News
സ്വയം പ്രതിരോധത്തിന് ശക്തിയില്ലാതെ സി.പി.എം
ഇഖ്ബാല്‍ കല്ലുങ്ങല്‍
തിരിച്ചടികളുടെ പ്രളയത്തില്‍ മുങ്ങി ഇടത് സര്‍ക്കാര്‍ ജനമധ്യത്തില്‍ ഒറ്റപ്പെട്ട് നില്ക്കുന്ന സാഹചര്യത്തില്‍നിന്ന് എങ്ങിനെ ശ്രദ്ധ തിരിച്ചുവിടാമെന്ന് ആലോചിക്കുമ്പോഴാണ് വെഞ്ഞാറമൂടില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെടുന്നത്. സ്വര്‍ണക്കടത്ത് വിവാദമുള്‍പ്പെടെ ചര്‍ച്ചകളില്‍നിന്നും മലയാളികള്‍ മാറുമെന്ന് വ്യാമോഹിച്ച് മരണം ആഘോഷമാക്കാനുള്ള തത്രപ്പാടിലായിരുന്നു സി.പി.എം. കൊലപാതകം രാഷ്ട്രീയ വൈരാഗ്യമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ റൂറല്‍ എസ്.പി കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തു. കൊലപാതകം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെച്ച് തങ്ങള്‍ക്കെതിരായ വികാരത്തെ മറികടക്കാമെന്ന് വിചാരിച്ച സി.പി.എമ്മിനുപക്ഷേ വൈകാതെതന്നെ തിരിച്ചടിക്കുന്നുവെന്നാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ഇരട്ട കൊലപാതകത്തിനുപിന്നില്‍ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണെന്ന ആരോപണം ഉയരുകയും കൊല്ലപ്പെട്ടവരില്‍ ആയുധമുണ്ടായിരുന്നുവെന്നതും സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ കയ്യില്‍ ആയുധമുണ്ടായിരുന്നതായി സി.പി.എം സമ്മതിക്കുകയും ചെയ്തു. സ്വയം പ്രതിരോധത്തിനുവേണ്ടിയാകാം ആയുധം സൂക്ഷിച്ചിരുന്നതെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അവകാശപ്പെട്ടത്. സ്വയം രക്ഷക്ക് വാളുമായി നടക്കാന്‍ പഠിപ്പിക്കുന്ന പാര്‍ട്ടിയാണോ സി.പി.എം എന്ന ചോദ്യത്തിനു പാര്‍ട്ടി നേതൃത്വം മറുപടി പറയേണ്ടതുണ്ട്. സ്വയം രക്ഷക്ക് എല്ലാവരും വാളെടുത്ത് നടന്നാല്‍ പിന്നെ നാടിന്റെ അവസ്ഥയെന്താകുമെന്ന ചോദ്യത്തിനുകൂടി സി.പി.എം സെക്രട്ടറി വ്യക്തമായ മറുപടി പറയണം. കേരളത്തെ കലാപഭൂമിയാക്കാന്‍ സി.പി.എം ശ്രമിക്കുന്നുവെന്ന ആരോപണങ്ങളെ ശരിവെക്കുന്നതാണ് സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാറില്‍ ആഭ്യന്തരവകുപ്പ് കയ്യാളുന്ന പാര്‍ട്ടിയാണ് സി.പി.എം.
ക്രമസമാധാനപാലനത്തില്‍ കേരളം മുന്നിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വീമ്പ് പറയുമ്പോള്‍ തന്നെയാണ് സ്വയംരക്ഷക്ക് വാള് എടുക്കുന്നുവെന്ന് പാര്‍ട്ടി സെക്രട്ടറി തുറന്നുപറയുന്നത്. സര്‍ക്കാറിനെയും പാര്‍ട്ടിയെയും സെക്രട്ടറിതന്നെ തിരുത്തിയതോടെ ഇരട്ടകൊലപാതകത്തെക്കുറിച്ച് കോണ്‍ഗ്രസ് നേരത്തെ ഉയര്‍ത്തിയ വാദങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുകയാണ്. കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം വേണമന്ന ആവശ്യത്തിനും കൂടുതല്‍ പ്രധാന്യം കൈവന്നിരിക്കുകയാണിപ്പോള്‍. സി.പി.എം മുഖ്യമായി ഉന്നംവെക്കുന്ന അടൂര്‍ പ്രകാശ് തന്നെ സി.ബി.ഐ അന്വേഷഷണം വേണമെന്ന് വ്യക്തമാക്കുകയും സര്‍ക്കാറിനെ വെല്ലുവിളിക്കുകയും ചെയ്തത് സി.പി.എമ്മിനെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.
സമഗ്രമായ അന്വേഷണത്തിനു എത്രയോ കേസുകള്‍ സി.ബി.ഐക്ക് വിട്ട ചരിത്രം കേരള സര്‍ക്കാറിനുണ്ട്. രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണത്തിനു മറ്റാരേക്കാളും താല്പര്യമെടുക്കേണ്ടത് സി.പി.എമ്മും ഇടത് സര്‍ക്കാറുമാണ്. പ്രതിസ്ഥാനത്ത്സി.പി.എം നിര്‍ത്തിയിരിക്കുന്ന കോണ്‍ഗ്രസ് സി.ബി.ഐ അന്വേഷണം വേണമെന്ന് പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഭയപ്പെടുന്നത് സി.പി.എം അല്ലേയെന്നാണ് സ്വാഭാവിക ചോദ്യം. കൊലപാതക അന്വേഷണത്തിലൂടെ സത്യങ്ങള്‍ പുറത്തുവരണമെന്ന് കേരളം ആഗ്രഹിക്കുന്നു. രാഷ്രട്രീയ കൊലപാതകമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥരും വെട്ടിലായിട്ടുണ്ട്. പലതവണ സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥനാണ് റൂറല്‍ എസ്.പിയെന്നും സി.പി.എമ്മിന്റെ വക്താവായി റൂറല്‍ എസ്.പി മാറുന്നുവെന്നും നീതി ലഭിക്കില്ലെന്നുമുള്ള അടൂര്‍ പ്രകാശിന്റെ ആരോപണം ഗൗരവമായി കാണേണ്ടതാണ്. കൊല്ലപ്പെട്ടവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഷഹീന്റെ മൊഴിയെടുക്കുന്നതിനിടെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടി റഹീം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ അര്‍ധരാത്രി എത്തിയത് ദുരൂഹത പടര്‍ത്തിയിട്ടുണ്ട്. ഷഹീനെ പുറത്തേക്ക് വിളിച്ചിറക്കി അരമണിക്കൂര്‍ ക്ലാസ് കൊടുത്തുവെന്നാണ് സ്ഥലം എം.പി അടൂര്‍ പ്രകാശ് ആരോപിച്ചിരിക്കുന്നത്. മൊഴിയെടുക്കുമ്പോള്‍ മറ്റൊരാള്‍ പഠന ക്ലാസ് എടുത്തു നല്‍കുന്നത് ശരിയല്ല. നീതി നിര്‍വഹണത്തിനു കളങ്കമാണിത്. വെഞ്ഞാറമൂടില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഒപ്പമുണ്ടായിരുന്ന ഷഹീനെ വിശദമായി ചോദ്യം ചെയ്താല്‍ ഒരുപാട് കാര്യങ്ങള്‍ പുറത്തുവരുമെന്ന് വിശദമാക്കിയുള്ള പ്രദേശവാസിയുടെ വാട്സ് ആപ്പ് വോയിസ് ഏറെ പ്രചരിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ കഴിഞ്ഞദിവസം നാടകീയ രംഗങ്ങള്‍ സ്റ്റേഷനില്‍ അരങ്ങേറിയതെന്നാണ് ആരോപണം, കൊലപാതകവുമായി ബന്ധപ്പെട്ട്് അടൂര്‍ പ്രകാശിനെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ ആസൂത്രിതമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചത്. പതിറ്റാണ്ടുകള്‍ക്ക്ശേഷം ആറ്റിങ്ങല്‍ മണ്ഡലത്തില്‍നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ കുറ്റവാളിയാക്കി ചിത്രീകരിക്കാനുള്ള സി.പി.എമ്മിന്റെ നീക്കമാണിതെന്നാണ് ചെന്നിത്തല തുറന്നുകാട്ടുന്നത്. എം.പി എന്ന നിലയില്‍ ആ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടയാളാണ് അടൂര്‍ പ്രകാശ്്. ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് വ്യവസായ മന്ത്രിയും സഹകരണമന്ത്രിയും അടൂര്‍ പ്രകാശിനെതിരെ ചെളിവാരിയെറിയുകയാണെന്നും ഒറ്റതിരഞ്ഞ് ആക്രമിക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി ചെറുക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. വെഞ്ഞാറമ്മൂടിലേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും ഈ സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം നടക്കട്ടെ എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും ചെന്നിത്തല വ്യക്തമാക്കുന്നു. സി.ഐ. ടി.യുവിന്റെ മൂന്ന് ആളുകള്‍ പ്രതികളുടെ കൂട്ടത്തിലുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത്. കൊലപാതകത്തിന്റെ മറവില്‍ സി.പി.എം ആക്രമണം അഴിച്ചുവിടുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 143 ഓഫീസുകള്‍ സി.പി.എം തകര്‍ത്തുവെന്നാണ് കോണ്‍ഗ്രസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഓഫീസുകള്‍ തകര്‍ക്കുന്നതും വ്യാപകമായ ആക്രമണവും പൊലീസ് ശക്തമായി തടയേണ്ടതുണ്ട്. ഇത്രയും ഓഫീസുകള്‍ ആക്രമിക്കപ്പെടുന്നത് പൊലീസിന്റെ നിഷ്ക്രിയത്വതെയാണ് വെളിപ്പെടുത്തുന്നത്.
യഥാര്‍ത്ഥ ഘാതകരെ പിടികൂടുകയും ശക്തമായ ശിക്ഷ പ്രതികള്‍ക്ക് വാങ്ങികൊടുക്കുകയും വേണം. ക്രൂരമായ കൊലപാതകങ്ങള്‍ ഇനിയും ഉണ്ടായിക്കൂടാ. ഓരോ കൊലപാതകവും ബാക്കിവെക്കുന്നത് കണ്ണീര്‍കഥകളുടേതാണ്. പ്രതീക്ഷയുടെ യൗവ്വനങ്ങള്‍ ഞെട്ടറ്റ് വീഴരുത്. ഇതിനു വേണ്ടത് സമഗ്ര അന്വേഷണം തന്നെയാണ്. ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരണം.
ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഒട്ടേറെ കൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്. എത്രയെത്ര കുടുംബങ്ങളാണ് അനാഥരായത്. നിലക്കാത്ത നിലവിളികളുടെ നാടായി കേരളം മാറിക്കഴിഞ്ഞു. നിരവധി യുവതികള്‍ വിധവകളായി, അനാഥരായ കുട്ടികള്‍, മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാര്‍ എന്നിട്ടും കൊടും ക്രിമിനലുകള്‍ക്ക് പോലും എല്ലാ ചട്ടങ്ങളും കാറ്റില്‍പറത്തി യഥേഷ്ടം പരോള്‍ സമ്മാനിക്കുന്നു. കേരളം കൊലപാതകങ്ങളുടെയും പിടിച്ചുപറിയുടെയും കൊള്ളയുടെയും നാടായി മാറിയെന്ന് കണക്കുകള്‍ വിശദമാക്കുന്നു. പൊലീസ് കസ്റ്റഡിയില്‍പോലും രക്ഷയില്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഒരു ഡസനോളം പേരാണ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണിത്. ഒരാളെ കസ്റ്റഡിയില്‍ വെക്കുമ്പോള്‍ പോറല്‍പോലും ഏല്ക്കാന് പാടില്ലെന്ന നിയമമുള്ളിടത്താണ് നഷ്ഠൂരമായി ജീവന് അപഹരിക്കപ്പെടുന്നത്. ഗവര്‍ണര്‍ക്ക് നാല് തവണയാണ് ക്രമസമാധാന നിലയെപ്പറ്റി സര്‍ക്കാരിനോട് വിശദീകരണം തേടേണ്ടിവന്നത്.
kerala
ബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
തിരുവനന്തപുരം നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകം
തിരുവനന്തപുരത്തെ ബീമാപ്പള്ളി ഉറൂസിനോട് അനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും.
അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു. മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കില്ല.
നവംബര്‍ 22 മുതല്‍ ഡിസംബര്‍ രണ്ടുവരെ വരെയാണ് ബീമാപ്പള്ളി ദര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം. ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസം പ്രാദേശിക അവധി അനുവദിക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് നവംബര്‍ 22 നാണ് (ശനിയാഴ്ച) കളക്ടര്‍ പ്രാദേശിക അവധി അനുവദിക്കുന്നത്.
News
വണ്‍പ്ലസ് 15ആര് ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുന്നു; ഡ്യുവല്‍ ക്യാമറ ഡിസൈന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു
ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു.
വണ്‍പ്ലസ് ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ മോഡലായ വണ്‍പ്ലസ് 15ആര് ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സൂചന നല്കി. അടുത്തിടെ പുറത്തിറങ്ങിയ വണ്‍പ്ലസ് 15 സീരീസ് ലൈനപ്പിന്റെ ഭാഗമായിട്ടാണ് ഈ മോഡല്‍ എത്തുന്നത്. ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു. ടീസറനുസരിച്ച്, വണ്‍പ്ലസ് 15ആര് കറുപ്പ് പച്ച എന്നീ രണ്ടു നിറങ്ങളിലാണ് ലഭ്യമാകുന്നത്. ഫോണിന്റെ പിന്‍ഭാഗത്തെ ക്യാമറ മൊഡ്യൂള്‍ പ്രത്യേക ശ്രദ്ധ നേടുന്ന ഭാഗമാണ് സ്ക്വയര്‍ ഡിസൈന്‍ ഡെക്കോയിനുള്ളില്‍ ലംബമായി സജ്ജീകരിച്ച ഡ്യുവല്‍ റിയര്‍ ക്യാമറ സിസ്റ്റം. ഇത് വണ്‍പ്ലസ് 15 ഫ്ളാഗ്ഷിപ്പിന്റെ ഡിസൈന്‍ ഭാഷയെ അനുസ്മരിപ്പിക്കുന്നു. വിലകുറഞ്ഞതും എന്നാല്‍ പ്രീമിയം ലുക്കും ഫീച്ചറുകളും ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് 15ആര് ലക്ഷ്യമിടുന്നത്. ഫോണിന്റെ പൂര്‍ണ്ണ സവിശേഷതകളും ഇന്ത്യയിലെ ലോഞ്ച് തീയതിയും അടുത്ത ദിവസങ്ങളില്‍ വണ്‍പ്ലസ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
News
എട്ടുമാസം ഗര്‍ഭിണിയെ ബിഎംഡബ്ല്യു കാറിടിച്ചു; സിഡ്നിയില്‍ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം
വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഹോണ്‍സ്ബിയിലെ ജോര്‍ജ് സ്ട്രീറ്റില്‍ നടന്ന അപകടത്തിലാണ് യുവതി മരിച്ചത്.
സിഡ്നി: നടക്കാനിറങ്ങിയ എട്ടുമാസം ഗര്‍ഭിണിയെ ബിഎംഡബ്ല്യു കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ആസ്ട്രേലിയയിലെ സിഡ്നിയില്‍ ഇന്ത്യന്‍ സ്വദേശിനി സമന്വിത ധരേശ്വര്‍ (33) ദാരുണാന്ത്യം ചെയ്തു. ഭര്‍ത്താവിനും മൂന്ന് വയസ്സുള്ള മകനുമൊപ്പം നടക്കാനിറങ്ങിയിരിക്കുകയായിരുന്നപ്പോള്‍ വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഹോണ്‍സ്ബിയിലെ ജോര്‍ജ് സ്ട്രീറ്റില്‍ നടന്ന അപകടത്തിലാണ് യുവതി മരിച്ചത്. നടപ്പാത മുറിച്ചു കടക്കാനിരിക്കെ വഴിയിലൂടെയെത്തിയ കിയ കാര്‍ വേഗം കുറച്ച് നിര്‍ത്തി. എന്നാല്‍ പിന്നില്‍ നിന്ന് അമിതവേഗത്തില്‍ എത്തിയ ബിഎംഡബ്ല്യു കാര്‍ കിയയെ ഇടിക്കുകയായിരുന്നു. ഈ ഇടിയുടെ ആഘാതത്തില്‍ രണ്ടും കാറുകളും നിയന്ത്രണം വിട്ട് സമന്വിതയെ ഇടിച്ചു വീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ വെസ്റ്റ്മീഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യുവതിയേയും ഗര്‍ഭസ്ഥ ശിശുവിനെയും രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. 19 വയസുകാരനാണ് ആഡംബര ബിഎംഡബ്ല്യു കാര്‍ ഓടിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കിയ കാര്‍ ഡ്രൈവര്‍ക്ക് പരിക്കുകളൊന്നുമില്ലെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. അപകടത്തില്‍ സമന് വിതയുടെ ഭര്‍ത്താവിനും കുട്ടിക്കും പരിക്കേറ്റിട്ടില്ല. യൂണിഫോം ടെസ്റ്റ് അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു സമന്വിത ധരേശ്വര്‍. സംഭവത്തിനു പിന്നാലെ ഓടി മറഞ്ഞ ബിഎംഡബ്ല്യു കാര്‍ ഡ്രൈവറെ പിന്നീട് വഹ്രൂംഗയിലെ വീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മരണത്തിന് കാരണമാകുന്ന അപകടകരമായ ഡ്രൈവിംഗ്, അശ്രദ്ധമായ വാഹനമോടിക്കല്‍, ഗര്‍ഭസ്ഥ ശിശുവിന്റെ മരണം തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ടത്. ഡ്രൈവറെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്ട്രേറ്റ് ജാമ്യം നിഷേധിച്ചു. ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിനുള്ള കുറ്റത്തിന് മൂന്നു വര്‍ഷം വരെ അധിക തടവ് ശിക്ഷ ലഭിക്കാമെന്നും നിയമം വ്യക്തമാക്കുന്നു
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india20 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala19 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports17 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
india19 hours agoപോക്സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

