Connect with us

kerala

റേഷന്‍: വിതരണ സമയം കുറച്ചിട്ടും സര്‍വ്വര്‍ പൊല്ലാപ്പ് തുടരുന്നു

സര്‍വറിന് ശേഷിയില്ലാത്തതിനാല്‍ റേഷന്‍ വിതരണം താറുമാറായി കിടക്കുന്നു.

Published

on

കോഴിക്കോട്: ഏഴ് ജില്ലകളില്‍ ഉച്ചവരേയും ഏഴ് ജില്ലകളില്‍ ഉച്ചക്ക് ശേഷവും റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയമാക്കി മാറ്റിയിട്ടും സര്‍വറിന് ശേഷിയില്ലാത്തതിനാല്‍ റേഷന്‍ വിതരണം താറുമാറായി കിടക്കുന്നു.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് തലസ്ഥാനത്ത് സ്ഥാപിച്ച സര്‍വ്വര്‍ പൂര്‍ണ്ണമായും റേഷന്‍ വിതരണം നടത്തുന്നതിന് സജ്ജമല്ലാത്തത് കൊണ്ട് രാവിലെ 8.30 മുതല്‍ 12.30 വരേ 7 ജില്ലകളിലും അവശേഷിക്കുന്ന 7 ജില്ലകളില്‍ 3 മണി മുതല്‍ 7 മണി വരേയായി രണ്ട് ഷിഫ്റ്റുകളായി പ്രവര്‍ത്തിക്കുവാന്‍ അധികാരികള്‍ നിര്‍ദ്ധേശിച്ചിരുന്നുവെങ്കിലും റേഷന്‍ വിതരണം ഇപ്പോഴും തടസ്സപെടുന്നു.തുടര്‍ച്ചയായി 5 ദിവസങ്ങളില്‍ സര്‍വ്വര്‍ തകരാര്‍ മൂലം റേഷന്‍ മുടങ്ങിയത് കൊണ്ട് റേഷന്‍ വ്യാപാരികളുടേയും ഉപഭോക്താക്കളുടേയും പരാതിയും പ്രതിഷേധങ്ങളും തുടരുകയാണ്. ഇത്തരം തീരുമാനം എടുത്തതെങ്കിലും ഇപ്പോഴും സര്‍വ്വര്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അധിക ലോഡ് മൂലം റേഷന്‍ വിതരണം മുടങ്ങുന്നത് പതിവായി മാറി.

രാവിലെ പ്രവര്‍ത്തിക്കേണ്ട പല ജില്ലകളിലെ കടകളും ഉച്ചക്ക് ശേഷവും പോര്‍ട്ടബിലിറ്റിയിലൂടെ റേഷന്‍ നല്‍കുന്നതിന്നു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.ഇങ്ങനെ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരേ നടപടി സ്വീകരിക്കാതെ മൗനാനുവാദം നല്‍കുകയാണ്.
ഭക്ഷ്യവകുപ്പ് ഇപ്പോള്‍ നടപ്പിലാക്കുന്ന സമയക്രമീകരണം പൂര്‍ണ്ണമായും ഇല്ലാതാവുന്നതും റേഷന്‍ വിതരണം പരിപൂര്‍ണ്ണമായി നിശ്ചലമാകുമെന്നും ആള്‍ കേരളാ റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദാലി മുന്നറിയിപ്പ് നല്‍കി. നിലവില്‍ റേഷന്‍ വിതരണം നടത്തുവാന്‍ സജ്ജമായ പുതിയ സര്‍വ്വര്‍ സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

ഗോവിന്ദ ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നായിരുന്നു സത്താറിന്റെ പ്രതികരണം

Published

on

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മാധ്യമങ്ങളോട് സംസാരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താറിന് എതിരെയാണ് നടപടി.

ഗോവിന്ദ ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നായിരുന്നു സത്താറിന്റെ പ്രതികരണം. മാധ്യമ പ്രതികരണങ്ങളിലൂടെ വകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയെന്ന് കാണിച്ചാണ് നടപടി. സൗത്ത് സോണ്‍ ജയില്‍ ഡിഐജിയുടേതാണ് ഉത്തരവ്.

Continue Reading

kerala

ട്രെയിൻ ഇറങ്ങി പാളം മുറിച്ചുകടക്കവേ മറ്റൊരു ട്രെയിനിടിച്ചു; കടലുണ്ടിയിൽ ബി.ടെക് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി നടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടിയാണ് മരിച്ചത്

Published

on

കോഴിക്കോട് കടലുണ്ടിയിൽ ട്രെയിൻ തട്ടി ബി.ടെക് വിദ്യാർഥിനി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് ആനയറങ്ങാടി ഒഴുകിൽ തട്ടയൂർമന രാജേഷ് നമ്പൂതിരി മകൾ ഒ.ടി സൂര്യയാണ് (20) മരിച്ചത്. കൂറ്റനാട് വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്നോളജി കോളേജ് വിദ്യാർഥിനിയാണ്.

ശനിയാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം. കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി നടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടിയാണ് മരിച്ചത്. കോയമ്പത്തൂർ ഫാസ്‌റ്റ് പാസഞ്ചർ വണ്ടിയിൽ വന്നിറങ്ങിയ സൂര്യ കടലുണ്ടി സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൻ്റെ ഭാഗത്തേക്ക് നടക്കുന്നതിനിടെ കോഴിക്കോട് ഭാഗത്തുനിന്ന് എത്തിയ ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു.

ട്രെയിനിന്റെ ഹോൺ കേട്ട് പരിഭ്രാന്തയായി പാളം മാറിക്കയറിയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്റ്റോപ്പില്ലാത്തതിനാൽ വേഗത്തിലെത്തിയ ട്രെയിൻ ഇടിച്ച് തെറിപ്പിച്ച് കടന്നുപോകുകയായിരുന്നു.

എയ്‌ഡ്‌ പോസ്റ്റ് പൊലീസും റെയിൽവേ അധികൃതരും നാട്ടുകാരും ചേർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചു. പിതാവ്: ആനയറങ്ങാടി തട്ടയൂർ മന രാജേഷ് നമ്പൂതിരി. അമ്മ: പ്രതിഭ (മണ്ണൂർ സി.എം.എച്ച്.എസ് ഹയർ സെക്കൻഡറി വിഭാഗം കംപ്യൂട്ടർ സയൻസ് അധ്യാപിക), സഹോദരൻ: ആദിത്യൻ (രാമനാട്ടുകര സേവാമന്ദിരം പി.ബി.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥി).

Continue Reading

kerala

കൊല്ലത്ത് ദമ്പതികള്‍ വീട്ടില്‍ മരിച്ചനിലയില്‍; ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് സൂചന

കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെ കാരണമെന്നാണ് പൊലീസ് നി​ഗമനം

Published

on

കൊല്ലം: എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എരൂർ ചാഴിക്കുളം ആഴാത്തിപ്പാറ സ്വദേശികളായ റജി (56), പ്രശോഭ (48) എന്നിവരാണ് മരിച്ചത്. റജിയുടെ മൃതദേഹം വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നിലത്ത് ചുമരിനോട് ചേർന്ന് തലയിൽ നിന്നും ചോര വാർന്ന നിലയിലാണ് പ്രശോഭയുടെ മൃതദേഹം കിടന്നിരുന്നത്.

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് ഏരൂർ പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു. കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെ കാരണമെന്നാണ് പൊലീസ് നി​ഗമനം. കഴിഞ്ഞദിവസം ഇരുവരും തമ്മിൽ വീട്ടിൽ വെച്ച് വഴക്കുണ്ടായിരുന്നു എന്നാണ് വിവരം.

Continue Reading

Trending