Connect with us

Video Stories

സെല്‍ഫിഷ്

Published

on

ന്ത്യയിലെ മികച്ച ചലച്ചിത്ര പ്രതിഭകള്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്യുകയെന്ന മോഹം രാഷ്ട്രപതി ആകും വരെ കാത്തുവെക്കേണ്ട ആവശ്യം സ്മൃതി ഇറാനിക്കില്ല. പഠിച്ച കോളജും ലഭിച്ച ഡിഗ്രിയും ഓര്‍മയിലില്ലെന്നത് മേനിയായി• പങ്കു വെക്കുന്ന നരേന്ദ്രമോദിയുടെ മന്ത്രിസഭയില്‍ അലങ്കാരമല്ലാതേതുമല്ല. ഈ യോഗ്യത തന്നെയാവണം സ്മൃതിയെ വിദ്യാഭ്യാസത്തിന്റെ ചുമതല നല്‍കാന്‍ മോദിയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. രോഹിത് വെമുല ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്ഥാനം തെറിച്ച സ്മൃതിക്ക് പക്ഷെ എവിടെയും അവഗണനയുണ്ടായിട്ടില്ല. വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരിക്കെ ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്യാന്‍ പോലും ഒക്കില്ലെന്ന് വന്നാല്‍? രാഷ്ട്രപതിയില്‍ നിന്ന് വാങ്ങുന്നുവെന്നത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പ്രത്യേകതയാണ്. അസുഖം ബാധിച്ച് കിടപ്പിലായപ്പോഴല്ലാതെ ഇതുവരെ ദേശീയ ചലച്ചിത്ര പുരസ്‌കാരം രാഷ്ട്രപതിമാരല്ലാതെ വിതരണം ചെയ്തിട്ടില്ല. ശങ്കര്‍ദയാല്‍ ശര്‍മയുടെയും പ്രതിഭാ പാട്ടീലിന്റെയും കാലത്ത്, അതും അസുഖം ബാധിച്ച് കിടപ്പിലായപ്പോഴാണ് മറ്റുള്ളവര്‍ പുരസ്‌കാരം സമ്മാനിച്ചത്.

മന്ത്രിയുടെ തന്ത്രങ്ങള്‍ക്ക് മുമ്പില്‍ വിനീതവിധേയരാകാന്‍ ചലച്ചിത്ര പ്രതിഭകള്‍ക്ക് ആകുമായിരുന്നില്ല. കാരണം സിനിമ ഒരു സര്‍ഗാത്മക പ്രവര്‍ത്തനമാണ്. സമൂഹത്തെ വിമര്‍ശിക്കുകയെന്ന ദൗത്യം കൂടി ഏത് സര്‍ഗാത്മകതക്കും പിന്നിലുണ്ട്. സിനിമക്ക് വിശേഷിച്ചും. ഇന്ത്യയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ സാമൂഹ്യ ദൗത്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാതിരുന്നിട്ടില്ല. ആ നിലയില്‍ തന്നെയാണ് രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കണമെന്ന ആഗ്രഹം ഗാനഗന്ധര്‍വന്‍ യേശുദാസ് അടക്കം അവാര്‍ഡ് ജേതാക്കള്‍ ബന്ധപ്പെട്ടവരോട് രേഖാമൂലം ആവശ്യപ്പെട്ടത്. ഈ കത്തിനോട് നിഷേധാത്മക നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ അതിനോട് രാജിയാവാനാണ്, ഒരു സെല്‍ഫിയെടുക്കാനുള്ള ആരാധകന്റെ ആവേശത്തോട് പോലും രാജിയാവാത്ത യേശുദാസ് തുനിഞ്ഞത്. രാഷ്ട്രപതി തന്നെ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നിവേദനത്തില്‍ യേശുദാസും ജയരാജും ഒപ്പു വെച്ചിരിന്നുവെങ്കിലും ആവശ്യത്തെ പുല്ലുപോലെ വലിച്ചെറിഞ്ഞവര്‍ക്ക് മുമ്പില്‍ ഭിക്ഷാപാത്രവുമായി നില്‍ക്കാന്‍ ഗാനഗന്ധര്‍വന് മടിയുണ്ടായില്ല. സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്‍ യാത്രക്കിടെ സെല്‍ഫി എടുത്തതിനെ വലിയ തോതില്‍ ആക്രമിക്കുകയും ഫോണ്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്യുകയും ചെയ്ത യേശുദാസ് സെല്‍ഫിയെന്നാല്‍ സെല്‍ഫിഷാണെന്ന വ്യാഖ്യാനവും നല്‍കി.

നാലു വര്‍ഷം മുമ്പാണ് പെണ്‍കുട്ടികള്‍ ജീന്‍സിടരുത്, ആണുങ്ങളെപ്പോലെയാവരുത് എന്ന് ഉപദേശിച്ചത്. അപ്പോള്‍ നമുക്കൊരേയൊരു ഗാനഗന്ധര്‍വനേയുള്ളൂവെന്ന് കരുതി ആരും യേശുദാസിനെ ആക്രമിക്കാതിരുന്നില്ല. ചലച്ചിത്ര പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരത്തിന് എട്ട് തവണയും സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് 45 തവണയും അര്‍ഹനായ യേശുദാസ് ബഹിഷ്‌കരിച്ചിരുന്നുവെങ്കില്‍ ലോകം അത് ശ്രദ്ധിക്കുമായിരുന്നു, മന്ത്രിയുടെ അല്പത്തത്തിന് അത് പ്രഹരമാകുകയും ചെയ്യുമായിരുന്നു.

1961 മുതല്‍ ചലച്ചിത്ര സംഗീതലോകത്തെ കിരീടം വെക്കാത്ത രാജാവായ യേശുദാസ് മലയാളികളുടെ അഭിമാനബിംബമാണ്, യേശുദാസിനെ മൂളാത്തവരായി ആരും കേരളത്തിലില്ല. അങ്ങനെയൊരാളുണ്ടെങ്കില്‍ അയാള്‍ മലയാളിയുമല്ല. രാജ്യത്തെ പരമോന്നത പദവികളായ പദ്മ പുരസ്‌കാരങ്ങള്‍ മൂന്നെണ്ണം നല്‍കി രാജ്യം ആദരിച്ച യേശുദാസിന് ആസ്ഥാനഗായക പദവി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 1970ല്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി പ്രവര്‍ത്തിച്ചതില്‍ പിന്നെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഗന്ധര്‍വ ശബ്ദം വിട്ടു നില്‍ക്കുകയായിരുന്നു. ഇന്ത്യന്‍ ഭാഷകളില്‍ യേശുദാസ് പാടിയതേതെല്ലാം എന്ന് കണ്ടുപിടിക്കുന്നതിനേക്കാള്‍ എളുപ്പം ഏതില്‍ പാടിയില്ല എന്ന് അന്വേഷിക്കുന്നതിനാണ്. കശ്മീരി, കൊങ്ങിണി, ആസാമി എന്നീ ഭാഷകളിലെ പാട്ടുകള്‍ക്ക് മാത്രമേ യേശുദാസ് ശബ്ദം നല്‍കാത്തതുള്ളൂ.

ശ്രീനാരായണഗുരുവിന്റെ പ്രശസ്തമായ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ ഏവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിതെന്ന വരികള്‍ പാടി മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്ന യേശുദാസിന് ഇല്ലായ്മയുടെ വലിയ കഥ പറയാനുണ്ട്. പാട്ടുകാരനും നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെ മകന് ആദ്യ ഗുരു പിതാവ് തന്നെ.പന്ത്രണ്ടാം വയസ്സില്‍ കച്ചേരി പാടിയ അദ്ദേഹം സ്വാതി തിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്ന് ഗാനഭൂഷണം പാസായി. ദാരിദ്ര്യം മൂലം പഠനം ആഗ്രഹിച്ചുപോല്‍ തുടരാകാതിരുന്ന യേശുദാസിന്റെ ശബ്ദം ആകാശവാണി തിരസ്‌കരിച്ചതാണ്. ശബ്ദ പരിശോധനയില്‍ യേശുദാസ് പാസായില്ല. ഒന്നാമത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ലളിതഗാനത്തില്‍ യേശുദാസിനായിരുന്നു ഒന്നാം സ്ഥാനം. അന്ന് മൃദംഗത്തില്‍ ഒന്നാമനായ പി.ജയചന്ദ്രന്‍ പിന്നീട് യേശുദാസിനോട് മത്സരിച്ച മലയാളത്തില്‍ പാടി. യേശുദാസ് ഇന്നും പാടുന്നു. മകന്‍ വിജയ് യേശുദാസ് പിന്നണിഗായകര്‍ക്കുള്ള പുരസ്‌കാരം വാങ്ങുമ്പോഴും മലയാളികളുടെ ദാസേട്ടന്റെ ശബ്ദം ഇടറിയിട്ടില്ല. 2006ലെ ഒരു ദിവസം യേശുദാസ് പാടി റിക്കാര്‍ഡ് ചെയ്തത് 16 പാട്ടുകളാണ്. ചെന്നൈയിലെ എ.വി.എം. സ്റ്റുഡിയോയില്‍. നാലു ഭാഷകളിലായിരുന്നു ഗന്ധര്‍വ ശബ്ദമൊഴുകിയത്. ഇംഗ്ലീഷ്, അറബി, ലാറ്റിന്‍, റഷ്യന്‍ ഭാഷകളിലും അദ്ദേഹം പാടി. കത്തോലിക്കനാണെങ്കിലും സര്‍വമത സാരം ഉള്‍ക്കൊള്ളുന്ന യേശുദാസ് മംഗലാപുരം കൊല്ലൂര്‍ മൂകാംബികക്ഷേത്രം സന്ദര്‍ശിക്കും. എഴുപത് വയസ്സ് പൂര്‍ത്തിയായപ്പോള്‍ കൊല്ലൂര്‍ മൂകാംബികമ്മയ്ക്ക് പാട്ടുകൊണ്ടൊരു അര്‍ച്ചന നടത്താനും യേശുദാസ് ഉണ്ടായി. മാറാട് കടപ്പുറത്ത് സുഗതകുമാരിക്കൊപ്പം സമാധാനദൂതുമായി വന്ന അദ്ദേഹത്തിന് പക്ഷെ ദേശീയ ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങിലെ മലയാളിയുടെ ദൗത്യം തിരിച്ചറിയാതെ പോയി.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending