Connect with us

Video Stories

ലജ്ജിക്കട്ടെ കേരളവും സര്‍ക്കാരും

Published

on

സാമൂഹിക രംഗത്ത് പുരോഗമനപരമായ ഒട്ടേറെ സൂചികകള്‍ ചൂണ്ടിക്കാട്ടി പലപ്പോഴും നാം മലയാളികള്‍ ഇതര സംസ്ഥാനക്കാര്‍ക്കിടയില്‍ അഹമ്മതിക്കാറുണ്ട്. അതിലൊന്നാണ് സ്ത്രീകളുടെയും കുട്ടികളുടെയും വയോധികരുടെയും കാര്യത്തില്‍ നാം പൊതുവില്‍ കാട്ടുന്ന സന്മനോഭാവം. മാറുമറയ്ക്കലിനും സ്ത്രീവിദ്യാഭ്യാസത്തിനും സ്ത്രീസുരക്ഷക്കുമൊക്കെ കേരളത്തിന് സവിശേഷമായ നേട്ടപ്പട്ടികകളുണ്ട്. എന്നാല്‍ അടുത്ത കാലത്തായി നാം കണ്ടുവരുന്ന പുതിയ ചില പ്രവണതകള്‍ ഇക്കാര്യത്തില്‍ വലിയ അഹങ്കാരത്തിനൊന്നും നമുക്ക് വക നല്‍കുന്നില്ല. അവയില്‍ ചിലതാണ് ഏപ്രില്‍ പതിനെട്ടിനും കഴിഞ്ഞ വെള്ളിയാഴ്ചയുമായി നാടിനെയാകെ നാണംകെടുത്തിയ എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസും പയ്യന്നൂരിലെ കുട്ടിക്കു നേരെയുണ്ടായ മാനഭംഗശ്രമവും. ഇവ്വിഷയങ്ങളില്‍ ഉത്തര-പശ്ചിമ സംസ്ഥാനങ്ങളുടെ പാതയിലാണോ കേരളവുമെന്ന് സംശയിച്ചുപോകുന്ന തരത്തിലാണ് കേരളീയ സമൂഹവും നമ്മുടെ പൊലീസ് സേനയും സര്‍ക്കാരും. മലപ്പുറം ജില്ലയിലെ എടപ്പാളില്‍ സിനിമാതിയേറ്ററില്‍വെച്ച് യുവതിയെയും ഏഴു വയസ്സുള്ള അവരുടെ മകളെയും മാനഭംഗപ്പെടുത്തിയ പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയും പയ്യന്നൂരില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ മാനഭംഗത്തിന് ശ്രമിച്ച പ്രതിയും സ്വാമി വിവേകാനന്ദന്‍ മുമ്പ് വിശേഷിപ്പിച്ച ഭ്രാന്താലയത്തിന്റെ അവസ്ഥയിലേക്കാണ് കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് വേണം നിഗമിക്കാന്‍. ജനുവരിയില്‍ ജമ്മുകശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ ബി.ജെ.പി നേതാവും പൊലീസുകാരുമടക്കം എട്ടു പേര്‍ ചേര്‍ന്ന് ക്ഷേത്ര പരിസരത്തുവെച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്തുകൊന്ന സംഭവം നടന്ന് മാസങ്ങള്‍ക്കുശേഷമാണ് ആ രാക്ഷസീയത നാടും ലോകവുമറിഞ്ഞത്. അത്രത്തോളമെത്തിയില്ലെങ്കിലും ശനിയാഴ്ച പുറത്തുവന്ന കേരളത്തിലെ ഇരട്ടസംഭവങ്ങള്‍ ഓരോ മലയാളിയുടെയും, അവരെവിടെയായിരുന്നാലും, അഭിമാനബോധത്തെ അലകടല്‍സമാനം ഉലയ്ക്കുന്നു.
സ്വര്‍ണം, വെള്ളി വ്യാപാരം നടത്തിവരുന്ന, പത്തോളം വാടകമുറികളുടെ ഉടമസ്ഥനായ, അത്യാവശ്യം രാഷ്ട്രീയ സ്വാധീനത്തിന് പ്രാപ്തനായ വ്യക്തിയാണ് ‘സ്വര്‍ണക്കുട്ടി’ എന്ന് നാട്ടുകാര്‍ വിളിക്കുന്ന മൊയ്തീന്‍ കുട്ടി. ഇയാളുടെ കാമാര്‍ത്തിയില്‍ പത്തു വയസ്സുള്ള പെണ്‍കുട്ടിയുടെയും അമ്മയുടെയും മാനവും അഭിമാനവും ആരോഗ്യവും ആത്മവിശ്വാസവും മാത്രമല്ല, ജീവിതം തന്നെ തുലഞ്ഞില്ലാതായി. അതിലുമേറെ ഞെട്ടിപ്പിക്കുന്നത് കുട്ടിയുടെ മാതാവ് തന്നെയാണ് സ്വന്തം കുഞ്ഞിനെ ഈ കാമക്കശ്മലന്റെ ലൈംഗിക കേളികള്‍ക്ക് വിട്ടുകൊടുത്തത് എന്ന വിവരമാണ്. സമ്പത്തും സ്വാധീനവുമുണ്ടെങ്കില്‍ ഒരുവിധ ധാര്‍മികതയും മൂല്യവും നിയമവും ബാധകമല്ലെന്ന് വന്നിരിക്കുന്ന കാലഘട്ടമാണിത്. മുമ്പും ഇതൊക്കെ ഇങ്ങനെതന്നെയായിരുന്നെങ്കിലും ജനാധിപത്യ സംവിധാനത്തിനകത്ത് ഇത്തരം കേട്ടാലറയ്ക്കുന്ന സംഭവങ്ങള്‍ നടന്നു എന്നതാണ് അഭിമാനബോധമുള്ളവരെ അലട്ടുന്ന പ്രശ്‌നം. അതിലുമേറെയാണ് ഒരു സര്‍ക്കാരും പൊലീസും ഇതു സംബന്ധിച്ച പരാതിയില്‍ കൈക്കൊണ്ട അഴകൊഴമ്പന്‍ നിലപാട്. അമ്പത്തെട്ടുകാരനായ പ്രതിയും യുവതിയും പൊലീസിന് മുമ്പാകെ കുറ്റസമ്മതം നടത്തിയ നിലക്ക് ഇക്കാര്യത്തില്‍ ഇനി ഇവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം അനുവദിച്ചിരിക്കുന്ന പരമാവധി ശിക്ഷ വാങ്ങികൊടുക്കുകയാണ് സര്‍ക്കാരിന് ചെയ്യാനുള്ളത്. എന്നാല്‍ അവിടെമാത്രം നിലക്കുന്നില്ല കേരളീയ പൊതുസമൂഹത്തിന്റെയും രാഷ്ട്രീയ ഭരണ നേതൃത്വത്തിന്റെയും ഉത്തരവാദിത്തം. ഇത്തരം നീചകൃത്യം നിര്‍വഹിക്കാന്‍ എങ്ങനെ കേരളം പോലൊരു സ്ഥലത്ത് പ്രതിക്ക് ധൈര്യം വന്നു എന്നതാണ് ഓരോരുത്തരും ആലോചിച്ച് പരിഹാരം കാണേണ്ടത്. സാമൂഹികവശാല്‍ പകല്‍മാന്യന്മാരുടെ കൂത്തരങ്ങാണ് കേരളമെന്ന് പരക്കെയുള്ള ആക്ഷേപമാണ്. കത്വയിലെ എട്ടു വയസ്സുകാരിയുടെ പീഡനത്തില്‍ വേദനിച്ച വ്യക്തിയാണത്രെ ഈ മൊയ്തീന്‍കുട്ടി. പുരോഗമന ചിന്തയുടെ കാര്യത്തില്‍ മലയാളി എത്ര മുമ്പിലാണെന്നാലും ലൈംഗികതയുടെ കാര്യത്തില്‍ അവനും, ചില ഘട്ടത്തില്‍ അവളും, എത്രമാത്രം അധമരാണ് എന്നതിന് സൂര്യനെല്ലി മുതല്‍ എടപ്പാള്‍ വരെയുള്ള കേസുകള്‍ തെളിവാണ്. എടപ്പാളിലെ യുവതി പ്രതിയെ രക്ഷിക്കാന്‍ സഹായിക്കുന്ന വിധത്തിലുള്ള മൊഴിയാണ് ആദ്യം കൊടുത്തത്. ഇതിനായി ഇവര്‍ പണം കൈപ്പറ്റിയെന്നുവരെ പരാതിയുണ്ട്. സംഭവത്തെക്കുറിച്ച് 25ന് സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം തിയേറ്റര്‍ അധികാരികള്‍ ചങ്ങരംകുളം പൊലീസിന് പരാതി നല്‍കിയെങ്കിലും പൊലീസിന് അനങ്ങാന്‍ ടി.വിചാനല്‍ വാര്‍ത്ത വേണ്ടിവന്നു. ഈ രാഷ്ട്രീയ നേതൃത്വമാണ് ബി.ജെ.പിയുടെ കശ്മീര്‍ പൊലീസിനെതിരെ രംഗത്തുവന്നതെന്നത് കൗതുകകരമായിരിക്കുന്നു. മാതൃദിനത്തില്‍ മാതാവിന്റെ വിശുദ്ധ പദവിയെ പല്ലിളിച്ചുകാട്ടുന്നതായിരിക്കുന്നു ഇവരുടെ പെരുമാറ്റം. പയ്യന്നൂരില്‍ റോഡരികില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയുടെ കാര്യത്തിലും പ്രതിയെ പിടികൂടാന്‍ പൊലീസിനും ഇടതുപക്ഷ സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല. ഭാഗ്യത്തിന് മാത്രമാണ് അവള്‍ വലിയൊരു ദുരന്തത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. തിയേറ്റര്‍ ജീവനക്കാരുടെയും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെയും ജാഗ്രത ഇല്ലായിരുന്നെങ്കില്‍ എടപ്പാള്‍ കേസ് തേച്ചുമായ്ച്ചുകളഞ്ഞേനേ. ഇവര്‍ക്കെതിരെ കള്ളക്കേസ് ചാര്‍ത്താനും ശ്രമമുണ്ടത്രെ. മലപ്പുറത്തെ മന്ത്രി താനിടപെട്ടിട്ടില്ലെന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ ഓഫീസിന്റെയും മറ്റും പങ്കാളിത്തം സംശയ നിഴലിലാണ്. മൊയ്തീന്‍കുട്ടിക്കെതിരെ ചുമത്തിയ പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ പലതും ദുര്‍ബലമാണ് എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. വരാപ്പുഴ ശ്രീജിത് കസ്റ്റഡി മരണക്കേസിലേതുപോലെ ഇതും ഇല്ലാതാക്കാനാണ് അധികൃതരുടെ ഒത്താശയോടെ ശ്രമം നടക്കുന്നത്.
അടുത്ത കാലത്തായി ബി.ബി.സി പുറത്തുവിട്ടൊരു സര്‍വേ പ്രകാരം മണിക്കൂറില്‍ നാല് കുട്ടികള്‍ നമ്മുടെ രാജ്യത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ട്. പൊതുവെ ബലഹീന, ഇപ്പോള്‍ ഗര്‍ഭിണിയും എന്ന വിശേഷണമാണ് നമ്മുടെ പൊലീസ് സേനയുടെ കാര്യത്തില്‍ ഇപ്പോള്‍ യോജിക്കുക. വരാപ്പുഴയില്‍ പ്രതിയെ തല്ലിക്കൊല്ലുന്ന കേരള പൊലീസിന് അനിവാര്യമായി നിറവേറ്റേണ്ട ചുമതല പോലും കയ്യൊഴിയുന്ന അനുഭവമാണ് എടപ്പാളിലും പയ്യന്നൂരിലും കണ്ടത്. പൊലീസ് സേനയുടെ കാര്യമാകട്ടെ, ആന കയറിയ കരിമ്പിന്‍തോട്ടംപോലെയും. പൊലീസ് മേധാവിയുടെ ഇണ്ടാസുകള്‍ക്ക് പുല്ലുവില കല്‍പിക്കുന്ന സേനാംഗങ്ങള്‍, അര്‍ധരാത്രിയും പകലുമെന്നുവേണ്ട ഏതുസമയത്തും പിടിച്ചുകൊണ്ടുപോയി കൊല്ലുന്ന കീഴുദ്യോഗസ്ഥര്‍, അവര്‍ക്ക് ഒത്താശ ചെയ്യുന്ന മൂന്നും നാലും കിട ഏമാന്മാര്‍, ഒന്നുകില്‍ കളരിക്കുപുറത്ത്, അല്ലെങ്കില്‍ ആശാന്റെ നെഞ്ചത്ത് എന്ന കണക്കിന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പൊലീസിന്റെ തലവന് മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിര്‍രാഷ്ട്രീയക്കാര്‍ക്കുമെതിരെ പ്രസംഗിച്ചുകൊണ്ടിരിക്കാനേ നേരമുള്ളൂ. പൊലീസിന് വീര്യം കുറയുമെന്ന് ഭയന്ന് രണ്ട് മാവോയിസ്റ്റുകളുടെ കൊലയെ ന്യായീകരിച്ച മുഖ്യമന്ത്രി, പൊലീസ് രക്തസാക്ഷികളെ ആദരിക്കുന്നതിനെയും ചുകന്നകൊടിപിടിക്കുന്നതിനെയും ന്യായീകരിക്കുന്നു. കേരളത്തിന് പരമ്പരാഗതമായുണ്ടായിരുന്ന പൊലീസ് മഹിമയുടെ തലപ്പാവിനുപകരം പഴയ ഇടി കുട്ടന്‍പിള്ളയുടെ പൊലീസാക്കി മാറ്റിയതിന് ഇടതുപക്ഷസര്‍ക്കാരിന് ‘അഭിമാനിക്കാം’. അത് പക്ഷേ കേരളീയ പൊതുമന:സാക്ഷിയുടെ നേര്‍ചിത്രമാകുമെന്ന് ധരിച്ചുപോകരുത്. ഇതുപോലൊരു നാറിയ പൊലീസ്ഭരണം കേരളമിതുവരെ കണ്ടിട്ടില്ല. എത്രകണ്ടാലും കൊണ്ടാലും പഠിക്കാത്ത, ധാര്‍ഷ്ട്യവും ദുരഭിമാനവും തലക്കുപിടിച്ചുവരുടെ കീഴില്‍ ഇതിലപ്പുറം നടക്കാത്തതുതന്നെ ഭാഗ്യമെന്ന് കരുതാം.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending