Connect with us

Culture

പ്രതീക്ഷിക്കപ്പെട്ട രീതിയില്‍ ആയിരുന്നില്ല ഗ്രൂപ്പ് ബിയിലെ പോരാട്ടം

Published

on

ഇറാന്‍ 1 – പോര്‍ച്ചുഗല്‍ 1

#IRNPOR

സ്‌പെയിനിനും പോര്‍ച്ചുഗലിനും അനായാസം ജയിച്ചുകയറാം എന്നായിരിക്കണം ഞാന്‍ മാത്രമല്ല ഒട്ടുമിക്ക ആളുകളും ലോകകപ്പ് തുടങ്ങും മുമ്പുവരെ ഗ്രൂപ്പ് ബിയെപ്പറ്റി കരുതിയിട്ടുണ്ടാവുക. ഇന്നിപ്പോള്‍ ഗ്രൂപ്പിലെ മത്സരങ്ങളെല്ലാം തീര്‍ന്നപ്പോള്‍ പ്രതീക്ഷിക്കപ്പെട്ടതുപോലെ സ്‌പെയിന്‍ ജേതാക്കളായും പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനക്കാരായും മുന്നേറി; പക്ഷേ, പ്രതീക്ഷിക്കപ്പെട്ട രീതിയില്‍ ആയിരുന്നില്ലെന്നു മാത്രം. നിര്‍ണായക മത്സരത്തില്‍ ഒരു ആഫ്രിക്കന്‍ ടീമിനോട് സ്‌പെയിന്‍ രണ്ടുതവണ പിന്നിലാകുന്നതും ഒരു ഏഷ്യന്‍ ടീമിനെ പോര്‍ച്ചുഗല്‍ സമനിലയില്‍ തളക്കുന്നതും ഫുട്‌ബോള്‍ എന്ന ഗെയിമിന്റെ സുന്ദരമായ അനിശ്ചിതാവസ്ഥയുടെ സാക്ഷ്യമായി. രണ്ടാം റൗണ്ടിലേക്ക് മുന്നേറാന്‍ കഴിഞ്ഞില്ലെങ്കിലും പന്തുകളി പ്രേമികളുടെ മനസ്സ് നിറച്ചാണ് മൊറോക്കോയും ഇറാനും ലോകകപ്പില്‍ നിന്നു വിടവാങ്ങുന്നത്.

മത്സരഫലം ഗ്രൂപ്പ് സമവാക്യങ്ങളില്‍ നിര്‍ണായകമാകുമെന്നതിനാല്‍ ഇറാന്‍-പോര്‍ച്ചുഗല്‍ മത്സരമാണ് ഞാന്‍ കാഴ്ചക്ക് തെരഞ്ഞെടുത്തത്. മത്സരത്തിലുടനീളം പോര്‍ച്ചുഗലിനെ ആശങ്കപ്പെടുത്തിയ കളിയാണ് ഇറാന്‍ കെട്ടഴിച്ചത്. സര്‍ദാര്‍ അസ്മൂന്‍, അലിരെസ ജഹാന്‍ബഖ്ഷ് എന്നീ മുന്‍നിരക്കാരെ ഉപയോഗപ്പെടുത്തി അവര്‍ കളിച്ചപ്പോള്‍ മധ്യനിരയിലും പിന്‍നിരയിലും ഉറച്ചുനിന്ന് പോര്‍ച്ചുഗല്‍ സമനിലക്കായി കളിക്കുന്നതായി തോന്നി. പോര്‍ച്ചുഗലിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇറാന്റെ കൈവശം വിഭവം കുറവായിരുന്നു. അവരുടെ നീക്കങ്ങളില്‍ അത് വ്യക്തമായി പ്രതിഫലിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അതൊന്നും കാര്യമാക്കാതെ ഗോള്‍ ലക്ഷ്യമാക്കിയുള്ള അവരുടെ മുന്നേറ്റങ്ങള്‍ കളി ആവേശകരമാക്കി മാറ്റി. ഇടതു സ്‌ട്രൈക്കറായാണ് തുടങ്ങിയതെങ്കിലും ക്രിസ്റ്റിയാനോ റൊാണാള്‍ഡോ മുന്‍നിരയില്‍ എല്ലായിടത്തുമുണ്ടായിരുന്നു. എങ്കിലും ഇന്നദ്ദേഹത്തിന് ഒരു മോശം ദിനമായിരുന്നു എന്നാണെനിക്ക് തോന്നിയത്. പെനാല്‍ട്ടി നഷ്ടപ്പെടുത്തിയെന്നു മാത്രമല്ല, ക്രിസ്റ്റ്യാനോയുടെ പാസുകള്‍ പലവതണ ഇറാന്‍കാര്‍ ബ്രേക്ക് ചെയ്യുന്നതും അദ്ദേഹത്തില്‍ നിന്ന് പന്ത് തട്ടിയെടുക്കുന്നതും കണ്ടു. എങ്കിലും ക്രിസ്റ്റ്യാനോ എന്ന സാന്നിധ്യത്തെപ്പറ്റിയുള്ള ഭയമാണ് ഓള്‍ഔട്ട് അറ്റാക്ക് നടത്തുന്നതില്‍ നിന്ന് ഇറാനെ മിക്കസമയത്തും പിടിച്ചുനിര്‍ത്തിയത്. എതിര്‍ഹാഫില്‍ ആവശ്യത്തിന് കളിക്കാരില്ലാത്തതിനാല്‍ മാത്രം അവരുടെ പല ആക്രമണങ്ങളുടെയും മൂര്‍ച്ച നഷ്ടപ്പെട്ടു.

ആദ്യപകുതിയുടെ അവസാന ഘട്ടത്തില്‍ റിക്കാര്‍ഡോ ക്വാറസ്മ നേടിയ ഗോള്‍ പോര്‍ച്ചുഗലിന് കുറച്ചൊന്നുമല്ല സഹായകമായത്. പോര്‍ച്ചുഗലിന്റെ കളിമികവിനേക്കാള്‍ ക്വാറസ്മയുടെ ബ്രില്ല്യന്‍സായിരുന്നു അത്. അതിനുമുമ്പ് ഇറാന്‍ കീപ്പര്‍ വരുത്തിയ രണ്ട് ബ്ലണ്ടറുകള്‍ മുതലെടുക്കാന്‍ പോര്‍ച്ചുഗലിനായിരുന്നില്ല. രണ്ടാംപകുതിയില്‍ കുറച്ചുകൂടി റിലാക്‌സ്ഡ് ആയി, ഇറാന്‍ കളിക്കാരിലെ തീ അണപ്പിക്കുന്ന രീതിയില്‍ കളിയുടെ വേഗം കുറക്കാനും രണ്ടാം ഗോള്‍ ആസൂത്രണം ചെയ്യുന്നതിനായി മധ്യനിരയില്‍ പന്ത് സൂക്ഷിക്കാനും ക്വാറസ്മയുടെ ഗോള്‍ സഹായകമായി. അതേസമയം കുഷ്യന്‍ ഗോളിനു വേണ്ടി ക്രിസ്റ്റിയാനോയെ ഉപയോഗിച്ച് ആക്രമിക്കാന്‍ അവര്‍ തയ്യാറാകാതിരുന്നത് ഫെര്‍ണാണ്ടോ സാന്റോസിന്റെ തന്ത്രങ്ങളിലെ മോശം കാര്യമായി അനുഭവപ്പെട്ടു.

പാരഗ്വേ റഫറി എന്റിക് കാസറസിന്റെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. അത് കൂടുതല്‍ ഗുണകരമായി ഭവിച്ചത് പോര്‍ച്ചുഗലിനായിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ മഞ്ഞക്കാര്‍ഡ് കൊണ്ട് രക്ഷപ്പെട്ട സംഭവം ഉദാഹരണം. എതിര്‍താരത്തെ കൈകൊണ്ട് നേരിട്ടപ്പോള്‍ കൈകൊണ്ടത് മുഖത്തല്ല എന്നൊരു ന്യായം മാത്രമായിരിക്കണം ശിക്ഷ ലഘൂകരിക്കാന്‍ റഫറിയെ പ്രേരിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ പരിശോധിക്കാന്‍ റഫറി തീരുമാനിച്ചപ്പോള്‍ ക്രിസ്റ്റിയാനോ ശരിക്കും പേടിച്ചതായി അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ നിന്നു വ്യക്തമായിരുന്നു.

രണ്ടാം ഇഞ്ച്വറി ടൈം ആറു മിനുട്ട് അനുവദിച്ചെങ്കിലും അതില്‍ രണ്ടുമിനുട്ടിലധികം പെനാല്‍ട്ടി തീരുമാനിക്കാന്‍ വേണ്ടി റഫറി ചെലവഴിച്ചു. ആന്ദ്രേ സില്‍വയുടെ സബ്സ്റ്റിറ്റിയൂഷനു വേണ്ടിയും ഒരു മിനുട്ടോളം ചെലവായി. നിര്‍ണായക ഘട്ടമായിട്ടും ഒരു മിനുട്ട് മാത്രമാണ് റഫറി അധികമായി ഇറാന് നല്‍കിയത്. സമനില ഗോള്‍ നേടിയതിനു ശേഷമുള്ള വീറും വാശിയും ഉപയോഗപ്പെടുത്താന്‍ ഇറാന് അവര്‍ അര്‍ഹിച്ച സമയം ലഭിച്ചില്ല. 95-ാം മിനുട്ടില്‍ ഗോളടിക്കാവുന്ന സുവര്‍ണാവസരമാണ് ഇറാന്‍ താരം നഷ്ടപ്പെടുത്തിയത്. പ്രതിരോധം പതറുകയും ഗോള്‍കീപ്പര്‍ സ്ഥാനംതെറ്റി നില്‍ക്കുകയും ചെയ്യുകയായിരുന്നിട്ടും പന്ത് സൈഡ് നെറ്റിലേക്കടിക്കാനേ അയാള്‍ക്കു കഴിഞ്ഞുള്ളൂവെന്നത് സന്ദര്‍ഭത്തിന്റെ കനത്ത സമ്മര്‍ദം കൊണ്ടുതന്നെയാവണം.

ഏതായാലും സ്‌പെയിന്‍ – റഷ്യ, പോര്‍ച്ചുഗല്‍ – ഉറുഗ്വേ എന്നിങ്ങനെയാണ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് വന്നിരിക്കുന്നത്. ഗ്രൂപ്പ് ചാമ്പ്യന്മാരായത് സ്‌പെയിനിന് ഗുണകരമായി. ആദ്യറൗണ്ടില്‍ ഒരു ഗോള്‍പോലും വഴങ്ങാത്ത ഉറുഗ്വേയെ പ്രീക്വാര്‍ട്ടറില്‍ തോല്‍പ്പിക്കണമെങ്കില്‍ പോര്‍ച്ചുഗലിന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വ്യക്തിഗത മികവിനെ തന്നെ അമിതമായി ആശ്രയിക്കേണ്ടി വരും. സ്‌പെയിനിനെതിരെ ഹാട്രിക്കടിക്കുകയും മൊറോക്കോക്കെതിരെ നിര്‍ണായക ഗോള്‍ നേടുകയും ചെയ്ത ക്രിസ്റ്റിയാനോ പ്രീക്വാര്‍ട്ടറിലും തിളങ്ങുമെന്നാവും ആരാധകരും കണക്കുകൂട്ടുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Trending