Connect with us

Football

ഷര്‍ട്ടൂരി; നെയ്മറിന് വിലക്ക് വന്നേക്കും- ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നഷ്ടമാകും

കളിക്ക് ശേഷം ലീപ്‌സിഷ് താരം മാര്‍സല്‍ ഹാല്‍സ്റ്റന്‍ ബര്‍ഗിനെ ആശ്ലേഷിച്ച താരം ജഴ്‌സി ഊരുകയായിരുന്നു. മാഴ്‌സല്‍ തിരിച്ചും ജഴ്‌സിയൂരി നല്‍കി.

Published

on

ലിസ്ബണ്‍: ലീപ്‌സിഷിന് എതിരെയുള്ള ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ വിജയത്തിന് ശേഷം ഷര്‍ട്ടൂരിയ ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിനെ അടുത്ത കളിയില്‍ വിലക്കാന്‍ ആലോചന. യുവേഫ നിയമപ്രകാരം ഷര്‍ട്ടൂരുന്നത് കുറ്റകരമാണ്. ഈ സാഹചര്യത്തില്‍ നെയ്മര്‍ക്ക് ഫൈനല്‍ നഷ്ടമായേക്കുമെന്ന് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലീപ്‌സിഷിന് എതിരെ ഏകപക്ഷീയമായ മൂന്നു ഗോളിനായിരുന്നു ഫ്രഞ്ച് വമ്പന്മാരുടെ ജയം. കളിക്ക് ശേഷം ലീപ്‌സിഷ് താരം മാര്‍സല്‍ ഹാല്‍സ്റ്റന്‍ ബര്‍ഗിനെ ആശ്ലേഷിച്ച താരം ജഴ്‌സി ഊരുകയായിരുന്നു. മാഴ്‌സല്‍ തിരിച്ചും ജഴ്‌സിയൂരി നല്‍കി.

https://twitter.com/UCLUEL00/status/1295826777596665856

യുവേഫ ഈ മാസം പുറത്തിറക്കിയ റിട്ടേണ്‍ ടു പ്ലേ പ്രൊട്ടോകോള്‍ നിയമപ്രകാരം കളിക്കാര്‍ അവരുടെ ഷര്‍ട്ടുകള്‍ പരസ്പരം ഊരി നല്‍കരുത്. ഇങ്ങനെ ഉണ്ടായാല്‍ യുവേഫ അച്ചടക്ക നിയന്ത്രങ്ങള്‍ അനുസരിച്ച് നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ഇതു പ്രകാരം ഷര്‍ട്ട് കൈമാറിയവര്‍ 12 ദിവസത്തെ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണം എന്നാണ് ദ സണ്‍ പറയുന്നത്.

ഞായറാഴ്ച രാത്രിയാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. ബുധനാഴ്ച രാത്രി നടക്കുന്ന ബയേണ്‍ മ്യൂണിക്ക്-ല്യോണ്‍ മത്സരത്തിലെ വിജയികളെയാണ് പി.എസ്.ജി നേരിടുക. ഈ മത്സരം നെയ്മര്‍ക്ക് നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

Football

മര്‍മോഷിന്റെ ഹാട്രിക്കില്‍ ന്യൂകാസിലിനെ തകര്‍ത്ത് സിറ്റി

19,24,33 മിനിറ്റുകളിലാണ് ഈജിപ്ഷ്യന്‍ ഫോര്‍വേഡ് ലക്ഷ്യം കണ്ടത്.

Published

on

പ്രീമിയര്‍ലീഗ് ആവേശപോരാട്ടത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളിന് മുക്കി മാഞ്ചസ്റ്റര്‍ സിറ്റി. ജനുവരി ട്രാന്‍സ്ഫറിലെത്തിച്ച മുന്നേറ്റ താരം ഒമര്‍ മര്‍മോഷ് ഹാട്രിക്കുമായി തിളങ്ങി.

സിറ്റിക്കായി ആദ്യമായാണ് താരം വലകുലുക്കുന്നത്. 19,24,33 മിനിറ്റുകളിലാണ് ഈജിപ്ഷ്യന്‍ ഫോര്‍വേഡ് ലക്ഷ്യം കണ്ടത്. 84ാം മിനിറ്റില്‍ ജെയിംസ് മകാറ്റെ നാലാം ഗോള്‍നേടി പട്ടിക പൂര്‍ത്തിയാക്കി. ജയത്തോടെ സിറ്റി പ്രീമിയര്‍ ലീഗ് ടോപ് ഫോറിലേക്കുയര്‍ന്നു.

മറ്റൊരു മത്സരത്തില്‍ ആസ്റ്റണ്‍വില്ലയെ സമനിലയില്‍ കുരുക്കി ഇപ്‌സ്വിച് ടൗണ്‍. 56ാം മിനിറ്റില്‍ മുന്നിലെത്തിയ ഇപ്‌സ്വിചിനെതിരെ 69ാം മിനിറ്റില്‍ ഒലീ വാറ്റ്കിന്‍സിലൂടെ വില്ല സമനില പിടിച്ചു. 40ാം മിനിറ്റില്‍ ടുവന്‍സെബെക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ പത്തുപേരുമായി പൊരുതിയാണ് ഇപ്‌സ്വിച് വില്ലയെ സമനിലയില്‍ കുരുക്കിയത്.

പ്രീമിയര്‍ലീഗില്‍ അത്ഭുതകുതിപ്പ് നടത്തുന്ന ടോട്ടിങ്ഹാം ഫോറസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളിന് ഫുള്‍ഹാം തോല്‍പിച്ചു.എമിലി സ്മിത്ത് റൊവെ(15), കാല്‍വിന്‍ ബസെയ്(62) എന്നിവരാണ് ഫുള്‍ഹാമിനായി ഗോള്‍നേടിയത്. ഫോറസ്റ്റിനായി സ്‌െ്രെടക്കര്‍ ക്രിസ് വുഡ്(37)ലക്ഷ്യംകണ്ടു. സതാംപ്ടണിനെ 31ന് തകര്‍ത്ത് ബോണ്‍മൗത്ത് ചെല്‍സിയെ മറികടന്ന് അഞ്ചാംസ്ഥാനത്തേക്ക് മുന്നേറി

Continue Reading

Football

ലോകകപ്പ് ഫുട്ബാളില്‍ മദ്യം അനുവദിക്കില്ല, സംസ്‌കാരത്തെ മാറ്റിമറിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല: സൗദി അറേബ്യ

യു.കെ.യിലെ സൗദി അറേബ്യന്‍ അംബാസഡര്‍ അമീര്‍ ഖാലിദ് ബിന്‍ ബന്ദര്‍ സഊദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Published

on

2034ല്‍ സൗദി അറേബ്യയില്‍ വെച്ച് നടക്കുന്ന ലോകകപ്പ് ഫുട്ബാളില്‍ മദ്യം അനുവദിക്കില്ലെന്ന് സൗദി അറേബ്യന്‍ അംബാസഡര്‍. യു.കെ.യിലെ സൗദി അറേബ്യന്‍ അംബാസഡര്‍ അമീര്‍ ഖാലിദ് ബിന്‍ ബന്ദര്‍ സഊദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്റ്റേഡിയങ്ങള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി ഒരിടത്തും മദ്യം ലഭ്യമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ടൂര്‍ണമെന്റില്‍ ആല്‍ക്കഹോള്‍ അനുവദിക്കില്ല. മദ്യത്തിന്റെ ലഹരിയില്ലാതെ തന്നെ ഫുട്ബാളിന്റെ അങ്ങേയറ്റത്തെ ലഹരി ആസ്വദിക്കാമല്ലോ. ആള്‍ക്കഹോള്‍ ഇല്ലാതെയും ഒരുപാട് ആസ്വാദനം സാധ്യമാണ്. അത് ഒഴിച്ചുകൂടാനാവാത്ത ഒന്നേയല്ല. മദ്യപിക്കണമെങ്കില്‍ നിങ്ങള്‍ക്ക് ഇവിടം വിട്ടശേഷം ആകാം. ഞങ്ങള്‍ അത് അനുവദിക്കില്ല. എല്ലാവര്‍ക്കും അവരുടേതായ സംസ്‌കാരമു?ണ്ട്. ഞങ്ങളുടെ മഹത്തായ സംസ്‌കാരത്തിനുള്ളില്‍നിന്നുകൊണ്ട് ഭൂമിയിലെ മുഴുവന്‍ ജനങ്ങളെയും സൗദിയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അങ്ങേയറ്റത്തെ സന്തോഷമേയുള്ളൂ. മറ്റാര്‍ക്കെങ്കിലും വേണ്ടി ആ സംസ്‌കാരത്തെ മാറ്റിമറിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ചോദിക്കുന്നത്, ‘ശരിക്കും മദ്യമില്ലാതെ നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്നുണ്ടോ?’ എന്നാണ്’ -അമീര്‍ ഖാലിദ് വിശദീകരിച്ചു.

2034ലെ ലോകകപ്പ് സൗദി അറേബ്യയില്‍ വെച്ചായിരിക്കുമെന്ന് ഫിഫ ഡിസംബര്‍ 11ന് പ്രഖ്യാപിച്ചിരുന്നു. റിയാദ്, ജിദ്ദ, അല്‍ഖോബാര്‍, അബ്ഹ, നിയോം എന്നീ അഞ്ചു നഗരങ്ങളിലെ 15 സ്റ്റേഡിയങ്ങളിലായാവും സൗദിയിലെ ലോകകപ്പ് നടക്കുക.

 

Continue Reading

Football

ഇത്തിഹാദില്‍ സിറ്റിയെ പൂട്ടി റയല്‍ മാഡ്രിഡ്

സിറ്റിക്കായി എര്‍ലിങ് ഹാളണ്ട് ഇരട്ടഗോള്‍ നേടി.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്ലേഓഫിന്റെ ആദ്യ പാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ റയല്‍ മാഡ്രിഡിന് മിന്നും വിജയം. സിറ്റി തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്‍മാര്‍ വിജയിച്ചുകയറിയത്. ഇഞ്ചുറി ടൈമില്‍ ജൂഡ് ബെല്ലിങ്ഹാം(90+2) നിര്‍ണായക ഗോള്‍നേടി. കിലിയന്‍ എംബാപ്പെ(60), ബ്രഹിം ഡിയസ്(86) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. സിറ്റിക്കായി എര്‍ലിങ് ഹാളണ്ട് ഇരട്ടഗോള്‍ നേടി.

19,80 മിനിറ്റുകളിലാണ് സ്‌കോര്‍ ചെയ്തത്. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് സിറ്റി സ്വന്തം തട്ടകത്തില്‍ തോല്‍വി വഴങ്ങിയത്. ഫെബ്രുവരി 20ന് റയല്‍ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യൂവിലാണ് രണ്ടാംപാദം.

മറ്റു മത്സരങ്ങളില്‍ യുവന്റസ് പിഎസ്വിയെ 2-1ന് തോല്‍പിച്ചു. എതിരില്ലാത്ത മൂന്ന് ഗോളിന് സ്പോട്ടിങ് സിപിയെ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് തകര്‍ത്ത് വിട്ടപ്പോള്‍ ബ്രെസ്റ്റിനെ 3-0 തോല്‍പിച്ച് പിഎസ്ജിയും ആദ്യ പാദം ഗംഭീരമാക്കി.

 

Continue Reading

Trending