Connect with us

Culture

അഞ്ചു സംസ്ഥാനങ്ങളില്‍ എന്തെന്ന് നാളെയറിയാം; യു.പിയിലേക്ക് ഉറ്റുനോക്കി രാജ്യം

Published

on

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം നാളെയറിയാം. പഞ്ചാബ്, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. ദേശീയരാഷ്ട്രീയത്തിന്റെ സ്ഥിതി നിര്‍ണ്ണയിക്കുന്ന യു.പിയിലേക്കാണ് ഈ തെരഞ്ഞെടുപ്പില്‍ ആകാംക്ഷയോടെ രാജ്യം ഉറ്റുനോക്കുന്നത്. ദേശീയരാഷ്ട്രീയത്തിലേക്ക് കോണ്‍ഗ്രസ് തിരിച്ചുവരവിനൊരുങ്ങുമ്പോള്‍ നരേന്ദ്രമോദിയുടേയും കേന്ദ്രസര്‍ക്കാരിന്റെയും അഭിമാനപ്പോരാട്ടം കൂടിയാവുകയാണ് ഉത്തര്‍പ്രദേശ്. എന്നാല്‍ ജാതി സമവാക്യങ്ങളില്‍ സമാദ് വാദി പാര്‍ട്ടിയും ബി.എസ്.പിയും പ്രതീക്ഷയര്‍പ്പിക്കുന്നു.

പുറത്തുവന്ന സര്‍വ്വേഫലം അനുസരിച്ച് ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. ബിജെപിക്ക് 185 സീറ്റുകള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. സമാജ് വാദി -കോണ്‍ഗ്രസ് സഖ്യത്തിന് 110 മുതല്‍ 130 സീറ്റുകള്‍ ലഭിക്കുമെന്നും പറയുന്നു. ബി.എസ്.പിക്കാവട്ടെ 57 മുതല്‍ 90 സീറ്റുകള്‍ ലഭിച്ചേക്കും.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം പഞ്ചാബില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം നേടാനാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പഞ്ചാബിലെ 117 സീറ്റുകളില്‍ കോണ്‍ഗ്രസിന് 62 മുതല്‍ 71 സീറ്റു വരെ നേടാനാകുമെന്ന്് ഫലങ്ങള്‍ പറയുന്നു. ഇന്ത്യടുഡെ-ആക്സിസ് സര്‍വേയില്‍ ആംആദ്മിക്ക് 42 മുതല്‍ 51 സീറ്റു വരെ പഞ്ചാബില്‍ ലഭിച്ചേക്കുമെന്നാണ് വിവരം. അകാലിദളിന് നാലു മുതല്‍ ഏഴു വരെ സീറ്റുകള്‍ ലഭിച്ചേക്കും.

മണിപ്പൂരില്‍ ബി.ജെ.പി ക്ക് 25മുതല്‍ 31വരെ സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ്സിന് 17 മുതല്‍ 23വരേയും ലഭിക്കും. ഗോവയില്‍ ബി.ജെ.പിക്ക് 15മുതല്‍ 21വരെ സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസ്സിന് 12മുതല്‍ 18വരെ സീറ്റുകള്‍ നേടാനാകുമെന്നും എ.എ.പിക്ക് നാലും നേടാനാകുമെന്നും സര്‍വ്വേഫലത്തില്‍ പറയുന്നു. 42 സീറ്റുകള്‍ വരെ ബി.ജെപി.ക്കും, 24സീറ്റ് കോണ്‍ഗ്രസ്സിനും ഉത്തരാഖണ്ഡില്‍ നേടാനാകുമെന്നാണ് സര്‍വ്വേഫലം.

Culture

സുരേഷ് ഗോപിയെ അധ്യക്ഷനായി വേണ്ടെന്ന് സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍

മൂന്നുവര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്.

Published

on

സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചതില്‍ പ്രതിഷേധവുമായി സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍. സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കിയ തീരുമാനത്തെ എതിര്‍ക്കുന്നതായി വിദ്യാര്‍ഥി യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഹിന്ദുത്വ ആശയവും ബിജെപിയുമായുള്ള സുരേഷ് ഗോപിയുടെ ബന്ധവുമാണ് എതിര്‍പ്പിന് പിന്നിലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് വളരാന്‍ അവസരം നല്‍കുന്ന സ്ഥാപനത്തിന്റെ മികവിനെ ബാധിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന വ്യക്തിയെയാണ് സ്ഥാപനത്തിന്റെ അധ്യക്ഷനായി വേണ്ടതെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

മൂന്നുവര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തില്‍ സുരേഷ് ഗോപിക്കും അത്യംപതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

Continue Reading

Film

25,000 രൂപ തന്ന് അപമാനിക്കരുത്, പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്: നടന്‍ അലന്‍സിയര്‍

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം

Published

on

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി നടന്‍ അലന്‍സിയര്‍. പുരസ്‌കാരമായി നല്‍കുന്ന ശില്‍പം മാറ്റണമെന്നും പെണ്‍പ്രതിമ നല്‍കി പ്രകോപിപ്പിക്കരുതെന്നും അലന്‍സിയര്‍ പറഞ്ഞു.

ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം. ആണ്‍കരുത്തുള്ള പ്രതിമ ലഭിക്കുന്ന ദിവസം അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞു.

സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണം. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തുക വര്‍ധിപ്പിക്കണം. 25000 രൂപ നല്‍കി അപമാനിക്കരുത് എന്നും അലന്‍സിയര്‍ അഭിപ്രായപ്പെട്ടു.

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം. അപ്പന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് അലന്‍സിയറിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്.

 

Continue Reading

Film

തമിഴിലെ നാല് മുന്‍നിര താരങ്ങള്‍ക്ക് വിലക്ക്; നിര്‍മാതാക്കളോട് മോശമായി പെരുമാറിയതിനാണ് വിലക്ക്

അഥര്‍വ, ചിമ്പു, ധനുഷ്, വിശാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി

Published

on

ചെന്നൈയിലെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ നിര്‍മാതാക്കളോട് മോശമായി പെരുമാറിയതിന് നാല് പ്രമുഖ താരങ്ങള്‍ക്ക് വിലക്ക്. തമിഴ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച തീരുമാനമാണ് ഇന്നലെ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലുണ്ടായത്. അഥര്‍വ, ചിമ്പു, ധനുഷ്, വിശാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തമിഴ് സിനിമാമേഖലയിലെ നിര്‍മാതാക്കള്‍ക്കൊപ്പം റെഡ് കാര്‍ഡ് ലഭിച്ച നടന്മാര്‍ക്ക് ജോലി ചെയ്യാനാകില്ല. ഫലത്തില്‍ തമിഴ് സിനിമയില്‍നിന്നുള്ള വിലക്കു തന്നെയാകുമിത്. മോശം പെരുമാറ്റം, നിര്‍മാതാക്കളുമായി സഹകരിക്കുന്നില്ല ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.

Continue Reading

Trending