Connect with us

Culture

ഹെലികോപ്റ്ററില്‍ ഗുര്‍മീതിനൊപ്പം പോയ ഹണിപ്രീത് ആര്?; പിന്‍ഗാമിയോ?

Published

on

ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ കോടതി കുറ്റവാളിയായി വിധിച്ച ആള്‍ദൈവം ഗുര്‍മീത് റാം സിങ്ങിന്റെ പിന്‍ഗാമിയായി ഹണിപ്രീത് എത്തുമെന്ന് സൂചന. കുറ്റക്കാരാനായി വിധിച്ച ഗുര്‍മീതിനെ റോത്തക്കിലേക്ക് കൊണ്ടുപോകുമ്പോള്‍ ഹെലികോപ്റ്ററില്‍ അയാള്‍ക്കൊപ്പം ദത്തുപുത്രിയായ പ്രിയങ്ക തനേജയും ഉണ്ടായിരുന്നു. ഹണിപ്രീത് എന്നും അറിയപ്പെടുന്ന ദത്തുപുത്രിയാണ് ഗുര്‍മീതിന്റെ പിന്‍ഗാമിയായെത്തുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

gurmeet_ram_rahim___s_daughter_honeypreet_insan_playing_21_roles_in_new_movie_on_surgical_strike_video_4_1503812818_725x725

ആയിരം ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നതാണ് ഗുര്‍മീതിന്റെ ആശ്രമം. ഇന്ന് കോടതി ശിക്ഷ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ഗുര്‍മീത് പൂര്‍ണ്ണമായും ശിക്ഷ നേരിടും. ഏഴുവര്‍ഷം തടവിനൊപ്പം വന്‍തുക പിഴയും നല്‍കാനായിരിക്കും കോടതി വിധിയെന്നാണ് പുറത്തുവരുന്ന സൂചന. സകലകലാവല്ലഭനായ ഗുര്‍മീതിനെപ്പോലെത്തന്നെ സിനിമയിലും പരിചയമുള്ളയാളാണ് ഹണിപ്രീത്. സംവിധാനം, എഡിറ്റിങ്ങ്, അഭിനയം തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും കൈവെച്ചിട്ടുള്ള ഇവര്‍ കൂടുതലും ഗുര്‍മീതിന്റെ സിനിമകള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്.

_16d7aaea-8a8b-11e7-a194-d8b7abb7611c

സാമൂഹിക മാധ്യമങ്ങളില്‍ അഞ്ചു ലക്ഷത്തോളം ഫോളാവേഴ്‌സുണ്ട് ഇവര്‍ക്ക്. ആശ്രമവുമായി ബന്ധപ്പെട്ട വിശ്വാസ് ഗുപ്തയെയാണ് ഹര്‍പ്രീത് വിവാഹം ചെയ്തിരിക്കുന്നത്. ഹരിയാനയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കന്‍മാരുമായി ബന്ധമുള്ള ഹര്‍പ്രീതിനെ 2009-ലാണ് ഗുര്‍മീത് ദത്തുപുത്രിയാക്കിയത്.

_73b2d87a-8a8b-11e7-a194-d8b7abb7611c

ഗുര്‍മീത് റാം റഹീം സിംഗിന്റെ പബ്ലിസിറ്റി വര്‍ദ്ധിപ്പിക്കാന്‍ വേണ്ട തന്ത്രങ്ങല്‍ ഒരുക്കുകയാണ് വളര്‍ത്തു മകളുടെ പ്രധാന ചുമതല. ഗുര്‍മീതിന് മൂന്നുമക്കളുണ്ടെങ്കിലും ആശ്രമത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം ഹര്‍മീതിനാണ്. ദേരാ സച്ചാ സൗദയുടെ സാമ്പത്തിക ഇടപാടുകളും ഹര്‍പ്രീത് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. കോടതിവിധിയോടെ ഗുര്‍മീത് അകത്തായെങ്കിലും ദേരാ സച്ചാ സൗദയുടെ ഭാവി ഇനി ഹര്‍പ്രീതിന്റെ കൈകളില്‍ തന്നെയായിരിക്കും. എന്നാല്‍ കോടതിയുടെ ശക്തമായ ഇടപെടല്‍ ദേരാ സച്ചായെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരിക്കേണ്ടതാണ്.

1_1503812795_725x725

ബലാത്സംഗക്കേസില്‍ ഗുര്‍മീതിന്റെ ശിക്ഷ ഇന്ന് ഉച്ചക്ക് പ്രഖ്യാപിക്കും. റോത്തക്കിലെ സുനരിയയിലെ ജയിലിലാണ് ശിക്ഷ വിധിക്കുന്നത്. വിധി പുറത്തുവന്നാല്‍ കലാപത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ട്.

news

നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും

എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്

Published

on

കൊച്ചി: കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നു മുതല്‍ ആറു പ്രതികള്‍ക്ക് കോടതി 20 വര്‍ഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു.
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട് ശിക്ഷവിധിയില്‍ ഇളവ് വെണെന്ന് പ്രതികള്‍ കോടതിയോട് പറഞ്ഞിരുന്നു.

വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്. കേസില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കള്‍ അസുഖബാധിതരായ മാതാപിതാക്കള്‍ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലില്‍ കഴിഞ്ഞെന്നും ശിക്ഷാവിധിയില്‍ ഇളവ് വേണമെന്നും മാര്‍ട്ടിന്‍ കോടതിയോട് പറഞ്ഞു.

ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞത്. ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കണമെന്നും മണികണ്ഠന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കണ്ണൂര്‍ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാള്‍ സലിം കോടതിയില്‍ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയില്‍ പറഞ്ഞു. കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയില്‍ പറഞ്ഞത്. പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു.

 

Continue Reading

kerala

പാലക്കാട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം; പഞ്ചായത്ത് ക്ലര്‍ക്കിന്റേതെന്ന് തിരിച്ചറിഞ്ഞു

പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം.

Published

on

പാലക്കാട്: പാലക്കാട് വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിന്‍ദാസ് (42) ന്റെതെന്ന് കണ്ടെത്തി. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. വിപിനെ ഒക്ടോബര്‍ 30നാണ് പാലാരിവട്ടത്തില്‍ നിന്ന് കാണാതായത്.

Continue Reading

news

മണിപ്പൂരില്‍ സഞ്ചാര സ്വാതന്ത്രം നിഷേധിക്കപ്പെട്ടതായി പരാതി; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ഇംഫാലിനെ നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ-2ല്‍ സുരക്ഷിതമായ യാത്ര നിഷേധിക്കപ്പെട്ട പരാതിയിലാണ് ഇടപെടല്‍.

Published

on

ഇംഫാല്‍: മണിപ്പൂരില്‍ സഞ്ചാര സ്വതന്ത്ര്യം നിഷേധിക്കപ്പെട്ടതായ പരാതിയില്‍ റിപ്പോര്‍ട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഇംഫാലിനെ നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ-2ല്‍ സുരക്ഷിതമായ യാത്ര നിഷേധിക്കപ്പെട്ട പരാതിയിലാണ് ഇടപെടല്‍. കാങ്പോക്പി ജില്ലയിലെ പൊലീസിനോടും അധികാരികളോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

നേരത്തെയും മനുഷ്യാവകാശ കമ്മീഷന്‍ ഈ പരാതിയില്‍ ഇടപെട്ടിരുന്നു. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുകയും അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണമെന്ന് ഓഗസ്റ്റ് 20ന് മനുഷ്യാവകാശ കമ്മീഷന്‍ ഇംഫാല്‍ ജില്ലാ മജിസ്ട്രേറ്റിനോടും കളക്ടറോടും പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ ഒമ്പതിനാണ് ഇംഫാല്‍ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷന് മറുപടി നല്‍കിയത്. ഇക്കാര്യം തങ്ങളുടെ അധികാര പരിധിയില്‍ അല്ലെന്നും കാങ്പോക്പി ജില്ലയുടെ അധികാര പരിധിയിലാണ് വരുന്നതെന്നുമായിരുന്നു പൊലീസ് മേധാവിയുടെ മറുപടി.

 

 

Continue Reading

Trending