Connect with us

Video Stories

തടവറയിലെ രാജാവ്

Published

on

ഇന്ത്യയുടെ അവിഭാജ്യഘടകമായ കശ്മീരിന്റെ പിതൃത്വം പൂര്‍ണമായും അവകാശപ്പെടാവുന്ന കുടുംബമാണ് ഫറൂഖ്അബ്ദുല്ലയുടേത്. പക്ഷേ ജീവിതത്തിലെന്നോളം താന്‍ എന്തിനുവേണ്ടി നിലകൊണ്ടോ അതിന്റെ ഭാഗമായ അധികാര കേന്ദ്രം തന്നെ ഇദ്ദേഹത്തിന് വിധിച്ചിരിക്കുന്നത് തടവറ വാസവും. ആഗസ്ത ് അഞ്ചിന് ശ്രീനഗര്‍ ഗുപ്കര്‍ റോഡിലെ സ്വന്തം വസതിയില്‍ പൊടുന്നനെ തടവിലാക്കപ്പെട്ട ഫറൂഖ് അബ്ദുല്ല എന്ന എണ്‍പത്തൊന്നുകാരനായ മുന്‍മുഖ്യമന്ത്രിക്ക് ഇനിയെന്നാണ് മോചനമെന്നുപോലും അറിയാത്ത അവസ്ഥയാണ്. ആശയവിനിമയംപോലും നിഷേധിക്കപ്പെട്ട ജമ്മുകശ്മീര്‍ ജനത ഒന്നടങ്കം കഴിഞ്ഞ 42 ദിവസമായി അനുഭവിച്ചുവരുന്നതെന്തെല്ലാമാണോ അവയുടെയെല്ലാം നേര്‍ പ്രതീകമാണിപ്പോള്‍ ഫറൂഖ് അബ്ദുല്ല.

പാക്കിസാതാനും ഇന്ത്യയുമായി രാജ്യം വേര്‍പിരിയുന്ന ഘട്ടത്തില്‍ ഹൈദരാബാദ്, ജൂനഗഡ് നാട്ടു രാജ്യങ്ങളോടൊപ്പം എവിടെയുമില്ലാതെ നിലകൊണ്ട ജമ്മുകശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാനെടുത്ത തീരുമാനത്തിന ്പിന്നില്‍ ഫറൂഖിന്റെ പിതാവ് ഷെയ്ഖ് മുഹമ്മദ് അബ്ദുല്ലയുടെയും പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ദീര്‍ഘദര്‍ശിത്വമായിരുന്നു. കശ്മീര്‍ പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് അബ്ദുല്ല 1952ല്‍ പണ്ഡിറ്റ് നെഹ്‌റുവുമായി ചേര്‍ന്നുണ്ടാക്കിയ കരാര്‍ പ്രകാരമാണ് മുസ്‌ലിം ഭൂരിപക്ഷമുള്ള കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുന്നതും പ്രത്യേകാവകാശ നിയമം അനുവദിക്കപ്പെടുന്നതും. എന്നാല്‍ നീണ്ട 67 വര്‍ഷത്തിനുശേഷം ഇതാദ്യമായി ഷെയ്ഖിന്റെ പുത്രന് ഇന്ത്യാസര്‍ക്കാര്‍ തന്നെ തടവറ വിധിച്ചിരിക്കുന്നു. കശ്മീരിലെ ഒരു രാഷ്ട്രീയ നേതാവിനെതിരെ ആദ്യമായി പ്രയോഗിക്കുന്ന കരിനിയമത്തോടെ. ആഗസ്ത് അഞ്ചിന് ജമ്മുകശ്മീരിന്റെ പ്രത്യേക പദവിയായ ഭരണഘടനയിലെ 370-ാം വകുപ്പ് ഏകപക്ഷീയമായി റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയ നരേന്ദ്രമോദി ഭരണകൂടം നടപ്പാക്കിയത് ആര്‍.എസ്.എസ്സിന്റെ നയമായിരുന്നു. ഫറൂഖിന്റെ പുത്രന്‍ ഉമറും പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയുമാണ് തടവറയില്‍ കഴിയുന്ന മറ്റു രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍. നാലായിരത്തിലധികം മനുഷ്യരാണ് കശ്മീരില്‍ തടങ്കലിലാക്കപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.

സെപ്തംബര്‍ 16ന്് ഫറൂഖ് അബ്ദുല്ലക്കെതിരെ അദ്ദേഹം തന്നെ തീവ്രവാദികള്‍ക്കെതിരായി മുമ്പ് കൊണ്ടുവന്ന പൊതുസുരക്ഷാനിയമമാണ് (പി.എസ്.എ) ചാര്‍ത്തപ്പെട്ടിരിക്കുന്നത്. ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ വിചാരണയില്ലാതെ തടവില്‍ പാര്‍പ്പിക്കാന്‍ കഴിയുന്നതാണ് പി.എസ്.എ. ഫറൂഖ് അബ്ദുല്ലയുടെ വീടുതന്നെയാണ് പ്രത്യേക ഉത്തരവിറക്കി തടവറയാക്കിയിരിക്കുന്നത്. ഇതിന് തൊട്ടടുത്തായാണ് ഫറൂഖിന്റെ സഹോദരിയുടെയും മകളുടെയും വീടുകളെങ്കിലും അവിടേക്കുള്ള വഴികള്‍ അടച്ചിട്ടിരിക്കുകയാണ്. ഫറൂഖ് ആഗസ്ത് ആറിന് വീടിനുപുറത്തുവന്ന് മാധ്യമങ്ങളുമായി സംസാരിച്ചെങ്കിലും ശേഷം ഇന്നുവരെയും അദ്ദേഹത്തിന്റെ ചിത്രം പോലും പുറത്തുവിട്ടിട്ടില്ല. ഉരുള്‍ കമ്പികള്‍കൊണ്ട് തടയിട്ട വസതിക്കുമുന്നില്‍ സായുധ സേനാംഗങ്ങളുടെ തടവറയിലാണ് ഫറൂഖ് അബ്ദുല്ല.

1982ല്‍ പിതാവിന്റെ വിയോഗത്തെതുടര്‍ന്നാണ് മെഡിക്കല്‍ഡോക്ടറായ ഫറൂഖ് മുഖ്യമന്ത്രി പദവിയിലേക്കെത്തുന്നത്- 44-ാം വയസ്സില്‍. പിതാവിന്റെ പാര്‍ട്ടിയായ ജമ്മുകശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ നേതാവായത്് അതിന് ഒരു വര്‍ഷം മുമ്പു മാത്രവും. കശ്മീരിന് ലോക ടൂറിസം ഭൂപടത്തില്‍ ഇടംനേടിക്കൊടുത്തതില്‍ ഫറൂഖിന്റെ പങ്ക് വലുതാണ്. പക്ഷേ കശ്മീരിന്റെ വികസനത്തിന് തടസ്സംനിന്ന കുടുംബങ്ങളിലൊന്ന്് ഫറൂഖിന്റേതാണെന്നാണ് ആഭ്യന്തര മന്ത്രി അമിത്ഷായുടെ കണ്ടുപിടിത്തം. കഴിഞ്ഞ കാലങ്ങളിലെല്ലാം ജനങ്ങളുടെ വോട്ട് വാങ്ങിയാണ് ഇവര്‍ അധികാരത്തിലെത്തിയെന്നത് പക്ഷേ ചരിത്രം.

1982, 90, 96 വര്‍ഷങ്ങളിലായി മുഖ്യമന്ത്രി, രണ്ടാം യു.പി.എ സര്‍ക്കാരില്‍ കേന്ദ്ര ഊര്‍ജ മന്ത്രി, രാജ്യസഭയിലും ലോക്‌സഭയിലുമായി നാലു തവണ എം.പി. പേഴ്‌സ്യന്‍ ആകാരവടിവും കശ്മീരി കമ്പിളിത്തൊപ്പിയും കഷണ്ടിത്തലയും സൗമ്യ ഭാഷണവുമായി ദേശീയ രാഷ്ട്രീയത്തിലും നിറഞ്ഞുനില്‍ക്കവെയാണ് മോദിയുടെ ഇരുട്ടടി. കോണ്‍ഗ്രസ് വിരോധത്താല്‍ ഒരുതവണ ബി.ജെ.പിയുമായി ഫറൂഖ് സഖ്യമുണ്ടാക്കിയിരുന്നു. ബ്രിട്ടീഷ് ബന്ധമുള്ള മോളിയാണ് ഭാര്യ. മക്കള്‍ ഉമറിനുപുറമെ സഫിയ, ഹിന്ന, സാറ. സാറയുടെ ഭര്‍ത്താവ് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റാണെന്നതും കൗതുകകരം. തടങ്കലില്‍ ഖുര്‍ആന്‍ ഓതുകയും പുസ്തകം വായിക്കുകയും പുല്‍ത്തകിടിയില്‍ നമസ്‌കരിക്കുകയും ചെയ്യുന്നുണ്ട്. മകള്‍ സഫിയയുടെ സഹായത്തോടെ മരുന്നു കഴിക്കുന്നുണ്ട്.

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending