Connect with us

News

ഗസ്സയിൽ കൊടുങ്കാറ്റും അതിശൈത്യവും: എട്ട് മരണം

ശക്തമായ കാറ്റിൽ കെട്ടിടങ്ങൾ തകർന്ന് വീണതും കടുത്ത തണുപ്പും മൂലം എട്ട് ഫലസ്തീനികൾ മരിച്ചു.

Published

on

ഗസ്സ സിറ്റി: വംശഹത്യയിൽ തകർന്നടിഞ്ഞ ഗസ്സയിൽ ജനജീവിതം കൂടുതൽ ദുസ്സഹമാക്കി കൊടുങ്കാറ്റും അതിശൈത്യവും. ശക്തമായ കാറ്റിൽ കെട്ടിടങ്ങൾ തകർന്ന് വീണതും കടുത്ത തണുപ്പും മൂലം എട്ട് ഫലസ്തീനികൾ മരിച്ചു. അതിശൈത്യം കാരണം നാല് പേർ മരിച്ചതായി ഗസ്സയിലെ സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

മരിച്ചവരിൽ ഒരാൾ ഒരു വയസ്സുള്ള കുട്ടിയാണെന്ന് റിപ്പോർട്ടുണ്ട്. കുട്ടിയെ സുരക്ഷിതമാക്കാൻ ടെന്റിലേക്ക് മാറ്റുന്നതിനുമുമ്പേ ജീവൻ നഷ്ടപ്പെട്ടുവെന്നാണ് വിവരം. ഗസ്സ സിറ്റിയിൽ ഒരു കെട്ടിടം തകർന്നതിനെ തുടർന്ന് 15 വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. നഗരത്തിലെ മറ്റൊരു കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ നാലാമത്തെയാളും മരിച്ചു.

അവസാനം ആഞ്ഞടിച്ച കൊടുങ്കാറ്റ് കടുത്ത തണുപ്പാണ് കൊണ്ടുവന്നത്. ദുർബലമായ ടെന്റുകളും താൽക്കാലിക കൂടാരങ്ങളും കെട്ടിയുണ്ടാക്കിയ അഭയകേന്ദ്രങ്ങളിൽ കഴിയുന്ന പതിനായിരക്കണക്കിന് ആളുകളുടെ ദുരിതം ഇതോടെ ഇരട്ടിയായി. ഇസ്രഈല്‍ ആക്രമണങ്ങളിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ശക്തമായ കാറ്റിൽ തകർന്നുവീണു.

ഗസ്സയിലെ ജനങ്ങൾക്ക് കൊടുങ്കാറ്റ് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസൽ മുന്നറിയിപ്പ് നൽകി. ഒക്ടോബർ 10ന് ആരംഭിച്ച വെടിനിർത്തൽ ലംഘിച്ച് ഗസ്സ മുനമ്പിലേക്ക് പ്രവേശിക്കുന്ന അവശ്യ മാനുഷിക സഹായവും അഭയകേന്ദ്രങ്ങളിലേക്കുള്ള പ്രധാന സാധനങ്ങളും ഇസ്രഈല്‍
തുടർന്നും തടയുന്നതായാണ് റിപ്പോർട്ട്. യുദ്ധവും ചരക്കുകളുടെ തുടർച്ചയായ നിയന്ത്രണങ്ങളും കാരണം ഭൂരിഭാഗം ജനങ്ങളും മതിയായ പാർപ്പിടമില്ലാതെ കഴിയുകയാണ്.

ഗസ്സയ്ക്ക് ആശ്വാസം നൽകുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെടുന്നത് ഖേദകരമാണെന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. വർധിച്ചുവരുന്ന മരണസംഖ്യയും രോഗവ്യാപനവും പ്രദേശം അത്യന്തം ഭീകരമായ വംശഹത്യയാണ് അനുഭവിക്കുന്നതെന്ന് വ്യക്തമാക്കുന്നതായും ഹമാസ് ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

40-ാം വയസ്സിലും ഫിറ്റ്നസ് അത്ഭുതമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; സൗന ബാത്ത് ചിത്രം വൈറൽ

അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തന്റെ പുതിയ ചിത്രം വൈറലായതോടെ താരത്തിന്റെ ഫിറ്റ്നസ് ലോകമെങ്ങും ചർച്ചയാവുകയാണ്.

Published

on

ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ 40-ാം വയസ്സിലും അവിശ്വസനീയമായ കായികക്ഷമത നിലനിർത്തി ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തന്റെ പുതിയ ചിത്രം വൈറലായതോടെ താരത്തിന്റെ ഫിറ്റ്നസ് ലോകമെങ്ങും ചർച്ചയാവുകയാണ്.

സൗന ബാത്തിന് ശേഷമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് റൊണാൾഡോ വീണ്ടും ശ്രദ്ധാകേന്ദ്രമായത്. കൈകളിലെയും വയറിലെയും കാലുകളിലെയും പേശികൾ വ്യക്തമായി തെളിഞ്ഞുനിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. വളരെയധികം ചൂടുള്ള ചെറിയ മുറിയിൽ കുറച്ചുനേരം ചിലവഴിക്കുന്ന രീതിയാണ് സൗന ബാത്ത്. സാധാരണയായി തടി കൊണ്ട് നിർമിച്ച മുറികളിൽ വരണ്ട ചൂടോ നീരാവിയോ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്.

റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോയുടെ ബോഡി ഫാറ്റ് ഏഴ് ശതമാനത്തിൽ താഴെയാണ്. സാധാരണയായി പ്രായം കൂടുന്തോറും അത്ലറ്റുകൾക്ക് പോലും പേശികളുടെ ബലം കുറയാറുണ്ടെങ്കിലും, റൊണാൾഡോയുടെ കാര്യത്തിൽ പ്രായം വെറും അക്കങ്ങൾ മാത്രമാണെന്നതാണ് ആരാധകരുടെ വിലയിരുത്തൽ.

ഫിറ്റ്നസ് വിദഗ്ധയായ ഗരിമ ഗോയലിന്റെ അഭിപ്രായത്തിൽ കഠിനമായ സ്ട്രെങ്ത് ട്രെയിനിങ്ങിനൊപ്പം ഓട്ടം പോലുള്ള എൻഡുറൻസ് പരിശീലനവും മൊബിലിറ്റി വ്യായാമങ്ങളും റൊണാൾഡോ ഒരേപോലെ തുടരുന്നു. പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണങ്ങൾക്കും പ്രകൃതിദത്ത ഭക്ഷണപദാർത്ഥങ്ങൾക്കുമാണ് അദ്ദേഹം മുൻഗണന നൽകുന്നത്. ഭക്ഷണത്തിലും ജീവിതശൈലിയിലും യാതൊരു വിട്ടുവീഴ്ചക്കും താരം തയ്യാറല്ല.

ഒരു ദിവസം ആറ് തവണയായി ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നതാണ് അദ്ദേഹത്തിന്റെ ശീലം. ചിക്കൻ, മത്സ്യം—പ്രത്യേകിച്ച് വാളമീനും കോഡ് ഫിഷും—പേശികളുടെ ബലത്തിനായി ഭക്ഷണത്തിൽ ഉൾപ്പെടുന്നു. മധുരപലഹാരങ്ങളും സോഫ്റ്റ് ഡ്രിങ്കുകളും പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. മദ്യപിക്കില്ല എന്നതും ആരോഗ്യത്തിന്റെ പ്രധാന രഹസ്യമാണ്. വെള്ളമാണ് ദാഹശമനത്തിന് പ്രധാനമായി ഉപയോഗിക്കുന്നത്. മൈദയും സംസ്കരിച്ച ഭക്ഷണങ്ങളും അദ്ദേഹം കഴിക്കാറില്ല.

ജിമ്മിലെ വ്യായാമങ്ങൾക്കൊപ്പം ഓട്ടവും നീന്തലും റൊണാൾഡോയുടെ ദിനചര്യയിലെ ഭാഗമാണ്. ഇത് ഹൃദയാരോഗ്യവും സ്റ്റാമിനയും വർധിപ്പിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ കഠിനമായ വ്യായാമങ്ങൾ ചെയ്ത് കൊഴുപ്പ് കുറക്കുന്ന പരിശീലനരീതികളും താരം പിന്തുടരുന്നു. പേശികളുടെ വീക്കം കുറക്കാനും വേഗത്തിൽ റിക്കവർ ചെയ്യാനും ഐസ് ബാത്തും പതിവാണ്.

ഉറക്കത്തിലും വ്യത്യസ്തമായ സമീപനമാണ് റൊണാൾഡോ സ്വീകരിക്കുന്നത്. ഒറ്റയടിക്ക് എട്ട് മണിക്കൂർ ഉറങ്ങുന്നതിന് പകരം, ദിവസം മുഴുവനായി അഞ്ച് തവണയായി 90 മിനിറ്റ് വീതമുള്ള ലഘുനിദ്രകളാണ് അദ്ദേഹം പ്രധാനമായും സ്വീകരിക്കുന്നത്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതും മാനസിക ശാന്തത നിലനിർത്തുന്നതും കായികക്ഷമതയുടെ ഭാഗമാണെന്ന് താരം വിശ്വസിക്കുന്നു.

40-ാം വയസ്സിലും യുവതാരങ്ങളെ വെല്ലുന്ന ഫിറ്റ്നസുമായി റൊണാൾഡോ വീണ്ടും തെളിയിക്കുന്നത്, അച്ചടക്കമുള്ള ജീവിതശൈലിയും കഠിനാധ്വാനവും ചേർന്നാൽ പ്രായം ഒരു തടസ്സമല്ലെന്ന സത്യമാണ്.

Continue Reading

News

ജമ്മു കശ്മീരില്‍ സൈന്യത്തിന് നേരെ ഭീകരരുടെ വെടിവെപ്പ്; വനമേഖലയില്‍ വ്യാപക തിരച്ചില്‍ ആരംഭിച്ചു

സംഭവത്തിന് പിന്നാലെ കൂടുതല്‍ സൈനികരെ പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്.

Published

on

ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ബില്ലാവര്‍ പ്രദേശത്തെ നാട്ട് വനമേഖലയില്‍ നിന്നാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തിന് പിന്നാലെ കൂടുതല്‍ സൈനികരെ പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്. ഭീകരര്‍ക്കായി സുരക്ഷാ സേന വ്യാപക തെരച്ചില്‍ തുടരുകയാണ്. പാകിസ്ഥാനില്‍ ആസ്ഥാനമുള്ള ജെയ്ഷെ മുഹമ്മദ് സംഘടനയിലെ പ്രവര്‍ത്തകരാണ് വെടിവെപ്പിന് പിന്നിലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കഹോഗ് വനമേഖലയിലെ കാമദ് നല്ലയില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തുനിന്നാണ് ഭീകരര്‍ സൈന്യത്തെ ലക്ഷ്യമിട്ട് വെടിയുതിര്‍ത്തത്. ഭീകരരെന്ന് സംശയിക്കുന്നവര്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചതിന് ശേഷം ഏതാനും വെടിയുതിര്‍ത്തതായും സൈന്യം ഉടന്‍ തിരിച്ചടിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏറ്റുമുട്ടലില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. കത്വ ജില്ലയില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ച സുരക്ഷാ സേന തിരച്ചില്‍ നടത്തിയിരുന്നു.

പ്രദേശത്ത് രണ്ടോ മൂന്നോ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു നടപടി. ഇതിനു മുന്‍പും കത്വ ജില്ലയിലെ കാമദ് നല്ല മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. കഴിഞ്ഞ ആഴ്ച മൂന്ന് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയായിരുന്നു അന്നത്തെ വെടിവെപ്പ്.

 

Continue Reading

News

ഷാക്സ്ഗാം താഴ്വരക്ക് മേലുള്ള അവകാശവാദം വീണ്ടും ഉന്നയിച്ച് ചൈന; അംഗീകരിക്കില്ലെന്ന് ഇന്ത്യ

പ്രദേശം ഇന്ത്യയുടേതാണെന്നും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും ഇന്ത്യ അറിയിച്ചിരുന്നു.

Published

on

ദില്ലി: അതിര്‍ത്തിയില്‍ വീണ്ടും അസ്വസ്ഥതയ്ക്ക് വഴിവെച്ച് ചൈന. ഷാക്‌സ്ഗാം താഴ്‌വരക്ക് മേലുള്ള അവകാശവാദം വീണ്ടും ഉന്നയിച്ചു. പ്രദേശത്തെ അടിസ്ഥാന സൗകര്യ പദ്ധതികള്‍ അനിവാര്യമാണെന്നും ചൈന വ്യക്തമാക്കി. ഷാക്സ്ഗാം താഴ്വരയിലെ ചൈനയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യ വിമര്‍ശിച്ചിരുന്നു. പ്രദേശം ഇന്ത്യയുടേതാണെന്നും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും ഇന്ത്യ അറിയിച്ചിരുന്നു. 1963-ല്‍ പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരുന്ന ഷാക്സ്ഗാം താഴ്വരയിലെ 5,180 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ പ്രദേശം ചൈനയ്ക്ക് നിയമവിരുദ്ധമായി വിട്ടുകൊടുക്കുകയായിരുന്നു.

ഷാക്‌സ്ഗാം താഴ്വര ഇന്ത്യയുടെ പ്രദേശമാണ്. 1963-ല്‍ ഒപ്പുവച്ച ചൈന-പാകിസ്ഥാന്‍ ‘അതിര്‍ത്തി കരാര്‍’ എന്ന് വിളിക്കപ്പെടുന്നതിനെ ഞങ്ങള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല. കരാര്‍ നിയമവിരുദ്ധവും അസാധുവുമാണെന്ന് ഇന്ത്യ നിരന്തരം വാദിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യന്‍ പ്രദേശത്തിലൂടെ കടന്നുപോകുന്ന ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയെയും അംഗീകരിക്കുന്നില്ലെന്ന് ഇന്ത്യ അറിയിച്ചു.

Continue Reading

Trending