Connect with us

Culture

ഷെല്‍ കമ്പനികള്‍ക്കെതിരെ നടപടിയുമായി കേന്ദ്രം; ഓഡിറ്റര്‍മാരും കുടുങ്ങും

Published

on

ന്യൂഡല്‍ഹി: ഷെല്‍ കമ്പനികളെ (രേഖകളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന) പൂട്ടാന്‍ കൂടുതല്‍ നടപടിയുമായി ആദായ നികുതി വകുപ്പ്. കമ്പനികളുടെ പാനും ഓഡിറ്റ് റിപ്പോര്‍ട്ടും കൃത്യമായി നിരീക്ഷിക്കാനാണ് തീരുമാനം. കമ്പനികളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പങ്കുവെക്കുന്നതിന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയവുമായി ആദായ നികുതി വകുപ്പ് കരാര്‍ ഒപ്പിട്ടു.

നികുതി വെട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും ഷെല്‍ കമ്പനികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2.09 ലക്ഷം ഷെല്‍ കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നടപടി തുടങ്ങിയിരുന്നു. ഈ കമ്പനികളുടെ ഡയരക്ടര്‍മാരായ 1.06 ലക്ഷം പേര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്കും കേന്ദ്രം ഒരുങ്ങുകയാണ്. ഇതിനു പിന്നാലെയാണ് കൂടുതല്‍ ഷെല്‍ കമ്പനികളെ കണ്ടെത്തുന്നതിന് ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ ആദായ നികുതി വകുപ്പ് ഒരുങ്ങുന്നത്.
രണ്ടു ലക്ഷം കമ്പനികളെ ഒഴിവാക്കിയ ശേഷവും രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട 11 ലക്ഷം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവയിലും ഷെല്‍ കമ്പനികള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്കുകൂട്ടല്‍.

ഓഡിറ്റര്‍മാരും കുടുങ്ങും

ഷെല്‍ കമ്പനികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങിയതോടെ ഇത്തരം കമ്പനികളുടെ വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ ഓഡിറ്റര്‍മാരും കുടുങ്ങും. കണക്കുകളില്‍ കൃത്രിമം കണ്ടിട്ടും ഇത് കേന്ദ്ര സര്‍ക്കാറിനെയോ ബന്ധപ്പെട്ട ഏജന്‍സികളേയോ അറിയിക്കാത്തതിനാണ് ഇവര്‍ക്കെതിരെ നടപടി ആലോചിക്കുന്നത്.
ഷെല്‍ കമ്പനികളുടെ ഡയരക്ടര്‍മാരെ പ്രോസിക്യൂട്ട് ചെയ്യുന്നതന് കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഇത്തരം കമ്പനികളുടെ അക്കൗണ്ടുകളിലൂടേയോ, ഷെല്‍ കമ്പനി ഡയരക്ടര്‍മാര്‍ ഒപ്പുവെച്ച ചെക്ക് ഉള്‍പ്പെടെയേുള്ള രേഖകള്‍ വഴിയോ സാമ്പത്തിക ഇടപാടുകള്‍ അനുവദിക്കരുതെന്ന് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ കഴിഞ്ഞ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പുറമെയാണ് സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ ചുമതലപ്പെട്ട ഓഡിറ്റര്‍മാര്‍ക്കെതിരെയും നടപടി ആലോചിക്കുന്നത്.
ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരാണ് കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്‍ ഓഡിറ്റ് ചെയ്യുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത കമ്പനികള്‍ക്കെതിരെ കമ്പനി കാര്യ മന്ത്രാലയം നടപടി സ്വീകരിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് കൃത്യമായി സമര്‍പ്പിക്കുന്ന സ്ഥാപനങ്ങളില്‍പോലും ഷെല്‍ കമ്പനികള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാറിന് ലഭിച്ച രഹസ്യ വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ നടപടി. ഇല്ലാത്ത കമ്പനികള്‍ക്ക് ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. അഭിഭാഷകരേയും ഡോക്ടര്‍മാരേയും പോലെ, സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്ത് സേവന വഴിയിലിറങ്ങുന്നവരാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും. എന്നിട്ടും സാമ്പത്തിക ക്രമക്കേടുകള്‍ക്ക് ഓഡിറ്റര്‍മാരുടെ സഹായം ലഭിക്കുന്നുണ്ടോ എന്ന കാര്യമാണ് സര്‍ക്കാര്‍ പരിശോധിക്കുക. കള്ളപ്പണവും നികുതി വെട്ടിപ്പും തടയുന്നതില്‍ ഓഡിറ്റര്‍മാരുടെ പങ്ക് നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി തന്നെ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending