Connect with us

Video Stories

ദയവായി ഇനിയും ചിരിപ്പിക്കരുത്

Published

on

രാഷട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചര്‍ച്ചക്കിടെ ബുധനാഴ്ച രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ ഒരു കമന്റുകേട്ട് പൊട്ടിച്ചിരിച്ച കോണ്‍ഗ്രസ്അംഗം രേണുകചൗധരിയെ അടച്ചധിക്ഷേപിക്കുന്ന രീതിയില്‍ നരേന്ദ്രമോദി നടത്തിയ അഭിപ്രായപ്രകടനം കഴിഞ്ഞ നാലു വര്‍ഷമായി രാജ്യം കണ്ടു പഴകിയ രാഷ്ട്ര നേതാവിന്റെ തനിനിറം ഒരിക്കല്‍കൂടി അനാവരണം ചെയ്യപ്പെടുന്നതായി. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തുതന്നെ ആധാര്‍ കാര്‍ഡിനെക്കുറിച്ച് ബി.ജെ.പി ആലോചിച്ചിരുന്നുവെന്ന നരേന്ദ്രമോദിയുടെ അവകാശാദം കേട്ടപ്പോഴായിരുന്നു രാജ്യസഭയില്‍ രേണുകചൗധരി ചിരിച്ചുപോയത്. യു.പി.എ സര്‍ക്കാരാണ് ആധാര്‍ നടപ്പാക്കിയതെന്നും അന്ന് അതിനെതിരെ കൈമെയ് മറന്ന് പ്രതിഷേധിച്ചയാളാണ് നമ്മുടെ പ്രധാനമന്ത്രിയെന്നും ഓര്‍മിക്കുന്നയാളുകള്‍ മോദിയുടെ വാചകം കേട്ട് ചിരിക്കാതിരിക്കില്ല, മനസ്സുകൊണ്ടെങ്കിലും. കേന്ദ്ര-സംസ്ഥാന ഭരണകക്ഷിക്ക് രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം ബൂത്ത്ഏജന്റിന്റെ പോലും വോട്ടുകിട്ടിയില്ലെന്നതാണ് അതിലും വലിയ ഹാസ്യാത്മകത.
രേണുകയുടെ ചിരികണ്ട് അധ്യക്ഷക്കസേരയിലിരുന്നിരുന്ന ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവാണ് വിഷയം പ്രഥമദൃഷ്ട്യാ വിവാദത്തിലേക്ക് വലിച്ചിഴച്ചത്. മോദി ഭക്തിയാല്‍ അവരോട് ചിരി നിര്‍ത്താനാവശ്യപ്പെട്ട സഭാധ്യക്ഷന്‍ ‘താങ്കള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണണ’മെന്ന് ഉപദേശിക്കുക കൂടി ചെയ്തു. അതിനും കൂട്ടച്ചിരിയായിരുന്നു ഭരണപക്ഷ ബെഞ്ചുകളില്‍നിന്ന് ഉയര്‍ന്നത്. ബഹളത്തിനിടെ തന്റെ അനുയായികളോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ട പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞു: ‘ചെയര്‍മാന്‍ സാര്‍, രേണുകയോട് നിങ്ങളൊന്നും പറയരുത്. രാമായണ സീരിയലിനുശേഷം ഇത്തരമൊരു ചിരി ആദ്യമായാണ് നമുക്ക് കാണാന്‍ ഭാഗ്യം ലഭിച്ചത്.’ രാമായണ കാവ്യത്തിലെ രാക്ഷസ വനിതയായി വിശേഷിപ്പിക്കപ്പെട്ട ശൂര്‍പ്പണഖയുടെ ചിരിയെയാണ് മോദി പരാമര്‍ശിച്ചതെന്നതിനാല്‍ ഇത് വീണ്ടും കൂട്ടച്ചിരിക്ക് രാജ്യസഭാ ഹാളിനെ വേദിയാക്കി. കേന്ദ്രമന്ത്രി കിരണ്‍റിജിജു തന്നെ ഇതൊക്കെ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചു. ഇതേ പ്രധാനമന്ത്രിയാണ് സ്ത്രീകളുടെ ഉന്നമനത്തിനും അഭിമാനസംരക്ഷണത്തിനും മുത്തലാഖ് മുതലായ നിയമനിര്‍മാണങ്ങള്‍ക്ക് മുതിര്‍ന്നത് എന്നത് വിരോധാഭാസമായി തോന്നാം. പുരുഷ കേന്ദ്രീകൃത വ്യവസ്ഥ ഇന്നും ഹിന്ദുത്വ രാഷ്ട്രീയത്തിലും പൊതുവേദികളിലും എത്രകണ്ട് സജീവമായി നിലകൊള്ളുന്നുവെന്ന ചോദ്യവും ഈയവസരത്തില്‍ ഉയര്‍ന്നുവരുന്നു. യഥാര്‍ത്ഥത്തില്‍ മോദി വിശേഷിപ്പിച്ച ശൂര്‍പ്പണഖയല്ല, ആദര്‍ശധീരയായ ദ്രൗപദിയാണ് രേണുക. മോദിയും കൂട്ടരും ആധുനികകൗരവന്മാരും.
ഇതേ പ്രധാനമന്ത്രിയുടെ ഓരോ പരാമര്‍ശങ്ങളും പ്രസംഗങ്ങളും പരിഹാസ്യവും വിവാദപരവും വിമര്‍ശനവിധേയവുമായിട്ടുണ്ട് പലതവണ. ഇക്കഴിഞ്ഞ ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പു കാലത്താണ് മുന്‍ പ്രധാനമന്ത്രിയെയും കോണ്‍ഗ്രസ് നേതാവ് അഹമ്മദ്പട്ടേലിനെയും പറ്റി പാകിസ്താനുമായി കൂട്ടിയിണക്കി മോദി നടത്തിയ തിരഞ്ഞെടുപ്പു പ്രസംഗം. ഗുജറാത്തില്‍ ഒരു മുസ്‌ലിമിനെ മുഖ്യമന്ത്രിയാക്കാന്‍ പാകിസ്താന്‍ പരിശ്രമിക്കുന്നുവെന്നും അതില്‍ ഡോ. മന്‍മോഹന്‍ സിങിനെപോലുള്ളവര്‍ ഗൂഢാലോചന നടത്തുന്നുവെന്നുമായിരുന്നു മോദിയുടെ തട്ടിവിടല്‍. ദിവങ്ങളോളം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പ്രതിഷേധങ്ങളില്‍ മുഴുകി. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ മുന്‍ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രധാനമന്ത്രി ഉദ്ദേശിച്ചിരുന്നില്ലെന്ന് പറഞ്ഞ് കൈകഴുകുകയായിരുന്നു.
നാള്‍ക്കുനാള്‍ രാജ്യം ആള്‍ക്കൂട്ടക്കൊലകളുടെയും അശാസ്ത്രീയമായ വിതണ്ഡവാദങ്ങളുടെയും ഭരണഘടനപോലും പൊളിച്ചെഴുതപ്പെടണമെന്ന് തീട്ടുരമിറക്കുന്നവരുടെയും കൈകളില്‍ അമര്‍ന്നുകൊണ്ടിരിക്കവെ രേണുകയെ പോലുള്ളവരുടെ ചിരി ശരിക്കും പ്രതീക്ഷിക്കാന്‍ വയ്യാത്തതുതന്നെ. രാക്ഷസച്ചിരി സത്യത്തില്‍ ആരുടേതാണ്? രാജ്യത്തെ ഇന്നിന്റെ പതിതാവസ്ഥ മനസ്സിലാക്കുമ്പോള്‍ സത്യത്തില്‍ ഓരോ രാജ്യസ്‌നേഹിയുടെയും മനസ്സുകളില്‍ രാഷ്ട്രഭാവിയെയും കൊല്ലപ്പെടുന്നതും ദരിദ്രരാക്കപ്പെടുന്നതുമായ ലക്ഷക്കണക്കിന് മനുഷ്യരുടെയും വേപഥുവിലുള്ള തീരാനൊമ്പരമാണ്. അപ്പോഴാണ് പ്രധാനമന്ത്രിയെ പോലുള്ളൊരു ഉന്നത വ്യക്തിത്വത്തില്‍ നിന്ന് മേല്‍വാചോടാപങ്ങള്‍ നാം നിത്യേനയെന്നോണം കേട്ടുകൊണ്ടിരിക്കുന്നത്. അഹമ്മദ് പട്ടേലിനെ ‘അഹമ്മദ് മിയാന്‍’ എന്നും സോണിയാഗാന്ധിയെ ‘ജഴ്‌സിപ്പശു’വെന്നും കോണ്‍ഗ്രസ് അധ്യക്ഷനെ ‘പപ്പു’ വെന്നുമൊക്കെ വിളിക്കുന്നൊരു പ്രധാനമന്ത്രി വെറുമൊരു കോമാളിയായിപ്പോയതില്‍ അല്‍ഭുതപ്പെടാനില്ല. മുസ്‌ലിംകളെല്ലാം പാകിസ്താനിലേക്ക് പോകണമെന്ന് വിനയ് കത്യാര്‍മാര്‍ അട്ടഹസിക്കുമ്പോള്‍ ഈ ട്വിറ്റര്‍വീരന്മാരുടെ അക്കൗണ്ടുകള്‍ ശബ്ദരഹിതമാണ്. മുസ്‌ലിം വനിതകളെ അമ്പതു പെറുന്നവര്‍ എന്നുവിളിച്ചതും നെഹ്‌റുവിന്റെ കസേരയിലിരിക്കുന്നയാള്‍ തന്നെ.
സ്വാതന്ത്ര്യ സമരത്തെ മുന്‍നിരയില്‍നിന്ന് തടവറകളില്‍ കിടന്നും ജീവന്‍ തൃണവല്‍ഗണിച്ചും നയിച്ചൊരു കുടുംബാംഗവും നേതാവുമായിരുന്നു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി. രാജ്യത്തെ ഇന്നത്തെ നിലയില്‍ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി രൂപാന്തരപ്പെടുത്താനും എണ്‍പതു ശതമാനമാളുകളും ദരിദ്രരായിരുന്നൊരു നാട്ടില്‍ വന്‍കിട വ്യവസായങ്ങള്‍ കൊണ്ട് സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കാനും നിതാന്തപരിശ്രമം നടത്തി വിജയിച്ച പണ്ഡിറ്റ്‌നെഹ്‌റുവിനുനേര്‍ക്കാണ് അധികാര സുഖശീതളിമയിലിരുന്നുകൊണ്ട് സംഘ്പരിവാറിനുവേണ്ടി മോദി ആക്ഷേപവര്‍ഷം ചൊരിഞ്ഞത്. അപ്പോഴെല്ലാം മോദിയുടെ മുന്‍മുറക്കാര്‍ രാജ്യത്തെ ഒറ്റുകൊടുക്കുകയായിരുന്നു. സര്‍ദാര്‍ വല്ലഭായ്പട്ടേല്‍ ആദ്യ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ കശ്മീര്‍ വിഭജിക്കപ്പെടില്ലായിരുന്നുവെന്നുള്ള പ്രധാനമന്ത്രിയുടെ വങ്കത്തരം മുമ്പുള്ള 15 പ്രധാനമന്ത്രിമാരും കാട്ടിയിട്ടില്ലെന്നോര്‍ക്കണം. ജനവിരുദ്ധ നടപടികള്‍ കാരണം പുറത്തിറങ്ങി നടക്കാനോ ജനങ്ങളെയോ മാധ്യമങ്ങളെയോ അടുത്തുചെന്ന് അഭിസംബോധന ചെയ്യുന്നതിനോ കഴിയുന്നില്ലെന്നത് സഹിക്കാം. എന്നാല്‍ നാള്‍ക്കുനാള്‍ വിളമ്പിത്തരുന്ന വിഡ്ഢിത്തങ്ങള്‍ ചെളിക്കുണ്ടിന്റെ നിലവാരത്തിലേക്ക് താഴ്ന്നുപോകുമ്പോള്‍ മഹത്തായ ഒരു സംസ്‌കാരത്തിന്റെ പിന്മുറക്കാരെന്ന നിലക്ക് നമുക്കെല്ലാവര്‍ക്കും സ്വയം അവമതിപ്പ് തോന്നുക സ്വാഭാവികം. സാമാന്യ മര്യാദയും ബുദ്ധിയും പണംകൊടുത്ത് വാങ്ങാവുന്നതല്ലല്ലോ.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending