസിലടി കേൾക്കാൻ പറ്റി. അത്രയേ പ്രധാനമന്ത്രിയും ഉദ്ദേശിച്ചുള്ളു. ഗുജറാത്തിൽ പോലീസ് സ്‌‌റ്റേഷനുകളിലെ പരസ്യമായ ആയുധ പൂജ മറ്റൊന്ന്. ദസ്സറ ആഘോഷങ്ങളിൽ മുഴങ്ങുന്ന ജയ് ശ്രീരാം വിളികൾക്കൊപ്പം പ്രദർശിപ്പിക്കുന്ന ആയുധങ്ങളും ആകുമ്പോൾ അതൊരു ഡോഗ് വിസിലായി മാറും.

ഡോഗ് വിസിലുകൾ വേറൊരു രീതിയിലും അവാം. മൌനത്തിലൂടെ. സാധ്വി പ്രാചി, സാക്ഷി മഹാരാജ്, സ്വാമി ആദിത്യാനന്ദ, ശശികല, മോഹൻ ഭഗവത് ഒക്കെ നടത്തുന്ന പരസ്യമായി വെല്ലു വിളികളും, നട്ടാൽ കുരുക്കാത്ത നുണകളോടും ബി.ജെ.പി നേതൄത്വം കാണിക്കുന്ന മൌനവും ഒരു ആഹ്വാനമാണ്. ഡോഗ് വിസിലുകൾ ഫ്രിഞ്ച് എലമെൻറുകൾക്ക് ഫലപ്രദമായി ഉപയോഗിക്കാനുള്ള മൌനാനുവാദം. മുഹമ്മദ് അഖ്ലക്കിനെ ബീഫ് തിന്നു എന്ന പേരിൽ തല്ലി കൊന്നപ്പോൾ ബി.ജെ.പി നേതൄത്വം അവലംബിച്ച മൌനം ഒരു ഉദാഹരണമാണ്. ട്രംപും ഈ രീതിയാണ് അവലംബിക്കുന്നത്. ഇൻഡ്യക്കാരുടെ കൊലപാതകത്തെ കുറിച്ചു ട്രംപും ഒരക്ഷരം മിണ്ടിയിട്ടില്ല. കാൻസ്സസ്സിലെ ഷൂട്ടിങ് കഴിഞ്ഞപ്പഴെ പുള്ളി അപലപിച്ചിരുന്നേൽ തുടർന്ന് വാഷിംഗ്‌‌ടണ്ണിലും, സൌത് കരോളിനയിലും വെടിവെയ്‌‌പ്പുകൾ ഉണ്ടാകുമായിരുന്നില്ല. പക്ഷെ എങ്ങനെ അപലപിക്കും. ഇമ്മിഗ്രൻസ്സിനെ വില്ലൻ സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ്. അത് മാറ്റി പറഞ്ഞാൽ തൻറെ മൊത്തം മെസ്സേജിംഗ് ഫ്രേം വർക്കും തകരും.

പറയുമ്പോൾ എല്ലാം പറയണമല്ലൊ. ഡോഗ് വിസിലുകൾ ഉപയോഗിക്കുന്നതിൽ ഇന്ന രാഷ്ട്രീയ പാർട്ടികൾ എന്നില്ല. ബി.ജെ.പി ആണ് ഡോഗ് വിസിലുകൾ ഏറ്റവും പ്രചോദനപ്പെടുത്തിയത്. കോണ്‌‌ഗ്രസ്സും, എന്തിനേറെ നമ്മുടെ കേരളത്തിലെ സി.പി.എം വരെ ഡോഗ് വിസിൽ ഉപയോഗിക്കാൻ മിടുക്കരാണ് (വരമ്പത്ത് കൂലി പ്രസംഗം ഓർക്കുക). ഡോഗ് വിസിലുകൾ ഉപയോഗിക്കുന്നതിൽ തെറ്റുമില്ല. പക്ഷെ മറ്റൊരാളെ ഹനിക്കാനായി മനപ്പൂർവ്വം ഇറക്കുന്ന ഡോഗ് വിസിലുകളെയാണ് പേടിക്കണ്ടത്. ഡോഗ് വിസിലിനു വിളി കേട്ട് ഫേസ്ബുക്കിലും, വാട്സാപ്പിലൂടെയും പകയും വിദ്വേഷവും വിളമ്പി നടക്കുന്നവരെയും.

ഒരു പൊളിറ്റിക്കൽ തത്വശാസ്ത്രത്തെ അതിൻറെ മെറിറ്റോടെ എതിർക്കാനും, സ്വീകരിക്കാനും സാധിക്കും. ഇടതു പക്ഷമെന്നാൽ വലിയ ഗവണ്മെൻറ്, എല്ലാ മേഖലയിലും റെഗുലേഷൻ, തുറന്ന അതിർത്തികൾ, ചെറിയ പട്ടാള ബഡ്ജറ്റ്. വലതു പക്ഷമെന്നാൽ, ചെറിയ ഗവണ്മെൻറ്, ഒരു മേഖലയിലും റെഗുലേഷൻ ഇല്ലായ്‌‌മ, വലിയ പട്ടാള ബഡ്ജറ്റ്. ഇത്രയേ ഉള്ളു രണ്ടും തമ്മിലുള്ള വത്യാസം. ഈ രണ്ട് രീതിയെയും അതിൻറെ എല്ലാ ഗുണവും ദോഷത്തോടെയും സ്വീകരിക്കാം. വാദങ്ങളും പ്രതിവാദങ്ങളും ആവാം. പക്ഷെ പട്ടി വിസിലിനു വിളി കേട്ട് കൊല്ലാനായി ഇറങ്ങി വരുന്നവരെ എങ്ങനെ നേരിടണം എന്ന് ഒരു പിടിയുമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending