Article
ജുഡീഷ്യറിക്ക് മൂക്കുകയറിടാന്‍ ഫാസിസത്തിനാവില്ല
നേരത്തെ ജഡ്ജി നിയമനത്തിലെ കൊളീജിയം സിസ്റ്റം അവസാനിപ്പിക്കാന്‍ പാര്‍ലിമെന്റ് പാസാക്കിയ നിയമത്തെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചതും കൊളീജിയം സമ്പ്രദായം നിലനിര്‍ത്തിയതും സുപ്രീം കോടതിയാണ്. എന്നാല്‍ അതേ ആവശ്യം തന്നെയാണ് ഇപ്പോഴും നിയമ മന്ത്രിയും സര്‍ക്കാറും ഉയര്‍ത്തികൊണ്ട്‌വരുന്നത്.

അഡ്വ. കെ.എ ലത്തീഫ്
നിക്ഷ്പക്ഷവും സ്വതന്ത്രവുമായ ജുഡീഷ്യറിക്കുമുകളില്‍ സ്വാധീനം ഉറപ്പിക്കാനും അതുവഴി മഹത്തായ ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറ ഇളക്കാനുമുള്ള ശ്രമം ഭയാനകമാംവിധം ശക്തിപ്രാപിക്കുന്നു എന്നതിന്റെ അവസാനത്തെ ഉദാഹരണങ്ങളാണ് സുപ്രീംകോടതി മുമ്പാകെ ഉള്ള ജഡ്ജി നിയമന കേസില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് രാജ്യസഭ അധ്യക്ഷനും രാജ്യത്തിന്റെ വൈസ് പ്രസിഡണ്ടുമായ ജഗദീപ് ധന്‍കറിന്റെ വിവാദമായ പ്രസംഗവും. സുപ്രീം കോടതികളിലും ഹൈക്കോടതികളിലുമുള്ള ജഡ്ജി നിയമനത്തിനുള്ള കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികൂടി ഉണ്ടാവണം എന്നാണ് കേന്ദ്രം ജഡ്ജി നിയമന കേസില്‍ സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുള്ളത്.
നേരത്തെ ജഡ്ജി നിയമനത്തിലെ കൊളീജിയം സിസ്റ്റം അവസാനിപ്പിക്കാന്‍ പാര്‍ലിമെന്റ് പാസാക്കിയ നിയമത്തെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചതും കൊളീജിയം സമ്പ്രദായം നിലനിര്‍ത്തിയതും സുപ്രീം കോടതിയാണ്. എന്നാല്‍ അതേ ആവശ്യം തന്നെയാണ് ഇപ്പോഴും നിയമ മന്ത്രിയും സര്‍ക്കാറും ഉയര്‍ത്തികൊണ്ട്‌വരുന്നത്. ഈ പശ്ചാത്തലത്തില്‍നിന്ന് വേണം ഉപരാഷ്ട്രപതിയുടെ രാജസ്ഥാന്‍ വിധാന്‍സഭയില്‍ നടന്ന 83 ാമത് അഖിലേന്ത്യ പ്രിസൈഡിങ് ഓഫീസര്‍മാരുടെ സമ്മേളനത്തിലെ പ്രസംഗം വിശകലനം ചെയ്യേണ്ടത്. ജനാധിപത്യ സംവിധാനത്തില്‍ പാര്‍ലിമെന്റാണ് പരമാധികാര സഭയെന്നും പാര്‍ലിമെന്റ് പാസാക്കുന്ന നിയമങ്ങളെ അസാധുവാക്കുന്ന സുപ്രീംകോടതി നടപടി ജനങ്ങളുടെ പരമാധികാര സഭയായ പാര്‍ലിമെന്റിനെ ശോഷിപ്പിക്കുന്ന നടപടിയാണ് എന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്.
ഇക്കഴിഞ്ഞ ഡിസംബറില്‍ രാജ്യസഭ അധ്യക്ഷനായി ചുമതല ഏറ്റ ശേഷം നടത്തിയ പ്രസംഗത്തിലും സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലെയും ന്യായാധിപന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് 2015ല്‍ പാര്‍ലമെന്റ് പാസാക്കിയ ചമശേീിമഹ ഖൗറശരശമഹ അുുീശിാേലി േ(ഖചഅഇ) അര േറദ്ദാക്കിയ സുപ്രീം കോടതി വിധിയെ അതിരൂക്ഷമായി വിമര്‍ശിക്കുകയും പ്രസ്തുത വിധി ജനഹിതത്തിന് എതിരായിരുന്നു എന്നുവരെ പറയുകയുണ്ടായി. രാജസ്ഥാന്‍ നിയമസഭഹാളില്‍ നടന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ ഏത് വിധത്തിലുള്ള ഭേദഗതിയും വരുത്താന്‍ പാര്‍ലിമെന്റിന് അധികാരമുണ്ടെന്നും ജനാധിപത്യത്തില്‍ പരമാധികാര സഭയായ പാര്‍ലിമെന്റിന്റെ അധികാരത്തിന് മുകളില്‍ കടന്ന്കയറാന്‍ ജുഡീഷ്യറിക്ക് യാതൊരു അധികാരവും ഇല്ലെന്നും അതുകൊണ്ട്തന്നെ 1973ല്‍ സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിന്റെ കേശവാനന്ദ ഭാരതി കേസിലെ ഭൂരിപക്ഷ വിധി തെറ്റായിരുന്നു എന്നും അത് ഇന്ത്യാ മഹാരാജ്യത്ത് തെറ്റായ കീഴ്‌വഴക്കത്തിന് ആരംഭം കുറിച്ചതായും അദ്ദേഹം പറയുകയുണ്ടായി.
എന്തുകൊണ്ടാണ് ഉപരാഷ്ട്രപതിയും രാജ്യസഭ ചെയര്‍മാനുമായ വലിയ ഭരണഘടന പദവി വഹിക്കുന്ന ആള്‍ ഇത്രമാത്രം പ്രകോപിതനായി സംസാരിച്ചത്. സംഘ്പരിവാര്‍ ആശയങ്ങളുടെ പൂര്‍ത്തീകരണത്തിന് തടസ്സമാവുന്ന സ്വതന്ത്ര ജുഡീഷ്യറി രാജ്യത്ത് ഉണ്ടാവാന്‍ പാടില്ല എന്ന ബോധപൂര്‍വമായ തീരുമാനത്തിന്റ ഭാഗമായി തന്നെയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സുപ്രീംകോടതിയും ഗവണ്‍മെന്റും ജഡ്ജി നിയമന രീതിയുമായി ബന്ധപ്പെട്ട് അസാധാരണമായ അസ്വാരസ്യത്തിലാണ്. ജഡ്ജിമാരുടെ നിയമന അധികാരം കവര്‍ന്നെടുക്കാന്‍ ഭരണകൂടം നടത്തിയ നീക്കമായിരുന്നു 2014ലെ നാഷനല്‍ ജുഡീഷ്യല്‍ അപ്പോയ്‌മെന്റ് കമ്മിറ്റി നിയമവും അതിന് വേണ്ടിയുള്ള 99ാമത് ഭരണഘടന ഭേദഗതി നിയമവും. പ്രസ്തുത നിയമത്തിലൂടെ നിലവിലുള്ള ജഡ്ജി നിയമന കൊളീജിയം സംവിധാനം തകര്‍ത്ത് ന്യായാധിപര്‍ക്കൊപ്പം ഭരണകൂടം തീരുമാനിക്കുന്നവരെകൂടി ഉള്‍പ്പെടുത്തി ജഡ്ജി നിയമനത്തില്‍ എക്‌സിക്യൂട്ടീവിന്റെ രംഗപ്രവേശംകൂടി സാധ്യമാക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ പ്രസ്തുത നിയമം സുപ്രീംകോടതി 2016ല്‍ ഭരണഘടനാവിരുദ്ധമായും അസാധുവുമായി പ്രഖ്യാപിക്കുകയുണ്ടായി. അവിടെ നിന്ന് ഇങ്ങോട്ട് ഭരണകൂടം സുപ്രീംകോടതിയെ വെല്ലുവിളിക്കുന്ന രൂപത്തിലാണ് പ്രതികരിച്ചത്.
സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജി നിയമനങ്ങളിലും സ്ഥലം മാറ്റങ്ങളിലും സുപ്രീംകോടതി കൊളീജിയം നല്‍കുന്ന ശുപാര്‍ശകള്‍ക്ക് മുകളില്‍ മാസങ്ങളോളം അടയിരിക്കുന്ന സര്‍ക്കാര്‍ പ്രവണത സുപ്രീംകോടതിയെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. സുപ്രീം കോടതി കൊളീജിയം അയച്ച പട്ടിക പരിഗണിക്കാതെ ഗവണ്‍മെന്റ് തിരിച്ചയക്കുകയും പ്രസ്തുത പട്ടികതന്നെ സുപ്രീം കോടതി കൊളീജിയം രണ്ടാമതും മൂന്നാമതും ഗവണ്‍മെന്റിലേക്ക് അയക്കുകയും ചെയ്താല്‍ യാതൊരു വിമുഖതയും കാണിക്കാതെ കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് ഉത്തരവിറക്കുക എന്നത് കീഴ്‌വഴക്കവും ജനാധിപത്യബോധവുമുള്ള സര്‍ക്കാരിന്റെ ബാധ്യതയുമാണ്. എന്നാല്‍ ആ കീഴ്‌വഴക്കം അടിമേല്‍മറിക്കാനും ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഇംഗിതത്തിന് അനുസരിച്ച് ജഡ്ജി നിയമനം മാറ്റിയെടുക്കാനുമുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
രണ്ട് തവണയാണ് സുപ്രീംകോടതി കൊളീജിയം കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജിയായി അഡ്വ. നാഗേന്ദ്രരാമചന്ദ്രനായിക്കിനെ നിയമിക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിലേക്ക് അയച്ചത്. 2023 ജനുവരി 10ന് ചേര്‍ന്ന സുപ്രീംകോടതി കൊളീജിയം വീണ്ടും ഈ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. അതോടൊപ്പം മറ്റ് അഞ്ച് ഹൈക്കോടതികളിലെ 8 ന്യായാധിപന്മാരുടെ നിയമന ശുപാര്‍ശയും കൊളീജിയം കേന്ദ്ര സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. നാഗേന്ദ്ര രാമചന്ദ്രനായിക്കിനെ 2019 ഒക്‌ടോബര്‍ 3നാണ് കൊളീജിയം ആദ്യമായി ശുപാര്‍ശ ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ മടക്കിയെങ്കിലും 2021 മാര്‍ച്ച് 2നും 2021 സെപ്തംബര്‍ ഒന്നിനും വീണ്ടും കൊളീജിയം ആവര്‍ത്തിച്ചു ആവശ്യപ്പെട്ടു. 2022 നവംബറില്‍ നാഗേന്ദ്ര രാമചന്ദ്രനായിക്ക് ഉള്‍പ്പെടെയുള്ള കൊളീജിയം ശുപാര്‍ശ ചെയ്ത 19 പേരുടെ പട്ടികയാണ് കേന്ദ്രസര്‍ക്കാര്‍ മടക്കിയത്.
ലജിസ്‌ലേച്ചറും എക്‌സിക്യൂട്ടീവും ജുഡീഷ്യറിയുമാണ് ജനാധിപത്യത്തിന്റെ മൂന്ന് തൂണുകള്‍. ഈ തൂണുകളെ താങ്ങി നിര്‍ത്തുന്ന അടിത്തറ ഭരണഘടനയാണ്. ആ അടിത്തറ ഭദ്രമായിരിക്കണം എന്ന ഭരണഘടന ശില്‍പികളുടെ ആഗ്രഹത്തിന്റെ നിര്‍വചനമാണ് കേശവാനന്ദ ഭാരതി കേസിന്റെ വിധിയിലൂടെ പുറത്ത്‌വന്നത്. കേശവാനന്ദ ഭാരതി കേസിലെ വിധിന്യായം ഭരണഘടനയെ സ്‌നേഹിക്കുന്ന ഓരോ ഇന്ത്യക്കാരനും വിശിഷ്യാ മത-ഭാഷ-ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്കും നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്. വ്യക്തി എന്ന നിലയില്‍ തന്റെ കീഴിലുള്ള മഠത്തിന് അവകാശപ്പെട്ട മിച്ചഭൂമി ഭൂ പരിഷ്‌കരണ നിയമത്തെതുടര്‍ന്ന് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കി എടുക്കാന്‍ കേശവാനന്ദ ഭാരതിക്ക് സാധിച്ചില്ലെങ്കിലും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയില്‍ മാറ്റം വരുത്തുന്ന ഭേദഗതികള്‍ പാര്‍ലിമെന്റിന് അസാധ്യമാണെന്ന് മേല്‍ കേസില്‍ ഭരണഘടനാബെഞ്ചിന്റെ ഭൂരിപക്ഷ വിധിയില്‍ വ്യക്തമായി പറയുകയുണ്ടായി. ജുഡീഷ്യറിയെ നിയന്ത്രിക്കാനുള്ള എക്‌സിക്യൂട്ടീവിന്റെ ശ്രമത്തിന്‌മേല്‍ വിധി ന്യായം തടസ്സമാണ് എന്ന തിരിച്ചറിവില്‍ നിന്ന് തന്നെയാണ് ഉപരാഷ്ട്രപതി പ്രകോപിതനാവുന്നത്. എത്രമാത്രം അപകടകരമായ പ്രസ്താവനയാണ് ഉപരാഷ്ട്രപതി നടത്തിയത് എന്ന് ഒരു മുഖ്യധാര മാധ്യമവും ചര്‍ച്ച ചെയ്തില്ല.
ഇന്ത്യ എന്ന വിശാലമായ രാജ്യത്ത് ജാതി-മത-വര്‍ഗ-വര്‍ണ-ഭാഷാ വൈജാത്യങ്ങള്‍ക്ക് അതീതമായി പൗരന് അവസര സമത്വവും തുല്യനീതിയും ചിന്ത-ആവിഷ്‌കാര-വിശ്വാസ-ആരാധന സ്വാതന്ത്ര്യവും സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ നീതിയും ഉറപ്പ്‌വരുത്തുക എന്നതാണ് ഭരണഘടനയുടെ കാതല്‍. മേല്‍പറഞ്ഞവയും ഭരണഘടനയുടെ ആമുഖത്തില്‍ വിശദീകരിച്ചിട്ടുള്ള ഉദ്ദേശ ലക്ഷ്യങ്ങളും തന്നെയാണ് ഭരണഘടനയുടെ അടിസ്ഥാന ഘടന. ഈ അടിസ്ഥാന ഘടനയില്‍ മാറ്റം വരുത്താന്‍ ഒരു പാര്‍ലിമെന്റിനും ഭരണകൂടത്തിനും അവകാശമില്ല. അതുകൊണ്ട് തന്നെയാണ് ഹിന്ദുത്വവാദികള്‍ ഒരിക്കലും അംഗീകരിക്കാത്ത ഭരണഘടനയിലെ പരമാധികാര (ടീ്‌ലൃലശഴി) സ്ഥിതിസമത്വ (ീെരശമഹശാെ) മതേതരത്വ (ടലരൗഹമൃ) ജനാധിപത്യ (ഉലാീരൃമര്യ) റിപ്പബ്ലിക്ക് എന്ന ഘടകം അതേപടി നിലനില്‍ക്കുന്നത്. എസ്.ആര്‍ ബൊമ്മെ കേസില്‍ മേല്‍ഘടകങ്ങള്‍ കൂടാതെ ജുഡീഷ്യല്‍ റിവ്യുവും ഭരണഘടനയുടെ അടിത്തറയാണെന്ന് അസന്നിഗ്ധമായി പറയുകയുണ്ടായി. എന്നാല്‍ ഇത്തരം വിധിന്യായങ്ങളെ മറികടന്ന് അതിര് കടക്കുന്ന പാര്‍ലിമെന്റ് ഏകാധിപത്യത്തിന് മൂക്ക്കയറിടുന്ന ‘ജൂഡീഷ്യല്‍ റിവ്യു’ എന്ന സുപ്രീംകോടതിയുടെ അധികാരം പോലും എടുത്തുമാറ്റേണ്ടതുണ്ട് എന്നതാണ് ഉപരാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ കാതല്‍. അദ്ദേഹം പറയുന്നത് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട പാര്‍ലിമെന്റ് പാസാക്കുന്ന നിയമങ്ങളെ പരിശോധിക്കാനുള്ള അവകാശം ജുഡീഷ്യറിക്ക് ഇല്ല എന്നാണ് ചഖഅഇ ആക്ട്, കേശവാനന്ദഭാരതി കേസ് എന്നിവയുടെ വിധിന്യായം ഒക്കെയാണ് അദ്ദേഹം എടുത്ത് ഉദ്ധരിച്ചത്. ജനാധിപത്യമാര്‍ഗത്തില്‍ രൂപംകൊണ്ട പാര്‍ലിമെന്റ് എന്നത് എന്ത് തെമ്മാടിത്തരവും കാണിക്കാനുള്ള സ്ഥാപനമാണ് എന്ന് ധരിച്ചു വെക്കുന്നത്തന്നെ ഏറ്റവും വലിയ അപകടമാണ്. ജഡ്ജി നിയമന കേസിന്റെ വാദത്തിനിടയില്‍ കൊളീജിയം ശുപാര്‍ശ നടപ്പിലാക്കുന്നത് വൈകിപ്പിക്കുന്നതില്‍ സുപ്രീംകോടതിക്കുള്ള ഉത്കണ്ഠ സര്‍ക്കാരിനെ അറിയിക്കണം എന്ന് സുപ്രീംകോടതി അറ്റോര്‍ണി ജനറലിനോട് പറഞ്ഞതിലും ഉപരാഷ്ട്രപതി ആശ്ചര്യം രേഖപ്പെടുത്തുന്നുണ്ട്. ലെജിസ്ലേച്ചറിനെ ശോഷിപ്പിക്കുന്ന പ്രവര്‍ത്തനമാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശമെന്നും അതിന് കൂട്ടുനില്‍ക്കാന്‍ തനിക്കാവില്ല എന്നും പറയുന്ന അദ്ദേഹം സുപ്രീംകോടതിയെ പരിഹസിക്കുന്നുമുണ്ട്. പാര്‍ലിമെന്റാണ് പരമാധികാരി എന്ന് ധനകറിന്റെ കാഴ്ചപ്പാടിനെ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. പാര്‍ലിമെന്റ് അല്ല ഭരണഘടനയാണ് പരമാധികാരി എന്ന് അദ്ദേഹം പറഞ്ഞു. നാളെ ബി.ജെ.പി ഗവണ്‍മെന്റിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷവും പകുതിയില്‍ അധികം സംസ്ഥാനങ്ങളിലെ ഭരണവും ലഭിച്ചാല്‍ ഭരണഘടനയെ ആകെ മാറ്റിമറിക്കാന്‍ ആവുമോ. രാജ്യത്തിന്റെ മതേതര ജനാധിപത്യ-പരമാധികാര റിപ്പബ്ലിക്ക് എന്ന സങ്കല്‍പ്പം എടുത്ത് മാറ്റി രാജ്യം ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാനോ അല്ലെങ്കില്‍ പാര്‍ലിമെന്റിന്റെ കാലാവധി അഞ്ച് വര്‍ഷം എന്നത് മാറ്റി പത്തോ ഇരുപതോ വര്‍ഷത്തേക്ക് നീട്ടി ആജീവനാന്ത ബി.ജെ.പി ഭരണത്തിന് കളമൊരുക്കാനേ സാധിക്കുമോ പാര്‍ലിമെന്റ് ഐകകണ്‌ഠ്യേന വിചാരിച്ചാലും അത് സാധിക്കില്ല. കാരണം അത് ഭരണഘടനയുടെ അടിസ്ഥാന ഘടനക്ക് എതിരാണ്. അത്തരം ഭരണഘടന ഭേദഗതികളെ തിരുത്താന്‍ ഇന്ത്യക്ക് മഹത്തായ ജുഡീഷ്യറി നിലവിലുണ്ട്. ആ ജുഡീഷ്യറിയെ തകര്‍ത്ത് ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ കൊളീജിയവുമായുള്ള ഏറ്റ്മുട്ടലും ഉപരാഷ്ട്രപതിയുടെ ജയ്പൂര്‍ പ്രസംഗവും.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച അഗ്‌നിപടര്‍ത്തിയ ഭീതിയിലായിരുന്നു. ഹൈദരാബാദിലെ ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലുണ്ടായ അഗ്‌നിയുടെ താണ്ഡവത്തില്‍ 17 ജീവനുകളാണ് പൊലിഞ്ഞു പോയതെങ്കില്‍ കോഴിക്കോട്ടുണ്ടായത് കോടികളുടെ നഷ്ടമാണ്. നഗര മധ്യത്തില്‍, ഏറ്റവും ജനത്തിരക്കേറിയ മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ ആറുമണിക്കൂറോളം അഗ്‌നി സംഹാരതാണ്ഡവമാടിയപ്പോള്‍ 30 കോടിയോളം രൂപയാണ് ചാമ്പലായിപ്പോയത്.
കോഴിക്കോട് ജില്ലയിലെയും സമീപ പ്രദേശങ്ങളിലേയും 25 ഫയര്‍ യൂണിറ്റുകളും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ പാന്താര്‍ ഫയര്‍ എഞ്ചി നും ഉള്‍പ്പെടെ മണിക്കൂറുകള്‍ കഠിനാധ്വാനം ചെയ്തതാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുതിയ ബസ് ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലെ കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന മൊത്ത വസ്ത്ര വ്യാപാര സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. തൊട്ടടുത്ത റീട്ടെയില്‍ വസ്ത്ര വ്യാപാര സ്ഥാ പനത്തിലേക്കും തീ പടര്‍ന്നു. സ്റ്റാന്റിന്റെ താഴെ നിലയിലെ പടിഞ്ഞാറ് ഭാഗത്തെ കടകളും വെള്ളം നനഞ്ഞും മറ്റും നശിച്ചു. തീ സമീപത്തെ പല കടകളിലേക്കും പടരുകയുണ്ടായി. പുതിയ സ്റ്റാന്റ്, മാവൂര്‍ റോഡ് പ്രദേശമാകെ ആളുകളെ ഒഴിപ്പിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ആളാപയമുണ്ടായില്ല എന്നതുമാത്രമാണ് ആശ്വാസത്തിനുള്ള ഏക വക.
യു.എന്നിന്റെ സാഹിത്യ പദവി ഉള്‍പ്പെടെ അസൂയാവഹമായ അംഗീകാരങ്ങളും വിശേഷണങ്ങളുമുള്ള നഗരമാണ് കോഴിക്കോട്. എന്നാലിപ്പോള്‍ തീപിടിത്തങ്ങളുടെ നഗരം എന്ന കോഴിക്കോട്ടുകാര്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു വിശേഷണം കൂടി ഈ നഗരത്തിന് വന്നു ചേര്‍ന്നിരിക്കുകയാണ്. കേവലം പതിനെട്ടുവര്‍ഷങ്ങള്‍ക്കിടയില്‍ പത്തു വലിയ അഗ്‌നിബാധകളാണ് നഗരത്തിലുണ്ടായത്. 2007 ല്‍ മിഠായിത്തെരുവിലെ പടക്കക്കടയിലുണ്ടായ തീപിടിത്തം നാടിനെ ഒന്നടങ്കം നടുക്കിക്കളഞ്ഞിരുന്നു. ആറുപേര്‍ സംഭവ സ്ഥലത്തുവെച്ചു മരണപ്പെടുകയും അമ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അമ്പതിലധികം കടകളാണ് അഗ്‌നിക്കിരയായത്. പത്തു വര്‍ഷങ്ങള്‍ക്കുശേഷം 2017 ല്‍ കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. ഈ മാസം ആദ്യത്തില്‍ മൂന്നു ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുകയും പൊട്ടിത്തെറിയുമുണ്ടായത്.
എന്തുകൊണ്ട് കോഴിക്കോട് നഗരം അടിക്കടി അഗ്‌നിബാധക്കിരയാകുന്നുവെന്ന ചോദ്യത്തിനുള്ള ഒന്നാമത്തെ ഉത്തരം നഗരം ഭരിക്കുന്ന കോര്‍പറേഷന്റെ പിടിപ്പുകേടെന്ന് നിസംശയം വിലയിരുത്താന്‍ സാധിക്കും. അഴമിതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വിളയാട്ടത്തിലൂടെ അനധികൃത നിര്‍മാണങ്ങളുടെ പറുദീസയായി നഗരം മാറിയിരിക്കുകയാണ്. സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ കാര്യത്തിലും, മറ്റു കെട്ടിടങ്ങള്‍ക്കുള്ള അനുമതിയിയുടെ കാര്യത്തിലുമെല്ലാം കോര്‍പറേഷന്‍ ഒരുപോലെ കണ്ണടക്കുക യാണ്. പാര്‍ട്ടി നേതൃത്വവും ഉദ്യോഗസ്ഥലോബിയും ചേര്‍ന്നുള്ള മാഫിയ കൂട്ടുകെട്ടിലൂടെയുള്ള നീക്കുപോക്കുക ളില്‍ ഔദ്യോഗിക സംവിധാനങ്ങളെല്ലാം നോക്കുകുത്തികളായി മാറിയ സാഹചര്യം ഇവിടെ പരസ്യമായ രഹസ്യമാണ്. പാര്‍ട്ടിക്കാര്‍ക്കും പണക്കാര്‍ക്കും എന്തുമാകാമെന്നതിനുള്ള തെളിവായി നഗരത്തില്‍ പലനിര്‍മിതികളും അഹങ്കാരത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇന്നലെ അഗ്‌നിക്കിരയായ മൊഫ്യൂസല്‍ ബസ്സ്റ്റാന്റിലെ കെട്ടിടം തന്നെ ഈ നിയമലംഘനത്തിന്റെ നിദര്‍ശനമാണ്. കെട്ടിടത്തില്‍ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തെക്കുറിച്ച് ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് കോര്‍പറേഷനെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ഒ രു നടപടിയും സ്വീകരിച്ചിരുന്നില്ല. മാത്രമല്ല, കെട്ടിടത്തില്‍ നടന്നിട്ടുള്ളത് അശാസ്ത്രീയവും അനധികൃതവുമായ നിര്‍മാണത്തിന്റെ കൂമ്പാരം തന്നെയാണ്.
കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ പ്രധാന കവാടങ്ങളല്ലാതെ ഒരു പഴുതുമില്ലാത്തതിനാല്‍ അഗ്‌നിശമന സേനക്ക് അകത്തേക്ക് കടക്കാനോ ത്വരിത ഗതിയില്‍ തീയണക്കാനോ സാധിക്കാതിരുന്നതാണ് നഷ്ടക്കണക്കുകള്‍ ഇങ്ങനെ വര്‍ധിക്കാന്‍ കാരണമായത്. ഔദ്യോഗിക സംവിധാനങ്ങളുടെ എല്ലാ ദൗര്‍ബല്യവും ഈ അഗ്‌നിബാധയില്‍ പ്രകടമായിരുന്നു.
നഗര മധ്യത്തിലെ ഒരു കെട്ടിടമാണ് ആറുമണിക്കൂറോളം ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാതെ നിന്നു കത്തിയത് എന്നിരിക്കെ അപകടങ്ങളെയും അത്യാഹിതങ്ങളെയും പ്രതിരോധിക്കാന്‍ എന്തുസംവിധാനങ്ങളാണ് നമ്മുടെ ഭരണകൂടത്തിന്റെ കൈവശമുള്ളതെന്ന ചോദ്യമാണ് ഉയരുന്നത്. അ വധിദിനത്തില്‍ ഏറെ കടകളും അടഞ്ഞു കിടന്നതിനാല്‍ ആളപായമുണ്ടായില്ലെന്ന് സമാധാനിക്കുമ്പോഴും നീണ്ട കെട്ടിടം അപ്പാടെ തീ വിഴുങ്ങുമ്പോഴും മണിക്കൂറുകള്‍ ഒന്നും ചെയ്യാനാവാതെ അന്തംവിട്ട് നില്‍ക്കുകയായിരുന്നു അധിക്യതര്‍.
നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരന്തരം തീപിടുത്തമുണ്ടായിട്ടും നഗരത്തിനകത്തുള്ള ഫയര്‍ സ്‌റ്റേഷന്‍ ഇതുവരെ പുനസ്ഥാപിക്കാത്തതുള്‍പ്പെടെ ആവര്‍ത്തിക്കുന്ന ദുരന്തങ്ങളില്‍ നിന്നും ഒന്നും പഠിക്കാന്‍ ഭരണകൂടം തയ്യാറാവുന്നില്ല. അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നിയമത്തിന്റെയും നീതിയുടെയും പാതയിലൂടെ സഞ്ചരിച്ച് നാടിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കോര്‍പറേഷന്‍ ഭരണകൂടം തയാറാകേണ്ടതുണ്ട്.

ആതുര ശുശ്രൂഷാ രംഗത്തെ മലബാറിന്റെ അത്താണിയായ കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ പൊട്ടിത്തെറിയും പുകയുമെല്ലാം നാടിനെ ആശങ്കയുടെ മുള്‍മുനയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവും മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും ലഭ്യതക്കുറവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവുമൊക്കെയായി നിരന്തര പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നലെയും കഴിഞ്ഞ ദിവസവുമുണ്ടായ അസാധാരണ സംഭവങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ അവസാന ആശ്രയവും, ദിനംപ്രതി പതിനായിരങ്ങള്‍ ചികിത്സക്കെത്തുന്ന ഇടവുമായ ഈ ആതുരാലയത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതുവഴി ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.
ആദ്യ ദിവസത്തിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് ഇന്നലെ വീണ്ടും പുക ഉയര്‍ന്നത്. കാഷ്വാലിറ്റിയിലെ യു.പി.എസ് പൊട്ടിത്തെറിച്ചാണ് ആദ്യ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിയോടെ കാഷ്വാലിറ്റിയില്‍ പെട്ടെന്ന് കനത്ത പുക പടര്‍ന്ന തോടെ അഗ്‌നിബാധ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പല രോഗികള്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുകയും പൊലീസും ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലെ രോഗികളെ പുറത്തെത്തിക്കുകയുമായിരുന്നു.
ഈ സംഭവത്തില്‍ തന്നെ രോഗികളെ മാറ്റുന്നതുള്‍പ്പെടെ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച്ചയുണ്ടാതായി ആരോപണമുയര്‍ന്നിരുന്നു. തീ അണക്കുന്നതില്‍പോലും കാലതാമസം നേരിട്ടുവെന്ന് മാത്രമല്ല, വെള്ളിമാട്കുന്ന്, ബീച്ച് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് ഏറെ പരിശ്രമിച്ചായിരുന്നു ഫയര്‍ഫോഴ്‌സ് ടീം പോലും എത്തിച്ചേര്‍ന്നത്. ഒരു അത്യാഹിതമുണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാറിനോ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കോ ഒരു ധാരണയുമില്ലെന്നതിന്റെ നിദര്‍ശനമായിരുന്നു ഈ പൊട്ടിത്തെറി. ഇത്ര വലിയ ഒരു ആശുപത്രി കോമ്പൗണ്ടില്‍ ഒരു ഫയര്‍ യൂണിറ്റ് പോലുമില്ലെന്നത് എത്രമാത്രം ഗൗരവതരമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടാന്‍ ഇനി എന്തൊക്കെ സംഭവിക്കണമെന്നാണ് ജനങ്ങളുയര്‍ത്തുന്ന ചോദ്യം.
അധികൃതരുടെ നിസംഗതയുടെ ഏറ്റവും മികച്ച ഉദാഹരണം ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ അഭാവം തന്നെയാണ്. ഫയര്‍ യൂണിറ്റിനായി പ്ലാന്‍ ഉള്‍പ്പെടെ തയ്യാറായിട്ടും അതിനായി 20 സെന്റ് ഭൂമി കൊടുക്കാന്‍ ഏക്കര്‍ കണക്കിന് ഭൂമി കാടുപിടിച്ചുകിടക്കുന്ന ഒരു സ്ഥാപനത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നത് എന്തിന്റെ പേരിലാണ് ന്യായീകരിക്കാനാവുക. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോളുകളൊന്നും പ്രസ്തുത സംഭവത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അഞ്ചുജീവനുകള്‍ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒറ്റയടിക്ക് കൈകഴുകാനുള്ള വ്യഗ്രതയായിരുന്നു ഉത്തരവാദപ്പെട്ടവരില്‍ നിന്ന് കാണാനായത്. സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്താറുള്ളത്. അങ്ങനെയുള്ള പാവങ്ങളെയാണ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ സ്വകാര്യ ആശുപത്രികളിലേക്ക് ഈ സംഭവത്തോടെ തള്ളിവിട്ടത്.
ഈയൊരു പശ്ചാത്തലത്തിലാണ് ഇതേ കെട്ടിടത്തിന്റെ ആറാം നിലയില്‍ ഇന്നലെ വീണ്ടും തീപ്പിടുത്തമുണ്ടായിരിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപറേഷന്‍ തിയേറ്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. നേരത്തെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടം മുഴുവന്‍ പരിശോധന നടത്തിയിരുന്നുവെന്നും ഈ ഘട്ടത്തിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ഇന്ന് മുതല്‍ കെട്ടിടത്തില്‍ വീണ്ടും ഓപ്പറേഷന്‍ തിയറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയുമായിരുന്നു.
എന്നാല്‍ വലിയൊരു അപകടത്തിനു പിന്നാലെ ഒരു വിധത്തിലുള്ള ജാഗ്രതയുമില്ലാതെയാണ് ഇവിടേക്ക് രോഗികളെ മാറ്റാനും ഓപറേഷന്‍ തിയേറ്ററുള്‍പ്പെടെ സജ്ജീകരിക്കാനും അധികൃതര്‍ തയാറായതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പതിവു പോലെ മുഖ്യമന്ത്രിയുടെ നടുക്കവും ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവും പത്രസമ്മേളനവും അന്വേഷണ പ്രഖ്യാപനവുമുള്‍പ്പെടെയുള്ള കലാപരിപാടികളെല്ലാം അരങ്ങേറിയിട്ടുണ്ടെങ്കിലും ഇതെല്ലാം എത്രമാത്രം പ്രഹസനമാണെന്നതാണ് അടിക്കടിയുണ്ടാകുന്ന ഈ ദുരന്തങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യ രംഗത്തെക്കുറിച്ചുള്ള ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ അവകാശവാദങ്ങളിലെ കാപട്യത്തിനുള്ള ഒന്നാമത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ദിവസങ്ങളുടെ ഇടവേളകളിലുണ്ടായ ഈ മുന്നറിയിപ്പുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരു ക്കാനെങ്കിലും സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.

നിന്റെ കാലിലൊന്ന് നഷട്മാകുമ്പോള്‍ നീ ഒരു കാലില്‍ നില്‍ക്കണം, കാലുകള്‍ രണ്ടും നഷ്ടമാകുമ്പോള്‍ കൈകളാകണം കരുത്ത്, കൈകളും വിധി കൊണ്ടു പോകുമ്പോള്‍ നീ നിന്റെ ബുദ്ധിയുടെ കരുത്തില്‍ മുന്നേറണം’. വിധിയോട് പൊരുതി ഒരു നാടിന്റെ മാത്രമല്ല, ഒരു ജനതയുടെ തന്നെ വെളിച്ചമായി മാറിയ കെ.വി റാബിയയുടെ വാക്കുകളാണിത്. ആയുസ് മുഴുവന്‍ ചക്രക്കസേരയിലിരുന്ന്, ജീവിതം പോരാട്ടമാക്കിമാറ്റിയ കെ.വി റാബിയയെന്ന പത്മ പുരസ്‌കാര ജേതാവിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണെന്ന് നിസംശയം പറയാന്‍ കഴിയും. തളര്‍ന്നുപോവാന്‍ കാരണങ്ങള്‍ അനവധിയുണ്ടായിട്ടും തനിക്ക് ചെയ്തുതീര്‍ക്കാനെന്തക്കെയുണ്ടെന്ന് മാത്രം ചിന്തിച്ച അവര്‍ പുതുതലമുറക്ക് സമ്മാനിക്കുന്നത് ഏറ്റവും വലിയ കൗതുകവും പ്രചോദനവുമാണ്. പത്മത്തിളക്കത്തില്‍, തന്റെ കലാലയമായ തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജ് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ തിങ്ങിക്കൂടിയ ആബാല വൃദ്ധത്തെനോക്കി അവര്‍ പറഞ്ഞു, ‘നിങ്ങള്‍ക്കുള്ളത് ഞങ്ങള്‍ക്കില്ല, എന്നാല്‍ ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കുമില്ല’. അംഗീകാരങ്ങളുടെ അഹന്തയായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ പിന്‍ബലമായിരുന്നു അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അവശതയും അനാഥത്വവും പേറുന്നവര്‍ക്ക് ആരോഗ്യമുള്ളവര്‍ പിന്തുണ നല്‍കണമെന്നും ശാരീരിക വൈകല്യങ്ങള്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമാവരുതെന്നും അവര്‍ അതിയായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു.
തകര്‍ന്നുപോവാനും തളര്‍ന്നിരിക്കാനും കാരണങ്ങളെമ്പാടുമുണ്ടായിരുന്നു റാബിയക്ക്. ചെറുപ്പത്തിലേ പിടിപെട്ട പോളിയോ, പാതി തളര്‍ന്ന ശരീരം, കാന്‍സര്‍, വീല്‍ചെയര്‍ ജീവിതം അങ്ങനെ പരീക്ഷണങ്ങളുടെ പട്ടിക നീണ്ടു നിവര്‍ന്നു കിടക്കുന്നു. എന്നാല്‍ എല്ലാ പരിമിതികളെയും പ്രതിരോധിക്കാന്‍ അവര്‍ കൂടെ കൂട്ടിയത് ഒരിക്കലും നശിക്കാത്ത അക്ഷരങ്ങളെയായിരുന്നു. ആ കരുത്തില്‍ സ്വന്തം ഗ്രാമമായ വെള്ളിലക്കാടില്‍ നിന്നാരംഭിച്ച വൈജ്ഞാനിക, സാമൂഹിക വിപ്ലവം കേരളവും ഇന്ത്യയും കടന്ന് ലോകത്തോളം ഉയര്‍ന്നുപൊങ്ങുകയായിരുന്നു. പ്രയാസങ്ങളും പരിമിതികളും ഒന്നിന്റെയും ഒടുക്കമല്ലെന്നു മാത്രമല്ല, പലതിന്റെയും തുടക്കം കൂടിയാണെന്ന് അവര്‍ ജീവിതംകൊണ്ട് തെളിയിച്ചു. വേദനകളേയും കൂടെ കൂട്ടിയായിരുന്നു കുഞ്ഞുറാബിയയുടെ ഭൂമുഖത്തേക്കുള്ള കടന്നു വരവു തന്നെ. മുട്ടിലിഴയുമ്പോഴും പിച്ചവെക്കുമ്പോഴും വിടാതെ പിന്തുടര്‍ന്ന വേദനകള്‍ സ്‌കൂള്‍ പ്രായത്തിലും റാബിയയെ വിട്ടുപോകാന്‍ തയാറായില്ല. എന്നാല്‍ അതിന്റെ പേരില്‍ സങ്കടപ്പെട്ട് വീട്ടിലിരിക്കാന്‍ ആ മിടുക്കിക്കുട്ടി തയാറല്ലായിരുന്നു. വേദനകള്‍ കടിച്ചമര്‍ത്തി അക്ഷരങ്ങളെ കൂട്ടുപിടിച്ച് കൂട്ടുകാരികളെ താങ്ങാക്കി അവള്‍ സ്‌കൂളിലേക്ക് നടന്നു നീങ്ങി. പത്താം ക്ലാസിലെത്തിയപ്പോഴേക്കും വിധി പോളിയോയുടെ രൂപത്തിലായിരുന്നു റാബിയയെ പരീക്ഷിച്ചത്. സ്വപ്നങ്ങള്‍ മടക്കിവെച്ച് കിടക്കപ്പായയില്‍ അഭയം തേടിപ്പോകേണ്ടിവരുന്ന അസന്നിഗ്ധ ഘട്ടത്തിലും ആ കൗമാരക്കാരി തോറ്റുകൊടുക്കാന്‍ തയാറായില്ല. കു ടുംബത്തിന്റെ കൂടി പൂര്‍ണ പിന്തുണയില്‍ വേദനകള്‍ കടിച്ചമര്‍ത്തി അവള്‍ സ്‌കൂള്‍ കാലത്തെ മാത്രമല്ല, കോളജ് കാലത്തെയും അതിജയിച്ചു. പരന്ന വായനയുടെ പിന്‍ബലത്തില്‍ ലോകത്തെ അടുത്തറിയുകയും സ്വയം വേദനകള്‍ മാറ്റിവെച്ച്, സങ്കടപ്പെടുന്നവരുടെയും ഒറ്റപ്പെട്ടുപോയ വരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇക്കഴിഞ്ഞ ദിവസം വരയുള്ള ജീവിതമാകട്ടെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.
സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം അനുഭവിച്ചറിഞ്ഞ അക്ഷരങ്ങളുടെ വെളിച്ചം മറ്റുള്ളവരിലേക്കു കൂടി പകര്‍ന്നു നല്‍കിയായിരുന്നു തന്റെ ജീവിത ദൗത്യത്തിന്റെ തുടക്കം. സ്വന്തം വീടിനോട് ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ വെള്ളിലക്കാട് ട്യൂഷന്‍ സെന്റര്‍ പില്‍ക്കാലത്ത് അക്ഷര വിപ്ലവത്തിന്റെ മാത്രമല്ല, കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറി. 1990 ല്‍ തുടക്കം കുറിച്ച സാക്ഷരതാ പ്രവര്‍ത്തനത്തില്‍ എട്ടു വയസ് മുതല്‍ 80 വയസുവരെയുള്ളവര്‍ പങ്കാളികളായി. അസാധ്യവും അല്‍ഭുതകരവുമായ ഈ ഉദ്യമം ഉദ്യോഗസ്ഥ വൃന്ദത്തെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ പ്രസ്ഥാനത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തെത്തുകയുണ്ടായി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ എന്ന പദ്ധതിയുടെ ഭാഗമായി ട്യൂഷന്‍ സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയം തൊഴില്‍ സംരഭങ്ങള്‍, ബോധവല്‍ക്കരണ ശാക്തീകരണ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ക്കും അവര്‍ തുടക്കം കുറിച്ചു.
അക്ഷര വെളിച്ചം മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ വെളിച്ചവും വഴികാട്ടിയുമായി മാറാനും അവര്‍ക്ക് സാധിച്ചു. സൗകര്യപ്രദമായ റോഡ്, വൈദ്യുതി കണക്ഷന്‍, ടെലിഫോണ്‍ കണക്ഷന്‍, കുടിവെള്ളം എന്നിവയെല്ലാം റാബിയയിലൂടെയാണ് വെള്ളിലക്കാടിലും പരിസര പ്രദേശ ങ്ങളിലും എത്തിച്ചേര്‍ന്നത്. കടന്നുപോയ പരീക്ഷണങ്ങളെയെല്ലാം അതിജയിച്ച അവര്‍ തന്നെപ്പോലെയുള്ളവരെ കൈപ്പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളിലും മുഴുകുകയുണ്ടായി. ‘ചലനം’ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തിലൂടെ ശാരീരിക വെല്ലുവളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി. സ്ത്രീധനം തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരായ പോരാട്ടവും ഇതിലൂടെ അവര്‍ നിര്‍വഹിച്ചു. കഠിനാധ്വാനത്തിനുള്ള അംഗീകാരമായി നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യു.എന്‍ നാഷണല്‍ അവാര്‍ഡ്, ഏറ്റവും ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ പത്മശ്രീ എന്നിവയെല്ലാം അവരെ തേടിയെത്തി. പ്രതിസന്ധികളെ പ്രസന്നതയോടെ നേരിട്ട ഈ ധീരവനിത തന്റെ കാലക്കാര്‍ക്കു മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്കും വലിയ പ്രചോദനം ബാക്കിവെച്ചാണ് ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്
-
News3 days ago
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്‍ കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 220 കടന്നു
-
gulf3 days ago
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala2 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala3 days ago
കായല്‍ നീന്തി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് 38 കാരന് മരിച്ചു
-
kerala3 days ago
മാനന്തവാടിയില്‍ യുവതിയെ ആണ് സുഹൃത്ത് കുത്തിക്കൊന്നു