Connect with us

kerala

ഉദ്യോഗസ്ഥരുടെ വോട്ട് നിഷേധം, ജനാധിപത്യവിരുദ്ധം – മുസ്‌ലിം യൂത്ത് ലീഗ്

‘കൃത്യ സമയത്ത് അപേക്ഷ നൽകിയിട്ടും പോസ്റ്റൽ ബാലറ്റോ ഫെസിലിറ്റേഷൻ സെൻ്ററുകളോ അനുവദിക്കാത്തതിലൂടെ നിരവധി ഉദ്യോഗസ്ഥരുടെ ഭരണഘടനാപരമായ അവകാശമാണ് ലംഘിക്കപ്പെട്ടത്’

Published

on

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് വോട്ട് രേഖപ്പെടുത്താൻ അവസരം ലഭിക്കാത്തത്ത് ജനാധിപത്യവിരുദ്ധ നടപടിയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു. കൃത്യ സമയത്ത് അപേക്ഷ നൽകിയിട്ടും പോസ്റ്റൽ ബാലറ്റോ ഫെസിലിറ്റേഷൻ സെൻ്ററുകളോ അനുവദിക്കാത്തതിലൂടെ നിരവധി ഉദ്യോഗസ്ഥരുടെ ഭരണഘടനാപരമായ അവകാശമാണ് ലംഘിക്കപ്പെട്ടത്. ഫോറം 12 കൃത്യസമയത്ത് സമർപ്പിച്ചിട്ടും വോട്ടർ ഫെസിലിറ്റേഷൻ സെൻ്ററുകളിൽ നിന്ന് ബാലറ്റ് അനുവദിക്കാതിരുന്നതിലൂടെ വലിയ അപാകതയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഭാഗത്ത് നിന്നുണ്ടായത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വോട്ട് ചെയ്യാൻ പ്രത്യേക അവസരം നൽകുമെന്ന് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നുവെങ്കിലും ഇത് വരെ ഇതിനായുള്ള ഒരു നടപടിയും നടന്നിട്ടില്ല. ഇത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും യോഗം കുറ്റപ്പെടുത്തി. ജനാധിപത്യ സംവിധാനത്തിൻ്റെ ഭാഗമായി എല്ലാവരുടെയുടെയും വോട്ടവകാശം ഉറപ്പിക്കുന്ന പ്രക്രിയയിൽ ഏർപ്പെട്ട ഉദ്യോഗസ്ഥർക്ക് തന്നെ അവരുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായത് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വലിയ വീഴ്ച്ചയാണെന്നും യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. ട്രഷറർ പി. ഇസ്മായില്‍, മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി.പി അഷ്‌റഫലി, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷറഫ് എടനീര്‍, കെ.എ മാഹീന്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍ പ്രസംഗിച്ചു.

അസീസ് കളത്തൂര്‍, കെ.കെ ഷിനാജ്, ഷജീര്‍ ഇഖ്ബാല്‍, എം.പി നവാസ്, സി.എച്ച് ഫസല്‍, മിസ്ഹബ് കീഴരിയൂര്‍, ടി. മൊയ്തീന്‍ കോയ, ശരീഫ് കൂറ്റുര്‍, മുസ്തഫ അബ്ദുള്‍ ലത്തീഫ്, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, എ.എം സനൗഫല്‍, പി.എ സലീം, കെ.പി സുബൈര്‍, പി.എച്ച് സുധീര്‍, പി.എം നിസാമുദ്ദീന്‍, അമീന്‍ പിട്ടയില്‍, ബിലാല്‍ റഷീദ്, മുഹമ്മദ് ഹനീഫ, എ. ജാഫര്‍ ഖാന്‍, ഷാഫി കാട്ടില്‍, ഷിബി കാസിം, റെജി തടിക്കാട്, സാജന്‍ ഹിലാല്‍, ഹാരിസ് കരമന, ടി.ഡി കബീര്‍, ഇ.എ.എം അമീന്‍, യൂസുഫ് ഉളുവാര്‍, അല്‍ത്താഫ് മാങ്ങാടന്‍, കെ.എം.എ റഷീദ്, സി. ജാഫര്‍ സാദിഖ്, എ. സിജിത്ത് ഖാന്‍, റഫീഖ് കൂടത്തായി, ബാവ വിസപ്പടി, ഗുലാം ഹസ്സന്‍ ആലംഗീര്‍, കുരിക്കള്‍ മുനീര്‍, കെ.എം ഖലീല്‍, കെ.എം ഫവാസ്, അന്‍വന്‍ ഷാഫി ഹുദവി, റിയാസ് പുല്‍പറ്റ, എ.എം അലി അസ്ഗര്‍, ശരീഫ് സാഗര്‍, നൗഷാദ് വെള്ളപ്പാടം, അമീന്‍ ചേനപ്പാടി, ഷബീര്‍ ഷാജഹാന്‍, പി.വി അഹമ്മദ് സാജു, പി.കെ നവാസ്, ചർച്ചയിൽ പങ്കെടുത്തു.

kerala

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം; തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങളില്‍ കൊടിയേറ്റ് നടക്കും

തൃശൂര്‍ ഇനി പൂരാവേശത്തിലേക്ക്.

Published

on

By

തൃശൂര്‍ ഇനി പൂരാവേശത്തിലേക്ക്. തൃശൂര്‍ പൂരത്തിന്റെ വരവ് അറിയിച്ചുകൊണ്ട് പൂരത്തിന്റെ പ്രധാനപങ്കാളികളായ പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും ഇന്ന് കൊടി ഉയരും. ഇതിനൊപ്പം എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറും.

പാരമ്പര്യ അവകാശികളായ ചെമ്പില്‍ വീട്ടിലെ കുട്ടന്‍ ആചാരി ഒരുക്കുന്ന കൊടിമരത്തിലാണ് ചടങ്ങുകള്‍ നടക്കുക. വലിയപാണിക്ക് ശേഷം തട്ടകക്കാര്‍ ക്ഷേത്രത്തില്‍ കൊടിമരം ഉയര്‍ത്തും. സിംഹരൂപം ആലേഖനം ചെയ്ത കൊടിക്കൂറയാണ് ഭഗവതിയുടെ സാന്നിദ്ധ്യത്തില്‍ ഉയര്‍ത്തുക. ക്ഷേത്രസമുച്ചയത്തിലെ പാലമരത്തിലും കൊടി ഉയര്‍ത്തും. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11നും 11.30നും മദ്ധ്യേയാണ് കൊടിയേറ്റം.

26നാണ് തൃശൂര്‍ പൂരം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദര്‍ശനത്തിനു 24ന് തുടക്കമാകും. കൗസ്തുഭം ഓഡിറ്റോറിയത്തിലാണ് തിരുവമ്പാടിയുടെ ചമയപ്രദര്‍ശനം. കൗസ്തുഭം ഓഡിറ്റോറിയത്തിലാണ് തിരുവമ്പാടിയുടെ ചമയപ്രദര്‍ശനം. 25ന് നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുര നടയിലൂടെ പുറത്തിറങ്ങുന്ന പൂരം വിളംബര ചടങ്ങ്.

 

Advertisement
Continue Reading

india

തമിഴ്നാട് അസംബ്ലി തിരഞ്ഞെടുപ്പ്: ഐയുഎംഎൽ- ഡിഎംകെ ശക്തമായ കൂട്ടുകെട്ട്; പാപ്പനാശത്ത് പ്രചരണം ശക്തം

Published

on

കുംഭകോണം: തമിഴ്നാട് അസംബ്ലി തിരഞ്ഞെടുപ്പിൽ ഐയുഎംഎൽ–ഡിഎംകെ നേതൃത്വത്തിലുള്ള സെക്കുലർ പ്രോഗ്രസ്സീവ് അലയൻസ് ശക്തമായി മുന്നേറുന്ന സാഹചര്യത്തിൽ, പാപ്പനാശം മണ്ഡലത്തിലെ ഐയുഎംഎൽ സ്ഥാനാർത്ഥി എ.എം. ഷാജഹാന്റെ തിരഞ്ഞെടുപ്പ് പ്രചാരണം വൻ ജനപങ്കാളിത്തത്തോടെ നടന്നു.

കുംഭകോണത്തിനടുത്തുള്ള അയ്യൻപേട്ടയിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. മുസ്ലിം ലീഗ് ഉന്നതകാര്യ സമിതി ചെയർമാൻ സാദിഖ് അലി ശിഹാബ് തങ്ങളും, ഐയുഎംഎൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും മുഖ്യാതിഥികളായി പങ്കെടുത്തു. ഐയുഎംഎൽ ദേശീയ പ്രസിഡന്റ് കെ.എം. ഖാദർ മൊയ്തീൻ, തമിഴ്നാട് മുസ്ലിം ലീഗ് എംപിയും വഖഫ് ബോർഡ് ചെയർമാനുമായ നവാസ് കനി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. അബൂബക്കർ എന്നിവരും സന്നിഹിതരായിരുന്നു.

ഐയുഎംഎൽ–ഡിഎംകെ കൂട്ടുകെട്ടിന്റെ ശക്തി പ്രകടമാക്കുന്ന തരത്തിൽ തുറന്ന വാഹനത്തിൽ നടത്തിയ റോഡ് ഷോയ്ക്ക് വലിയ ജനശ്രദ്ധ ലഭിച്ചു. യൂത്ത് ലീഗ്, എം.എസ്.എഫ് ഉൾപ്പെടെയുള്ള പോഷക സംഘടനകളുടെ നേതാക്കളും പ്രവർത്തകരും സജീവമായി പങ്കെടുത്തു. സ്ത്രീകളുടെ ശ്രദ്ധേയമായ സാന്നിധ്യവും പരിപാടിയുടെ പ്രത്യേകതയായി.

രാത്രി 8 മണിക്ക് വളത്തൂരിലെ ബാൽക്കിസ് കൺവെൻഷൻ സെന്ററിൽ മുസ്ലിം ജമാഅത്ത് മഹാസമ്മേളനവും സംഘടിപ്പിച്ചു.

Advertisement

ജനക്ഷേമവും പുരോഗതിയും മുൻനിർത്തിയുള്ള ഭരണമാണ് തമിഴ്നാട്ടിൽ തുടരേണ്ടതെന്നും, അതിന് സ്റ്റാലിൻ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിലെത്തുന്നത് അനിവാര്യമാണെന്നും സാധിക്കലി തങ്ങൾ പറഞ്ഞു. പാപ്പനാശം മണ്ഡലത്തിൽ എ.എം. ഷാജഹാന്റെ വിജയം ഉറപ്പാണ്. മുന്നണി വിജയത്തിനായി പ്രവർത്തകർ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട കേരള സ്വദേശികളുടെ മൃതദേഹങ്ങൾ കേരളത്തിലേക്ക് എത്തിക്കുന്നതിനായി തമിഴ്നാട് സർക്കാർ നൽകിയ ത്വരിതഗതിയിലുള്ള സഹായത്തിനും സഹകരണത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

പി കെ കുഞ്ഞാലിക്കുട്ടി പ്രസംഗത്തിൽ കേന്ദ്ര സർക്കാരിന്റെ നയങ്ങളെ വിമർശിക്കുകയും, ഡിഎംകെ നേതൃത്വത്തിലുള്ള സെക്കുലർ പ്രോഗ്രസ്സീവ് അലയൻസ് വീണ്ടും അധികാരത്തിൽ ഏതുമെന്നും
പ്രസംഗത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി: ഐയുഎംഎൽ, ഡിഎംകെ കൂട്ടുകെട്ട് തമിഴ്നാട്ടിൽ കൂടുതൽ ശക്തമായി മുന്നേറുകയാണ്.

ഇതോടൊപ്പം, വാണിയമ്പാടി മണ്ഡലത്തിലെ ഐയുഎംഎൽ സ്ഥാനാർത്ഥി എസ്.എസ്.ബി. ഫറൂഖിനും പിന്തുണ അറിയിച്ച് നേതാക്കൾ വോട്ട് അഭ്യർത്ഥിച്ചു.

Advertisement

തമിഴ്നാട്ടിൽ മുസ്ലിം ലീഗ് രണ്ട് മണ്ഡലങ്ങളിലായി മത്സരിക്കുന്ന സാഹചര്യത്തിൽ, ഐയുഎംഎൽ, ഡിഎംകെ കൂട്ടുകെട്ട് ശക്തമായ പോരാട്ടവുമായി മുന്നേറുമ്പോൾ, പാപ്പനാശവും വാണിയമ്പാടിയും പ്രധാന രാഷ്ട്രീയ ശ്രദ്ധാകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.

Continue Reading

kerala

ഹജ്ജ് തീർത്ഥാടനം: ആദ്യ ഇന്ത്യൻ സംഘം നാളെ മദീനയിലെത്തും

Published

on

മക്ക: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനായി ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം നാളെ സൗദിയിലെത്തും. മുംബൈയിൽ നിന്നുള്ള 400 തീർഥാടകർ അടങ്ങുന്ന ആദ്യ വിമാനം ഇന്ത്യൻ സമയം രാവിലെ പത്തരയോടെ മദീനയിലെത്തും. ഗുവാഹത്തി, കൊൽക്കത്ത, ശ്രീനഗർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നായി പത്ത് വിമാനങ്ങളാണ് ആദ്യദിനം എത്തുന്നത്. പ്രവാചക നഗരിയായ മദീനയിലെ എട്ടു ദിവസത്തെ സന്ദർശനത്തിനും പ്രാർഥനകൾക്കും ശേഷമായിരിക്കും ഇവർ മക്കയിലേക്ക് തിരിക്കുക. തീർത്ഥാടകരെ സ്വീകരിക്കാനായി സൗദി മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ എംബസി, കോൺസുലേറ്റ് പ്രതിനിധികളും വിമാനത്താവളത്തിലെത്തും.

സ്വകാര്യ ഗ്രൂപ്പുകൾ വഴി യാത്ര തിരിക്കുന്ന മലയാളി ഹാജിമാരും നാളെ ജിദ്ദ വഴി മക്കയിലെത്തും. എന്നാൽ കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള തീർത്ഥാടകരുടെ യാത്ര ഏപ്രിൽ 30 മുതലാണ് ആരംഭിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളും നാളെ മുതൽ പുണ്യഭൂമിയിലേക്ക് എത്തിത്തുടങ്ങുന്നതോടെ ഹജ്ജ് കർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ സൗദിയിൽ സജീവമായിക്കഴിഞ്ഞു.

Continue Reading

Trending