Connect with us

kerala

റോളില്ലാതെ ആരോഗ്യമന്ത്രി; എല്ലാം കലക്ടര്‍മാര്‍ തീരുമാനിക്കും,ഹൈക്കോടതി വിധിയില്‍ തലകുനിച്ച് നേതാക്കള്‍

ആരോഗ്യമന്ത്രിയെന്ന നിലയില്‍ വീണാ ജോര്‍ജിന് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടിനോട് യോജിപ്പില്ലെന്നാണ് അറിയുന്നത്.

Published

on

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജയെ ഒതുക്കിയതിന് സമാനമായ അവസ്ഥയിലേക്കാണ് വീണ ജോര്‍ജിനും വഴിതുറക്കുന്നത്. വീണാജോര്‍ജിനെ നോക്കുകുത്തിയാക്കിയാണ് പുതിയ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കിയതെന്ന് ആരോപണമുണ്ട്. ആരോഗ്യമന്ത്രിയെന്ന നിലയില്‍ വീണാ ജോര്‍ജിന് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടിനോട് യോജിപ്പില്ലെന്നാണ് അറിയുന്നത്.

മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും സംബന്ധിച്ചിടത്തോളം ഇപ്പോള്‍ അവര്‍ക്കുമുന്നിലുള്ളത് പാര്‍ട്ടി സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കുക എന്നതു മാത്രമാണ്. അതുകൊണ്ടുതന്നെയാണ് വീണാ ജോര്‍ജിനോടു പോലും ആലോചിക്കാതെ കാറ്റഗറി മാനദണ്ഡങ്ങള്‍ കൊണ്ടുവന്നത്. കോവിഡ് വ്യാപനത്തിന് ഇടയിലും വിപുലമായ രീതിയില്‍ സി.പി.എം സമ്മേളനങ്ങള്‍ നടത്തുന്നതിനോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആരോഗ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. എന്നാല്‍ ജില്ലാ സമ്മേളനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുമാത്രമേ നടത്താവൂവെന്നും എന്ത് പരിപാടികളും കൃത്യമായി ചട്ടങ്ങള്‍ പാലിക്കണമെന്നും പരോക്ഷ വിമര്‍ശനമെന്ന നിലയില്‍ വീണാ ജോര്‍ജ് പറഞ്ഞു.

അതെസമയം കോവിഡ് ക്ലസ്റ്ററുകളായി മാറിയ സി.പി.എം സമ്മേളനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധിയില്‍ തലകുനിച്ച് നേതാക്കള്‍. പ്രതിപക്ഷവും ആരോഗ്യവിദഗ്ധരും ഈ വിഷയം ചൂണ്ടിക്കാട്ടിയത് അവഗണിച്ച സി.പി.എമ്മിനെ ഹൈക്കോടതി തന്നെ വിലക്കിയതോടെ പാര്‍ട്ടി സമ്മേളനങ്ങള്‍ വഴിപാട് ആക്കാന്‍ നേതൃത്വം നിര്‍ബന്ധിതമായി.

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നിട്ടും സി.പി.എം സമ്മേളനങ്ങള്‍ക്ക് യാതൊരു മാനദണ്ഡങ്ങളും ബാധകമായിരുന്നില്ല. തിരുവനന്തപുരത്തും തൃശൂരിലും തിരുവാതിര കളിയിലൂടെ കോവിഡ് പരത്തിയ സി.പി.എം, സാധാരണ ജനത്തിനു മേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിച്ച ശേഷം സമ്മേളനങ്ങള്‍ തുടരുകയായിരുന്നു. ഈ ഘട്ടത്തിലാണ് 50 പേരില്‍ കൂടുതല്‍ പാടില്ലെന്ന ഹൈക്കോടതിയുടെ വിധിയുണ്ടായത്.

കോവിഡിന്റെ തുടക്കം മുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് അട്ടിമറിച്ചാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കോവിഡ് അവലോകന യോഗം ജില്ലകളെ മൂന്ന് കാറ്റഗറിയായി തിരിച്ചത്. സി.പി.എം സമ്മേളനങ്ങളെ ബാധിക്കാതിരിക്കാന്‍ ചില ജില്ലകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. സമ്മേളനം നടക്കുന്ന കാസര്‍കോട്ട് 79 ശതമാനമാണ് ഐ.സി.യു ഒഴിവ്. എന്നാല്‍ ഇതിനേക്കാള്‍ ഒഴിവുകളുണ്ട് ഇപ്പോള്‍ ബി കാറ്റഗറി നിയന്ത്രണമുള്ള ഇടുക്കിയില്‍. ഇത് കാറ്റഗറി തിരിക്കലിലെ അശാസ്ത്രീയതക്ക് ഉദാഹരണമാണ്.

ആശുപത്രികളിലെയും ഐ.സി.യുകളിലെയും രോഗികളുടെ തോതും ആ പ്രദേശത്തെ മൊത്തം രോഗികളുടെ കണക്കും തമ്മിലുള്ള അനുപാതം നോക്കിയുള്ള നിയന്ത്രണ രീതി കൊണ്ട് ഗുണമുണ്ടാകുന്നത് സി.പി.എം സമ്മേളനങ്ങള്‍ക്ക് മാത്രമായിരുന്നു. ഇതാണ് കോടതി വിധിയിലൂടെ പൊളിഞ്ഞത്.

ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയുള്ള ആശുപത്രി കേസുകള്‍, ഐ.സി.യു കേസുകളിലെ വര്‍ധന എന്നിവ നോക്കിയാണ് അതാത് ജില്ലകളിലെ നിയന്ത്രണം. ജനുവരി ഒന്നില്‍ നിന്നും ആശുപത്രി അഡ്മിഷന്‍ ഇരട്ടിയും ഐ.സി.യു കേസുകളില്‍ 50 ശതമാനവും വര്‍ധന ഉണ്ടായാല്‍ കാറ്റഗറി എ, ആശുപത്രി കേസുകളില്‍ കോവിഡ് കേസുകള്‍ 10 ശതമാനവും ഐ.സി.യു കേസുകള്‍ ഇരട്ടിയും ആയാല്‍ കാറ്റഗറി ബി, ആകെ ആശുപത്രി കേസുകളില്‍ കോവിഡ് രോഗികളുടെ എണ്ണം 25 ശതമാനമായാല്‍ കാറ്റഗറി സി എന്നിങ്ങനെയാണ് കണക്ക്.

വ്യാപനം രൂക്ഷമായ തിരുവന്തപുരത്ത് അരലക്ഷം പേര്‍ ചികിത്സയില്‍ ഉണ്ടെങ്കിലും 3718 കോവിഡ് കിടക്കകളും 415 ഐ.സി.യുകളും സജ്ജമാണ്. ഇതില്‍ 50 ശതമാനത്തില്‍ അധികം ഒഴിവുണ്ട്. അതിനാല്‍ ഇപ്പോഴും ബി കാറ്റഗറിയിലാണ് തിരുവനന്തപുരം. എന്നാല്‍ ചികിത്സാ സൗകര്യം കുറഞ്ഞ വയനാടും ഇടുക്കിയും പ്രതിദിന കേസുകളില്‍ ഏറ്റവും പിന്നിലുള്ള ജില്ലകളാണ്.

വയനാട്ടില്‍ 54 ഐ.സി.യുകളില്‍ 20 പേരും ഇടുക്കിയില്‍ 100 ഐ.സി.യുകളില്‍ 18 പേരുമേയുള്ളൂ. ആശുപത്രിയില്‍ ഉള്ള രോഗികളുടെ എണ്ണം കുറവാണെങ്കിലും ഈ രണ്ട് ജില്ലകളും തിരുവനന്തപുരത്തിന് ഒപ്പം ബി കാറ്റഗറിയുടെ നിയന്ത്രണങ്ങളില്‍ പെട്ടു. ടി.പി.ആര്‍ ഉയരുന്നത് വാര്‍ത്തകളില്‍ പ്രാധാന്യം നേടാതിരിക്കാനും സി.പി.എം സമ്മേളനങ്ങള്‍ നടക്കുന്ന ജില്ലകളിലെ യഥാര്‍ത്ഥ വിവരം പുറത്തുവരാതിരിക്കാനുമാണ് പുതിയ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കിയത് എന്ന ആക്ഷേപം കൂടി ശരിവെക്കുന്നതാണ് ഹൈക്കോടതിയുടെ വിധി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ: രണ്ടുപേർ അറസ്റ്റിൽ

പ്രതികൾക്ക് എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ക്രൈംബ്രാഞ്ച് ചുമത്തി. ഇവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

Published

on

കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ജീവനൊടുക്കിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. പരവൂർ കോടതിയിലെ ഡിഡിപി അബദുൾ ജലീൽ, എപിപി ശ്യാം കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്.

പ്രതികൾക്ക് എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ക്രൈംബ്രാഞ്ച് ചുമത്തി. ഇവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. മാനസിക സമ്മർദം താങ്ങാനാകതെ എപിപി അനീഷ്യ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്.

പരവൂരിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യക്ക് പിന്നിൽ സഹപ്രവർത്തകരുടെ മാനസിക പീഡനം എന്ന് കുടുംബം ആരോപിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന അനീഷയുടെ ശബ്ദ സന്ദേശവും ആത്മഹത്യാക്കുറിപ്പും പിന്നീട് ലഭിച്ചിരുന്നു. ജനുവരി 21 നാണ് അനീഷ്യ ജീവനൊടുക്കിയത്. വീട്ടിലെ കുളിമുറിയുടെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അനീഷ്യയുടെ ആത്മഹത്യയിൽ സഹപ്രവർത്തകനും മേലുദ്യോഗസ്ഥനും പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. മരിക്കുന്നതിന് മുമ്പുള്ള ഇവരുടെ ശബ്ദരേഖയിലും ആത്മഹത്യാക്കുറിപ്പിലും ഇരുവർക്കുമെതിരെ ആരോപണങ്ങളുണ്ടായിരുന്നു. ഏറെ വികാരഭരിതയായി സംസാരിക്കുന്ന അഞ്ച് ശബ്ദസന്ദേശങ്ങളാണ് പുറത്തുവന്നിരുന്നു.

Continue Reading

kerala

വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണം; എംവി ഗോവിന്ദനും കെകെ ശൈലജക്കുമെതിരെ ഡിജിപിക്ക് പരാതി നൽകി ഷാഫി പറമ്പിൽ

നേരത്തെ കെകെ ശൈലജക്കെതിരെ ഷാഫി പറമ്പിൽ വക്കീൽ നോട്ടീസ് അയച്ചിരുന്നു.

Published

on

വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ എംവി ഗോവിന്ദനും കെകെ ശൈലജക്കുമെതിരെ ഡിജിപിക്ക് പരാതി നൽകി ഷാഫി പറമ്പിൽ. രാഷ്ട്രീയ ലക്ഷ്യത്തോടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു എന്ന് പരാതിയിൽ പറയുന്നു.

നേരത്തെ കെകെ ശൈലജക്കെതിരെ ഷാഫി പറമ്പിൽ വക്കീൽ നോട്ടീസ് അയച്ചിരുന്നു. കെകെ ശൈലജ വാർത്താ സമ്മേളനത്തിൽ അപകീർത്തിപ്പെടുത്തിയെന്ന് ഷാഫി പറമ്പിൽ പറയുന്നു. 24 മണിക്കൂറിനുള്ളിൽ കെകെ ശൈലജ മാപ്പ് പറയണമെന്നായിരുന്നു ഷാഫി പറമ്പിൽ ആവശ്യപ്പെട്ടത്. മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയിലേക്ക് കടക്കുമെന്നും ഷാഫി പറമ്പിൽ അറിയിച്ചിരുന്നു.

കെകെ ശൈലജയെ അപകീർത്തിപ്പെടും വിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്നയാരുന്നു ഷാഫി പറമ്പിലിനെതിരെ ഉയർന്ന ആരോപണം. മോശം വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി ശൈലജ പൊലീസ് പരാതിയും നൽകിയിരുന്നു. എന്നാൽ വീഡിയോയെ കുറിച്ച് താൻ പറഞ്ഞിട്ടില്ലെന്ന് കെകെ ശൈലജ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. സി.പി.എമ്മിന് അത് തിരിച്ചടിയാവുകയും ചെയ്തു.

Continue Reading

kerala

സത്യഭാമയ്ക്ക് തിരിച്ചടി; അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കേസിൽ സത്യഭാമയുടെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.

Published

on

നര്‍ത്തകനും നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ  ആർ എൽ വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ സത്യഭാമയ്ക്ക് തിരിച്ചടി. കേസിൽ സത്യഭാമയുടെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് കലാമണ്ഡലം സത്യഭാമ ഹൈക്കോടിതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിയില്‍ ആര്‍ എല്‍ വി രാമകൃഷ്ണന് ഹൈക്കോടതി നോട്ടീസയച്ചു.

നെടുമങ്ങാട് പട്ടിക ജാതി – പട്ടിക വർഗ പ്രത്യേക കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സത്യഭാമ ഹൈക്കോടതിയെ സമീപിച്ചത്. ജാതി അധിക്ഷേപത്തിൽ തിരുവനന്തപുരം കണ്ടോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സത്യഭാമ മുൻകൂർ ജാമ്യം തേടിയിരിക്കുന്നത്.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ, ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.

പ്രസ്താവന വിവാദമായപ്പോഴും പിന്‍വലിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ഉറച്ചുനില്‍ക്കുകയാണ് സത്യഭാമ ചെയ്തത്. കൂടുതല്‍ കടുത്ത ഭാഷയില്‍ ഇവര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. ‘മോഹനന്‍ മോഹിനിയാട്ടം കളിച്ചാല്‍ ശരിയാവില്ല. മോഹിനിയാട്ടം കളിക്കണമെങ്കില്‍ അത്യാവശ്യം സൗന്ദര്യം വേണം. നിറത്തിന് സൗന്ദര്യത്തില്‍ പ്രാധാന്യമുണ്ട്. ഇല്ലെങ്കില്‍ ഏതെങ്കിലും കറുത്ത കുട്ടിക്ക് സൗന്ദര്യമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ? ആരൊക്കെ വന്നാലും എന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കും’ എന്നാണ് സത്യഭാമ പറഞ്ഞത്.

Continue Reading

Trending