Connect with us

Video Stories

സമ്പദ്‌വ്യവസ്ഥക്കും പരിസ്ഥിതിക്കും ഇണങ്ങുന്ന നിക്ഷേപങ്ങള്‍ സ്വാഗതാര്‍ഹം: മുഖ്യമന്ത്രി

Published

on

എം ബിജുശങ്കര്‍

മനാമ: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥക്കും പരിസ്ഥിതിക്കും ഇണങ്ങുന്ന എല്ലാ നിക്ഷേപങ്ങളെയും സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളം നൂറു ശതമാനവും അഴിമതി രഹിതമാണിന്ന്. നിക്ഷേപത്തിന് സ്വര്‍ണ ഖനിയാണ് ഇന്ന് കേരളമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബഹ്‌റൈന്‍ ഇക്കണോമിക് ഡവലപ്‌മെന്റ് ബോര്‍ഡ് സംഘടിപ്പിച്ച ബഹ്‌റൈന്‍ കേരള നിക്ഷേപക സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളില്‍ നിക്ഷേപത്തിന് കേരളത്തില്‍ നിരവധി അവസരങ്ങളുണ്ട്. കേരളത്തില്‍ വന്ന് നിക്ഷേപിക്കാന്‍ അദ്ദേഹം വ്യവസായികളോട് അഭ്യര്‍ഥിച്ചു.

മാനവ വിഭവശേഷിയായാലും പ്രകൃതിയായിലായും ഞങ്ങള്‍ ചൂഷണത്തിന് എതിരാണ്. ഞങ്ങളുടെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതും അവരുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതും അവരുടെ ജീവിതശൈലി മെച്ചപ്പെടുത്തുന്നതവുമായ വയവസായമോ ബിസിനസോ മറ്റു സംരംഭങ്ങളോ സ്വാഗതം ചെയ്യും. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുക എന്നതാണ് തങ്ങളുടെ നിര്‍ദ്ദിഷ്ട വ്യവസായ നയം. ഇപ്പോഴത്തെയും ഭാവിയിലെയും കേരള ജനതയുടെ വികസനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ബന്ധം ചരിത്രപരവും അതിനു നൂറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. കാലങ്ങള്‍ ആ ബന്ധത്തിന്റെ പകിട്ട് കുറച്ചിട്ടില്ല. അത് ശക്തമായി വളരുകയാണ്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ വന്‍തോതില്‍ മലയാളികള്‍ ബഹ്‌റൈനില്‍ വരികയും അവര്‍ കഠിനാധ്വാനം ചെയ്ത് രാഷ്ട്ര നിര്‍മ്മിതിയില്‍ പങ്കുവഹിക്കുകയും ചെയ്തു. ബഹ്‌റൈനെ ഒരു നിക്ഷേപകന്‍ എന്ന നിലക്ക് കേരളത്തിലേക്കു സ്വാഗതം ചെയ്യാനുള്ള അവസരമാണിതെന്നു മുഖ്യമന്ത്രി പറഞ്ഞു. ടൗണ്‍ഷിപ്പുകളും നഗര പ്രാന്ത പ്രദേശങ്ങളും വികസിപ്പിക്കും. കൊച്ചിയില്‍ അന്താരാഷ്ട്ര ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ഥാപിക്കും. മാലിന്യ സംസ്‌കരണം, മലിന ജല ശുദ്ധീകരണം തുടങ്ങിയ മേഖലകളിലും പുനരുല്‍പ്പാദന പരിസ്ഥിതി സംരക്ഷണ പദ്ധതികളിലും നിക്ഷേപത്തിന് മുഖ്യമന്ത്രി ക്ഷണിച്ചു.

ഏതു മേഖലയിലും എത്ര വലിയ പദ്ധതിയും ഏറ്റെടുത്ത് നടപ്പാക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കഴിവുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിങ്ങള്‍ നിക്ഷേപിക്കുന്നത് വെറും സംരഭവങ്ങള്‍ക്കു വേണ്ടി മാത്രമാകില്ലെന്നും അത് ഭാവിയില്‍ നിങ്ങള്‍ക്കുള്ള തൊഴില്‍ സേനക്കുകൂടിയാണെന്നും മുഖ്യമന്ത്രി ബഹ്‌റൈന്‍ നിക്ഷേപകരെ ഓര്‍മ്മിപ്പിച്ചു. കേരളത്തില്‍ ഉയര്‍ന്ന ജീവിത നിലവാരവും ആയുര്‍ദൈര്‍ഘ്യവും ഏറ്റവും മികച്ച ആരോഗ്യ പരിചരണവും കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വ്യവസായങ്ങള്‍ക്ക് ക്ലിയറന്‍സിനായുള്ള ഏകജാലക സംവിധാനം വികസിപ്പിക്കും. ഞങ്ങളുടെ ജനങ്ങളുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കാന്‍ വിവിധ വിദ്യഭ്യാസ ബോഡികളുമായി ചര്‍ച്ചയിലാണ്. തൊഴില്‍ വൈദഗ്ധ്യ വികസന പദ്ധതികള്‍ കേളേജുകളില്‍ നിര്‍ബന്ധമാക്കും. ഇതോടെ വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്നവര്‍ക്ക് അവരുടെ മേഖലയില്‍ തൊഴില്‍ കണ്ടെത്താനാകും. തൊഴില്‍ രഹിതരും തൊഴില്‍ നഷ്ടപ്പെട്ടവരുമായവര്‍ക്ക് വീണ്ടും വൈദഗ്ധ്യം നല്‍കാന്‍ പദ്ധതിയുണ്ട്. തൊഴിലാളികള്‍ക്ക് വൈദഗ്ധ്യം ഉണ്ടാക്കാനുള്ള പദ്ധതിയില്‍ കണ്ണിചേരാനും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending