Connect with us

Video Stories

ഉയരങ്ങളിലേക്ക് കുതിക്കുന്ന കേരള-ഷാര്‍ജ സഹകരണം

Published

on

കേരളത്തിലെ നിരവധി കുടുംബങ്ങളുടെ അകത്തളങ്ങളിലെ കണ്ണുനീരിന് ശമനമാകുന്ന ചരിത്രപരമായ പ്രഖ്യാപനമാണ് ചൊവ്വാഴ്ച യു.എ.ഇയിലെ ഷാര്‍ജ ഭരണാധികാരിയില്‍ നിന്ന് നാം ആഹ്ലാദപൂര്‍വം ശ്രവിച്ചത്. അഞ്ചു ദിവസത്തെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ഞായറാഴ്ച കേരളത്തിലെത്തിയ ഷെയ്ഖ് സുല്‍ത്താന്‍ അല്‍ഖാസിമിയുടെ മഹാമനസ്‌കതയുടെ തെളിവാണ് നൂറ്റമ്പതോളം ഇന്ത്യന്‍ പൗരന്മാരെ ഷാര്‍ജയിലെ വിവിധ തടവറകളില്‍ നിന്ന് നിരുപാധികം വിട്ടയക്കുമെന്ന പ്രഖ്യാപനം. 149 ഇന്ത്യക്കാരാണ് ഷാര്‍ജയിലെ ജയിലുകളില്‍ നിന്ന് ഇതുമൂലം വിമോചിതരാകാന്‍ പോകുന്നത്. ചെക്ക് കേസ് മുതലായ സിവില്‍ കേസുകളില്‍ ലളിതമായ കുറ്റകൃത്യങ്ങള്‍ക്ക് ജയിലിലടക്കപ്പെട്ടവരാണ് ഇവര്‍. ഇതുള്‍പ്പെടെ കേരളത്തിന്റെ വികസനത്തിന് സഹായകമാവുന്ന എട്ടു പദ്ധതികള്‍ കൂടി ഷെയ്ഖ് സുല്‍ത്താന്‍ അല്‍ഖാസിമി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഷെയ്ഖ് സുല്‍ത്താന്‍ തടവു പുള്ളികളുടെ മോചനത്തെക്കുറിച്ചുള്ള ചരിത്ര പ്രഖ്യാപനം നടത്തിയത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ഓണററി ഡി.ലിറ്റ് ബിരുദം സ്വീകരിച്ച ശേഷം നടത്തിയ പ്രഭാഷണത്തിലായിരുന്നു ഷെയ്ഖ് സുല്‍ത്താന്റെ പ്രഖ്യാപനം. രണ്ടു കോടി ദിര്‍ഹം വരെ (35.58 കോടി രൂപ) സാമ്പത്തിക ക്രമക്കേടില്‍ ഉള്‍പ്പെട്ടവരെയാണ് മോചിപ്പിക്കുക. മൂന്നു വര്‍ഷമായി ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന മലയാളികളെ നാട്ടിലേക്ക് തിരിച്ചയക്കണമെന്നാണ് താന്‍ ഷെയ്ഖ് സുല്‍ത്താനോട് ആവശ്യപ്പെട്ടിരുന്നതെന്നും എന്നാല്‍ മുഴുവന്‍ ഇന്ത്യക്കാരെയും മോചിപ്പിക്കാന്‍ ഷെയ്ഖ് സുല്‍ത്താന്‍ പ്രകടിപ്പിച്ച നല്ല മനസ്സ് അഭിനന്ദനാര്‍ഹമാണെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. വിട്ടയക്കുന്ന തടവുപുള്ളികള്‍ക്ക് അവരുടെ ഇഷ്ടാനുസരണം യു.എ.ഇയില്‍ തന്നെ ജോലി തുടര്‍ന്നും നിര്‍വഹിക്കുന്നതിനുള്ള രേഖാമൂലമുള്ള സൗകര്യം ചെയ്തുനല്‍കുമെന്നും ഷെയ്ഖ് സുല്‍ത്താന്‍ അറിയിച്ചത് അദ്ദേഹത്തിന്റെ ഇന്ത്യന്‍ സമൂഹത്തോടും വിശിഷ്യാ മലയാളികളോടുള്ള അതീവ താല്‍പര്യത്തെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സാധാരണഗതിയില്‍, രാജ്യാന്തരതലത്തില്‍ നടക്കുന്ന നിരവധി ഉഭയകക്ഷി ചര്‍ച്ചകളുടെ ഒടുവില്‍ സംഭവിക്കുന്ന കേരളത്തിന്റെ ഒരു നടപടിയാണ് ഒറ്റ അഭ്യര്‍ത്ഥനയിലൂടെ ഷെയ്ഖ് സുല്‍ത്താന്‍ അനുവദിച്ചുതന്നിരിക്കുന്നത്. 149 ഇന്ത്യക്കാരില്‍ പകുതിയോളവും മലയാളികളാണെന്നതാണ് നമ്മെ ആഹ്ലാദിപ്പിക്കുന്നത്. കുടുംബം പുലര്‍ത്താനായി സ്വദേശത്തെയും ഉറ്റവരെയും വിട്ട് മണലരണ്യത്തിലേക്ക് നാടുവിടുന്ന മലയാളി കുടുംബങ്ങളുടെ കദനകഥകള്‍ നമുക്ക് പുത്തരിയല്ല. അതിലുമെത്രയോ ഇരട്ടി വേദനയാണ് അവിടെവെച്ച് നിസ്സാരമായ കുറ്റങ്ങള്‍ക്ക് തടവിലാക്കപ്പെടുന്നത്. അവിചാരിതമായ സാഹചര്യങ്ങളില്‍ കുറ്റകൃത്യത്തിലേര്‍പ്പെടേണ്ടി വരുന്നവരുടെയും വാഹനാപകട മരണങ്ങളുടെയും കാര്യത്തിലും ഇത്തരമൊരു ഔദാര്യം ഷാര്‍ജ ഭരണാധികാരിയില്‍ നിന്ന് ഉണ്ടാകണമെന്നുകൂടിയാണ് നമ്മുടെയൊക്കെ ആഗ്രഹം. ഇക്കാര്യത്തില്‍ കൂടി കേരള സര്‍ക്കാരിന്റെയും ഇന്ത്യാഗവണ്‍മെന്റിന്റെയും ശ്രദ്ധ പതിയേണ്ടതുണ്ട്.
അമ്പതു ലക്ഷത്തോളം മലയാളികളാണ് ഗള്‍ഫ് മേഖലയിലെ വിവിധ രാജ്യങ്ങളിലായി ജോലിയിലേര്‍പ്പെട്ടിരിക്കുന്നത്. ഇവരില്‍ സഊദി അറേബ്യ, ഐക്യഅറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളിലാണ് മലയാളികളായ ബഹുഭൂരിപക്ഷം പ്രവാസികളും. സഊദിയില്‍ മാത്രം 2046 ഉം യു.എ.ഇയില്‍ 1376ഉം ഇന്ത്യക്കാര്‍ തടവറകളില്‍ കഴിയുന്നുണ്ടെന്നാണ് ഇന്ത്യാസര്‍ക്കാരിന്റെ കണക്ക്. ഈ രണ്ടു രാജ്യങ്ങളിലാണ് ഇന്ത്യന്‍ തടവുകാരുടെ 47 ശതമാനം പേരുമെന്നത് ജോലി ചെയ്യുന്നവരുടെ സംഖ്യക്ക് ആനുപാതികമാണ്. കുവൈത്തില്‍ 506, ഖത്തറില്‍160 എന്നിങ്ങനെയാണ് ഈ മേഖലയിലെ ഇന്ത്യന്‍ തടവുകാരുടെ സംഖ്യ. 7448 ഇന്ത്യന്‍ പൗരന്മാര്‍ വിവിധ വിദേശരാജ്യങ്ങളില്‍ തടവറകളില്‍ കഴിയുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഏകദേശ കണക്ക്. കേരളവും അറബ് രാജ്യങ്ങളുമായി സഹസ്രാബ്ദങ്ങളായുള്ള ബന്ധമാണുള്ളത്. മലയാളികള്‍ കൂട്ടത്തോടെ യു.എ.ഇയിലേക്ക് നാടുവിടുന്നത് എണ്ണ സമ്പത്തിന്റെ കണ്ടെത്തലോടെയാണ്. എണ്‍പതുകളില്‍ തുടങ്ങി ഇന്നും അത് അഭംഗുരം തുടരുന്നു. ഒരര്‍ത്ഥത്തില്‍ കേരളത്തിന്റെ ജീവനാഡി കിടക്കുന്നതുതന്നെ അറേബ്യയിലാണ്. സഊദിയിലും മറ്റും അടുത്തകാലത്തായി തൊഴില്‍ മേഖലയിലും തൊഴില്‍ നിയമങ്ങളിലും സംഭവിച്ച മാറ്റങ്ങള്‍ കൂടുതല്‍ പേരെ യു.എ.ഇയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. കൊച്ചി സ്മാര്‍ട്ട് സിറ്റി പോലുള്ള പദ്ധതികള്‍ യു.എ.ഇയിലെ ദുബൈ സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെയാണ് കേരളം നടപ്പാക്കുന്നത്. ആ രാജ്യത്ത് ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്നതും ഷാര്‍ജ, ദുബൈ, അബൂദാബി മുതലായ പ്രവിശ്യകളിലാണ്. ഇവരുടെയൊക്കെ സേവനത്തിനും വരുമാനത്തിനും ക്ഷേമത്തിനും ആ രാജ്യത്തെ ഭരണാധികാരികള്‍ വെച്ചുനീട്ടിത്തരുന്ന ഉദാരമായ സമീപനങ്ങളും നടപടികളും കേരളീയര്‍ക്ക് ഒരു കാലത്തും മറക്കാനാവുന്നതല്ല. പതിറ്റാണ്ടുകളായുള്ള ഈ പരസ്പര സഹകരണമാണ് കേരളത്തിലേക്ക് നേരിട്ടുവരാന്‍ ഷാര്‍ജ ഭരണാധികാരിയെ പ്രേരിപ്പിച്ചിരിക്കുക.
സന്ദര്‍ശനം വിജയകരമാണെന്നതിന്റെ തെളിവാണ് ഷാര്‍ജയില്‍ മലയാളി സമൂഹത്തിനായി ഷെയ്ഖ് പ്രഖ്യാപിച്ച സാംസ്‌കാരിക സമുച്ചയം, വിദ്യാഭ്യാസ ഹബ്, ഫാമിലി സിറ്റി, പ്രവാസികള്‍ക്കായുള്ള ടെക്‌നിക്കല്‍ സ്‌കൂള്‍ തുടങ്ങിയവ. വിവരസാങ്കേതിക മേഖലയിലും ആയുര്‍വേദത്തിലും നവകേരള മിഷന്‍ പദ്ധതിയിലും ആതുരരംഗത്തും സഹകരണത്തിനുള്ള പദ്ധതികള്‍ ചര്‍ച്ചാവിഷയമായി. മൊത്തം എട്ടു പദ്ധതികളില്‍ ധാരണ നടന്നുകഴിഞ്ഞു. ഷെയ്ഖ് പ്രഖ്യാപിച്ച കേരളത്തില്‍ അറബ് ഭാഷാപഠന-ഗവേഷണകേന്ദ്രം, പ്രവാസികള്‍ക്ക് അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സിനുള്ള സംവിധാനമൊരുക്കല്‍ തുടങ്ങിയവയും അംഗീകരിക്കപ്പെട്ട നിര്‍ദേശങ്ങളിലുണ്ട്. ഇതിനെല്ലാമായി പ്രത്യേക ഉന്നതസമിതിയെ നിയോഗിക്കാനുള്ള ധാരണയും പ്രതീക്ഷകള്‍ക്ക് ചിറകുമുളപ്പിക്കുന്നു. തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സലേറ്റിനായി സ്ഥലം അനുവദിക്കുന്നതിന് മുഖ്യമന്ത്രി സമ്മതിച്ചതും ഇരു സംസ്ഥാനങ്ങളും തമ്മില്‍ ഭാവിയിലും തുടരുന്ന ശോഭാധാവള്യമാര്‍ന്ന പരസ്പരാശ്ലേഷത്തിന്റെ മകുടമായ നിദര്‍ശനങ്ങളാണെന്നതില്‍ സംശയമില്ല. ഇക്കാര്യത്തില്‍ യു.എ.ഇ ഇന്ത്യന്‍ സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളുടെ മുന്‍കൈകളും ഏറെ പ്രശംസാര്‍ഹമായിരിക്കുന്നു.

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending